ഗ്രൂപ്പുകാർക്ക് വേണ്ടി വീതം വെക്കണം, സ്ഥാനമില്ലെങ്കിൽ പിണങ്ങിപ്പോക്കും ഭീഷണിയും; 'ഒരാൾ ഒരു പദവി' ഇനിയും തുടരേണ്ടതില്ലെന്നും അഭിപ്രായം; ജംബോ സമിതി വേണ്ടെന്ന കാര്യത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും സമാന അഭിപ്രായക്കാരെങ്കിലും എങ്ങനെ ചുരുക്കുമെന്ന കാര്യത്തിൽ എത്തും പിടിയുമില്ല; എ,ഐ ഗ്രൂപ്പിന് അതീതരായവരും നോമിനികളെ നിർദ്ദേശിച്ച് രംഗത്ത്: കോൺഗ്രസ് പുനഃസംഘടന പൊതിയാതേങ്ങയായി തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന കീറാമുട്ടിയായി തുടരുന്നു. ഭാരവാഹികളാകാനും തള്ളിക്കയറ്റാനും നേതാക്കൾ ഇടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന എങ്ങുമെത്താതെ നീണ്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകൾ നേതൃതലത്തൽ നവടക്കുന്നുണ്ടെങ്കിലും അതൊന്നും എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദൻ എന്നിവാണ് ഇതുസംബന്ധിച്ച ചർച്ചകളുമായി മുന്നോട്ടു പോകുന്നത്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ, എങ്ങനെയെന്ന ചോദ്യമാണ് നേതാക്കളെ കുഴയ്ക്കുന്നത്. ഇതോടെ ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചുപോലും ധാരണ ആയില്ല.
പുനഃസംഘടന ഇന്നലെ പൂർത്തിയാക്കുമെന്നാണു നേരത്തെ തീരുമാനിച്ചിരുന്നത്. അതു പ്രകാരം പട്ടിക അന്തിമമാക്കാനായിരുന്നു ചൊവ്വാഴ്ച്ചത്തെ കൂടിയാലോചന. അന്തിമപട്ടിക നീളുമെന്നു അറിയാമായിരുന്നെങ്കിലും ചില കാര്യങ്ങളിലെങ്കിലും ധാരണ പ്രതീക്ഷിച്ചിരുന്നു. ജംബോസമിതി വേണ്ടെന്ന രാഷ്ട്രീയകാര്യ സമിതിയുടെ പൊതുതീരുമാനത്തിൽ 3 നേതാക്കളും തത്വത്തിൽ ഉറച്ചുനിൽക്കുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ വാശിയിലുമാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യോജിക്കുന്നുവെങ്കിലും തങ്ങളുടെ കയ്യിലുള്ള നീണ്ട പട്ടിക എങ്ങനെ ചുരുക്കുമെന്നതിൽ ഇരുവർക്കും പിടിയില്ല.
ഇവരുടെ പട്ടിക കൂടാതെയാണു ഗ്രൂപ്പിനതതീതമായി നിൽക്കുന്നവരുടെയും മുതിർന്ന നേതാക്കളുടെയും നോമിനികൾ. കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ, ബെന്നിബഹനാൻ എന്നിവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പള്ളിയെ കണ്ടിരുന്നു. എല്ലാവരുടെയും ആവശ്യം തങ്ങളുടെ പ്രതിനിധികൾക്കും അവസരം വേണമെന്നതാണ്. അതേസമയം 'ഒരാൾ ഒരു പദവി' നടപ്പാക്കണമോയെന്നതിലും തർക്കം തുടരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് നേതാക്കൾ പറയുന്നത്. എംഎൽഎമാരെയും എംപിമാരെയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നു മാറ്റിനിർത്തി പട്ടിക ചുരുക്കാനാകുമെന്നതിനോടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു പൂർണയോജിപ്പില്ല.
വി.ഡി.സതീശൻ, വി എസ്. ശിവകുമാർ, എ.പി. അനിൽകുമാർ തുടങ്ങിയ എംഎൽഎമാരെ ഭാരവാഹിത്വത്തിലേക്കും കൊണ്ടുവരണമെന്ന നിലപാടിലാണ് ഐ വിഭാഗം. സതീശനെയോ ശിവകുമാറിനെയോ വർക്കിങ് പ്രസിഡന്റ് പദവിയിൽ നിയമിക്കണമെന്ന ആഗ്രഹവും ചെന്നിത്തലയ്ക്കുണ്ട്. വർക്കിങ് പ്രസിഡന്റ് പദവി ഒഴിവാക്കി പഴയ വൈസ് പ്രസിഡന്റ് സംവിധാനം മതിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോട് എതിർപ്പില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെന്നാണു വിവരം. എന്നാൽ ഐയിലെ കെ. സുധാകരനെ നിലവിലുള്ള വർക്കിങ് പ്രസിഡന്റ് പദവിയിൽ നിന്നൊഴിവാക്കുന്നതിനോട് ചെന്നിത്തലയ്ക്കു യോജിപ്പില്ല. ആ പദവിയിൽ തുടരാനുള്ള ശക്തമായ സമ്മർദം കൊടിക്കുന്നിൽ സുരേഷും നടത്തുന്നു.
എത്രയും വേഗം പട്ടിക ചുരുക്കി അന്തിമമാക്കുമെന്ന വാഗ്ദാനമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേതാക്കൾക്കു നൽകുന്നത്. 15നകം ഔദ്യോഗികപട്ടിക തയാറാക്കാനാക്കുമോയെന്നാണ് ഇപ്പോൾ മൂവരും നോക്കുന്നത്. ജംബോ കമ്മിറ്റി ഒഴിവാക്കി 25 പേരടങ്ങുന്ന ഭാരവാഹി പട്ടിക തയ്യാറാക്കാനാണ് കെപിസിസിയിൽ മുല്ലപ്പള്ളി പദ്ധതിയിട്ടിരുന്നത്. ഈ കാര്യത്തിൽ മുതിർന്ന നേതാക്കൾ തമ്മിൽ നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയിരുന്നു. പരിചയ സമ്പന്നരായ നേതാക്കൾക്കൊപ്പം യുവാക്കൾക്കും വനിതകൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന ഹൈക്കമാന്റ് നിർദ്ദേശങ്ങൾ പാലിച്ച് ഭാരവാഹികളെ നിശ്ചയിക്കാനാണ് ശ്രമം. എന്നാൽ എ ഐ സിസി അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതോടെ പ്രശ്നങ്ങൾ കൈവിട്ടു പോയതു പോലെയായി. ഹൈക്കമാണ്ട് ദുർബ്ബലമായതോടെ കേരളത്തിലെ പ്രശ്നങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലും നടക്കാതെയായി.
പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന നേതൃതല ക്യാമ്പുകൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ക്യാമ്പുകൾ നടത്തുന്നത്. ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് കെപിസിസി പ്രസിഡന്റ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനം സാമൂഹിക മാധ്യമങ്ങളിൽ ഒതുങ്ങുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്നും പരദൂഷണവും പാരവെപ്പും കൈമുതല്ലാക്കി ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലാ നേതാക്കൾക്ക് താക്കീത് നൽകിയിട്ടുണ്ട്. അപ്പോഴും പുനഃസംഘടനയിൽ തീരുമാനമാകാത്തത് സംഘടനയെ ദുർബ്ബലപ്പെടുത്തുന്നുണ്ടെന്നതാണ് വസ്തുത.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു . തെരഞ്ഞെടുപ്പിലെ വിജയവും പ്രവർത്തന മികവും നോക്കിയായിരിക്കും സ്ഥാനങ്ങൾ നൽകുക. സംഘടനാ ചുമതലയിലേക്ക് ആരൊക്കെ വേണമെന്നും അവർക്ക് എന്തൊക്കെ ചുമതലകൾ നൽകണമെന്നും ഹൈക്കമാൻഡ് നേതാക്കളുമായി മുല്ലപ്പള്ളി ആശയവിനിമയം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധി അധ്യക്ഷപദം രാജിവച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍