ഓരോ വീടിനും ഓരോ ചുമതലക്കാർ; ആരാധനാലയങ്ങൾക്കും പാർട്ടി ബന്ധു; എല്ലാ സർക്കാർ ആവശ്യങ്ങൾക്കും കൂട്ടായി ഒപ്പം നിൽക്കും; ഗുണ്ടായിസവും ഭീഷണിയും പണപ്പിരിവും നിയന്ത്രണ വിധേയം; എല്ലാം ഏകോപിപ്പിക്കാൻ ലോക്കൽ കമ്മിറ്റി മുതൽ മേലോട്ടുള്ള പാർട്ടി ഘടകങ്ങൾ; ജനമനസ്സിനെ കുറിച്ച് ഒരു സൂചനയുമില്ലാതെ പോയ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കാതിരിക്കാൻ സിപിഎം സംഘടനാ സംവിധാനം അടിമുടി പൊളിച്ചെഴുതുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ നാഷ്ടമായ ജനപിന്തുണ തിരിച്ചു പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎ. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് വീടുകൾ സന്ദർശിച്ച് ശബരിമല വിഷയത്തിലെ അടക്കം നിലപാട് വിശദീകരിക്കുന്ന കാഴ്ച്ചയാണ് എങ്ങും. ഇതിന് പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു പോലെ അടിത്തട്ടിൽ പ്രവർത്തിക്കനാണ് സിപിഎം ഒരുങ്ങുന്നത്. ഓരോ കുടുംബങ്ങളിലേക്കും ഇറങ്ങാനാണ് സിപിഎമ്മിന്റെ ശ്രമം. ഓരോ വീട്ടിലും ഒരു പാർട്ടി അംഗമെന്ന വിധത്തിലേക്ക് അടിത്തട്ടിൽ പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള ഒരുക്കമാണ് സിപിഎമ്മിൽ നിന്നും ഉണ്ടാകുന്നത്.
പാർട്ടി നേതൃനിരയാകെ വീടുകളിലെത്തി ജനങ്ങളോടു സംവദിക്കുന്ന ഗൃഹസമ്പർക്ക യജ്ഞത്തിനു പിന്നാലെയാണ് ഇത് നടപ്പിലാക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു ശേഷം നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയുടെ ഭാഗമായാണു ഇത്തരമൊരു പരിശ്രമത്തിലേക്ക് സിപിഎം കടന്നുവരുന്നത്. പരിധിയിലുള്ള വീടുകൾക്കു ചുമതലക്കാരനെ വയ്ക്കാൻ ബ്രാഞ്ചുകളോടാണു സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടി അംഗത്തേയോ അനുഭാവി ഗ്രൂപ്പ് അംഗത്തേയോ അനുഭാവികളെ തന്നെയോ ഈ ചുമതലയിൽ നിയോഗിക്കും. ഓരോ ആഴ്ചയും ബ്രാഞ്ച് സെക്രട്ടറി വിവരങ്ങൾ ശേഖരിക്കണം. ചുമതലക്കാരെ നിയോഗിക്കാൻ ഏതെങ്കിലും ബ്രാഞ്ചിനു സാധിക്കുന്നില്ലെങ്കിൽ വിശദാംശങ്ങൾ നേതൃത്വത്തിനു കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ കുടുംബത്തിലെയും രാഷ്ട്രീയ ചർച്ചകൾ പോലും തുടരാൻ എന്തെന്ന് മനസ്സിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിന് വേണ്ടി അടിത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അടക്കം വിലയിരുത്തിയത് പാർട്ടി കേഡറുകളുടെ വോട്ടുകൾ പോലും കൈമോശം വന്നെന്നാണ്. ഇതിന് പിന്നാലെ വരുന്ന വിവാദങ്ങളും സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് മാറുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുമായും വീടുകളുമായുമുള്ള നല്ല ബന്ധം പാർട്ടിക്കു നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിൽ പുതിയ പരീക്ഷണത്തിന് പാർട്ടി ഒരുങ്ങുന്നത്.
ഒരേ വീട്ടിൽ തന്നെ പല രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവണതയും ശക്തമാണ്. ഇതെല്ലാംകൊണ്ടു തന്നെ ജനങ്ങൾ രാഷ്ട്രീയമായി എവിടെ നിൽക്കുന്നുവെന്നു പഴയതുപോലെ സിപിഎമ്മിനു മനസിലാകുന്നില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ കണക്കുകൾ പിഴയ്ക്കാൻ അതു വഴിവച്ചുവെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ചുമതല ലഭിക്കുന്ന പ്രവർത്തകൻ ബന്ധപ്പെട്ട വീടുകളിലെ സാഹചര്യങ്ങൾ മനസ്സിലാക്കണം. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി ഇവരാരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനു സഹായിക്കുകയും പരാതിയുണ്ടെങ്കിൽ മേൽക്കമ്മിറ്റിയെ അറിയിക്കുകയും വേണം.
ഓരോ ബ്രാഞ്ചിലുമുള്ള ആരാധനാലയങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനും ചുമതലക്കാരെ നിയോഗിക്കണം. ബ്രാഞ്ച് തലത്തിൽ പാർട്ടിയുടെയും അനുഭാവികളുടെയും കുടുംബസംഗമങ്ങളും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ അടക്കം അധികാര സ്ഥാനത്തേക്ക് സിപിഎം നേതാക്കൾ എത്തണമന്ന നിർദ്ദേശമാണ് പാർട്ടി മുന്നോട്ടു വെച്ചിരിക്കുന്നത്. വീണ്ടുമൊരു തിരിച്ചുവരവിന് സർക്കാറിന് അവസരം ഒരുക്കണെങ്കിൽ ചിട്ടയായ പ്രവർത്തനം ആവശ്യമാണെന്ന് ബോധ്യമായി കഴിഞ്ഞു. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധാരണ മാറ്റണമെന്ന ആവശ്യവും അണികളോടായി പാർട്ടി അഭ്യർത്ഥിക്കുന്നുണ്ട്.
സിപിഎം കണ്ണൂർ ഘടകത്തിലെ ക്രിമിനലിസം അതിരുവിടുന്നുവെന്ന് സംസ്ഥാന നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തെഴുതിയത് അടക്കം സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നടപടികളുടെ പേരിലാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ അക്രമം എന്നും ഉണ്ടായിട്ടുണ്ട്. അത് പലപ്പോഴും രാഷ്ട്രീയ കൊലയ്ക്കും സാഹചര്യമൊരുക്കി. അപ്പോഴൊന്നും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ കടന്നു കയറ്റം ജില്ലയിൽ ഉണ്ടായിട്ടില്ല. എന്നാൽ പാർട്ടിയുടെ പേരിൽ പലരും ക്വട്ടേഷൻ ഗുണ്ടകളായി മാറിയെന്നാണ് പിണറായി കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യം അംഗീകരിക്കാനാകില്ല. എങ്ങനേയും ഈ ക്രിമിനൽവത്കരണം തടയണം. പാർട്ടി രക്തസാക്ഷികളെന്ന മുഖമുണ്ടാക്കി കുറ്റകൃത്യത്തിന് പാർട്ടി സംരക്ഷണം നേടാൻ പലരും ശ്രമിക്കുന്നു. ഈ കത്തും അണികൾക്കുള്ള അറിിപ്പായി വിലയിരുത്തുന്നു.
ഗുണ്ടാ പ്രവർത്തനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് പിണറായി അണികൾക്ക് നൽകുന്ന നിർദ്ദേശം. കണ്ണൂരിൽ പി ജയരാജൻ പിടിമുറുക്കിയ സാഹചര്യത്തിലാണ് ഈ കത്തുമായി പിണറായി എത്തിയതെന്നും ജില്ലയിലെ അണികൾ സംശയിക്കുന്നുണ്ട്. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ കുതന്ത്രത്തിന്റെ തുടർച്ചയാണിതെന്നും പറയുന്നു. എന്നാൽ ഹവാല-മയക്കുമരുന്ന്-കള്ളപ്പണ റാക്കറ്റിന് പിന്തുണയുണ്ടാകില്ലെന്ന സന്ദേശമാണ് പിണറായി നൽകുന്നത്. പാർട്ടി ഭരണത്തിലുണ്ടെന്ന് കരുതി എന്തും ചെയ്യുന്നവർക്കുള്ള താക്കീതായും ഇതിനെ ഉയർത്തിക്കാട്ടുന്നു.
സിപിഎം ജില്ലാ നേതൃത്വം കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. പാർട്ടി സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടണം. അതിന് അപ്പുറത്തേക്ക് ആരും പാർട്ടിയെ നിയന്ത്രിക്കരുതെന്നാണ് ആഗ്രഹം. ആന്തൂരിലും മറ്റും എംവി ഗോവിന്ദന്റെ ഭാര്യയായ നഗരസഭാ ചെയർപേഴ്സൺ ശ്യമാളയെ സാജൻ പാറയിൽ വിഷയത്തിൽ തെറ്റുകാരിയാക്കിയത് പി ജയരാജനാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു നിർദ്ദേശം പോകുന്നതും. ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ചെയ്യണ്ട കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് ഇനി അനുവദിക്കില്ലെന്ന സന്ദേശവും പിണറായി നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍