തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് ഒഴുക്കുന്നത് 'പൊള്ളാച്ചി അക്കൻ'; ഈ കഞ്ചാവ് സാമ്രാജ്യം തൊട്ടാൽ പണി കിട്ടുമെന്നു എക്സൈസിനെ അറിയിച്ചത് തമിഴ്നാട് പൊലീസും; കഞ്ചാവ് ഹാഷിഷ് ആക്കി കേരളത്തിലേക്കുള്ള കടത്തും നിർബാധം തുടരുന്നു; ദൃശ്യം സിനിമ കൊലപാതകങ്ങളുടെ തലക്കുറി മാറ്റിയപ്പോൾ ഇടുക്കി ഗോൾഡ് തൊട്ടുണർത്തിയത് കേരളത്തിലെ ലഹരി വിപണിയെ; സ്കൂൾ വിദ്യാർത്ഥിനികളെയും കരുവാക്കുന്ന കഞ്ചാവ് ശൃംഖലയെ ഒതുക്കാൻ രണ്ടും കൽപ്പിച്ച് എക്സൈസ് വകുപ്പും
എം മനോജ് കുമാർ
കൊടുങ്ങല്ലൂർ: ഒരിടവേളയ്ക്ക് ശേഷം ലഹരിമരുന്നുകൾ കേരളത്തിലെ യുവതലമുറയെ കീഴടക്കുന്നുവെന്ന് എക്സൈസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ഈയിടെ പിടികൂടപ്പെട്ട കഞ്ചാവും ലഹരിമരുന്നുകളും അതുമായി ബന്ധപ്പെട്ടു വന്ന കേസുകളും ഈ വസ്തുതയിലേക്കുള്ള വിരൽ ചൂണ്ടൽ ആവുകയാണെന്നാണ് ഉന്നത എക്സൈസ് വൃത്തങ്ങൾ മറുനാടനോട് വെളിപ്പെടുത്തിയത്. ചെക്ക് പോസ്റ്റുകൾ കടന്നും കടക്കാതെയും വരുന്ന കഞ്ചാവും ഹഷീഷും മറ്റു ലഹരിമരുന്നുകളും കേരളത്തിലെ യുവതലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ആൺകുട്ടികളെ അപേക്ഷിച്ച് ഇപ്പോൾ സ്കൂൾ പെൺകുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥിനികൾ വരെ കഞ്ചാവും അതിന്റെ വേറിട്ട രൂപങ്ങളും ആസ്വദിച്ച് ഉപയോഗിക്കുന്നുവെന്നും എക്സൈസ് പറയുന്നു. കൊടുങ്ങല്ലൂരിലെ പ്ലസ് ടു വിദ്യാർത്ഥിനികൾ വരെ കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായത് അതിന്റെ തെളിവാണെന്നും ഇവർ വിരൽ ചൂണ്ടുന്നു.
ദൃശ്യം സിനിമ കേരളത്തിലെ പല കൊലപാതകങ്ങളുടെയും തലവര മാറ്റിയപ്പോൾ ഇടുക്കി ഗോൾഡ് എന്ന സിനിമയാണ് യുവതലമുറയെ കഞ്ചാവിലേക്ക് കൂട്ടിക്കൊണ്ടു പോയത് എന്നാണ് എക്സൈസ് വിലയിരുത്തൽ. ഇടുക്കി ഗോൾഡ് സിനിമയ്ക്ക് ശേഷമാണ് ഒന്ന് മങ്ങിക്കിടന്ന കഞ്ചാവ് വിപണി ഉണർന്നതെന്നും വകുപ്പ് തെളിവ് സഹിതം വിവരിക്കുന്നു. അത്രയധികം കഞ്ചാവ് കേസുകളാണ് ഇടുക്കി ഗോൾഡ് സിനിമയ്ക്ക് ശേഷം എക്സൈസ് വിഭാഗം കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഞ്ചാവ് പൊതികളാക്കി കൊണ്ടുവരുന്നതിന് പകരം അത് വാറ്റി ഹാഷിഷ് ആക്കി കേരളത്തിലേക്ക് നിർബാധം കടത്തുന്നുവെന്നാണ് എക്സൈസ് വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവരം. പാലക്കാട്ട് ഇന്നലെ നടന്ന കോടികളുടെ ഹാഷിഷ് വേട്ട അതിനു ഉദാഹരണമായി ഇവർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. 23 കിലോ ഹാഷിഷ് ഓയിലുമായാണ് ഇടുക്കി പാറത്തോട് സ്വദേശിയെ ഇന്നലെ പാലക്കാട് നിന്നും എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. രാജ്യാന്തര വിപണിയിൽ 23 കോടിയിലധികം വിലവരുന്ന ഹാഷിഷ് ആണ് പിടികൂടിയത്. പാലക്കാട് ജില്ലയിൽ പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഹാഷിഷ് കടത്താണിത്. ഇതെല്ലാം കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ തെളിവ് തന്നെയാണെന്നാണ് വകുപ്പ് പറയുന്നത്.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഡ്. ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തുന്നത്. മാവോയിസ്റ്റുകൾ ആണ് വില്പനയിൽ മുൻപിൽ നിൽക്കുന്നത്. അവരുടെ വലിയ വരുമാന മാർഗം കൂടിയാണ് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളുടെ വിപണനം. 5000 രൂപയ്ക്ക് വാങ്ങിച്ചാൽ 25000 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഒരിടപാടിൽ 20000 രൂപയാണ് ലാഭം. വാങ്ങുന്നത് അയ്യായിരത്തിന്റെ ഗുണിതങ്ങൾ ആക്കിയാൽ ലാഭം അതിനനുസരിച്ച് വർധിപ്പിക്കാൻ കഴിയും. കൈ നനയാതെയുള്ള മീൻ പിടിക്കൽ ആണിത്. എല്ലാ ലാഭവും കൈപ്പറ്റുന്നത് ഇടനിലക്കാർ ആണ്. കോയമ്പത്തൂർ പൂ മാർക്കറ്റിൽ വരെ പരസ്യമായാണ് കഞ്ചാവ് വിൽപ്പന എന്നാണ് അറസ്റ്റിലായവർ എക്സൈസിന് നൽകിയ മൊഴികൾ. തമിഴ്നാട്ടിലെ കഞ്ചാവ് വിപണി നിയന്ത്രിക്കുന്നതിൽ പൊള്ളാച്ചി അക്കൻ എന്ന സ്ത്രീയ്ക്ക് വലിയ പങ്കുണ്ട്. തമിഴ്നാട് പൊലീസിന് പേടി സ്വപ്നമാണ് പൊള്ളാച്ചി അക്കൻ. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ വിജയിക്കുക എളുപ്പമല്ല.
പൊള്ളാച്ചി അക്കൻ വഴിയാണ് കേരളത്തിൽ കഞ്ചാവ് എത്തുന്നത് എന്ന് കേരളത്തിലെ എക്സൈസ് വിഭാഗത്തിനു അറിയാം. ഒട്ടനവധി ആളുകളെ കഞ്ചാവ് കടത്തിന് പിടികൂടിയപ്പോൾ കഞ്ചാവ് നൽകിയത് പൊള്ളാച്ചി അക്കൻ ആയിരുന്നു. എക്സൈസ് പൊള്ളാച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. നിങ്ങൾക്ക് പൊള്ളാച്ചി അക്കനെ അറസ്റ്റ് ചെയ്യാം. പക്ഷെ ആളുകൾ തടയും. ലോ ആൻഡ് ഓർഡർ പ്രശ്നം വന്നാൽ തമിഴ്നാട് പൊലീസ് അവിടുത്തെ ആളുകൾക്ക് ഒപ്പം മാത്രമേ നിൽക്കൂ. ഇതോടെ പൊള്ളാച്ചി അക്കനെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എക്സൈസ് പിൻവാങ്ങുകയായിരുന്നു. ഇപ്പോഴും പൊള്ളാച്ചിയിലെ കഞ്ചാവ് സാമ്രാജ്യം അടക്കി ഭരിച്ച് കേരളത്തിനു വലിയ ഭീഷണിയായി തന്നെ പൊള്ളാച്ചി അക്കൻ നിലകൊള്ളുകയാണ്. നിർലോഭം കഞ്ചാവ് ആണ് പൊള്ളാച്ചി അക്കൻ കേരളത്തിലെക്ക് എത്തിക്കുന്നത്. പൊള്ളാച്ചി, കമ്പം, തേനി എന്നിവ അടക്കിവാണ് പൊള്ളാച്ചി അക്കൻ സജീവ സാന്നിധ്യമായി പൊള്ളാച്ചിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
എൻഡിപിഎസ് ആക്റ്റ് പ്രകാരമാണ് ലഹരിമരുന്നുകൾക്ക് എതിരെ കേസ് ചാർജ് ചെയ്യുന്നത്. പക്ഷെ ആ ആക്റ്റ് ഫലപ്രദമായി നടപ്പാക്കുന്ന ഒരു സ്റ്റേറ്റ് കേരളം മാത്രമാണ്. തമിഴ്നാടിലും കർണാടകത്തിലും ഒന്നും ഫലപ്രദമായി കേസ് ചാർജ് ചെയ്യാറില്ല. വലിയ കടത്തുകൾ മാത്രമാണ് നാർക്കൊട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടുന്നത്. എൻഡിപിഎസ് ആക്റ്റ് പ്രകാരം കേസ് എടുക്കുമ്പോൾ ഫലപ്രദമായി നടപടികൾ എടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കുരിശായി മാറും. അതുകൊണ്ട് എക്സൈസ് വിഭാഗം തന്നെ കരുതിയാണ് കേസുകൾ ചാർജ് ചെയ്യുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നു കടത്തിയാൽ ലഭിക്കുന്ന വൻ ലാഭമാണ് കരിയർമാരെ കഞ്ചാവ് കടത്തിലേക്ക് ആകർഷിക്കുന്നത്. കേരളത്തിനു പുറത്ത് നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്.
കൊടുങ്ങല്ലൂരിലെ പെൺകുട്ടികൾക്ക് കഞ്ചാവ് എത്തിച്ച മാഫിയയെക്കുറിച്ച് എക്സൈസ് വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ എക്സൈസ് സംഘം ലോക്കേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭിക്കുന്ന ലാഭമാണ് കഞ്ചാവ് കടത്തിലെക്ക് തങ്ങൾ തിരിയാൻ കാരണമെന്നാണ് അറസ്റ്റിലായ പലരും വെളിപ്പെടുത്തിയത്. ഒരിക്കൽ കഞ്ചാവ് പോലുള്ള കടത്തുകളിൽ ഏർപ്പെട്ടാൽ പിന്നെ ഇവർ ജീവിതത്തിൽ ഒരിക്കലും ഇവർ കടത്തിൽ നിന്നും പിന്തിരിയില്ല. കഞ്ചാവ് കടത്താണ് ജോലി. പുറത്തിറങ്ങിയാൽ രണ്ടാമതും ചെയ്യുന്നതും കഞ്ചാവ് കടത്ത് തന്നെയാണ്. അല്ലാതെ വേറെ എന്ത് ചെയ്യാൻ. വക്കീലിന് പണം കൊടുക്കാൻ ഇതല്ലാതെ വേറെ എന്ത് ചെയ്യാൻ... തിരുവനന്തപുരത്ത് കഞ്ചാവ് കടത്തിന് അറസ്റ്റിലായ ഒരാൾ മാധ്യമങ്ങളോടു നടത്തിയ പ്രതികരണം തന്നെ ഈ രീതിയിലായിരുന്നു.
കൊടുങ്ങല്ലൂരിലെ കഞ്ചാവ് സംഘങ്ങൾ കേന്ദ്രമാക്കിയിരിക്കുന്നതുകൊടുങ്ങല്ലൂരിലെ അഴീക്കോട് ഹാർബർ ആണ്. അഴീക്കോട് ഹാർബറിൽ സജീവമായ പലർക്കും കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നാണ് എക്സൈസ് വിഭാഗത്തിനു ലഭിക്കുന്ന വിവരം. കഞ്ചാവ് സ്റ്റോക്ക് ചെയ്യുക. അത് ആവശ്യക്കാർക്കും എജന്റുമാർക്കും എത്തിക്കുക. ഇതാണ് ഇവർ ചെയ്യുന്നത്. പെൺകുട്ടികൾ കഞ്ചാവ് ഉപയോഗിച്ചതിനു പിടിയിലായ വിവരം അറിഞ്ഞു ഇവരിൽ പലരും മുങ്ങിയിട്ടുണ്ട്.
കൊച്ചി-തൃശൂർ ഭാഗങ്ങളിൽ കഞ്ചാവ് എത്തുന്നത് കോയമ്പത്തൂരിൽ നിന്നുമാണ്. കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ ഇടങ്ങളിൽ ടൺ കണക്കിന് കഞ്ചാവാണ് സ്റ്റോക്ക് ചെയ്യപ്പെടുന്നത്. കേരളത്തിലെ പോലെ തമിഴ്നാട്-കർണാടക സ്ഥലങ്ങളിൽ കഞ്ചാവ് വേട്ട നടക്കുന്നില്ല. പബ്ലിക് ആയാണ് ഇവിടങ്ങളിൽ കഞ്ചാവ് വില്പന. ഇവിടങ്ങളിൽ നിന്നുമാണ് കഞ്ചാവും ഹാഷിഷും കേരളത്തിലേക്ക് എത്തുന്നത്. കഞ്ചാവിനെക്കാൾ എത്തിക്കാൻ എളുപ്പം ആയതിനാലാണ് ഹാഷിഷ് കടത്ത് വർധിക്കുന്നത്. വലിയ രീതിയിൽ കഞ്ചാവ് എത്തിക്കുന്നതിന് പകരം കുറച്ച് ഹാഷിഷ് ഓയിൽ എത്തിച്ചാൽ അതാണ് ലാഭം.
ഒളിപ്പിക്കാനും കടത്താനും ഹാഷിഷ് എളുപ്പമാണ്. അതിനാലാണ് കഞ്ചാവ് ഹാഷിഷിന്റെ രൂപത്തിൽ കേരളത്തിലേക്ക് ഒഴുകുന്നത്. മോർഫിനും പെത്തഡിനും ആയി മാറ്റാൻ ഇവ എളുപ്പമാണ്. അതിനാലാണ് ഹാഷിഷ് ഓയിൽ ആക്കി കേരളത്തിൽ എത്തിക്കുന്നത്. കഞ്ചാവ് ഹാഷിഷ് ഓയിൽ ആകുന്നു, ഇതിനൊപ്പം തന്നെ ചരസും എത്തുന്നു. പക്ഷെ കേരളത്തിൽ ചരസിന്റെ ഉപയോഗം കുറവാണ്. അതുകൊണ്ട് തന്നെ ചരസ് എത്തിക്കുന്നത് അളവിൽ കുറവാണ്. എന്തായാലും കേരളത്തിലെ കഞ്ചാവ് മാഫിയയെ പിടികൂടാനുള്ള, ലഹരി കടത്തിനെ നിയന്ത്രിക്കുന്നവരെ അഴിക്കുള്ളിലാക്കാനുള്ള പദ്ധതികളുമായി എക്സൈസ് വിഭാഗം മുന്നോട്ടു നീങ്ങുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്