'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്സോ ബിൽ വരിക, അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക.. എന്തൊരു വൈരുധ്യമാണ്'; ശുദ്ധമായ മലയാളത്തിൽ, മൂർച്ചയുള്ള വാക്കുകളിൽ ഉന്നാവോ പെൺകുട്ടിയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് രമ്യ ഹരിദാസ്; പ്രഹരശേഷിയുള്ള വാക്കുകൾ തിരിച്ചറിഞ്ഞ് ബഹളം വെച്ച് ബിജെപി എംപിമാർ; പോക്സോ നിയമഭേദഗതി ചർച്ചക്കിടെ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടി പെങ്ങളൂട്ടി താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ലോക്സഭ പാസാക്കിയത് ഇന്നലെയാണ്. ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ ഉന്നാവ് വിഷയം ഉയർത്തി രമ്യാ ഹരിദാസ് ബിജെപിയെ കടന്നാക്രമിച്ചു. മലയാളത്തിൽ പ്രസംഗിച്ച രമ്യയുടെ പരാമർശങ്ങൾ സർക്കാരിനെതിരാണെന്ന് തിരിച്ചറിഞ്ഞ ബിജെപി അംഗങ്ങൾ ബഹളം വച്ചു കൊണ്ടാണ് പ്രതികരിച്ചത്. മലയാളത്തിലായിരുന്നു രമ്യയുടെ പ്രസംഗമെങ്കിലും പരിഭാഷയിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.
ഇരയേയും നിയമസഹായം നൽകുന്നവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പോക്സോ ബിൽ പാർലമെന്റിൽ വരുന്ന സമയത്തു തന്നെ ബിജെപി എംഎൽഎയ്ക്കെതിരായ പരാതിയും വന്നത് വൈരുധ്യമാണെന്നും രമ്യ ചൂണ്ടിക്കാട്ടി. സ്വതസിദ്ധമായ ശൈലിയിൽ മലയാളത്തിൽ സംസാരിച്ചപ്പോൾ ബിജെപി എംപിമാർമാർ എതിർപ്പുയർത്തി. നിവൃത്തി ഇല്ലാതെയാണ് ബിജെപി എംഎൽഎയെ പുറത്താക്കിയതെന്ന് പറഞ്ഞത്. സുപ്രീംകോടതിയും മാധ്യമങ്ങളും സൃഷ്ടിച്ച സമ്മർദ്ദമാണ് നടപടി എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് രമ്യ പറഞ്ഞ്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും രമ്യ പറഞ്ഞു. എന്നാൽ കൊണ്ടുവന്നിരിക്കുന്ന നിയമം വേണ്ടത്ര ഗൃഹപാഠം നടത്താതെയാണെന്നും രമ്യ ചൂണ്ടിക്കാട്ടി. ഇരയെയും അവർക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാൻ ബിജെപി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവർക്കു പരമാവധി വേഗത്തിൽ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ സാഹചര്യം ഒരുക്കണം- രമ്യ പറഞ്ഞു. പരാമർശത്തെ പ്രതിപക്ഷാംഗങ്ങൾ കൈയടിച്ചു പിന്തുണച്ചു. എന്നാൽ, പരാമർശത്തിനെതിരേ ബിജെപി. അംഗം കിരൺ ഖേർ പ്രതിഷേധമുയർത്തി. രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ലെന്നും കിരൺ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബിജെപി അംഗങ്ങൾ രംഗത്തുവന്നു.
ഇതോടെയാണ് ഭരണപക്ഷ ബെഞ്ചിൽ നിന്നും എതിർപ്പുയർന്നത്. എന്നാൽ, ഈ എതിർപ്പ് ഗൗനിക്കാതെ രമ്യ തന്റെ പ്രസംഗം തുടരുകയായിരുന്നു. ഒരു പാർലമെന്റ് അംഗമാണ് താനെന്നും തന്റെ അവകാശം നിർവഹിക്കുകയാണ് താനെന്നും പ്രതിപക്ഷ ബഞ്ചിലെ ബഹളങ്ങൾ ഗൗനിക്കാതെ രമ്യ പറഞ്ഞു. രമ്യ പ്രസംഗിക്കുമ്പോൾ സഭ നിയന്ത്രിച്ചിരുന്നത് മറ്റൊരു മലയാളി കൂടിയായിരുന്നു. എൻ കെ പ്രേമചന്ദ്രനായിരുന്നു ഈ സമയം ചെയറിലൂണ്ടായിരുന്നത്. ബഹളം നിയന്ത്രിച്ച് സഭ ഓർഡറിലാക്കി രമ്യയെ തുടർന്ന് സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു.
ചർച്ചക്ക് മറുപടി പറയുന്ന വേളയിൽ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രമ്യയ്ക്ക് മറുപടി നൽകി. കാര്യമായൊന്നും പറയാൻ സ്മൃതിക്കുണ്ടായിരുന്നില്ല. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' എന്നു മാത്രമായിരുന്നു സ്മൃതിയുടെ മറുപടി. അംഗം ബിജെപി.യെ ചർച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്ക്കു ചുറ്റുമിരുന്ന അംഗങ്ങൾ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതെന്നു മന്ത്രി വിമർശിച്ചു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് ബഹളമടങ്ങി.
എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ചർച്ചയിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ ബലാത്സംഗ പ്രതികൾക്കു വധശിക്ഷ നൽകാനുള്ള വ്യവസ്ഥയെക്കുറിച്ച് പരാമർശിച്ചു. വധശിക്ഷയെക്കുറിച്ചു രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യണം- പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ഇന്നലെ സഭയിൽ സംഭവിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകനായ പി ബി അനൂപ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
രമ്യ ഹരിദാസിനോട് സ്മൃതി ഇറാനി ഏറ്റുമുട്ടിയപ്പോൾ. ഉന്നാവയിലെ പെൺകുട്ടിക്കായി ലോക്സഭയിൽ മലയാളത്തിൽ രോഷം തിളച്ചുമറിഞ്ഞപ്പോൾ. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം ഉന്നാവയിലെ പെൺരോദനം പല തവണ ഉന്നയിക്കാൻ ശ്രമിച്ച് സ്പീക്കറുടെ മർക്കടമുഷ്ടിക്കു മുന്നിൽ തോറ്റ് പിൻവാങ്ങുകയായിരുന്നു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ആരും കേട്ടില്ലെന്ന് നടിച്ചു. പ്രതിഷേധങ്ങളോട് മുഖം തിരിച്ച പാർലമെന്റിൽ പ്രൊഡക്ടിവിറ്റിയുടെ ഗ്രാഫ് ഉയർന്നു പോയ്ക്കൊണ്ടിരുന്നു. അധികാരത്തിന്റെ രാക്ഷസരൂപങ്ങൾ വേട്ടയാടിയ ആ പെൺകുട്ടിയുടെ കണ്ണീർ പാർലമെന്റിന്റെ പരിഗണനാ പട്ടികയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ട ക്രമസമാധാന പ്രശ്നം മാത്രമായിരുന്നു.
പാർലമെന്റിലെ ചർച്ചകളുടെ അതിര് അതിലും ഏറെ മേലെയായിരുന്നു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്തപ്പോൾ രമ്യ ഹരിദാസ് വിഷയം ഉയർത്തി. അതും ശുദ്ധമായ മലയാളത്തിൽ. മൂർച്ചയുള്ള വാക്കുകളിൽ. 'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്സോ ബിൽ വരിക. അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക. എന്തൊരു വൈരുധ്യമാണ് ' രമ്യ ഹരിദാസ് പറഞ്ഞു തുടങ്ങി. സർക്കാരിനെ നോക്കി 'എന്ത് പ്രഹസനമാണ് സജീ' എന്ന മട്ടിൽ. പറഞ്ഞ മലയാളത്തിന്റെ പൊരുളും പ്രഹരശേഷിയും തിരിച്ചറിഞ്ഞ ബിജെപി എംപിമാർ ബഹളംവെച്ചു.
ചർച്ചകൾക്ക് മറുപടി നൽകുമ്പോൾ മന്ത്രി സ്മൃതി ഇറാനി ഏറെക്കുറെ നിരായുധയായിരുന്നു. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' ഇതിലപ്പുറം പറയാൻ വനിത ശിശുക്ഷേമ മന്ത്രിക്ക് കഴിയുമായിരുന്നില്ല. ഉന്നാവയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ആ പെൺകുട്ടിയെയും 'പേരില്ലാത്ത ' ഒരുപാടൊരുപാട് പെൺകുട്ടികളെയും ഓർത്ത് പാർലമെന്റ് ഒറ്റ ശബ്ദത്തിൽ പോക്സോ ബിൽ പാസാക്കി. ഈ നാട്ടിലെ പെൺകുട്ടികളെ നിയമം കാക്കട്ടെ....
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- 'പഴയ പാർലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും': പ്രധാനമന്ത്രി
- പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍