പാണക്കാട് കുടുംബത്തിലെ ഉന്നതനേതാവിനെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക്മെയിലിങ്; വിലപേശി നേടിയെടുത്തത് മുസ്ലീ ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പദം; വ്യവസായ പ്രമുഖൻ യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദിനെ രാജി വെപ്പിച്ച് സുൾഫിക്കർ സലാം പദവിയിൽ എത്തിയതോടെ ലീഗ് അണികളിൽ കാട്ടുതീ പോലെ രോഷം കത്തിക്കയറുന്നു; ഏതുതമ്പ്രാനായാലും ബ്ലാക്ക് മെയിലിങ് രാഷ്ട്രീയം കൊല്ലത്ത് ചെലവാകാൻ അനുവദിക്കില്ലെന്ന് വാട്സാപ് ഗ്രൂപ്പുകളിൽ പടപ്പുറപ്പാട്; ഐസ്ക്രീംകേസിന് ശേഷം ലീഗിനെ പിടിച്ചുകുലുക്കി ഹണിട്രാപ് വിവാദം
എം മനോജ് കുമാർ
കൊല്ലം: മുസ്ലിം ലീഗിന്റെ ഉന്നത നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം കേസിന്റെ അനുരണനങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഐസ്ക്രീം ലൈംഗികാപവാദക്കേസ് ആഞ്ഞു വീശിയപ്പോൾ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മുസ്ലിം ലീഗിന് അടിപതറി. ലീഗിന്റെ എക്കാലത്തെയും ശക്തനായ നേതാവായ കുഞ്ഞാലിക്കുട്ടിക്ക് വരെ ഐസ്ക്രീം പാർലർ കേസിന്റെ പേരിൽ കെ.ടി.ജലീലിനോടു കുറ്റിപ്പുറത്ത് പരാജയം രുചിക്കേണ്ടി വന്നു. ഐസ്ക്രീം കേസ് ഇപ്പോഴും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അസ്വസ്ഥതയായി നിലനിൽക്കുമ്പോൾ തന്നെയാണ് കൊല്ലത്ത് മുസ്ലിം ലീഗിൽ നിന്നും മറ്റൊരു ഹണിട്രാപ്പ് കഥ പുറത്തു വരുന്നത്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരു ഉന്നത മുസ്ലിം ലീഗ് നേതാവിനെ ഹണിട്രാപ്പിൽ കുരുക്കിയെന്ന ആരോപണം കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ പുകയുകയാണ്.
ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റ് ഇങ്ങിനെ ഹണി ട്രാപ്പിൽ കുരുക്കി വാങ്ങിച്ചെടുത്തു എന്ന് കൂടി ആരോപണം വന്നതോടെ പാർട്ടിയിൽ ഉരുൾപൊട്ടൽ രൂപപ്പെടുകയാണ്. ഹണിട്രാപ്പിൽ കുരുങ്ങിയെന്ന ആരോപണം നേരിടുന്നത് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഉന്നത നേതാവ് ആയതിനാൽ എന്ത് സംഭവിക്കും എന്ന ഉത്കണ്ഠ ലീഗ് അണികളിൽ ശക്തമാണ്. വരുന്ന ഏഴാം തീയതി നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയോഗത്തിൽ അടി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുമെന്നാണ് ലീഗണികൾ തന്നെ അടക്കം പറയുന്നത്. നിലവിലെ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് രാജി വയ്ക്കുകയും പകരം സുൾഫിക്കർ സലാം എത്തുകയും ചെയ്തതിൽ കൊല്ലത്തെ ലീഗ് മണ്ഡലം കമ്മറ്റികളിൽ പ്രതിഷേധം രൂക്ഷമാണ്.
കൊല്ലത്തെ പൊട്ടിത്തെറി സംസ്ഥാന കമ്മറ്റിയിലേക്കും വ്യാപിക്കുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ലീഗിന്റെ കീഴ്കമ്മിറ്റികളുടെ പിന്തുണയില്ലാതെ സുൾഫിക്കർ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റിൽ എത്തിപ്പെട്ടതിനെതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്. ഈ പ്രതിഷേധത്തിന്റെ ഒപ്പം തന്നെയാണ് ലീഗ് ഉന്നത നേതാവ് ഉൾപ്പെട്ട ഹണി ട്രാപ്പ് വിവാദവും പുകയുന്നത്. ആറുമാസമായി ഈ വിഷയം ലീഗിൽ ആളിക്കത്തുകയാണ്. ലീഗിന്റെ നോർത്ത്-സൗത്ത് വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ ഈ വിവാദം ഇപ്പോൾ അരങ്ങു തകർക്കുകയാണ്. സൗത്തിലെ ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ലീഗിന്റെ ഉന്നത നേതാക്കൾ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ കൊല്ലം വിവാദം ലീഗ് ഉന്നത നേതാക്കളുടെ സവിശേഷ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗിന് നേതാവ് വഴങ്ങരുതായിരുന്നു, ബ്ലാക്ക് മെയിൽ രാഷ്ട്രീയം കൊല്ലം ജില്ലയിൽ നടക്കില്ല എന്ന കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വന്നുകൊണ്ടിരിക്കുന്നത്.
ഹണിട്രാപ്പ് ആരോപണത്തിൽ പ്രതി സ്ഥാനത്തുള്ളത് ലീഗിന്റെ പുതിയ ജില്ലാ ജനറൽ സെക്രട്ടറി സുൾഫിക്കർ സലാം ആണെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഈ ഉന്നത നേതാവിനെ സ്വാധീനിച്ചാണ് സുൾഫിക്കർ സലാം നേരത്തെ തന്നെയുള്ള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പോസ്റ്റ് വാങ്ങിച്ചെടുത്തത് എന്ന ആരോപണം ലീഗിൽ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെയാണ് ഇതേ നേതാവിനെ ഹണിട്രാപ്പിൽ കുരുക്കി ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റും സുൾഫിക്കർ സലാം അടിച്ചു മാറ്റിയത് എന്നാണ് ഒരു വിഭാഗം ലീഗ് അണികൾ ആരോപിക്കുന്നത്. ഉന്നത മുസ്ലിം ലീഗ് നേതാവ് യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദ് യൂനുസ് ഒരു സുപ്രഭാതത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റ് രാജിവയ്ക്കുന്നതോടെയാണ് കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയിൽ പൊട്ടിത്തെറി നടക്കുന്നത്. ഒരു കാരണവുമില്ലാതെ പൊടുന്നനെയാണ് നൗഷാദ് യൂനുസ് രാജിവയ്ക്കുന്നത്.
നൗഷാദും സുൾഫിക്കർ സലാമും അടുപ്പക്കാരാണ്. നൗഷാദ് രാജി വെച്ചതോടെ പകരം ജില്ലാ ജനറൽ സെക്രട്ടറിയായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുൾഫിക്കർ സലാം നിയമിതനായതോടെയാണ് കൊല്ലം ജില്ലാ കമ്മറ്റിയിൽ വിവാദം പുകഞ്ഞു തുടങ്ങുന്നത്. ലീഗ് നേതാക്കളെ ഞെട്ടിച്ചാണ് സുൾഫിക്കർ സലാം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി മാറുന്നത്. ഇതേ സുൽഫിക്കർ സലാം യൂനുസ് കുഞ്ഞു പോലുള്ള സീനിയർ നേതാവിന്റെ മകനെ രാജിവെപ്പിച്ച് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഏറ്റെടുത്തതോടെയാണ് ഇതിനു പിന്നിലുള്ള വിവാദങ്ങൾ മറ നീക്കി പുറത്തു വരുകയും ചെയ്തു. ഹണിട്രാപ്പ് ആരോപണം കൂടി ഇങ്ങിനെ പൊന്തിവന്നതാണ്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഉന്നത മുസ്ലിം ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്താണ് സുൾഫിക്കർ സലാം നൗഷാദിനെക്കൊണ്ട് പദവി രാജി വെപ്പിച്ചത് എന്നാണ് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതേ രാഷ്ട്രീയ വിവാദമാണ് ഇപ്പോൾ ആളിക്കത്തുന്നത്.
നൗഷാദും-സുൽഫിക്കറും തമ്മിൽ അടുപ്പമുണ്ടെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതേ അടുപ്പം വെച്ച് ഉന്നത ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തത് പോലെ നൗഷാദിനെയും സുൾഫിക്കർ ബ്ലാക്ക് മെയിൽ ചെയ്ത് രാജിവെപ്പിച്ച് പോസ്റ്റ് സ്വന്തമാക്കിയെന്നാണ് ലീഗ് നേതാക്കളിൽ നിന്നും വരുന്ന ആരോപണം. പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതാവ് ഹണിട്രാപ്പിൽ കുരുങ്ങിയെന്ന വാർത്ത ലീഗിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ നിരന്തരം ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ലീഗിന്റെ ഉന്നത നേതാവിനെ തനിക്ക് അടുപ്പമുള്ള ഒരു പെൺകുട്ടിയെ ഉപയോഗിച്ച് കെണിയിൽ വീഴ്ത്തി എന്നാണ് സുൾഫിക്കറിനെതിരെ ലീഗണികൾ ഉയർത്തുന്ന ആരോപണം.
ഈ സ്വാധീനത്തിന്റെ ബലത്തിലാണ് സുൽഫിക്കറിന്റെ തുടർ നീക്കങ്ങൾ എന്നാണ് ലീഗിൽ നിന്ന് തന്നെ ആക്ഷേപം വരുന്നത്. അതുകൊണ്ട് തന്നെ ഏഴാം തീയതിയിലെ ജില്ലാ പ്രവർത്തക സമിതിയോഗം നേതാക്കൾ ഉറ്റുനോക്കുകയാണ്. അതേസമയം രാജിവെച്ച നൗഷാദിന്റെ പിതാവും മുൻ എംഎൽഎകൂടിയായ യൂനുസ് കുഞ്ഞിനു അർഹമായ പദവികൾ നൽകാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്.
പാർട്ടി സംസ്ഥാന ഭാരവാഹിത്വം യൂനുസ് കുഞ്ഞിനു നൽകുമെന്ന് പറഞ്ഞെങ്കിലും ഇതേവരെ നൽകിയിട്ടില്ല. ഇതിന്റെ പേരിലും യൂനുസ് കുഞ്ഞുമായി അടുപ്പം വയ്ക്കുന്ന ലീഗ് നേതാക്കൾക്ക് അമർഷമുണ്ട്. നൗഷാദ് ജില്ലാ ജനറൽ സെക്രട്ടറി പദവി രാജി വയ്ക്കുക കൂടി ചെയ്തതോടെ ഇതിന്റെ പേരിലും യൂനുസ് കുഞ്ഞുമായി അടുപ്പമുള്ള നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. പക്ഷെ ബ്ലാക്ക് മെയിൽ വിവാദം വന്നത് ഇത്തരം നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍