പുലർച്ചെ റിങ് ടോണുകൾ കേട്ടുണർന്നവർ വാർത്ത വിശ്വസിക്കാൻ പാടുപെട്ടു; എന്തുപറഞ്ഞാലും എപ്പോഴും ചിരിക്കുന്ന പെട്ടെന്ന് ചങ്ങാത്തം കൂടുന്ന ആ സൗമ്യനായ മനുഷ്യൻ ഇനിയില്ല; വാർത്ത അന്വേഷിച്ചും അല്ലാതെയും മുഴങ്ങുന്ന ആ ശബ്ദവും ഇനി കേൾക്കില്ല; ദുഃഖവും നിരാശയും നിറഞ്ഞ മുഖങ്ങളോടെ പ്രസ്ക്ലബ്ബ് ഹാളിൽ അവസാന യാത്രാമൊഴി; വാണിയന്നൂരിൽ സ്വന്തമായി തീർത്ത വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ സൗഹൃദങ്ങൾ പകുതിയിൽ പതറി നിർത്തി മടക്കം; കെഎംബി എന്ന കെ.എം.ബഷീറിന് അന്ത്യാഞ്ജലി
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്നലെ വരെ തങ്ങൾക്കൊപ്പം മാധ്യമ പ്രവർത്തനത്തിൽ ഒപ്പം നിന്ന സുഹൃത്തിന്റെ ചേതനയറ്റ ശരീരം പ്രസ് ക്ലബിന്റെ ഹാളിൽ ഇന്നുച്ചയ്ക്ക് എത്തിച്ചപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ കണ്ണുകളിൽ അശ്രുക്കൾ നിറഞ്ഞു തുളുമ്പി. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി നാല് മാസം മുൻപ് ബഷീർ ചിരിച്ച ചിരി ബഷീറിന്റെ മുഖത്തുണ്ടോ എന്ന് പലരും ഉറ്റുനോക്കി. അപകടത്തിന്റെ ഏതോ വേദനയിൽ വിറങ്ങലിച്ച് നിന്ന ബഷീറിന്റെ മുഖമായിരുന്നു മാധ്യമ പ്രവർത്തകരിൽ പലരും കണ്ടത്. ചിരിക്കുമ്പോൾ സൂര്യനെപ്പോലെ ജ്വലിച്ച് കണ്ട ബഷീറിന്റെ മുഖം ഓർമ്മകളിൽ ചാലിച്ച് പലരും വിതുമ്പാൻ മടിച്ചെന്ന പോലെ നിലകൊണ്ടു. പലരുടെയും മുഖങ്ങളിൽ ദുഃഖവും നിരാശയും മാറി മാറി നിഴലിച്ചു.
നാലും മാസം മുൻപാണ് ബഷീറിനു സ്വന്തം വീടാകുന്നത്. അതും സ്വദേശമായ തിരൂർ വാണിയന്നൂരിൽ. ഈ വീട്ടിൽ നാളുകൾ പോലും താമസിക്കാൻ ബഷീറിനു കഴിഞ്ഞതുമില്ല. ഒരു വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു ബഷീർ കഴിഞ്ഞ നാളുകളിൽ. പക്ഷെ ഭാര്യ ഫസീലയ്ക്കും പിഞ്ചു കുഞ്ഞുങ്ങളായ ജന്ന, അസ്മി എന്നിവർക്കുമൊപ്പം പുതിയ വീട്ടിൽ ഏറെനാൾ താമസിക്കാൻ ബഷീറിനായതുമില്ല. സൗഹൃദങ്ങളിൽ ചാലിച്ച ചിരിയുമായി നിലകൊണ്ട ബഷീർ ഇനി ഓർമ്മമാത്രം എന്ന ചിന്തയിൽ മാധ്യമ പ്രവർത്തകരിൽ പലരും ധപ്രസ് ക്ലബ് ഹാളിനു മുന്നിൽ തരിച്ചിരിക്കുന്നത് കണ്ടു. ഉൾക്കൊള്ളാനാകാത്ത ഒരു വിയോഗവാർത്തയായിട്ടാണ് ബഷീറിന്റെ അപകട മരണം ബഷീർ സ്നേഹിച്ചിരുന്നവരുടെ, ബഷീറിനെ സ്നേഹിച്ചിരുന്നവരുടെ ചെവികളിലേക്ക് പതിച്ചത്. മരണം സത്യമെന്ന് മനസിലായപ്പോൾ പലരും ആ വാർത്ത ഉൾക്കൊള്ളാൻ മടിച്ച് നിലകൊണ്ടു.
ബഷീറിന്റെ ചിരിക്കുന്ന മുഖംമാത്രം കണ്ട സുഹൃത്തുക്കളിൽ പലരും ചേതനയറ്റ ബഷീറിനെ കാണാൻ മടിച്ചു. അതുകൊണ്ട് തന്നെ ബഷീറിന്റെ പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ കോളേജിൽ പോകാൻ മടിച്ചവർ രാവിലെ മുതൽ ബഷീറിന്റെ നിശ്ചലമായ ശരീരവും വഹിച്ച് വന്നെത്തുന്ന ആംബുലൻസിനെ കാത്ത് പ്രസ് ക്ലബിന്റെ മുന്നിൽ നിന്നു. മാധ്യമ പ്രവർത്തകരുടെ വലിയ നിര തന്നെയാണ് പ്രസ് ക്ലബിന് മുന്നിലുണ്ടായിരുന്നത്. ബഷീറുമായി അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളും പ്രസ് ക്ലബിന് മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു.
മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിനു ശേഷം കുമാരപുരം പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബഷീറിന്റെ നിശ്ചല ശരീരവുമായി ആംബുലൻസ് പ്രസ് ക്ലബിന് മുന്നിൽ എത്തിയത്. മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും ബഷീറുമായി അടുപ്പമുള്ളവർ എല്ലാം തന്നെ ആ സമയത്ത് പ്രസ് ക്ലബിന് മുന്നിൽ എത്തിയിരുന്നു. പ്രസ് ക്ലബിന്റെ താഴത്തെ നിലയിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ അതിനു മുന്നോടിയായി പ്രത്യേകം പ്രാർത്ഥന നടന്നു. അതിനു ശേഷമാണ് മൃതദേഹം പൊതുദർശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും വി എസ്.സുനിൽകുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്തിമോപചാരമർപ്പിക്കാൻ പ്രസ്ക്ലബിൽ എത്തിയിരുന്നു. മുൻ കെപിസിസി അധ്യക്ഷൻ എം.എം.ഹസനും ശബരീനാഥനും എ.വിൻസെനറും അടക്കമുള്ള എംഎൽഎമാരും ഒട്ടു വളരെ രാഷ്ട്രീയ നേതാക്കളും ബഷീറിനെ ഒരു നോക്ക്കാണാനായി എത്തി.
വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് മാധ്യമ പ്രവർത്തനം നടത്തുന്ന ബഷീർ തലസ്ഥാനനഗരിക്ക് സുപരിചിതനാണ്. മിക്ക രാഷ്ട്രീയ നേതാക്കളുമായും മാധ്യമ പ്രവർത്തകരുമായും അടുപ്പമുള്ള മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെ.എം.ബഷീർ. നനുത്ത ചിരിയുമായി സൗഹൃദ സദസുകളിൽ നിറഞ്ഞ സാന്നിധ്യമായി ബഷീർ മാറിയത് വളരെ പെട്ടെന്നായിരുന്നു. പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് പ്രവർത്തിച്ച ബഷീർ തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ സൗഹൃദങ്ങൾ തന്നെ നിലനിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ബഷീറിന്റെ പെട്ടെന്നുള്ള വേർപിരിയൽ പലർക്കും വലിയ ആഘാതമായി. മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ ബഷീറിന്റെ വേർപാടിൽ ഞെട്ടലിലാണ്. ഇന്നലെ വരെ തങ്ങളോട് ഒപ്പം ചേർന്ന് മാധ്യമ പ്രവർത്തനം നടത്തിയ ബഷീർ പൊടുന്നനെ ഓർമ്മയായി മാറിയപ്പോൾ അത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിയോഗമായി മാറി. വ്യക്തി ബന്ധങ്ങളായിരുന്നു ബഷീറിന്റെ കരുത്ത്. വിപുലമായ ഒരു സൗഹൃദത്തിന്റെ തണലിലാണ് തിരുവനന്തപുരത്തെത്തി ഒന്നര പതിറ്റാണ്ടിലധികമുള്ള ഈ കാലമത്രയും ബഷീർ ചിലവഴിച്ചത്.
വളർന്നു വരുന്ന മാധ്യമ പ്രവർത്തകനായിരിക്കെയാണ് പാതിവഴിയിൽ ബഷീർ യാത്രയായി പോകുന്നത്. എടുത്തു കാണിക്കാൻ കഴിയുന്ന നിയമസഭാ റിപ്പോർട്ടിങ് ആണ് ബഷീർ നടത്തിയിരുന്നത്. മികച്ച നിയമസഭാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തി മീഡിയാ അക്കാദമി പുസ്തകം ഇറക്കിയപ്പോൾ അതിൽ ഒരു റിപ്പോർട്ട് ബഷീറിന്റെതായിരുന്നു. മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഒരു വ്യക്തി ബന്ധം ബഷീർ പുലർത്തിയിരുന്നു. ബഷീർ വിടപറഞ്ഞപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ ഇരുവരും എത്തുകയും ചെയ്തിരുന്നു. പത്രപ്രവർത്തക യൂണിയനുമായും ബഷീർ അടുത്ത ബന്ധം പുലർത്തി.
കെയുഡബ്ലുജെയുടെ ജില്ല വൈസ് പ്രസിഡന്റ് പോസ്റ്റിൽ വരെ ബഷീർ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളോട് ഉറ്റ ബന്ധം പുലർത്തിയപ്പോൾ മാധ്യമ സൗഹൃദങ്ങളിലും ബഷീർ നിറഞ്ഞു നിൽക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബഷീറിനു വിടനൽകാൻ പ്രസ് ക്ലബിൽ എത്തിയ മാധ്യമ പ്രവർത്തകരുടെ മുഖങ്ങളിൽ സങ്കടവും കണ്ണീരുമാണ് നിറഞ്ഞിരുന്നത്. ഒന്നര പതിറ്റാണ്ടായി തിരുവനന്തപുരത്തെ മാധ്യമ ലോകത്ത് നിറഞ്ഞു നിന്ന സവിശേഷ വ്യക്തിത്വമായിരുന്നു ബഷീറിന്റെത്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽ പലരുമായും വളരെ അടുത്ത ബന്ധമാണ് ബഷീർ പുലർത്തിയിരുന്നത്. സ്നേഹവും സൗഹൃദവുമായി തങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന ബഷീർ ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോകുമെന്നും ആരും കരുതിയതുമല്ല. അതുകൊണ്ട് തന്നെ ഇന്നത്തെ പുലരി ഒരു സങ്കട ശനിയായാണ് പലർക്കും അനുഭവപ്പെട്ടത്. ബഷീർ ഒരു അപകടത്തിൽ ഇന്നലെ രാത്രി തന്നെ വിടപറഞ്ഞു എന്ന വാർത്ത പലർക്കും അവിശ്വസനീയമായി. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമിയാണ് ബഷീറിനെ ആദരിച്ചത്. അതേ ബഷീർ തന്നെയാണ് മദ്യപിച്ചുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമോടിക്കലിന്റെ രക്തസാക്ഷിയായി പൊലിഞ്ഞു പോയത്.
ബഷീറിന്റെ മരണവാർത്ത സത്യമെന്നു മനസിലായപ്പോൾ മെഡിക്കൽ കോളെജിലേക്കും പ്രസ് ക്ലബിന് മുന്നിലെക്കുമൊക്കെ ആദ്യം പാഞ്ഞെത്തിയത് മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളുമൊക്കെയായിരുന്നു. ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളിൽ പ്രതിസന്ധി നേരിട്ടപ്പോൾ ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസുകാരന് ഉറച്ച പിന്തുണയാണ് മാധ്യമ ലോകം നൽകിയത്. പ്രതിസന്ധികളിൽ കുരുങ്ങിയുള്ള ശ്രീറാമിന്റെ ഔദ്യോഗിക ജീവിതം ആടിയും ഉലഞ്ഞും മുന്നോട്ടു പോയപ്പോൾ താങ്ങും തണലുമായി മാറിയത് മാധ്യമങ്ങൾ ആയിരുന്നു. ഇങ്ങിനെ ശ്രീറാമിന് മാധ്യമങ്ങളിലൂടെ കടുത്ത പിന്തുണ നൽകിയ മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെ.എം.ബഷീറും. ഇതേ ബഷീറാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് മരിച്ചത്. കുടുങ്ങി എന്ന് മനസിലായപ്പോൾ സത്യം പറയാതെ, കാർ ഓടിച്ചത് കൂടെയുള്ള പെൺകുട്ടി എന്നൊക്കെ പറഞ്ഞു അവളെ കരുവാക്കി ശ്രീറാം രക്ഷപ്പെടാൻ ശ്രമിച്ചത് മാധ്യമ പ്രവർത്തകർക്ക് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞതുമില്ല. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് ബഷീറിനെ കൊന്നത് കൂടാതെ രക്ഷപ്പെടാൻ ശ്രീറാം നടത്തിയ കളികളുമൊക്കെ അലോസരപ്പെടുത്തിയത് തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരെയാണ്. ബഷീറിന്റെ വേർപാടും ശ്രീറാം വരുത്തിയ അപകടം ഉണ്ടാക്കിയ പ്രശ്നങ്ങളുമൊക്കെ തന്നെയാണ് ബഷീറിനു വിടചൊല്ലാനായി എത്തിയ മാധ്യമ പ്രവർത്തകരുടെ മുഖങ്ങളിൽ നിറഞ്ഞു നിന്നത്.
അതേസമയം വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസിന്റെ മൊഴി നൽകിയിട്ടുണ്ട്. ജോലിയിൽ തിരികെ കയറിയതിന്റെ പാർട്ടി കഴിഞ്ഞാണു ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കവടിയാർ മുതൽ വാഹനം ഓടിച്ചത് ശ്രീറാമാണെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നത്. സിസി ടിവി ദൃശ്യങ്ങളും ഈ മൊഴി സാധൂകരിക്കുന്നുണ്ട്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് അപകടം നേരിട്ടുകണ്ടവർ വ്യക്തമാക്കിയിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ ശ്രീറാം മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കാർ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തിൽ മറികടന്നുപോയെന്നും ഇവർ പറഞ്ഞിരുന്നു.
മ്യൂസിയം കവടിയാർ റോഡിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാതിരുന്നത് കേസ് അട്ടിമറിക്കാനാണെന്ന് ബഷീറിന്റെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. പക്ഷെ സംഭവത്തിൽ ശക്തമായ നടപടികൾക്ക് തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൽ എളുപ്പത്തിൽ ഊരിപ്പോരുക ശ്രീറാം വെങ്കിട്ടരാമന് എളുപ്പമാകില്ല. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ യൂണിറ്റ് ചീഫ് എന്ന നിലയിൽ അതിപ്രധാനമായ ഒരു റോൾ പല കാര്യങ്ങളിലും ബഷീർ വഹിക്കാറുണ്ട്.
കാന്തപുരത്തിന്റെ തലസ്ഥാനത്തിന്റെ പ്രതിനിധി കൂടിയാണ് ബഷീർ. അതുകൊണ്ട് തന്നെ കാന്തപുരവുമായി ബന്ധപ്പെട്ട പല രാഷ്ട്രീയ നീക്കങ്ങളിലും ബഷീർ പങ്കാളിയാകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരവും തമ്മിൽ വ്യക്തിപരമായ അടുപ്പവും നിലനിൽക്കുന്നുണ്ട്. ബഷീറിന്റെ മരണത്തെ തുടർന്ന് ശക്തമായ നടപടികൾക്കായി കാന്തപുരം ആവശ്യമുന്നയിച്ചിട്ടുണ്ട്. സർക്കാരും ഈ അപകടത്തിൽ കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് നീങ്ങുകയാണ്. ജാമ്യമില്ലാക്കുറ്റം ശ്രീറാം വെങ്കിട്ടരാമന് എതിരെ ചുമത്തുന്നത് തന്നെ കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ്.
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച ബഷീർ പിന്നീട് ജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച ബഷീർ പിന്നീട് യൂണിറ്റ് മേധാവിയായി മാറുകയായിരുന്നു.
കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബഷീർ ഓർമ്മയാകുന്നതും. ബഷീറിന്റെ ഭൗതിക ദേഹം രാത്രിയോടെ സ്വദേശമായ തിരൂർ വാണിയന്നൂരിൽ എത്തിക്കും. പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. തിത്താച്ചുമ്മയാണ് മാതാവ്. ജസീലയാണ് ഭാര്യ ജന്ന, അസ്മി മക്കളും.
Stories you may Like
- ബൗൾ ചെയ്തശേഷം ബൗണ്ടറിവരെ ഓടിയ സിറാജ്, വീഡിയോ
- ഏഷ്യാ കപ്പ് ഫൈനലിൽ അപൂർവ റെക്കോർഡുമായി സിറാജ്; ഇന്ത്യയുടെ പ്രതികാരം
- തകർന്നടിഞ്ഞ് ശ്രീലങ്ക; ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്ക് 51 റൺസ് വിജയലക്ഷ്യം
- സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോർ
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്