പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇഷ്ടം അമേരിക്കയും കാനഡയും ഓസ്ട്രേലിയയും; പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടനും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശ യൂണിവേഴ്സിറ്റികൾ
സ്വന്തം ലേഖകൻ
വിദേശത്തേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ഇടം അമേരിക്കയാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് കാനഡയും ഓസ്ട്രേലിയയും. പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാലാണ് ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടമായിരിക്കുന്നത്. ഇക്കാര്യത്തിൽ യുകെ കർക്കശമായ നയങ്ങൾ പിന്തുടർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കാനായി യുകെയിലേക്ക് പോകുന്നത് കുറയുകയുമാണ്. ഈ ഒരു സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടൻ രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശയൂണിവേഴ്സിറ്റികൾ മുന്നോട്ട് പോവുകയാണ്.
വിദേശ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് റൈറ്റുകൾ ദീർഘിപ്പിക്കുന്നതിനായി യുകെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ യുകെയിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഏറെ പ്രതീക്ഷയേകുന്നതാണ്. 2019 മാർച്ച് വരെയുള്ള സമയത്തിനിടെ 21,000ത്തിൽ അധികം സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനെ പഠനത്തിനുള്ള ആകർഷകമായ ഒരു ഡെസ്റ്റിനേഷനായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം ഇവിടെ താമസിച്ച് ജോലി ചെയ്യുന്ന സമയ പരിധി നീട്ടുന്നതെന്നാണ് ഒഫീഷ്യലുകൾ വിശദീകരിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനായി ഒരു വൈറ്റ് പേപ്പർ പുറത്തിറക്കിയിട്ടുമുണ്ട്.
പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനുള്ള നിയമങ്ങളിലും മറ്റും വമ്പിച്ച ഇളവുള്ളതിനാണ് ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയ,കാനഡ എന്നിവ കൂടുതലായി ആകർഷിക്കുന്ന സ്റ്റഡി ഡെസ്റ്റിനേഷനുകളായി മാറിയിരിക്കുന്നത്. ഇതിലൂടെ ഇക്കാര്യത്തിൽ അവ യുകെയെ മറികടക്കുകയും ചെയ്തിരുന്നു.എന്നാൽ പുതുതായി ചുമതലയേറ്റിരിക്കുന്ന ബോറിസ് ജോൺസൻ സർക്കാർ കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും അതിലൂടെ ഇക്കാര്യത്തിൽ യുകെയ്ക്ക് കൈവിട്ട് പോയ നല്ല കാലത്തെ തിരിച്ച് പിടിക്കാനുമാണ് തിരക്കിട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് പുതിയ റിപ്പോർട്ട്.
യുകെയിൽ പഠനത്തിനായി രജിസ്ട്രർ ചെയ്തിരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിസക്ക് അപേക്ഷിക്കുന്ന 96 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾക്കും അത് ലഭിക്കുന്നുമുണ്ടെന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണറായ ഡൊമിനിക് അസ്ക്യുത്ത് വെളിപ്പെടുത്തുന്നത്. വിദേശങ്ങളിൽ 7,52,725 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് പാർലിമെന്റിൽ വ്യക്തമാക്കിയിരിക്കുന്നത്.ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ആദ്യംപരിഗണിക്കുന്നത് യുഎസിനെയാണ്. ഇക്കാര്യത്തിൽ കാനഡയും ഓസ്ട്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. യുഎസിൽ 2,11,703 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
2006ൽ കാനഡ പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോഗ്രാം(പിജിഡബ്ല്യൂപിപി) ആവിഷ്കരിച്ചിരുന്നു. കനേഡിയൻ പിആറിന് അർഹരാക്കുന്നതിനായി വിദേശവിദ്യാർത്ഥികൾക്ക് ഇതിലൂടെ പഠനത്തിന് ശേഷം വർക്ക് എക്സ്പീരിയൻസ് നേടുന്നതിനാണ് അവസരം ലഭിച്ചിരുന്നത്. ഓസ്ട്രേലിയയുടെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ നയങ്ങളും വിദേശവിദ്യാർത്ഥികളെ ഓസ്ട്രേലിയയിൽ പിആർ നേടുന്നതിന് പ്രചോദിപ്പിക്കുന്നതാണ്. എന്നാൽ അതേ സമയം 2011ൽ യുകെ പോസ്റ്റ് സ്റ്റഡി വർക്ക് റൈറ്റുകൾ നിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനെ തുടർന്ന് 2011ൽ 38,677 ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിൽ പഠിച്ചിരുന്നുവെങ്കിൽ 2016ൽ അത് 16,655 പേരായി താഴുകയായിരുന്നു.
2017ലെ കണക്ക് പ്രകാരം വിദേശവിദ്യാർത്ഥികൾ യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് വർഷത്തിൽ 25 ബില്യൺ പൗണ്ടിന്റെ നേട്ടമാണുണ്ടാക്കിയിരുന്നത്. പ്രാദേശിക തൊഴിലുകളും പ്രാദേശിക ബിസിനസുകളും വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പോസ്റ്റ് സ്റ്റഡി വർക്കിനുള്ള സമയം വർധിപ്പിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് ആലോചിക്കുന്നത്. നിലവിൽ ഇതിന് അനുവദിച്ചിരിക്കുന്ന നാല് മാസം 12 മാസമായി വർധിപ്പിക്കുന്നതിനുള്ള നിർദേശമാണ് ഉയർന്ന് വന്നിരിക്കുന്നതെന്നാണ് നോർത്ത് ഇന്ത്യ ബ്രിട്ടീഷ് കൗൺസിൽ ഡയറക്ടറായ ടോം ബെർട് വിസിൽ പറയുന്നത്.
ഗെറ്റ്റെഡിഫോർക്ലാസ് എന്ന പേരിലുള്ള ഒരു കാംപയിനും യുകെ ഗവൺമെന്റ് അടുത്ത മാസം മുതൽ ആരംഭിക്കുന്നുണ്ട്. അപ്ലിക്കേഷൻപ്രൊസസിൽ വിദേശവിദ്യാർത്ഥികളെ സഹായിക്കുന്നതിനും അപേക്ഷ നേരത്തെ സമർപ്പിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Stories you may Like
- അപ്രധാന കോഴ്സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
- യുകെ യൂണിവേഴ്സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍