മ്യൂസിയം പൊലീസ് നാണം കെടുത്തിയെന്ന് ഭൂരിപക്ഷം ഫോഴ്സും; ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമിച്ച കള്ളക്കളിയിൽ പൊലീസ് ഉന്നതർക്കും കടുത്ത അമർഷം; ഒരു ഐഎഎസുകാരനെ രക്ഷിക്കാൻ ഐപിഎസ് സംവിധാനം മൊത്തം നാണംകെട്ടെന്ന് വിലയിരുത്തൽ; കോടതി എടുത്തു കുടഞ്ഞാൽ എന്തു മറുപടി നൽകുമെന്നും ചോദ്യം; ശ്രീറാമിനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷൽ ഐസിയുവിൽ പ്രവേശിപ്പിച്ചുള്ള നീക്കവും മാനക്കേട് സമ്മാനിച്ചെന്ന് വികാരം; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും
എം മനോജ് കുമാർ
തിരുവനന്തപുരം: മദ്യപിച്ച് കാലുറയ്ക്കാത്ത സമയത്ത് കാർ ഓടിച്ച് മാധ്യമ പ്രവർത്തകനെ ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസുകാരനെ സ്പോട്ടിൽ രക്ഷിക്കാൻ മ്യൂസിയം പൊലീസ് നടത്തിയ നാണംകെട്ട ശ്രമങ്ങൾ കേരളത്തിലെ പൊലീസ് ഫോഴ്സിന് അപമാനകരമായി മാറിയെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ രീതിയിൽ പൊലീസ് നാണംകെടുന്നത് സമീപകാലത്ത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം പറയുന്നു. ഒരു ഐഎഎസുകാരനെ രക്ഷിക്കാൻ ഐപിഎസ് സംവിധാനത്തെതന്നെ മ്യൂസിയം പൊലീസ് നാണംകെടുത്തി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശ്രീറാം വെങ്കിട്ടരാമൻ പ്രശ്നത്തിൽ നാണം കേട്ടത് കേരളാ പൊലീസാണ് എന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.
മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി എസ്ഐയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വലിയ നാണക്കേട് തന്നെയാണ് സൃഷ്ടിച്ചതെന്നും എന്താണ് സംസാരിക്കുന്നത് എന്ന് പിടിപാടില്ലാത്ത വിധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരം നീങ്ങുന്നതെന്നും ഇത് പൊലീസിന്റെ നില കൂടുതൽ പരുങ്ങലിലാക്കിയെന്നും ഇവർ വിലയിരുത്തുന്നു. ഒരു വാഹനാപകടം നടക്കുമ്പോൾ, മദ്യപിച്ച് കാലുറയ്ക്കാത്ത ഒരു വ്യക്തി ഒരു ബൈക്ക് യാത്രികനെ ഇടിച്ചു കൊല്ലുമ്പോൾ പൊലീസ് അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ അപ്പാടെ അട്ടിമറിക്കുകയും ഈ അട്ടിമറിയുടെ വിവരങ്ങൾ ഒന്നൊന്നായി മാധ്യമങ്ങൾ വെളിച്ചത്തു കൊണ്ട് വന്നതോടെ പൊലീസിന്റെ വിശ്വാസ്യത തന്നെ സംശയ നിഴലിൽ ആകുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
ഒരു വാഹനാപകടം നടന്നാൽ പ്രതിസ്ഥാനത്തുള്ള ഒരാൾ രക്ത പരിശോധനയ്ക്ക് വിസമ്മതിക്കുമ്പോൾ രക്ത പരിശോധന നടത്താതെ പൊലീസ് മടങ്ങിയ സംഭവം ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുകയില്ല എന്ന് തന്നെയാണ് ഉന്നത പൊലീസ് മേധാവികൾ പറയുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുമ്പോൾ രക്തപരിശോധനയ്ക്ക് പ്രതി വിസമ്മതിക്കുകയാണെങ്കിൽ പൊലീസ് അത് സമ്മതിച്ചു മടങ്ങുക എന്ന് പറയുമ്പോൾ കോടതിയിൽ നിന്ന് ചോദ്യം ഉയരുമ്പോൾ എന്ത് മറുപടിയാണ് നൽകാൻ കഴിയുക എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദിക്കുന്നത്. സിആർപിസി വകുപ്പുകൾ കോടതി ഉദ്ധരിക്കുകയാണെങ്കിൽ എന്ത് മറുപടി പൊലീസിന് നല്കാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു. നഗരഹൃദയത്തിൽ നടന്ന ഒരു അപകടമാണിത്. എന്ത് സംഭവിച്ചാലും പൊലീസിന് പൊലീസിന്റെതായ നടപടിക്രമങ്ങളുണ്ട്. ഇത് അട്ടിമറിക്കാൻ മ്യൂസിയം പൊലീസിനല്ല ഒരു പൊലീസിനും കഴിയുന്ന കാര്യമല്ല.
അപകടം നടന്നത് ഒരേ ഡയറക്ഷനിലാണ്. ഇത് ആദ്യമെ കണക്കാക്കേണ്ട കാര്യമായിരുന്നു. അപകടം നടന്നാൽ കൃത്യമായ എഫ്ഐആർ ആദ്യം രജിസ്റ്റർ ചെയ്യണം. പ്രതിയെ അറസ്റ്റ് ചെയ്യണം. രക്ത പരിശോധന നടത്തണം. പ്രതിക്ക് പരുക്കുണ്ടെങ്കിൽ രക്ത പരിശോധനയ്ക്ക് വിടണം. ശ്രീറാം ഓടിച്ച കാർ അമിത സ്പീഡിൽ ആണ്. ഇത് വ്യക്തമാണ്. അപ്പോൾ പൊലീസ് ഈ നടപടിക്രമങ്ങൾ ആണ് ചെയ്യേണ്ടിയിരുന്നത്. ശ്രീറാം കാറിടിച്ച മാധ്യമ പ്രവർത്തകൻ മരിച്ചിട്ടുണ്ട് എന്നത് എല്ലാത്തിനും മുകളിൽ നിൽക്കുകയും ചെയ്യുന്നു. പൊലീസിന് എതിരായി ഒട്ടനവധി ആക്ഷേപങ്ങൾ വന്നു കഴിഞ്ഞു. മാധ്യമ പ്രവർത്തകൻ ആണ് മരിച്ചത് എന്നതിനാൽ മാധ്യമങ്ങൾ പിറകെ കൂടും എന്ന് പൊലീസ് മനസിലാക്കേണ്ടത് കൂടിയുണ്ടായിരുന്നു. പൊലീസ് ആക്ഷൻ നടപടികൾ വഷളാക്കി.
പ്രതിസ്ഥാനത്തുള്ള ഒരാളുടെ രക്തസാമ്പിൾ പൊലീസിന് എടുക്കാം. സിആർപിസി സെക്ഷൻ 53 ആം വകുപ്പ് പൊലീസിന് അധികാരം നൽകുന്നുണ്ട്. പ്രതിയെ പൊലീസിന് അരസ്റ്റ് ചെയ്യാം, രക്തസാമ്പിൾ എടുക്കാം. വേണമെങ്കിൽ അത്യാവശ്യം ബലപ്രയോഗവും നടത്താം. പൊലീസ് ഈ നടപടിക്രമം അട്ടിമറിച്ചു. ഇങ്ങിനെ അട്ടിമറിച്ചത് മാധ്യമങ്ങൾ പരസ്യമാക്കി. ഇത് പൊലീസിന് ദോഷം ചെയ്യുമ്പോൾ കുറ്റം ചെയ്ത ശ്രീറാം വെങ്കിട്ടരാമനെയും ഈ കാര്യങ്ങൾ ദോഷകരമായി ബാധിക്കാൻ പോവുകയാണ്. കള്ളം പറഞ്ഞത് ഒരു കാര്യം. നടപടിക്രമങ്ങൾ അട്ടിമറിക്കാൻ പൊലീസിന് ഒപ്പം നിന്ന് എന്നത് വേറെ കാര്യം. ഇങ്ങിനെ നിയമം ലംഘിക്കുന്ന, നിയമ ലംഘനത്തിനു കൂട്ട് നിൽക്കുന്ന ഒരു ഐഎഎസുകാരന് സർവീസ് ജീവിതത്തിലും അത് പ്രതിസന്ധി സൃഷ്ടിക്കും-പൊലീസ് ഉദ്യോഗസ്ഥർ തന്നെ വിരൽ ചൂണ്ടുന്നു. ഡ്രൈവിങ് സീറ്റിലെ ആളെ മാറ്റി ആൾ മാറാട്ടത്തിനു കൂട്ട് നിൽക്കുക എന്നൊക്കെ യുവ ഐഎഎസ് ഓഫീസറെ സംബന്ധിച്ച് തന്നെ അചിന്ത്യമായ കാര്യമാണ്. ഇരുപത്തിനാലും മണിക്കൂറും ഡ്യൂട്ടിയിൽ തുടരുന്ന ഒരു ഐഎഎസുകാരൻ മദ്യപിച്ച് പൊതുദൃഷ്ടിയിൽ വരാൻ തന്നെ പാടില്ല എന്നും ഐഎഎസിൽ തന്നെ നിഷ്ക്കർഷയുണ്ട്. അതുകൊണ്ട് തന്നെ മ്യൂസിയം പൊലീസിന്റെ നടപടിയിൽ പൊലീസ് മേധാവികൾക്കിടയിൽ തന്നെ അമർഷം കനക്കുകയാണ്.
ശ്രീറാമിനെ രക്ഷിക്കാൻ കേരളാ പൊലീസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി വി എസ് അച്യുതാനന്ദന്റെ മുൻ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വി എസ്.ഷാജഹാൻ രംഗത്ത് വന്നിട്ടുണ്ട്. ശ്രീറാമിനെ രക്ഷിക്കാൻ മ്യൂസിയം പൊലീസ് നടത്തുന്ന ശ്രമങ്ങൾ തന്നെ അമ്പരപ്പിക്കുന്നുവെന്ന് ഷാജഹാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ടു അമ്മ ഡിജിപി ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും എന്നറിഞ്ഞ കാര്യം തിരക്കാൻ ഡിജിപി ഓഫീസിനു മുന്നിൽ പോയ തന്നെ പൊലീസ് ഒരു കാര്യവുമില്ലാതെ അറസ്റ്റ് ചെയ്തു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസിന് തന്നെ അറിയില്ല. എന്റെ പേരിൽ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. അറസ്റ്റ് ചെയ്ത് രണ്ടു മൂന്നു മണിക്കൂർ എന്നെ പൊലീസ് ജീപ്പിലിരുത്തി നഗരം ചുറ്റിച്ചു. അറസ്റ്റ് ചെയ്ത ഉടൻ എന്നെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. എല്ലാ വൈദ്യ പരിശോധനയും നടത്തി. മജിസ്ട്രേട്ടിന് അടുത്തേക്ക് കൊണ്ടുപോയി.
ഞാൻ ചെയ്ത കുറ്റം എന്താണ് എന്ന് ചോദിച്ചപ്പോൾ ശ്രീറാമിനെ രക്ഷിക്കാൻ കുടപിടിച്ച അന്ന് എന്നെ അറസ്റ്റ് ചെയ്ത ഇതേ മ്യൂസിയം പൊലീസിന് അറിയുമായിരുന്നില്ല. അന്നത്തെ മ്യൂസിയം പൊലീസിന് മാത്രമല്ല ഇന്നത്തെ മ്യൂസിയം പൊലീസിനും അറിയില്ല. ജിഷ്ണു പ്രണോയ് പ്രശ്നത്തിൽ എന്നെ അറസ്റ്റ് ചെയ്ത് രണ്ടു വർഷമായിട്ടും ഇപ്പോഴും ഈ കേസിൽ ഞാൻ ചെയ്ത കുറ്റം എന്തെന്ന് എനിക്കും പൊലീസിനും അറിയില്ല. ചാർജ് ഷീറ്റും നൽകിയിട്ടില്ല. അകാരണമായി എന്നെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് ഉടനടി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ശ്രീറാമിന്റെ കാര്യത്തിൽ സംഭവിച്ചതോ? മദ്യപിച്ച് മദോന്മത്തനായി ഒരു മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്നിട്ടും പൊലീസ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. ക്രൈം നടന്നിട്ടും പൊലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തില്ല. സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ പിന്നീട് ചെന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അപകടം നടന്നിട്ട് ഒൻപത് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് രക്തസാമ്പിളുകൾ എടുത്തത്. ഇത് ശ്രീറാമിനെ രക്ഷിക്കാൻ വേണ്ടിയാണ്. മദ്യത്തിന്റെ അളവ് കുറഞ്ഞ സമയത്ത് രക്തം എടുത്തിട്ടു ശ്രീറാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമം നടത്തുകയായിരുന്നു. മദ്യത്തിന്റെ അളവ് അപ്പോൾ കുറച്ചു കാണിക്കും. ശ്രീറാമിന് ഈ കേസിൽ രക്ഷപെടാൻ അവസരം ഒരുങ്ങുകയും ചെയ്യും. ഒരാഴ്ച ശ്രീറാം ജയിലിൽ കിടക്കും. ജാമ്യം വാങ്ങിക്കും. കേസ് അങ്ങിനെ കഴിയുകയും ശ്രീറാം രക്ഷപ്പെടുകയും ചെയ്യും-ഷാജഹാൻ പറയുന്നു.
അതേസമയം കോടതി മെഡിക്കൽ കോളജ് പൊലീസ് സെല്ലിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ശ്രീറാം വെങ്കിട്ടരാമനെ മൾട്ടി സ്പെഷ്യൽ ഐസിയുവിലാണ് പൊലീസ് പ്രവേശിപ്പിച്ചത്. കർശന സുരക്ഷയിലാണ് ശ്രീറാം കഴിയുന്നത്. കൈയിലും നട്ടെല്ലിലും ചെറിയ രീതിയിലുള്ള പരുക്കു മാത്രമാണുള്ളതെന്നു മെഡിക്കൽ റിപ്പോർട്ട് ഉള്ളപ്പോഴാണ് ഈ സുഖവാസം. റിമാൻഡ് പ്രതി സ്വകാര്യ ആശുപത്രിയിൽ കഴിയുന്നകാര്യം വിവാദമായപ്പോൾ പൂജപ്പുര ജയിലെത്തിച്ച് നടത്തിയ പരിശോധനകൾക്കുശേഷം മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു. ആന്തരികക്ഷതം ഉള്ളതിനാലാണ് മൾട്ടി സ്പെഷൽ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികഭാഷ്യം.
അപകടം നിയമപരമായി കൈകാര്യം ചെയ്യുന്നതിൽ പൊലീസിനു വീഴ്ച വന്നെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മ്യൂസിയം എസ്ഐ ജോലിയിൽ വീഴ്ച വരുത്തി എന്നു റിപ്പോർട്ടിലുള്ളതായാണ് ലഭിക്കുന്ന വിവരം. അപകടം നടന്നു മണിക്കൂറുകൾ കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശ്രീറാമിന്റെ രക്ത സാമ്പിൾ എടുക്കുന്നതിൽ വീഴ്ച വന്നു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങുമെന്നാണ് പൊതുഭരണവകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നരഹത്യയ്ക്ക് കേസെടുക്കുന്നത് ആദ്യമായാണ്. അതേസമയം ശ്രീറാമിന് സർവീസിൽ നിന്നുള്ള സസ്പെൻഷൻ ഇതുവരെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്