കേന്ദ്രസർക്കാറിനെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ്; കേന്ദ്രസർക്കാർ കാശ്മീരികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് കുഞ്ഞാലിക്കുട്ടി; വിമർശനങ്ങളെ കേൾക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നു ഹൈദരലി തങ്ങൾ
ജംഷാദ് മലപ്പുറം
മലപ്പുറം: രണ്ടാം മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിർമ്മാണങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി മുസ്ലിലീഗ് ദേശീയ ജനറൽ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എതിർസ്വരങ്ങളെ അധികാരത്തിന്റെ ബലത്തിൽ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നതെങ്കിൽ അത്തരം നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് ഡൽഹിയിൽ ദേശീയ കമ്മറ്റി തീരുമാനങ്ങൾ വിശദികരിക്കവെ അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന കേന്ദ്രങ്ങളിൽ പാർട്ടി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും. അതിന് പുറമെ മറ്റ് പ്രതിഷേധ പരിപാടികൾ അതത് സംസ്ഥാനഘടകങ്ങൾ കൂടിയാലോച്ചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളും ബോധവൽക്കരണവും അത്യാവശ്യമാണന്നും മുസ്ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി. ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞത് ഭരണഘടനാവിരുദ്ധവും ഫെഡറൽ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ദേശീയ ഐക്ക്യത്തേയും ഭദ്രതയേയും അപകടത്തിലാക്കുന്ന നീക്കമാണ് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുക വഴി സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിംലീഗ് വിലയിരുത്തി.
സ്വാതന്ത്രസമരസേനാനികളും ഭരണഘടനാശിൽപ്പികളുമായിരുന്ന നേതാക്കൾ കാശ്മീർ ജനതയ്ക്ക് നൽകിയ പ്രത്യേക പരിഗണനയെ എടുത്ത് കളയുക വഴി സർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ രാജ്യത്തിന്റെ ധാർമിക മൂല്ല്യങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. യാതൊരു കൂടിയാലോചനകളുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ പൂർണ്ണസംസ്ഥാന പദവി എടുത്ത് കളയുകയും രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്യുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ മൂല്ല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ജമ്മുകാശ്മീരിന് സംഭവിച്ചത് നാളെ മറ്റേത് സംസ്ഥാനങ്ങൾക്കും സംഭവിച്ചേക്കാമെന്നും അതിനാൽ തന്നെ സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്ന് വരണമെന്നും മുസ്ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി. മുത്തലാഖിനെ ക്രിമിനൽ വൽക്കരിച്ചുള്ള നിയമവും, യു.എ.പി.എ, എൻ.ഐ.എ പോലത്തെ കരിനിയമങ്ങളും രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കാൻ വേണ്ടിയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്നത് ഏതൊരാൾക്കും ബോധ്യപെടുന്ന കാര്യമാണ്.
സർക്കാറിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണങ്കിൽ ഇത്തരത്തിലുള്ള വിവാദ ബില്ലുകൾ പാർലമെന്റിന്റെ സെലക്ട് കമ്മറ്റിക്ക് വിടാനും ബില്ലുകളെ പറ്റി കൂടുതൽ അഭിപ്രായങ്ങൾ തേടാനും സർക്കാർ ശ്രമിക്കുമായിരുന്നു. അതുണ്ടായിട്ടില്ലന്ന് മത്രമല്ല പേരിന് സഭയിൽ ബില്ല് ചർച്ചചെയ്തെന്ന് വരുത്തി ഞൊടിയിടയിൽ നിയമമാക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നത്. സംഘപരിവാർ അജണ്ടയായ ഏകസിവിൽകോഡ് നടപ്പാക്കാനായിരിക്കും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള അടുത്ത ശ്രമമെന്ന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി ആശങ്കരേഖപ്പെടുത്തി. എല്ലാ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളും എതിരഭിപ്രായങ്ങൾ മാറ്റിവെച്ച് സർക്കാറിന്റെ ജനവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ നീ്ക്കങ്ങൾ്ക്കെതിരെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കണമെന്നും മുസ്ലിംലീഗ് പത്രക്കുറിപ്പിൽ അറിയിച്ചു.
കാശ്മീരികൾക്കെതിരെ കേന്ദ്ര സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുക്കയാണന്നും പികെ കുഞ്ഞാലിക്കുട്ടി
കാശ്മീരികൾക്കെതിരെ കേന്ദ്ര സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുക്കയാണന്ന് പികെ കുഞ്ഞാലിക്കുട്ടി. ജമ്മുകാശ്മീർ പുനഃസംഘടനാ ബില്ലിന്മേൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരികളും ഇന്ത്യൻ പൗരന്മാരാണ്. കുടിവെള്ളമടക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെന്താണ് നടക്കുന്നതിനെ പറ്റി യാതൊരു വിവരവും പുറം ലോകത്തെത്തുന്നില്ല. എന്തിനാണ് സർക്കാർ തങ്ങളുടെ തന്നെ പൗരന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സർക്കാർ നീക്കം വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വെത്യസ്ത ശബ്ദങ്ങളെ കേൾക്കാനുള്ള മനസ്സ് കാണിക്കാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്.
കാശ്മീർ താഴ്വരയിൽ ഇന്ത്യക്കൊപ്പം നിൽക്കുന്ന സമാധാനമിഷ്ടപ്പെടുന്ന ജനങ്ങളെ ദുർബലപ്പെടുത്തുന്നതും വിഘടനവാദികളെ ശക്തിപ്പെടുത്തുന്നുതുമായ നിലപാടാണ് സർക്കർ സ്വീകരിച്ചിരിക്കുന്നത്. ഒരു തവണ അധികാരത്തിൽ തിരിച്ചെത്തുന്നത് വലിയ സംഭവമായി ധരിച്ചുവച്ചിരിക്കയാണ് ചിലർ. അങ്ങനെ കരുതുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പലതവണ തുടർഭരണത്തിലേറിയിട്ടുണ്ട്. അന്നൊക്കെ എല്ലാവരോടും സംസാരിച്ചും സമന്വയത്തിലെത്തിയുമാണ് കാര്യങ്ങൾ നടപ്പാക്കിയത്. തങ്ങളുടെ വർഗീയ അജണ്ട മുന്നോട്ട് വച്ച് ജനശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളായ വിശപ്പിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും മാറ്റാമെന്നാണ് കരുതുന്നതെങ്കിൽ അത് നടക്കില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സർക്കാർ പ്രയോഗിക്കുന്നത്. ബിജെപി മുന്നണിയാണല്ലോ കാശ്മീർ ഭരിച്ചിരുന്നത്. അന്ന് എന്തുകൊണ്ടാണ് ഈ നിയമം സർക്കാർ കൊണ്ടുവന്നില്ലന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കാശ്മീർ താഴ്വരയിലെ ജനങ്ങളെ സർക്കാർ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്.
സമാധാനമിഷ്ടപ്പെടുന്ന ഫറൂഖ് അബ്ദുള്ളയെ പോലുള്ള നേതാക്കൾക്ക് എന്തുകൊണ്ട് ഇത്തരമൊരു പ്രധാനപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ ലോക്സഭയിലെത്താൻ കഴിഞ്ഞില്ലന്നതിന് ഉത്തരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഫാറുഖ് അബ്ദുള്ള സ്വതന്ത്രനാണന്നും അദ്ദേഹം സഭയിലെത്താത് സ്വഇച്ഛ പ്രകാരമാണന്നും ഒരാളെ നിർബന്ധിച്ച് സഭയിലെത്തിക്കാൻ സാധിക്കില്ലന്നും കുഞ്ഞാലിക്കുട്ടി്ക് മറുപടിയായി അമിത്ഷാ പറഞ്ഞു. അത് ശരിയല്ലന്നും ഫാറൂഖ് അബ്ദുള്ളയെ സർക്കാർ തടഞ്ഞുവച്ചിരിക്കയാണന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചതോടെ അൽപ്പനേരം ഭരണപ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രക്ഷോഭം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഹൈദരലി ശിഹാബ് തങ്ങൾ
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ന്യൂനപക്ഷ-ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ രാജ്യവ്യാപകമായി മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭപരിപാടികൾ വൻവിജയമാക്കണമെന്ന് മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ബിജെപി സർക്കാർ യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് നിയനിർമ്മാണങ്ങൾ നടത്തുന്നത്.
മുത്തലാഖ്, യു.എ.പി.എ, എൻ.ഐ.എ, ജമ്മുകാശ്മീരിന്റെ വിഭജനം തുടങ്ങിയ നിയമങ്ങളിൽ ഉയർന്ന വിമർശനങ്ങളെ കേൾക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്നും തങ്ങൾ ആരോപിച്ചു. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും മുസ്ലിംലീഗിന്റെ പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.
Stories you may Like
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- സലാമിനെ അടക്കി നിർത്തി പ്രശ്നം അവസാനിപ്പിക്കാൻ മുസ്ലിംലീഗ് തീരുമാനം.
- മൊഗ്രാൽപുത്തൂർ യൂത്ത് ലീഗ് പഞ്ചായത്ത് അധ്യക്ഷ പദവി രാജിവച്ചു ഹസീബ് ഷംനാട്
- യുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്