സമാധാനമെങ്കിൽ ഏറ്റവും മികച്ച സമാധാനം; യുദ്ധമെങ്കിൽ ലോകം കണ്ടതിൽ ഏറ്റവും ഭീകരമായത്; മൂന്ന് അത്യാധുനിക മിസൈൽകൂടി വിജയകരമായി പരീക്ഷിച്ച ശേഷം അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; ഭീഷണി അവസാനിപ്പിച്ച് അവഗണനയെന്ന നിലപാടുമായി ട്രംപും; ഇറാൻ രണ്ടും കൽപ്പിച്ചിറങ്ങിയപ്പോൾ അമേരിക്കയ്ക്ക് മനംമാറ്റം
മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: അമേരിക്കയുടെ സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കിയ ഇറാൻ, മൂന്ന് അത്യാധുനിക ലക്ഷ്യവേധ മിസൈലുകൾകൂടി വിജയകരമായി പരീക്ഷിച്ചു. അമേരിക്ക ആക്രമിക്കുകയാണെങ്കിൽ, ലോകം ഇതേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീകരമായ യുദ്ധമായിരിക്കും അതെന്ന് ഇറാൻ പ്രസിഡന്റ് ഹാസൻ റൗഹാനി പ്രഖ്യാപിച്ചു. ഇറാന്റെ സുരക്ഷിതത്വത്തിനായി ഏതറ്റംവരെയും പോകുമെന്ന് പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹാത്തമിയും വ്യക്തമാക്കി.
ഗൾഫിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധത്തിലേക്ക് വഴങ്ങിയാൽ അമേരിക്ക പാഠം പഠിക്കുമെന്ന് പ്രസിഡന്റ് ഹാസൻ റൗഹാനി പറഞ്ഞു. സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നത്. ആണവ പരിപാടികളെക്കുറിച്ച് ചർച്ച നടത്താൻ ഇറാൻ സന്നദ്ധമാണ്. അതിന് മുമ്പായി ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധവും പിൻവലിക്കാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണെങ്കിൽ ഏറ്റവും മികച്ച സമാധാനമായിരിക്കും ഇറാൻ സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോണുകളിൽനിന്നുപോലും തൊടുക്കാവുന്ന തരത്തിലുള്ള യാസിൻ മിസൈലുകളാണ് ഇറാൻ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെൻസറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാൻ എന്ന മിസൈലാണ് മറ്റൊന്ന്. ആകാശത്തുനിന്ന് തൊടുക്കാവുന്ന ഘായേം മിസൈലുകളുടെ പുതിയ രൂപവും ഇറാൻ വിജയകരമായി പരീക്ഷിച്ചു. മൂന്ന് മിസൈലുകളും കൂടി ശേഖരത്തിലെത്തുന്നതോടെ, ഗൾഫ് കടലിലെ ഏത് സമ്മർദത്തെയും നേരിടാനുള്ള ശേഷി ഇറാനുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷയ്ക്കായി ബ്രിട്ടീഷ് നാവിക സേന അമേരിക്കൻ നാവികസേനയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിൽ യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകാത്ത സാഹചര്യത്തിലാണ് മുൻനിലപാടിൽനിന്ന് വ്യതിചലിച്ച് ബ്രിട്ടൻ യുദ്ധക്കപ്പൽ മേഖലയിലേക്ക് അയക്കുന്നത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള സ്റ്റെന ഇംപേരോ എന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്തിരുന്നു.
ആണവായുധ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. ഇറാൻ അമേരിക്കയുടെ നിരീക്ഷണവിമാനം വെടിവെച്ചിടുകയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്് ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പിന്നീട് പിൻവലിച്ചെങ്കിലും സംഘർഷം തുടരുകയാണ്. ഇതിനിടെയാണ് ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിൽ ബ്രിട്ടൻ പിടിച്ചെടുത്തതും ഇതിന് പകരമായി ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തതും.
പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറിന്റെ മോചനം എങ്ങുമെത്താതിരിക്കെ ഇറാൻ മറ്റൊരു വിദേശ എണ്ണ കപ്പൽകൂടി പിടികൂടിയതായും റിപ്പോർട്ട് എത്തി. അറേബ്യൻ ഗൾഫ് സമുദ്രത്തിൽ എണ്ണ കള്ളക്കടത്തിനിടെയാണ് എണ്ണ ടാങ്കർ പിടികൂടിയതെന്ന് റവല്യൂഷണറി ഗാർഡ് നാവിക വിഭാഗത്തെ ഉദ്ധരിച്ച ഇറാൻ ടിവി അറിയിച്ചു. കപ്പിലിലെ വിവിധ രാജ്യക്കാരായ ഏഴു നാവികരെയും ഇറാൻ കസ്റ്റഡിയിലെടുത്തു. മറ്റു കപ്പലുകളി നിന്നും എണ്ണ സ്വീകരിച്ച് മേഖലയിലെ ചില അറബ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു വിദേശ കപ്പലെന്ന് നാവിക സേന ആരോപിച്ചു. ഫാർസി ദ്വീപിനു സമീപത്ത് നിന്ന് ബുനാഴ്ചയാണ് ടാങ്കർ പിടികൂടിയതെന്ന് നാവിക സേനാ കമാണ്ടർ റംസാൻ സിരാഹി പറഞ്ഞു. ഏഴു ലക്ഷം ലിറ്റർ ഇന്ധനം കപ്പലിലുണ്ടായിരുന്നു. കപ്പൽ ഏതു രാജ്യത്തിന്റേതാണെന്നോ നാവികർ ഏതു രാജ്യക്കാരാണെന്നോ ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഹോർമുസ് കടലിടുക്കിന് വടക്കുപടിഞ്ഞാറുള്ള ചെറിയ ദ്വീപാണ് ഫാർസി. ഇവിടെ നിന്നും കപ്പൽ ഇറാനിലെ ബുശെഹ്ര് പ്രവിശ്യയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് കപ്പലിലെ ഇന്ധനം ഇറാൻ ദേശീയ എണ്ണ ഉൽപ്പാദന, വിതരണ കമ്പനിയിലേക്ക മാറ്റിയതായും റിപ്പോട്ട് ചെയ്യുന്നു. മൂന്നാഴ്ചക്കിടെ ഇറാൻ പിടികൂടുന്ന മൂന്നാമത്തെ എണ്ണ കപ്പലാണിത്. നിലവിൽ ബ്രിട്ടന്റെ സ്റ്റെനോ ഇംപെരോ, പനാമയുടെ എംടി റീഹ എന്നീ എണ്ണ ടാങ്കറുകൾ ഇറാൻ കസ്റ്റഡിയിലാണ്. സ്റ്റെനോ ഇംപെരോ വിട്ട് നൽകണമെന്നാവശ്യപ്പെട്ടു വിവിധ ലോക രാജ്യങ്ങൾ നടത്തുന്ന സമ്മർദ്ദങ്ങൾക്കിടെയാണ് ഇറാൻ വീണ്ടും കപ്പൽ പിടികൂടിയത്. എംടി റീഹ കപ്പലിൽ മൂന്നു പേരും ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന എംപെറോയിലെ പതിനെട്ടുപേരുംമടക്കം 21 ഇന്ത്യക്കാർ ഇപ്പോഴും ഇറാൻ കസ്റ്റഡിയിലുണ്ട്.
ജൂലായ് 14നാണ് എണ്ണ കള്ളക്കടത്തിന് എംടി റീഹ ഇറാൻ പിടികൂടിയത്. എംടി റീഹയിലെ 12 ഇന്ത്യക്കാരിൽ ഒൻപതുപേരെ ജൂലായ് 25ന് മോചിപ്പിച്ചു. ഇന്ത്യക്കാരടക്കം 25 ജീവനക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എംടി റീഹയുടെ പതാക പനാമ അധികൃതർ പിൻവലിച്ചിരുന്നു. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് ജൂലായ് 20നാണ് സ്റ്റെനാ ഇംപേരോ ടാങ്കർ പിടികൂടിയത്. സിറിയിലേക്ക് ഉപരോധം ലംഘിച്ചു എണ്ണ കടത്തുന്നുവെന്നാരോപിച്ച് ജിബ്രാൾട്ടർ കടലിൽ ഇറാനിയൻ കപ്പൽ ഗ്രേസ് വൺ ബ്രിട്ടീഷ് നാവിക സേന പിടകൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് കപ്പൽ ഇറാനും പിടികൂടിയത്. അങ്ങനെ ഇറാനും കരുത്തുകാട്ടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍