വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ്; സംഘപരിവാർ കുപ്പയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്: സുഷമയെ അപമാനിക്കാൻ ചെറുപുഴക്കാരൻ ഇട്ട പോസ്റ്റിൽ സൈബർ ആക്രമണം; ജീവനക്കാരനെ പുറത്താക്കിയെന്ന് കാട്ടി മിത്രാ ഡിജിറ്റൽ സൊല്യൂഷൻ; ഉടമയെ പുറത്താക്കിയുള്ള തട്ടിപ്പ് കണ്ടെത്തി പരിവാറുകാരും; മിധിലാജ് സോഷ്യൽ മീഡിയയിൽ 'വെറുപ്പിന്റെ മുഖമാകുമ്പോൾ'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുഷമാ സ്വരാജിന്റെ മരണത്തിലും വിദ്വേഷം നിറച്ച സോഷ്യൽ മീഡിയയിലെ ഇടത് സഹയാത്രികന് ജോലി നഷ്ടമായി. മിത്രാ ഡിജിറ്റൽ സൊല്യൂഷനാണ് മിധിലാജ് എന്ന ജീവനക്കാരനെ പിരിച്ചു വിട്ടത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വികാരം മാനിച്ചാണ് നടപടി. മിധിലാജിന്റെ പോസ്റ്റിനെ തുടർന്ന് കമ്പനിക്കെതിരേയും സൈബർ ആക്രമണം ഉണ്ടായി. ഇതോടെ മിധിലാജിനെ പുറത്താക്കിയ കാര്യം അറിയിച്ച ശേഷം ഫെയ്സ് ബുക്കിൽ നിന്ന് കമ്പനിയുടെ പേജ് അപ്രത്യക്ഷമാകുകയും ചെയ്തു. വലിയ പ്രതിഷേധമാണ് പരിവാറുകാർ സോഷ്യൽ മീഡിയയിൽ നടത്തിയത്. എല്ലാവരും അശരണരുടെ കണ്ണീരൊപ്പിയ അമ്മയെന്നാണ് സുഷമാ സ്വരാജിനെ വിശേഷിപ്പിച്ചത്. ഇതിനിടെയിലും ചിലർ മോശം പരാമർശവുമായി രംഗത്ത് വരികയായിരുന്നു.
ബാബു അമ്പലപ്പാറയുടെ മരണം... ഒരു ശവനാറി പ്പൂവിനേയും പൂജാപുഷ്പമാക്കില്ലെന്ന പോസ്റ്റും വിദേഷ്വവുമായി നിറയുന്നു. മുഹമ്മദ് അക്വബ് ഫസ്റ്റ് വിക്കറ്റ് ഡൗൺ എന്നാണ് മരണത്തെ കുറിച്ചെഴുതുന്നത്. ഇത്തരം വിദ്വേഷങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലെ വിവാദ പുരുഷൻ ചെറുപുഴക്കാരനായ മിധിലാജാണ്. സ്വന്തം സ്ഥാപനത്തെ പോലും മറച്ചു വച്ച് വെറുമൊരു ജീവനക്കാരൻ ആയി മാറിയതാണ് ഇതിന് കാരണം. ഇതോടെ മിധിലാജിന്റെ പോസ്റ്റും സ്ഥാപനത്തിന്റെ ഡിസ്മിസലും ആണ് കൂടുതൽ ചർച്ചയാകുന്നത്. തെറ്റിധരിപ്പിക്കൽ ഇതിന് പിന്നിൽ നടന്നുവെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.
സുഷമാ സ്വരാജ് അന്തരിച്ചു. എന്ന സംബന്ധിച്ച് അവർ ആദ്യമായും അവസാനമായും സംഘി ആണ്. വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ് ആണ്. അതിന് താഴെ മാത്രമേ അവരുടെ മറ്റെന്ത് വിശേഷണങ്ങളും ലെഗിസി(?)യും വരികയുള്ളൂ. സംഘികളോട് അന്നും ഇന്നും ആദരവ് ഇല്ല. അതുകൊണ്ട് തന്നെ നന്മമരം ആയി അവരുടെ മരണത്തിൽ സങ്കടപ്പെട്ട് എന്തെങ്കിലും തെളിയിക്കണമെന്ന് കരുതുന്നുമില്ല. കുപ്പയിലെ മാണിക്യം ആയിരുന്നില്ല. സംഘപരിവാർ കുപ്പിയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്.-ഇതായിരുന്നു മിധിലാജിന്റെ പോസ്റ്റ്. കണ്ണൂർ ചെറുപുഴയാണ് ഇയാളുടെ വീടെന്ന് വ്യക്തമാണ്. സിപിഎം ആശയങ്ങൾ പിന്തുടരുന്ന പോസ്റ്റുകളുമായി സൈബർ ഇടത്തിൽ നിറയുന്ന സഖാവാണ് മിധിലാജ് എന്നാണ് പരിവാർ ഗ്രൂപ്പുകളുടെ ആരോപണം.
മിധിലാജിന്റെ പോസ്റ്റ് വൈറലായപ്പോൾ തന്നെ മിത്രാ ഡിജിറ്റൽ സൊല്യൂഷനും പണികിട്ടി. വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. ഇതോടെയാണ് പോസ്റ്റിലെ ആരോപണം ഗൗരവമായെടുത്തതും ജീവനക്കാരനെ പിരിച്ചു വിട്ടതും. കമ്പനി നൽകിയ ഫോൺ തിരിച്ചു വാങ്ങിയെന്നും അറിയിച്ചു. മിധിലാജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ കമ്പനിക്ക് ഒരു പങ്കുമില്ലെന്നും വിശദീകരിച്ചു. സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ പരിഗണിച്ചാണ് ഡിസ്മിസ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷമാണ് ഫെയ്സ് ബുക്ക് പേജ് കമ്പനി പിൻവലിച്ചത്. മിധിലാജിന്റെ പേജിലും ആക്രമണം നടക്കുന്നുണ്ട്. ചിലർ പിന്തുണയ്ക്കാനും എത്തുന്നു. എന്നാൽ കമ്പനിയുടെ ഉടമയാണ് മിധിലാജ് എന്നതാണ് വസ്തുത.
അതായത് വലിയ തട്ടിപ്പാണ് മിത്രാ ഡിജിറ്റൽ സൊല്യൂഷൻ നടത്തിയത്. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഉടമയെ തൊഴിലാളിയാക്കി. ഇത് കൈയോടെ പിടിച്ചതോടെയാണ് പേജ് പോലും തൽക്കാലത്തേക്ക് പൂട്ടിയത്. കടുത്ത സിപിഎം അനുഭാവിയാണ് മിധിലാജ്. സിപിഎമ്മിന് വേണ്ടി പ്രചരണങ്ങളും നടത്തുന്നു. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ മാനസ പുത്രനാണ് ഇയാളെന്നും പരിവാറുകാർ പറയുന്നു. പിണറായി വിജയൻ പോലും സുഷമയെ കുറിച്ച് നല്ലതു മാത്രമാണ് പറയുന്നത്. അപ്പോഴാണ് സഖാവിന്റെ കളിയാക്കൽ. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഏവരും അംഗീകരിച്ച വ്യക്തിത്വമാണ് സുഷമ. ഇതുകൊണ്ട് തന്നെ പരിവാറുകാർക്ക് അപ്പുറത്തേക്കുള്ളവരും മിധിലാജിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. അങ്ങനെ മിധിലാജും സ്ഥാപനവും വെട്ടിലാകുകയാണ്.
വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഡിജിറ്റൽ പ്രചരണം നടത്തിയത് മിധിലാജാണെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഈ വാർത്തിയിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്-വാർ റൂ'മൊന്നുമില്ലെങ്കിലും ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി. സുനീറിനും എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും വേണ്ടി ഡിജിറ്റൽ മാധ്യമസംഘങ്ങൾ സക്രിയമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നടത്തുന്ന മിധിലാജിനാണ് സുനീറിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ചുമതല. രാഹുൽ ഗാന്ധിയുടെ ലേസർ ആക്രമണ ആരോപണത്തെ അവർ നേരിട്ടത് ഒരു ടിക് ടോക്കിലൂടെയാണ്. രണ്ടുകുട്ടികൾ ലേസർ തോക്കുമായി കളിക്കുന്നു. അവരിലൊരാൾ തോക്കിൽനിന്നുള്ള പ്രകാശമേറ്റ് വീഴുന്നു. ഉടനെ ചോദ്യം, 'നീ എന്താ രാഹുൽ ഗാന്ധിയാണോ?'-ഇതാണ് ആ വാർത്തയിൽ നിന്നുള്ള ഭാഗം.
ഇത് ചർച്ചയായതോടെ പ്രസ്തുത കമ്പനി മിധിലാജിന്റേതാണെന്ന സൂചനകളെത്തി. ഇതിന് പിന്നാലെയാണ് ചെറുപുഴയിലെ പഴയ വാർത്തയും ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ കമ്പനി മിധിലാജിന്റേതാണെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഫെയ്സ് ബുക്ക് പേജ് പിൻവലിച്ചതെന്നും വാദമെത്തുന്നു.ഏതായാലും കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ടുവെന്ന് പ്രചരിപ്പിച്ച് വിവാദത്തിൽ തടിയൂരാനാണ് ശ്രമിച്ചത്. ഇതിനിടെയാണ് മാതൃഭൂമിയിലെ പഴയ വാർത്ത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ കമ്പനിക്കെതിരേയും സോഷ്യൽ മീഡിയയിൽ കടന്നാക്രമണം നടക്കുകയായിരുന്നു.
മിത്രാ ഡിജിറ്റൽ സൊല്യൂഷന്റെ പേജിലുള്ള ഫോണും മിധിലാജാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനി മിധിലാജിന്റേതാണെന്ന വാദത്തിന് കരുത്ത് പകരുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കമ്പനിയുടെ തന്ത്രമാണ് ഇതെന്നും വാദമുണ്ട്. ചെറുപുഴക്കാരനായ മിധിലാജ് മുൻ എസ് എഫ് ഐ നേതാവാണ്. ഇതിനൊപ്പമാണ് ചെറുപുഴയിലെ ഒരു പേജിൽ വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വിവരം സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. വീണ്ടും സ്ഥാപനത്തിനെതിരെ സൈബർ ആക്രമണം തുടർന്നു.
ഇതോടെയാണ് സ്ഥാപനത്തിന്റെ പേജ് പൂട്ടിയത്. എന്നാൽ മിധിലാജിന്റെ പേജ് ആക്ടീവാണ്. പിണറായിയേയും ഷൈലജ ടീച്ചറേയും ഉയർത്തിക്കാട്ടുന്ന പോസ്റ്റുകളാണ് ഈ പേജ് നിറയെ. വിവാദത്തെ തുടർന്ന് സുഷമയെ കളിയാക്കുന്ന പോസ്റ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍