ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു; ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി; ന്യൂഡൽഹിയിലെ പാക് അംബസഡറെയും പിൻവലിക്കും; നയതന്ത്രസഹകരണം കുറയ്ക്കുന്നതിന് പുറമേ വ്യാപാരവും നിർത്തി വയ്ക്കും; പാക് വ്യോമമേഖല വീണ്ടും അടച്ചു; ഐക്യരാഷ്ട്രസുരക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നൽകി ഇമ്രാൻ
മറുനാടൻ ഡെസ്ക്
ഇസ്ലാമബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. അയൽക്കാരുമായുള്ള വ്യാപാരം നിർത്തി വയ്ക്കുന്നതിന് പുറമേ നയതന്ത്രസഹകരണം കുറയ്ക്കും. ഇതോടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുകയാണ്. പാക് ഹൈക്കീഷണറെ പുറത്താക്കുന്നതിന് പുറമേ, ന്യൂഡൽഹിയിലെ പാക് അംബസഡറെയും പാക്കിസ്ഥാൻ പിൻവലിക്കും, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പാക് പ്രതിരോധ മന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന് ഇമ്രാൻ ഖാൻ ജാഗ്രതാ നിർദ്ദേശവും നൽകി. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടെന്നും ഇമ്രാൻ നിർദ്ദേശിച്ചതായാണ് വിവരം. ജമ്മു കശ്മീർ വിഷയം, സുരക്ഷാ സമിതി അടക്കം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഏകപക്ഷീയവും, നിയമവിരുദ്ധവുമായ നീക്കമെന്നാണ് പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത്.
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനത്തിൽ കശ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കും. ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കും. കശ്മീർ താഴ് വരയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാൻ എവ്വാ നയതന്ത്രചാനലുകളും സജീവമാക്കാനും പാക് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഉന്നത സൈനിക ജനറൽമാരുടെ യോഗത്തിനും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിനും ശേഷമാണ് പാക് ദേശീയ സുരക്ഷാസമിതി യോഗം ചേർന്നത്. ഈയാഴ്ച സമിതിയുടെ രണ്ടാമത്തെ യോഗമാണിത്.
ഞായറാഴ്ച സമിതിയുടെ യോഗം മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തിയിരുന്നു. സിവിൽ-മിലിട്ടറി മേഖലയിലെ ഉന്നത നേതാക്കളുടെ കൂട്ടായ്മയാണ് ദേശീയ സുരക്ഷാ സമിതി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്യാറുള്ളത്.പഠാൻകോട്ട് ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാൻ ഭാഗകമായി അടച്ചു. സെപ്റ്റംബർ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാൻ അടച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാതയും അടച്ചത്.ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കുമായി തുറന്നത്.ഫെബ്രുവരി 26 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾക്കായുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നുകൊടുത്തിരുന്നത്.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ വിഷയം അന്താരാഷ്ട്രസമൂഹത്തിന് മുമ്പാകെ ഉന്നയിച്ച് സഹതാപം തേടാനുള്ള പാക്കിസ്ഥാന്റെ നീക്കം തുടക്കത്തിലേ പാളിയിരുന്നു.. ഇന്ത്യയുടെ നടപടിയെ അപലപിക്കാനോ, ശാസിക്കാനോ ഒന്നും അമേരിക്ക തയ്യാറായില്ല. കശ്മീരിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ അറസ്റ്റ ചെയ്തതിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകതയിലുമാണ് യുഎസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടാഗസ് ഊന്നിയത്. നിയന്ത്രണരേഖയിൽ സമാധാനവും സ്ഥിരതയും പരിപാലിക്കാൻ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധ പുലർത്തണമെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി മോർഗൻ ഒട്ടാഗസ് അറിയിച്ചു. പാക്കിസ്ഥാനെ കുറിച്ച് ഒരുപരാമർശവും പ്രസ്താവനയിൽ ഉണ്ടായതുമില്ല. നാലുവരി പ്രസ്താവനയിലെങ്ങും ഇന്ത്യയെ അപലപിക്കുന്ന ഒരുവാചകവുമില്ലെന്നതും പാക്കിസ്ഥാന് തിരിച്ചടി തന്നെ. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതടക്കമുള്ള നടപടികളുടെ വിവരം മോദി സർക്കാർ ട്രംപ് ഭരണകൂടത്തെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ പരോക്ഷമായി ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കുക കൂടിയാണ് അമേരിക്ക.
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നത്. നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയത് അനധികൃത നടപടിയെന്നും അത് തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ആരായുമെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്. അമിത്ഷാ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത് മണിക്കൂറുകൾക്കകമാണ് പാക്കിസ്ഥാൻ പ്രസ്താവന ഇറക്കിയത്. ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം കശ്മീർ പ്രശ്നത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യ പുറത്തുകാട്ടുന്ന ജനാധിപത്യ മുഖം വെളിച്ചത്തായി കഴിഞ്ഞു. ഇന്ത്യയുടെ തീരുമാനത്തോട് കശ്മീരി നേതൃത്വം യോജിക്കുന്നില്ല. കശ്മീർ പ്രശ്നം വീണ്ടും ഇന്ത്യ കുത്തിപ്പൊക്കിയിരിക്കുകയാണ്, ഖുറേഷി പറഞ്ഞു. ജമ്മു കശ്മീർ തർക്ക പ്രദേശമാണെന്നും ഇവിടെ ഇന്ത്യ നടപ്പിലാക്കുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കശ്മീർ അന്താരാഷ്ട്ര അംഗീകൃത തർക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കിൽ തർക്ക ഭൂമിയിൽ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങൾക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതൊരു അന്താരാഷ്ട്ര തർക്കമാണെന്നിരിക്കെ, അനധികൃത നടപടി ചെറുക്കാൻ സാധ്യമായ മാർഗ്ഗങ്ങളെല്ലാം നോക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ നയങ്ങൾ ഫലപ്രദമാണെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കിൽ, അവർ ഗവർണറുടെ ഭരണം അടിച്ചേൽപ്പിക്കുകയോ, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ രാഷ്ട്രീയം കളിക്കുകയോ ചെയ്യുമായിരുന്നില്ല, ഖുറേഷി, ഡോൺ ന്യൂസ് ടിവിയോട് പറഞ്ഞു. ലഖാക്കിനെയും കശ്മീരിനെയും കേന്ദ്രഭരണപ്രദേശമാക്കാൻ തീരുമാനിച്ചതോടെ, അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നാണ് അർഥം. നേരത്തെ അവരെ പിന്തുണച്ചിരുന്ന കശ്മീരികൾ ജയിലിലോ, വീട്ട് തടങ്കലിലോ ആണ്. ഇന്ന് ഒരിക്കൽ കൂടി ഇന്ത്യ കശ്മീർ പ്രശ്നം പുനരുജ്ജീവിപ്പിക്കുകയും, അന്താരാഷ്ട്രവൽകരിക്കുകയും ചെയ്തു. ഇത് പ്രശ്നം പരിഹരിക്കില്ലെന്ന് മാത്രമല്ല, അത് രൂക്ഷമാക്കുകയേ ഉള്ളു, ഖുറേഷി പറഞ്ഞു. പ്രശ്നം അവർക്ക് ഒരിക്കലും അടിച്ചമർത്താനാകില്ല. എന്തൊരു അപകടകരമായ കളിയാണ് കളിച്ചതെന്ന് സമയം തെളിയിക്കും. ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര സമൂഹം മുഴുവൻ അപലപിക്കേണ്ടെതാണെന്നും ഖുറേഷി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരതയുടെ അന്ത്യത്തിന് ഇത് വഴിയൊരുക്കുമെന്ന് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. . ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്