വിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി ധാർഷ്ട്യം കാട്ടിയ മാതൃഭൂമിയെ ബഹിഷ്കരണത്തിലൂടെ പാഠം പഠിപ്പിച്ചു; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണെന്ന് ആഹ്വാനം ചെയ്ത് പത്രം കത്തിച്ചു; എസ്.ഹരീഷിന്റെ വിവാദമായ'മീശ' നോവൽ പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയുള്ള ബഹിഷ്കരണം ഒരുവർഷം പിന്നിട്ടപ്പോൾ സുകുമാരൻ നായരെ കണ്ട് മാപ്പ് പറഞ്ഞ് വീരേന്ദ്രകുമാർ; പത്രം ബഹിഷ്കരണം അവസാനിപ്പിക്കാൻ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം
മറുനാടൻ ഡെസ്ക്
കോട്ടയം: ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമർശമുള്ള എസ്.ഹരീഷിന്റെ 'മീശ' നോവൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ, മാതൃഭൂമിയോട് പ്രഖ്യാപിച്ച ബഹിഷ്കരണം എൻഎസ്എസ് അവസാനിപ്പിക്കുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംപി.വീരേന്ദ്രകുമാർ എൻഎസ്എസ് ആസ്ഥാനത്ത് വന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ചർച്ച നടത്തി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് മഞ്ഞുരുകിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരുവർഷം മുമ്പാണ് മീശ നോവൽ പ്രസിദ്ധീകരിച്ചത്. ക്ഷേത്ര സംസ്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വന്ന പരാമർശമാണ് എൻഎസ്സിനെ മാതൃഭൂമിക്ക് എതിരാക്കിയത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന വിശദീകരണവും നായർ സർവീസ് സൊസൈറ്റിയെ ചൊടിപ്പിച്ചു. ഇതോടെ മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എൻഎസ്എസ് കരയോഗങ്ങളോടും വിശ്വാസികളോടും ആഹ്വാനം ചെയ്യുകയായിരുന്നു.
എൻഎസ്എസിന്റെ ബഹിഷ്കരണം മാതൃഭൂമിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് മാനേജ്മെന്റിന് ബോധ്യം വന്നതായി താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അയച്ച അയച്ച സർക്കുലറിൽ ജനറൽ സെക്രട്ടറി വിശദീകരിക്കുന്നു. എംപി.വീരേന്ദ്രകുമാർ എൻഎസ്എസ് ആസ്ഥാനത്ത് വന്നുനടത്തിയ ചർച്ചയിൽ മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപരായിരുന്ന കമൽറാം സജീവിനെയും മറ്റും പുറത്താക്കിയതായി അറിയിച്ചു. തങ്ങളുടെപ്രസിദ്ധീകരണത്തിലെ പരാമർശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ, അതെല്ലാം തിരിച്ചറിയുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും വീരേന്ദ്ര കുമാർ രേഖാമൂലം അറിയിച്ചു. ഈ സാഹചര്യത്തിൽ, മാതൃഭൂമി പത്രത്തിന്റെ ബഹിഷ്കരണം അവസാനിപ്പിച്ച് വീണ്ടും സഹകരിക്കാൻ എൻഎസ്എസ് തീരുമാനിച്ചതെന്ന് സർക്കുലറിൽ വിശദമാക്കുന്നു.
മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിൽ മാനേജ്മെന്റ് മാപ്പ് പറയാത്തതിൽ പ്രതിഷേധിച്ച് എൻഎസ്എസ് പത്രം ബഹിഷ്കരണമടക്കമുള്ള കടുത്ത നടപടികളാണ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ സ്വീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്കരിക്കാനാണ് താലൂക്ക് യൂണിയനുകൾക്കും കരയോഗങ്ങൾക്കും നിർദ്ദേശം നൽകിയത്. 60 താലൂക്ക് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയതോടെ 6000 കരയോഗങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പത്രം ബഹിഷ്കരിച്ചു. ഇതിന് പുറമേ പ്രതിഷേധ സൂചകമായി യൂണിയനുകൾ പലയിടത്തും പത്രം കത്തിച്ചു. ചിങ്ങ മാസം വരാനിരിക്കെ, മാതൃഭൂമിയിൽ പരസ്യം നൽകരുതെന്നും എൻഎസ്എസ് ആഹ്വാനം ചെയ്തു. മാതൃഭൂമിയിൽ പരസ്യം പ്രസിദ്ധീകരിച്ചാൽ ആ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്നുകൂടി എൻഎസ്എസ് കരയോഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമർശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എൻഎസ്എസ് കരയോഗങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. എസ് ഹരീഷ് ആഴ്ചപതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നത് പിൻവലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സംഭവത്തിൽ വിശ്വാസികളെ മുറിവേൽപിച്ചതിൽ മാപ്പ് പറയണമെന്ന ആവശ്യവും മാതൃഭൂമി നിരാകരിച്ചു. പ്രതിഷേധങ്ങളെ വർഗ്ഗീയ നിലപാട് എന്ന രീതിയിലാണ് മാതൃഭൂമി സമീപിച്ചത്. ഈ സാഹചര്യത്തിൽ പത്ര ബഹിഷ്ക്കരണം ഉൾപ്പടെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാതെ വേറെ വഴിയില്ലെന്നായിരുന്നു എൻഎസ്എസ് നിലപാട്. പത്രത്തിനെതിരായുള്ള പ്രചാരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവർത്തിച്ച് മാതൃഭൂമി മുഖപ്രസംഗം എഴുതിയത് ആണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.
നേരത്തെ മാതൃഭൂമി ബഹിഷ്ക്കരണവുമായി ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഹിന്ദു വിരുദ്ധ നിലപാട് മാതൃഭൂമി പതിവായി സ്വീകരിക്കുന്നുണ്ടെന്നും, ഇത് ഇനി അനുവദിക്കാനാവില്ലെന്നും ഹിന്ദു സംഘടനാ നേതാക്കൾ പറഞ്ഞിരുന്നു. ചിങ്ങമാസവും ഓണവുമെല്ലാം കണക്കിലെടുത്താണ് വീരേന്ദ്രകുമാറിന്റെ കൂടിക്കാഴച. മാതൃഭൂമിക്ക് ലഭിക്കേണ്ട പരസ്യങ്ങൾ നഷ്ടപ്പെടുമോയെന്ന ആശങ്കയും പുതിയ അനുരഞ്ജന നീക്കത്തിലുണ്ട്.
മാതൃഭൂമിയുടെ മുഖപ്രസംഗം
പ്രസക്ത ഭാഗങ്ങൾ:
മീശ എന്ന നോവലിലെ രണ്ടുകഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടർത്തി മാറ്റി പത്രത്തിന്റെ അഭിപ്രായമാണെനന് ്വരുത്തിത്തീർക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് ബോധ്യമായി. കഥാപാത്രങ്ങളുട സംഭാഷണം ദിനപത്രത്തിന്റെ തലയിൽ കെട്ടിവച്ചാൽ മാതൃഭൂമിയുടെ പ്രചാരം കുറയുമെന്ന് കരുതിയവർ ഈ പ്രത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണ്.
തങ്ങളുടെ മുഖ്യഎതിരാളികളായ മനോരമയെയും മുഖപ്രസംഗത്തിൽ ലാക്കാക്കുന്നുണ്ട്. .....അതൊരു ലേഖനമാണെന്ന മട്ടിൽ വളച്ചൊടിച്ച് ദിനപത്രത്തിന് നേരേ കല്ലെറിയാൻ ശ്രമിച്ചവരിൽ മാതൃഭൂമി വായനക്കാരിൽ കണ്ണുവച്ചവരുമുണ്ടായിരുന്നു. മാതൃഭൂമിയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ വായനക്കാർ തങ്ങളുടെ കൂടെ വരുമെന്ന് അവർ സ്വപ്നം കണ്ടു. ..എന്തുതെകൊണ്ടാണ് മാതൃഭൂമിയെ പലരും എതിർക്കുന്നതെന്ന് ചോദിച്ചേക്കാം. ചില സിനിമാക്കാരും, കൈയേറ്റക്കാരും മടിയിൽ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമർശിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍