ആരാധകരെ പുളകം കൊള്ളിക്കുന്ന കൽക്കി; സബ് ഇൻസ്പെക്ടർ റോളിൽ ടൊവിനോ എത്തിയപ്പോൾ തീയറ്ററുകളെ കോരിത്തരിപ്പിച്ച പ്രതികരണം; കഥാപാത്രത്തോട് നീതി പുലർത്തി നായകൻ തിളങ്ങുമ്പോൾ വില്ലനാകുന്നത് ഉട്ടോപ്യൻ കഥ; ആവേശം നിറച്ച ഒന്നാം പകുതിയും കാറ്റു പോയ ബലൂണായ രണ്ടാം പകുതിയും; ലോജിക്കുകൾ മാറ്റി നിർത്തിയാൽ ഇതൊരു കംപ്ലീറ്റ് ഫാൻ മെയ്ഡ് ചിത്രം
എം എസ് ശംഭു
തുടർച്ചയായി സിനിമകൾ അരങ്ങിലെത്തിച്ച് തന്റെ പ്രസൻസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ എന്ന രീതിയിൽ ടൊവിനോ തോമസ് ശ്രദ്ധേയനാകുകയാണ് വീണ്ടും കൽക്കിയിലൂടെ. വ്യത്യസ്ത കഥാപാത്രങ്ങളിൽ അരങ്ങിലെത്തിയിട്ടുള്ള ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന കൽക്കി കെട്ടിലും മട്ടിലും വേറിട്ട പ്രകടനം കാഴ്ച വയ്ക്കുന്നു. ശരാശരി ആരാധകരെ കോരിത്തരിപ്പിക്കുന്ന ഓരോ ഡയലോഗിലും നിറഞ്ഞ കൈയടി ലഭിക്കുന്ന തകർപ്പൻ പ്രകടനവുമായിട്ടാണ് കൽക്കി എത്തുന്നത്.
പ്രവീൺ പ്രഭരം, സുജിൻ സുജാതൻ എന്നിവർ രചന ഒരുക്കി. പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. സംവിധാന മികവിൽ ചിത്രം ഒരു പടി മുന്നിൽ നിൽക്കുമ്പോൾ ഒന്നാംഭാഗം മരണമാസായിരിക്കും പ്രേക്ഷകന് സമ്മാനിക്കുന്നത്. ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളുടെയും മാസ് ഡയലോഗുകളുടെയും അകമ്പടിയോടെയുമാണ് കൽക്കി എത്തുന്നത്. കഥയിലേക്ക് വന്നാൽ കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തി പങ്കിടുന്ന നഞ്ചങ്കോട്ടയിലൂടെയാണ്് കഥ കടന്നു പോകുന്നത്. നഞ്ചങ്കോട്ടെ തമിഴ് ജനതയും ഇവരുടെ കുടിയേറ്റവും നാടുകടത്തലും രാഷ്ട്രീയ ശക്തികളായ പ്രാദേശിക ഗുണ്ടകളുടെ വിളയാട്ടവും തന്നെ ചിത്രം.
'സൂര്യ' പ്രധാനവേഷത്തിലെത്തിയ 'സിങ്കം' സിനിമ പോലെ ശുദ്ധികലശവുമായി എത്തുന്ന ഇൻസ്പെക്ടർ റോൾ. കഥാപാത്രത്തെ അഡ്രസ് ചെയ്യുന്നതിൽ പോലുമുള്ള വ്യത്യസ്തതശൈലി യൂണിഫോമിൽ പോലും പ്രകടമാകുന്നു. കൽക്കി എന്ന പേര് സീനിൽ ഒരിടത്തും എത്തുന്നില്ല. തകർപ്പൻ ഇൻട്രോയിലൂടെ നായകൻ രംഗപ്രവേശം ചെയ്യുമ്പോൾ പോലും തന്റെ പേര് എവിടേയും പറയപ്പെടുന്ന രംഗങ്ങളില്ല. യൂണിഫോമിൽ കെ എന്ന ഇംഗ്ലീഷ് ലെറ്റർ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതും.
ഉട്ടോപ്യൻ ലോജിക്കുകൾ നിറഞ്ഞ നഞ്ചൻ കോട്ട
ആരാധകന് കൈയടിക്കാൻ വകയുള്ള പൊലീസ് കഥാപാത്രം. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗ്-അങ്ങനെയാണ് നായകന്റെ കടന്നുവരവ്. കേരള- തമിഴ്നാട് അതിർത്തി പങ്കിടുന്ന നഞ്ചൻകോട്ടയിലെ തമിഴരുടെ കുടിയേറ്റ പ്രശ്നവും ഇവർ ഇവിടുത്തെ രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദത്താൽ കുടിയൊഴിക്കപ്പെടുന്ന രംഗവുമാണ്് ചിത്രത്തിന്റെ ആരംഭം. ഡി.വൈ.പി, എ.ഐ.സി.ടി എന്നീ രണ്ട് പ്രാദേശിക പാർട്ടികളേയും ഇവിടുത്തെ നേതാക്കളേയും കാണാം. പൊലീസും കോടതിയും നിമിയമങ്ങളുമെല്ലാം കയ്യിലെടുത്ത് അമ്മാനമാടുന്ന വില്ലന്മാർ രാഷ്ട്രീയ നേതൃത്വത്തിലുള്ള നഞ്ചൻ കോട്ടയിൽ എതിർ സ്വരങ്ങളെ എല്ലാം തന്നെ അടിച്ചമർത്തുന്നു.
കഥാപാത്രങ്ങളുടെ സൃഷ്ടിയിലും പാർട്ടി കൊടികളെ അടയാളപ്പെടുത്തുന്നതിൽ പോലും വ്യക്തമായ രാഷ്ട്രീയവും ഈ ചിത്രം കാണിക്കുന്നുണ്ട്. രാഖി ചരട് കൈയിലണിഞ്ഞ പ്രതിനായക കഥാപാത്രങ്ങളും ഇവരുടെ കൂടെ നിൽക്കുന്ന ആശ്രിതരായ അനുയായികളുമെല്ലാം വലതു രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന വണ്ണം ചിത്രത്തിൽ പ്രതിപാദിക്കപ്പെടുന്നു. തൊഴിലാളി ചേരിയിൽ എ.ഐ.സി.പി എന്ന കൊടിയുമായി ഇടത് രാഷ്ട്രീയ സ്വഭാവവും. എന്നിരുന്നാലും ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കുകൾ കൃത്യതയോടെ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.
സിനിമയുടെ ഹൈലൈറ്റ് ടൊവിനോയുടെ ഇൻട്രോ തന്നെയാണ്. പേരിന് മാത്രം ബോർഡും തൂക്കി കാക്കിയണിഞ്ഞ് ഇരിക്കുന്ന ദുർബലരായ നഞ്ചൻകോട്ടയിലെ പൊലീസുകാർക്ക് അസ്തിത്വം വീണ്ടെടുക്കാൻ കഴിയുന്നത് കൽക്കി എന്ന പൊലീസ് ഇൻസ്പെക്ടറുടെ വരവോടെയാണ്. നഞ്ചൻകോട്ടയെ ശുദ്ധികലശം നടത്തുന്ന നായകന്റെ വീരശൂരപരാക്രമങ്ങൾ തന്നെ ഒന്നാംപകുതി. ഇൻട്രോഡക്ഷനിലെ ബി.ജി.എമ്മൊക്കെ തീയറ്ററിൽ നിന്ന് മാസ് അുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
ആദ്യപകുതി നഞ്ചങ്കോട്ടെയിലെ കൽക്കിയുടെ വിളയാട്ടമാണെങ്കിൽ രണ്ടാം പകുതി അൽപം നാടകീയത നൽകുന്ന അവതരണമായി തോന്നി. ഏക പാളിച്ചയായി തോന്നിയത് ദുർബലമായ കഥ എന്നത് മാത്രമാണ്. മാസ് സമ്മാനിച്ച ഒന്നാം പകുതിയുടെ ഇഫക്ട് രണ്ടാം പകുതിയിൽ ലഭിച്ചില്ല. ശരാശരി പ്രേക്ഷകന്റെ ലോജിക്കുകളെ കൊല്ലുന്ന ചില കഥാവഴികൾ പലയിടത്തും അനുഭവപ്പെടുന്നുണ്ട. എന്നിരുന്നാലും നമ്മുടെ പൊലീസുകാർക്ക് ഗ്ലൂക്കോസിട്ട നാരങ്ങാവെള്ളം കുടിക്കുന്ന എനർജി ഈ സിനിമ കണ്ടിരിക്കുമ്പോൾ കിട്ടിയിരിക്കും. കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും വ്യത്യസ്തമായ ഇൻസ്പെകടർ റോളും-ടൊവിനോ ഫുൾ മാർക്ക് നേടുന്നത് ഇങ്ങനെയാണ്.
അടി....ഇടി..വെടിക്കെട്ട്...കോരിത്തരിച്ച് ഫാൻസുകാർ
കൊല്ലും കൊലയും നടത്തുന്ന രാഷ്ട്രീയക്കാർ, അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സബ് ഇൻസ്പെക്ടർ എന്നിവയൊക്കെയാണ് കഥയുടെ ദൗർബല്യമായി തോന്നുന്ന ഘടകം. മേലുദ്യോഗസ്ഥരോ കോടതിയോ നിയമങ്ങളോ ഒന്നും തന്നെ നഞ്ചൻകോട്ടയിൽ കടന്നുവരുന്നില്ല. ആകെയുള്ളത് അഞ്ച് പൊലീസുകാർ. പേരിന് പോലും ഈ സ്റ്റേഷനിൽ ഒരു വനിതാ പൊലീസുകാരിയെ കാണാനില്ല. സാമൂഹിക പ്രശ്നങ്ങളിൽ പൊലീസുകാർ പോലും നേരിട്ടിറങ്ങി ആക്ടിവിസ്റ്റുകളുടെ ധർമം ഏറ്റെടുക്കുന്ന പല സന്ദർഭങ്ങളും. എന്നിരുന്നാലും സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ചുമതല നിറവേറ്റുന്ന 'കൽക്കി' എന്ന് ഇൻസ്പെക്ടർ പ്രശംസ പിടിച്ചുപറ്റിയേക്കും.
മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാൽ നഞ്ചങ്കോട്ടയിലെ പൊലീസ് സ്റ്റേഷനിലെ പൊലീസ് കഥാപാത്രങ്ങളായി എത്തുന്ന സുധീഷിന്റെ അബ്ദുള്ള എന്ന റോൾ സൈജു കുറുപ്പിന്റെ സൂരജ് എന്ന രാഷ്ട്രീയക്കാരന്റെ റോൾ, ഹരീഷ് ഉത്തമൻ അവതരിപ്പിച്ച ഉമർ എന്ന വില്ലൻ കഥാപാത്രം, ടൊവിനോയെ പോലെ തന്നെ മാസ് ഒരുക്കിയ ശിവജിത്ത് പത്മനാഭന്റെ കഥാപാത്രം എന്നിവ വെറൈറ്റി നൽകുന്നു
. വിനി വിശ്വലാൽ അപ്പു എന്ന കഥാപാത്രം മികച്ച പ്രകടനം ചിത്രത്തിൽ കാഴ്ച വെച്ചിട്ടുണ്ട്. ഇനി ചിത്രത്തിൽ സംയുക്തയുടെ റോളാണ് പ്രേക്ഷകൻ പ്രതീക്ഷിച്ചിരുന്നത് എങ്കിലും പ്രതിനായക റോളിലെത്തുന്ന സംയുക്തയുടെ ഡോ. സംഗീതയ്ക്ക് ചിത്രത്തിൽ നായിക പ്രാധാന്യമുള്ള റോള്‍ ലഭിച്ചിട്ടില്ല. ഇടയ്ക്ക് സംഗീത എന്ന കഥാപാത്രം ചില കോക്രികൾ കാണിച്ച് പോകുന്നതല്ലാതെ മറ്റൊന്നുമില്ല ഈ നായികയ്ക്ക് നൽകാൻ.
കെ.പി എസ്. ലളിത, അപർണ നായർ, അഞ്ജലി നായർ കാർത്തിക് പ്രദീപ് എന്നിവർ അവതരിപ്പിച്ച റോളുകളും മികവ് പുലർത്തി. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയ ഗൗതം ശങ്കറിനാണ് പ്രശംസ നൽകേണ്ടത്. ആക്ഷൻ രംഗങ്ങളുടെ ക്യാമറ മികവ് ഗംഭീരം. തീയറ്ററിൽ കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ ജേക്ക് ബിജോയിയും കൈയടി അർഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് കോഴൂരാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍