ഭരണം പിടിക്കാൻ സ്വതന്ത്രനെ ഒപ്പം നിർത്തിയത് പ്രസിഡന്റാക്കാമെന്ന് പറഞ്ഞ്; വോട്ടെടുപ്പ് ബഹിഷ്കരിച്ച് കോൺഗ്രസ് അധികാരം നൽകിയ് സിപിഎമ്മിനും; അച്ഛൻ മരിച്ചപ്പോൾ സമാധാനിപ്പിക്കാൻ ഓടിയെത്തിയവർ വാക്ക് നൽകിയതും പ്രസിഡന്റ് സ്ഥാനം; ഒടുവിൽ ശത്രുവിനെ വെട്ടാൻ മെമ്പറെ രാജിവയ്പ്പിച്ച് സിപിഎം ഭരണത്തിന് കുട പിടിച്ച് യുഡിഎഫ്; നിരണം തോമസിന്റെ മകനെ വെട്ടാൻ കോൺഗ്രസുകാർ കളിച്ചത് നാണംകെട്ട കളിയോ? കടപ്രയിലെ 'കർണ്ണാടക മോഡൽ' ഇങ്ങനെ
എസ് രാജീവ്
തിരുവല്ല : സത്യം പറഞ്ഞാൽ വിശ്വസിക്കുമോ....? പഞ്ചായത്ത് അധികാരം പിടിക്കാൻ കർണ്ണാടക മോഡൽ കളികൾ നടക്കാറുണ്ടെന്ന രസകരമായ കഥയിലൂടെയാണ് ഈ സിനിമ മുമ്പോട്ട് പോയത്. തീർത്തും അവിശ്വസനീയമെന്ന് മലയാളികൾക്ക് തോന്നുന്ന പഞ്ചായത്തിലെ ഭരണം പിടിക്കൽ കളികൾ. എന്നാൽ ഇത്തരം കർണ്ണാകട കളികൾ കേരളത്തിലും നടക്കുമെന്ന് തെളിയിക്കുകയാണ് തിരുവല്ലയിലെ കടപ്ര പഞ്ചായത്ത്. എൽ ഡി എഫ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെയും പ്രസിഡന്റിനെയും നിലനിർത്താനായി യു ഡി എഫ് അംഗത്തെ രാജിവെയ്പ്പിച്ച് എൽ ഡി എഫ് - യു ഡി എഫ് മുന്നണികളുടെ രാഷ്ട്രീയ നാടകം. കടപ്ര പഞ്ചായത്തിൽ ബുധനാഴ്ചയാണ് ഈ രാഷ്ട്രിയ നാടകം അരങ്ങേറിയത്. യു ഡി എഫിലെ കേരളാ കോൺഗ്രസ് ( എം ) അംഗവും രണ്ടാം വാർഡ് മെമ്പറുമായ പ്രസന്നകുമാരിയാണ് മെമ്പർ സ്ഥാനം രാജിവെച്ചത്.
സി പി എം നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കൊടി പിടിച്ചതാകട്ടെ കെ പി സി സി നിർവ്വാഹക സമിതിയംഗം ഉൾപ്പെടുന്ന കോൺഗ്രസ് കോക്കസ്. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് സീറ്റുകൾ വീതമാണ് എൽ ഡി എഫിനും യുഡിഎഫിനുമുള്ളത്. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും യു ഡി എഫ് റിബലായി മത്സരിച്ച് വിജയിച്ച സുരേഷ് തോമസിന്റെ പിന്തുണയിലായിരുന്നു സി പി എമ്മിലെ ഷിബു വർഗീസിനെ പ്രസിഡന്റാക്കി എൽ ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചത്. യു ഡി എഫിലെ ഒരംഗം സ്ഥാനം രാജിവെച്ചതോടെ സ്വതന്ത്രന്റെ പിന്തുണയില്ലെങ്കിലും ഭരണം തുടരാമെന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ഇരു മുന്നണികൾക്കും ഏഴ് സീറ്റുകൾ വീതം ലഭിച്ച സാഹചര്യത്തിൽ ഭരണം നേടാൻ സ്വതന്ത്രന്റെ പിന്തുണ ആവശ്യമായി വന്നതോടെയാണ് പ്രസിഡന്റ് സ്ഥാനം അടക്കം വാഗ്ദാനം ചെയ്ത് സുരേഷ് തോമസിനെ എൽ ഡി എഫ് ഒപ്പം നിർത്തിയത്. തങ്ങൾക്കൊപ്പം നിന്നാൽ പ്രസിഡന്റ് സ്ഥാനം നൽകാമെന്ന തിരുവല്ലയിൽ നിന്നുള്ള സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ഉൾപ്പടെയുള്ള നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് സ്വതന്ത്രനായ സുരേഷ് തോമസ് എൽ ഡി എഫുമായി ബാന്ധവത്തിന് മുതിർന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടിംങ്ങ് വേളയിൽ യു ഡി എഫ് അംഗങ്ങൾ ഹാജരായാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമെന്നതായിരുന്നു സിപി എം നേതൃത്വം സുരേഷ് തോമസിന് നൽകിയ ഉറപ്പ്.
യു ഡി എഫ് നിലപാട് മറിച്ചായാൽ ഷിബു വർഗീസിനെ മത്സരിപ്പിക്കും എന്നതുമായിരുന്നു ധാരണ. എന്നാൽ യു ഡി എഫ് റിബലായി മത്സരിച്ച സുരേഷ് തോമസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കരുതെന്ന കെ പി സി സി നിർവ്വാഹക സമിതിയംഗമായ പ്രഫ. സതീഷ് കൊച്ചു പറമ്പിൽ അടക്കമുള്ള നേതാക്കളുടെ കടുംപിടുത്തത്തിന് വഴങ്ങി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിംങ്ങിൽ നിന്നും യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെയാണ് സുരേഷ് തോമസിന്റെ പിന്തുണയിൽ ഷിബു വർഗീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആറുമാസത്തിനകം പ്രസിഡന്റ് സ്ഥാനം നൽകാമെന്ന സി പി എം നേതൃത്വം നൽകിയ ഉറപ്പാണ് ഷിബു വർഗീസിനെ പിന്തുണയ്ക്കാൻ സുരേഷ് തോമസിനെ പ്രേരിപ്പിച്ചത്. എന്നാൽ ഉറപ്പ് പറഞ്ഞ കാലാവധിയും കഴിഞ്ഞ് നാലു വര്‍ഷക്കാലത്തോളം പൂർത്തിയാകുന്ന വേളയിലും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഷിബു വർഗീസ് തയാറാകാതിരുന്നതോടെ ആവലാതിയുമായി സുരേഷ് തോമസ് സി പി എം നേതൃത്വത്തെ സമീപിച്ചിരുന്നു.
തുടർന്ന് പിന്തുണ പിൻവലിക്കുമെന്നും സി പി എം നേതൃത്വത്തെ സുരേഷ് തോമസ് അറിയിച്ചു. ഇതോടെയാണ് കേരളാ കോൺഗ്രസ് അംഗത്തെ രാജി വെയ്പ്പിക്കുന്നതടക്കമുള്ള ചരടുവലികൾക്ക് രഹസ്യ നീക്കം അണിയറയിൽ ആരംഭിച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഒരു വർഷം മുമ്പ് സി പി എം നേതൃത്വം ഷിബു വർഗീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏരിയാ കമ്മിറ്റിയിലെ ഫ്രാൻസിസ് വി ആന്റണി നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ എതിർ ചേരിയിൽ ഉൾപ്പെടുന്ന ഷിബു വർഗീസ് നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ച് രാജി പ്രഖ്യാപനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സുരേഷ് തോമസിന്റ പിതാവും സംസ്ഥാന കോൺഗ്രസിലെ തല മുതിർന്ന നേതാവുമായിരുന്ന നിരണം തോമസ് കഴിഞ്ഞ ആഴ്ച നിര്യാതനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ സംസ്ഥാന നേതാക്കളടക്കം എത്തിയിരുന്നു.
എത്തിയ നേതാക്കളിൽ ബഹുഭൂരിപക്ഷവും മുൻ കോൺഗ്രസ് നേതാവായിരുന്ന സുരേഷ് തോമസിനെ സ്വന്തം പാളയത്തിൽ തിരികെ എത്തിക്കണമെന്ന് അനൗദ്യോഗികമായി ഡിസിസി നേതൃത്വമുൾപ്പടെയുള്ളവരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സുരേഷ് തോമസ് തിരികെ വരുന്നത് തങ്ങളുടെ നിലനിൽപ്പിനും പ്രാദേശികമായി ലഭിക്കുന്ന ഗ്ലാമറിനും കോട്ടം തട്ടുമെന്ന ചില കോൺഗ്രസ് നേതാക്കളുടെ ആധിയാണ് പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവിനും പ്രസിഡന്റ് പദവിക്കും വിലങ്ങുതടിയായത്. കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റായിരുന്ന നിരണം തോമസിനെ പത്തു വർഷം മുമ്പ് ചവിട്ടിയൊതുക്കി മൂലയ്ക്കിരുത്താൻ അടിപ്പണി നടത്തിയ കോക്കസ് തന്നെയാണ് അദ്ദേഹത്തിന്റെ മകനെതിരെയും പടയൊരുക്കം നടത്തുന്നത്. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 12-ാം വാർഡിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് അഞ്ഞൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് തോമസ് ജയിച്ചു കയറിയത്.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിക്ഷേധിക്കുകയും 2010 ൽ കെട്ടിവെച്ച കാശുപോലും ലഭിക്കാതിരുന്ന എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ മകനെ യു ഡി എഫ് സ്ഥാനാർത്ഥിയായാക്കാൻ ചില നേതാക്കൾ തുനിഞ്ഞിറങ്ങിയതുമാണ് യു ഡി എഫിലെ തന്നെ ബഹു ഭൂരിപക്ഷത്തിന്റെ ആവശ്യപ്രകാരം രണ്ടാം അങ്കത്തിന് സുരേഷ് തോമസ് തയാറായത്. യു ഡി എഫ് സ്ഥാനാർത്ഥിയെ നൂറിൽപ്പരം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ഇത്തവണ വിജയിച്ചത്.
താൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത് ആഗ്രഹിക്കാത്ത കെ പി സി സി - ഡിസിസി അംഗങ്ങൾ ഉൾപ്പെടുന്ന ചില നേതാക്കളും ഷിബു വർഗീസിനൊപ്പമുള്ള സി പി എമ്മിലെ മറു പക്ഷവുമാണ് കേരളാ കോൺഗ്രസ് അംഗത്തിന്റെ രാജിക്ക് പിന്നിൽ ചരടുവലിച്ചതെന്ന സുരേഷ് തോമസിന്റെ ആരോപണം സംസ്ഥാനത്ത് രൂപപ്പെടുന്ന പുതിയ ചാണക്യ ഫോർമുലയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍