മകളുടെ വസ്തുവിന്റെ മതിൽ ഇടിച്ചവർ അമ്മയേയും അക്രമിച്ചു; പരാതി നൽകിയപ്പോൾ നടന്നത് വെറുമൊരു മൊഴിയെടുക്കൽ; പണത്തിന്റെ കരുത്തിൽ വീണ്ടും ഭീഷണി തുടർന്നപ്പോൾ നിവർത്തിയില്ലാതെ ഗൃഹനാഥന്റെ ആത്മഹത്യ; നെയ്യാറ്റിൻകര പൊലീസിന് എല്ലാം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാവുന്ന വെറും സാധാ കേസ്; മകന്റെ ജീവനെടുത്തവരോട് പകരം ചോദിക്കാൻ അമ്മ പോരാട്ടത്തിന്; മേരി ജോണിന്റെ മരണം കാക്കിക്കുള്ളിലെ അനാസ്ഥ തന്നെ; നെയ്യാറ്റിൻകരയിൽ നിന്നൊരു ആത്മഹത്യാകുറിപ്പ് ചർച്ചയാകുമ്പോൾ
സുവർണ്ണ പി എസ്
തിരുവനന്തപുരം: എന്റെ മകളുടെ വസ്തുവിന്റെ മതിൽ ഇടിച്ചു നിരത്തുകയും എന്റെ അമ്മയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എന്റെ അമ്മ പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു നടപടിയും എടുത്തില്ല. എതിർകക്ഷികൾ തുടർന്നും ഭീഷണിപ്പെടുത്തുന്നു. വഴികളിൽ വച്ച് തടയുകയും കൊന്നു കളയുമെന്നും പറയുന്നു. മനോവിഷം വർദ്ധിക്കുകയാണ്. എന്റെ ആത്മഹത്യയ്ക്ക് കാരണമായവർക്കെതിരെ ഇനിയെങ്കിലും നടപടികൾ സ്വീകരിക്കണം-കണ്ണീരിന്റെ മണമുള്ള ആത്മഹത്യാകുറിപ്പ് കിട്ടിയിട്ടും പൊലീസ് ഇന്നും കുലുങ്ങുന്നില്ല. മേരി ജോണിന്റെ അമ്മയുടെ പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് ഇടപെട്ടിരുന്നുവെങ്കിൽ മേരി ജോൺ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു.
കസ്റ്റഡി കൊലപാതകങ്ങളും ശ്രീറാം വെങ്കിടേശ്വരനെ പോലുള്ള ഉന്നതർക്ക് ഒത്താശ ചെയ്തും കുപ്രസിദ്ധമായ കേരളാ പൊലീസും പലതും കണ്ടില്ലെന്ന് നടിക്കും. ്അതിന്റെ രക്തസാക്ഷിയാണ് മേരി ജോണും. സമീപവാസികളുടെ മർദനത്തെ തുടർന്ന് മനംനൊന്ത് അതിയന്നൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇനിയും പ്രതികളെ പൊലീസ് പിടികൂടുന്നില്ല. മൂന്നുകല്ലിന്മൂട് ജോൺ നിവാസിൽ രഘു എന്ന മേരി ജോൺ ആണ് അയൽവാസികളുടെ മർദനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്. മതിൽ പണിയുമായ് ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. എൽഐസി ചീഫ് ഇൻഷ്വറൻസ് അഡൈ്വസറായ മേരി ജോണിനെയും അമ്മ സരസമ്മയെയും പ്രതികൾ ഉപദ്രവിച്ചതിന്റെ വിഷമത്തിലും പൊലീസ് നടപടി വൈകിയതിലും മനംനൊന്താണ് മേരി ജോൺ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ജൂൺ 1ന് സരസമ്മയുടെ ചെറുമകൾ അനീറ്റയുടെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്ത് മതിൽ പണിയുന്നതിനായ് എത്തിയപ്പോഴാണ് അയൽവാസികളുമായ് തർക്കമുണ്ടാകുന്നത്. നേരത്തെ തന്നെ മൂന്ന് വശങ്ങളിൽ മതിൽ കെട്ടി തിരിച്ച സ്ഥലത്ത് മുൻ ഭാഗത്ത് കൂടി മതിൽ വന്നാൽ സമീപവാസികൾക്ക് വാഹനം കൊണ്ടുപോകാൻ കഴിയില്ല.അതുകൊണ്ട് തന്നെ മതിൽ പണി തുടങ്ങുന്നതിന് മുമ്പ് തന്നെ എതിർപ്പുമായ് സമീപവാസികൾ എത്തിയിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് മതിൽ പണി തുടങ്ങിയത്. ഇതാണ് പിന്നീട് തർക്കങ്ങൾക്ക് വഴിവെച്ചത്. അതേസമയം മതിൽ പണിയുന്നതിനുള്ള അനുമതി നേരത്തെ തന്നെ ഇവർ വാങ്ങിയിരുന്നു.
എന്നാൽ പണി നടക്കുന്ന സമയം വിജയൻ, ആന്റണി, മുത്തപ്പൻ, വിമൽ ദേവ് എന്നിവർ എത്തി മതിൽ ഇടിക്കുകയും ഇത് തടയാൻ ചെന്ന മേരി ജോണിന്റെ അമ്മ സരസമ്മയെ ശാരീരികമായ് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് മർദനമേറ്റ സരസമ്മയെ നെയ്യാറ്റിൻകര ഗവ:താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് പരാതി നൽകി. എന്നാൽ പരാതി നൽകിയത് പ്രകാരം പേലീസ് ആശുപത്രിയിലെത്തിയെങ്കിലും സരസമ്മയുടെ മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. തുടർ നടപടികൾ ഒന്നും ഉണ്ടായതുമില്ല. ഇത് മേരി ജോണിനെ മാനസികമായി തളർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികൾ മേരി ജോണിനെ വഴിയിൽ തടഞ്ഞ് നിർത്തുകയും കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വഴി തടഞ്ഞുള്ള ഭീഷണികൂടെയായപ്പോൾ മേരി ജോൺ മാനസികമായ് തളർന്നു. ഇതിന് പിന്നാലെയാണ് ജൂൺ ഏഴിന് ഓഫീസായി ഉപയോഗിക്കുന്ന മൂന്ന് കല്ലിന്മൂട്ടിലെ വീട്ടിൽ ഡിവൈഎസ്പിക്ക് കത്ത്് എഴുതിവെച്ച് തൂങ്ങിമരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതെയായത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയില്ല. തന്നെയും അമ്മയെയും ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മേരി ജോൺ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
അമ്മയെ തല്ലിയ കേസിൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടി. ആത്മഹത്യാ പ്രേരണയിൽ കേസെടുക്കില്ലെന്നും സിഐ പറയുന്നു. ഇത് തെറ്റാണ്. ഒരു സ്ത്രീയെ ആണ് പ്രതികൾ കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. ഇത് പൊലീസ് ചെയ്തിട്ടില്ല. ആത്മഹത്യ ചെയ്ത മേരി ജോണിന്റെ കത്തിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നുമുണ്ട്. ഇതും ക്രിമിനൽ കുറ്റമാണ്. കൊലപ്പെടുത്തുമെന്നാണ് ഭീഷണി. മുൻ വൈരാഗ്യം വ്യക്തമായതു കൊണ്ട് തന്നെ ഇതിലും മറ്റൊരു കേസെടുത്ത് പ്രതികളെ കുടുക്കാം. എന്നാൽ ഇതൊന്നും പൊലീസ് ഇനിയും ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് അമ്മ സരസമ്മ ഡിജിപിക്ക് പരാതി നൽകിയത്.
സരസമ്മയെ മർദിച്ച് 6 ദിവസം കഴിഞ്ഞാണ് മകൻ ആത്മഹത്യ ചെയ്തതെന്നും സിഐ പറഞ്ഞതായി സരസമ്മ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല മുകളിലേക്ക് പരാതി നൽകിയിട്ട് കാര്യമില്ലെന്നും രണ്ട് വിചാരണ കഴിഞ്ഞ് കേസ് തള്ളിപോകുമെന്ന് സിഐ പറഞ്ഞെന്നും സരസമ്മ പറയുന്നു. ഡിജിപിക്ക് പരാതി നൽകി ഒരാഴ്ച്ച കഴിഞ്ഞാണ് മേരി ജേണിന്റെ മരണവുമായ് ബന്ധപ്പെട്ട പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് മേരി ജോണിന്റെ ബന്ധുക്കൾ പറയുന്നു. മേരി ജോൺ ആത്മഹത്യ ചെയ്ത് രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിനെകൊണ്ട് സാധിച്ചിട്ടില്ല.
എന്നാൽ പ്രതിയെന്ന് സംശയിക്കുന്നവരെ കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും മകന്റെ മരണത്തിന് നീതി കിട്ടാൻ അലയുകയാണ് സരസമ്മയും കുടുംബവും.അതേസമയം കേസുമായ് ബന്ധപ്പെട്ട് ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍