കവളപ്പാറയിൽ കണ്ടെടുക്കാനായത് ആകെ ഒമ്പത് മൃതദേഹങ്ങൾ; ഇന്ന് വീണ്ടും ഉരുൾ പൊട്ടിയത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി; കുടുംബങ്ങളെ മൂടിയ മൺകൂനയിൽ നിന്നും പുറത്തു വരുന്നത് വലിയ ദുർഗന്ധവും; പൂർണ്ണമായും മണ്ണിനടിയിലായ 42 വീടുകളിലെ 66 പേർ മണ്ണിനടിയിൽ പെട്ടുപോയെന്ന് നാട്ടുകാർ; കാണാതായവരിൽ 20ൽ അധികം കുട്ടികളും; അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പ്രതിഷേധവും രക്ഷാപ്രവർത്തനവുമായി നാട്ടുകാരും; കവളപ്പാറ കേരളത്തിന്റെ കണ്ണുനീരാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഉരുൾപൊട്ടലിൽ മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്.രക്ഷാപ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാക്കി കവളപ്പാറയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടിയിരുന്നു.
ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് രക്ഷാപ്രവർത്തകർ. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവർത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാർ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുർഗന്ധം വരുന്നുണ്ട്. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ഇതോടെ ഒരുപ്രദേശം മുഴുവൻ മണ്ണുമൂടിയ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വഴിമുട്ടിയ സ്ഥിതിയാണ്.
നാൽപ്പത്തിരണ്ട് വീടുകൾ പൂർണ്ണമായും മണ്ണിനടിയിൽ പെട്ടെന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേർ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്നാണ് കണക്ക്. അതിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒടുക്കൻ കുട്ടി എന്നയാളുടെ മൃതദേഹമാണ് അഴുകിയ നിലയിൽ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തകർക്ക ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ഉരുൾപൊട്ടൽ നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. വീണ്ടും മഴ പെയ്യുന്നതും, ചെറു ഉരുൾപൊട്ടലുകളുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയാണ്. പ്രദേശവാസികളും ദേശീയ ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും മാത്രമാണ് ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനുള്ളത്. സൈന്യം ഇതുവരെ ഇങ്ങോട്ടെത്തിയിട്ടില്ല. ഇവിടേക്കുള്ള റോഡ് ഗതാഗതം പൂർണമായി തകർന്നതിനാൽ 48 മണിക്കൂർ കഴിഞ്ഞിട്ടും ഇവിടേക്ക് രക്ഷാസേനയ്ക്ക് എത്താനായിട്ടില്ല.
രണ്ട് വീടുകളിലെ ഒമ്പത് പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന മേഖലയിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിലായാണ് തിരച്ചിൽ. 64 പേരെയാണ് മേഖലയിൽ കാണാതായതെന്ന് മലപ്പുറം എസ്പി അബ്ദുൽ കരീം അറിയിച്ചു. ഇവരെക്കുറിച്ച് വിവരമില്ല. കവളപ്പാറയിൽ 19 വീടുകൾ പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്നു. ഇനിയും ഏറെ ആളുകൾ മണ്ണിനടയിലെ വീടുകളിൽ അകപ്പെട്ടുപോയിട്ടുണ്ടെങ്കിലും ആരെയും വീണ്ടെടുക്കാൻ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായത് 63 പേരെയാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. ശേഷിക്കുന്ന58 പേർക്കായാണ് ഇനി തിരച്ചിൽ നടത്തേണ്ടത്. ഇതിൽ 20ലധികം കുട്ടികളാണ്. എന്നാൽ, രക്ഷാപ്രവർത്തകർ ഉൾപ്പെടെ ആർക്കും എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കും എന്ന പ്രതീക്ഷയില്ല. അതേസമയം, ജീവന്റെ ഒരു തുടിപ്പെങ്കിലും ആർത്തലച്ച് വന്നുവീണ മണ്ണിനടിയിൽ ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷപെടുത്തണം എന്നതാണ് ഓരോ ആളുകളും ചിന്തിക്കുന്നത്. അതിന് തടസ്സമാകുകയാണ് പ്രതികൂലമായ കാലാവസ്ഥയും വീണ്ടും ഉണ്ടായ ഉരുൾപൊട്ടലും.
ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും ഉരുൾപൊട്ടി മൂന്നും നാലും മീറ്റർ ഉയരത്തിൽ വരെ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്രമാത്രം മണ്ണ് മാറ്റുന്നതിന് തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ലാത്ത അവസ്ഥയാണ്.
ആഗ്രഹിക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ കവളപ്പാറയിൽ ഉള്ളതെന്ന് സ്ഥലം എംഎൽഎ പിവി അൻവറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങൾ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയു. കാരണം അറുപതിലേറെ പേർ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റുപ്രദേശങ്ങളെ പോലെ വേഗത്തിൽ രക്ഷാ പ്രവർത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്. കാഴ്ചക്കാരായി ഒരുപാട് ആളുകൾ പ്രദേശത്തേക്ക് എത്തുന്നതും രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
രക്ഷാപ്രവർത്തനവും പ്രതിഷേധവും നാട്ടുകാരുടെ നേതൃത്വത്തിൽ
കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത നാട്ടുകാരുടെ നേതൃത്വത്തിൽ. എൻ.ഡി.ആർ.എഫ സംഘം സ്ഥലത്തുണ്ടെങ്കിലും അവർക്ക കാര്യമായി ഇടപ്പെടാൻ സാധിക്കുന്നില്ല. മലപ്പുറം എസ.പിയുടെ നേതൃത്വത്തിലാണ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത. എങ്കിലും പൊലീസിനും കാര്യമായി ഇടപെടാൻ സാധിക്കുന്നില്ലെന്നാണ പരാതി. നാട്ടുകാർ പിക്കാസും കമ്പിയും മറ്റും ഉപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ജില്ല ഭരണകൂടത്തിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ചു.
ഏകദേശം ഒന്നര കിലോമീറ്റർ പ്രദേശത്ത മണ്ണിടിഞ്ഞ വീണിട്ടുണ്ട. എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു ടീം മാത്രമാണ രംഗത്തുള്ളത. സൈന്യം എത്തുമെന്ന അറിയിച്ചിരുന്നുവെങ്കിലും അവർക്ക കവളപ്പാറയിലേക്ക എത്താൻ സാധിച്ചിട്ടില്ല. പ്രദേശത്തെ മണ്ണ മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ രക്ഷാപ്രവർത്തകരുടെ കൈവശമുള്ളത. ഇതിൽ ഹിറ്റാച്ചി മണ്ണിൽ കുടുങ്ങി തകരാറിലായതും പ്രശനം കൂടുതൽ രൂക്ഷമാക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ഹിറ്റാച്ചിയും രണ്ട് ജെ.സി.ബിയും കൂടി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
പ്രദേശത്ത ദിവസങ്ങളായി വൈദ്യുതിയില്ല. ഇതിന പുറമേ കടുത്ത ഭക്ഷ്യക്ഷാമവും അനുഭവപ്പെടുന്നുണ്ട. ഇക്കാര്യങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത നിന്ന നടപടിയുണ്ടാകുന്നില്ലെന്നാണ നാട്ടുകാരുടെ പരാതി.
കവളപ്പാറ ഉരുൾപൊട്ടലിനു പിന്നാലെ നിലമ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സുരക്ഷിതാരാണോ എന്നറിയാതെ നിലമ്പൂരിനു പുറത്തുള്ളവരെല്ലാം ഭയപ്പെടിലാണ്. വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും തടസപ്പെട്ടിരിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ട് തങ്ങളുടെ ആശങ്കകൾ അന്വേഷിച്ചറിയാൻ പലർക്കും സാധിക്കുന്നില്ല. മഴ തുടരുകയും മണ്ണിടിച്ചിൽ വീണ്ടും വീണ്ടും ഉണ്ടാവുകയും ചെയ്യുമ്പോൾ പ്രിയപ്പെട്ടവരുടെ അവസ്ഥയെന്താകുമെന്നറിയാതെ വിഷമിക്കുകയാണ് കേരളത്തിന് അകത്തും പുറത്തും വിദേശങ്ങളിലുമെല്ലാം ഉള്ളവർ.
മൊബൈൽ ഫോൺ വഴി വിവരങ്ങൾ അറിയാൻ മാർഗമില്ലാതെ നിരവധി പേർ ഭയപ്പാടോടെ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് പ്രളയബാധിതരുടെ വിവരങ്ങൾ അന്വേഷിച്ച് അറിയിക്കാനായി തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗപ്പെടുത്താൻ പി വി അൻവർ തയ്യാറായിരിക്കുന്നത്. നിലമ്പൂരിലെ മിക്ക മേഖലകളിലും മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ല. ആയിരങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. ദൂരദേശങ്ങളിൽ ഉള്ള അവരുടെ ബന്ധുക്കൾക്ക്, ഉറ്റവരുടെ വിവരങ്ങൾ ലഭ്യമാകാനോ, അവരെ ബന്ധപ്പെടാനോ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അങ്ങനെയുള്ളവരുടെ വികാരത്തെ ഉൾക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്നു. ആളപായം ഉണ്ടായിട്ടുള്ളത് കവളപ്പാറയിലാണ്. മറ്റു പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാം ക്യാമ്പുകളിൽ സുരക്ഷിതരാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിലും, അവരെല്ലാം തീർച്ചയായും സുരക്ഷിതരാവും. പ്രളയബാധിതരുടെ വിവരങ്ങൾ ഇനിയും ലഭിക്കാത്ത അടുത്ത ബന്ധുക്കൾക്ക് ഈ പോസ്റ്റിൽ കമന്റായി അന്വേഷണങ്ങൾ നടത്താം. ഫോളോ അപ്പ് നടത്തി കഴിവതും വേഗത്തിൽ വിവരങ്ങൾ കമന്റായി രേഖപ്പെടുത്താം; എന്നാണ് എംഎൽഎയുടെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെ നിരവധിപേരാണ് വിവരങ്ങൾ അറിയാനായി എത്തുന്നത്.
കാണാതായവരിൽ സൈനികനും
കവളപ്പാറ ഉരുൾപ്പൊട്ടിലിൽ കാണാതായവരുടെ കൂട്ടത്തിൽ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയ ജവാനും. കരസേനയുടെ ബംഗാൾ എഞ്ചിനീയറിങ് ഗ്രൂപ്പിൽ സേവനം അനുഷ്ഠിച്ചിരുന്ന വിഷ്ണുവാണ് ദുരന്തത്തിൽ പെട്ടത്. എംഎൽഎ പി വി അൻവറാണ് വിഷ്ണുവും കുടുംബവും ഉരുൾപൊട്ടലിൽ പെട്ടുപോയതായി വിവരം നൽകുന്നത്. അൻവറിന്റെ ഫെയ്സബുക്ക് പേജിൽ വരുന്ന അന്വേഷണങ്ങളിൽ ഒന്ന് വിഷ്ണുവിനെ കുറിച്ചായിരുന്നു. ഇതിനുള്ള മറുപടിയായാണ് 'ഏറെ ദുഃഖ:കരമായ വിവരമാണു അന്വേഷണത്തിൽ ലഭിച്ചത്. വിഷ്ണുവും കുടുംബവും ഉരുൾപ്പൊട്ടലിൽ പെട്ടുപോയിട്ടുണ്ട്' എന്ന് എംഎൽഎ വിവരം പങ്കുവയ്ക്കുന്നത്. അതേസമയം, വയനാട്ടിൽ കാണാതായ 18 പേരിൽ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്