ആകാശഗംഗയിൽ അവസരം കിട്ടിയത് സ്ഫടികം ജോർജ്ജിന്റെ കൃപയാൽ; നടനെന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാത്തതിനാൽ അവസരം കിട്ടാത്തതു കൊണ്ടാണ് തിരിച്ചുവരവിന് 20 വർഷത്തെ ഗ്യാപ്പ് വന്നത്; ശുക്രിയാ.. പാടിയ പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തിൽ കണ്ട്; വിവാഹശേഷം ശബ്നം സംഗീതത്തിൽ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോൾ വിനയേട്ടന് ഇഷ്ടമായി; കവർ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടൻ റിയാസും ഭാര്യ ശബ്നവും
എം.എസ് ശംഭു/പി എസ് സുവർണ
കൊല്ലം:ആകാശഗംഗ എന്ന വിനയൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റിയാസ്. ഉണ്ണി എന്ന കഥാപാത്രമായിട്ടാണ് റിയാസ് ആകാശഗംഗയിൽ എത്തിയത്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം താരത്തെ അധികം ആരും കണ്ടിരുന്നില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷം ആകാശ ഗംഗ രണ്ടാം ഭാഗത്തിലൂടെ റിയാസ് വീണ്ടുമെത്തുമ്പോൾ ചിത്രത്തിലെ പുതുമഴയായി എന്ന കവർ സോങ്ങാണ് വൈറലായി മാറിയിരിക്കുന്നത്. കവർ പാടിയത് റിയാസിന്റെ ഭാര്യയും ഗായികയുമായ ഷബ്നം റിയാസുമാണ്. അഴകിയ രാവണനിലെ വെണ്ണിലാചന്ദനകിണ്ണം പാടിയാണ് ശബ്നം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൂപ്പർഹിറ്റായ നിറത്തിലെ ശുക് രിയാ പാട്ടും ശബ്ദത്തിന്റേതായി കേരളം ഏറ്റുപാടി. പിന്നെ കുടുംബവും കുട്ടികളുമായി തിരക്കായ ശബ്ദം ഇപ്പോൾ ഗാനരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ ഭർത്താവിനും ഭാര്യക്കും ആകാശഗംഗ തിരിച്ചുവരവിന്റേതായി മാറി. താരകുടുംബത്തിന്റെ വിശേഷങ്ങളുമായുള്ള പ്രത്യേക അഭിമുഖത്തിലേക്ക്:
- ആകാശഗംഗയിലേക്കുള്ള മടങ്ങി വരവും ഭാര്യ തുണച്ച കവർ സോങ്ങും?
റിയാസ്: വിനയൻ സാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ എനിക്ക് നേടി തന്നത് വലിയ അവസരമായിരുന്നു. ഉണ്ണി എന്ന കഥാപാത്രം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിന് ശേഷം ഞാൻ തിരഞ്ഞെടുത്ത ചില കഥകൾ എന്റെ കരിയറിനെ ദോശം ചെയ്തു. ഒരു നടൻ എന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു. നടനെന്ന രീതിയിൽ വളരെ വലിയ ഗ്യാപ്പിന് ശേഷം തിരിച്ചെത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആകാശ ഗംഗ രണ്ടിലൂടെ ഞാൻ തിരിച്ചുവരുന്നത്. വിനയൻ സാർ ആകാശഗംഗ രണ്ടാം ഭാഗത്തെകുറിച്ച് ചിന്തിച്ചത് എന്റെ ഭാഗ്യമായിരിക്കും. അന്നുള്ള താരങ്ങളിൽ ഞാനും ഇടവേള ബാബുച്ചേട്ടനും മാത്രമാണ് ഇപ്പോഴുള്ളത്. രാജൻ പി ദേവ് ചേട്ടൻ, സുകുമാരി ചേച്ചി, കലാഭവൻ മണി,കൽപന ചേച്ചി, എൻ.എഫ് വർഗീസ് തുടങ്ങി അനശ്വരരായ നടി നടന്മാർ ആ സിനിമയുടെ ഭാഗമായിരുന്നു. രണ്ടാം ഭാഗത്തിൽ കൂടുതലും പുതുമുഖങ്ങളാണ്.
- എന്തുകൊണ്ട് 20 വർഷത്തെ ഇടവേള? അവസരങ്ങൾ തഴയപ്പെട്ടിട്ടുണ്ടോ?
അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടല്ല. ആരും സിനിമാ മേഖലയിൽ എന്നെ അങ്ങനെ തഴഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഞാൻ ആരോടും അവസരം ചോദിക്കാൻ മനെക്കെട്ടില്ല എന്നതാണ് പ്രശ്നം. ആകാശ ഗംഗ പുറത്തിറങ്ങിയ സമയത്ത് ഒരു നാല് വർഷത്തിലധികം താരം എന്ന നിലയിൽ ഞാൻ ചർച്ചയായി. വിനയൻ സറിനോട് അവസരം ചോദിച്ചിരുന്നെങ്കിൽ എനിക്ക് പണ്ടേ ലഭിച്ചേനെ. വിനയൻ സാറുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ. ആകാശഗംഗ രണ്ടാം വരവ് വരുന്നു എന്ന് അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ എനിക്ക് വളരെയധികം സന്തോഷം തോന്നി.
ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് ഇപ്പോഴത്തെ ഒരു ചിത്രം അയക്കാൻ പറഞ്ഞു. പിന്നീട് അദ്ദേഹം നിനക്ക് ആകാശ ഗംഗ രണ്ടാംഭാഗത്തിൽ ഒരു വേഷമുണ്ടെന്നും അറിയിച്ചു. ജനങ്ങളുടെ മനസിൽ ആഴത്തിൽ ഇറങ്ങി ചെന്ന ഒരു സിനിമ എന്നതും, ടെക്നോളജി ഇത്രയധികം വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ചുരുങ്ങിയ ഗ്രാഫിക്സുകൾ കൊണ്ട് ഒരുക്കിയ ചിത്രം എന്ന രീതിയിൽ ആകാശഗംഗ ഒന്നാം ഭാഗം സമ്മാനിച്ചത് വലിയ വിജയമായിരുന്നു. മറ്റൊരു കാര്യം 20 വർഷം കൊണ്ട് മലയാള സിനിമ വളരെയധികം മാറിയിട്ടുണ്ട് . രണ്ടാം ഭാഗം ന്യൂജെൻ ട്രീറ്റ്മെന്റിലാകും എത്തുക. അന്നത്തെ പല താരങ്ങളും ഇന്നില്ല എന്നതും ഈ സിനിമയുടെ അഭാവത്തിൽ ചിലതാണ്. അത്രയും പ്രഗൽഭരായ കലാകാരന്മാർ അഭിനയിച്ച സിനിമയിൽ ഒരു പുതുമുഖ നടനായി എത്താൻ കഴിഞ്ഞതും വലിയ കാര്യമാണ്. എന്നാൽ രണ്ടാം ഭാഗത്തിൽ ഇപ്പോഴത്തെ പല താരങ്ങളേയും ഉൾപ്പെടുത്തി ഗംഭീരമാക്കിയിട്ടുണ്ട്.
- താങ്കളെ തേടിയെത്തിയ ഉണ്ണി എന്ന കഥാപാത്രം?
മലയാളത്തിൽ പുതുമുഖങ്ങൾ അധികം ഇല്ലാതിരുന്ന സമയാത്താണ് എന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അന്ന് കുഞ്ചാക്കോ ബോബൻ മാത്രമാണ് മറ്റൊരു പുതുമുഖം. ആ കാലഘട്ടത്തിലാണ് സിനിമയിലേക്കുള്ള എൻട്രി. ഇലവൻകോട് ദേശം എന്ന സിനിമയിൽ ചെറിയവേഷം ചെയ്തു നിൽക്കുന്ന സമയത്താണ് വിനയൻ സാർ പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം കണ്ടത്. സ്ഫടികം ജോർജ് ചേട്ടനാണ് എന്നെ ആകാശഗംഗയിലേക്ക് എത്തിക്കുന്നത്. അതിനാൽ തന്നെ കടമ്പകൾ അധികം കടക്കേണ്ടി വന്നില്ല.
- ഭാര്യ പാടിയ കവർ സോങ് വൈറലായതിന് പിന്നിൽ?
റിയാസ്: സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ എനിക്കുള്ള ഗിഫ്റ്റ് എന്ന രീതിയിലാണ് ശബ്നം ഈ പാട്ട് പാടാൻ ആലോചിക്കുന്നത്. സംഗീത സംവിധായകൻ ഇഷാൻ ദേവുമായിട്ട് ആലോചിച്ച ശേഷമാണ് ഈ പാട്ടിന്റെ കവർ കമ്പോസ് ശബ്നം ഒരുക്കുന്നത്. ആകാശഗംഗ എന്ന സിനിമ കുടുംബത്തിന്റെ അംഗം ആയതിനാൽ തന്നെ ഇത് വിനയേട്ടന് അയച്ച് കൊടുക്കാൻ ഞാൻ തീരുമാനിച്ചു. പാട്ട് വിനയേട്ടൻ കേട്ടതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷം ഉഗ്രനായിട്ടുണ്ട്. നമുക്ക് ആകാശഗംഗ പ്രോജക്ടിലേക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നീടാണ് ചിത്രത്തിന്റെ കവർ സോങ്ങായി ശബ്നം പാടിയ പാട്ട് എത്തുന്നത്.
- വെണ്ണിവാ ചന്ദന കിണ്ണം... ശുക്രിയ.. ഇപ്പോൾ പുതുമഴയായി ...കവർ സോങ് വൈറലായപ്പോൾ ഈ ശബ്ദം എവിടെയായിരുന്നെന്ന് കമന്റുകളെത്തി? അതിനെ കുറിച്ച് പറയാമോ?
ശബ്നം റിയാസ്: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇളയമകൻ ജനിച്ചതോടെ പൂർണമായും സംഗീതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. റിയാസിക്ക ആകാശഗംഗയിലേക്ക് തിരിച്ചെത്തുമ്പോൾ ഇക്കായ്ക്ക് നൽകാൻ ഒരു സമ്മാനമെന്ന് മാത്രമേ ഞാൻ കരുതിയുള്ളു. പക്ഷേ കവർ സോങ് ആകുമെന്നോ, പാട്ട് വൈറലായി മാറുമെന്നോ എന്നൊന്നും കരുതിയില്ല. നിരവധി കമന്റുകൾ അനുകൂലിച്ച് എത്തിയപ്പോൾ സന്തോഷം തോന്നി.
പത്തു വയസിലാണ് അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണം പാടി പിന്നണി ഗാനരംഗത്തേക്ക് ഞാനെത്തിയത്. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നിറം എന്ന ചിത്ത്രതിൽ ശുക് രിയ എന്ന ഗാനം ഞാൻ ആലപിക്കുന്നത്. ശുക് രിയ കേരളക്കര ഏറ്റുപാടുകയും ചെയ്തു. പിന്നീട് സ്റ്റേജ് ഷോകളിൽ നിരവധി അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ തന്നെ നായികമാർക്ക് വേണ്ടി പാട്ട് പാടുന്ന ഘട്ടത്തിലേക്ക് എന്റെ വോയ്സ് എത്തിചേർന്നിരുന്നു. ചാനൽ ഷോകളിൽ അവതാരികയായി എത്തിയതും നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു. അയോധ്യ എന്ന ചിത്രത്തിലൂടെ കഥകളി പദം ആദ്യമായി ഫീമെയിൽ ശബ്ദത്തിൽ പാടുന്നതും ഞാനായിരുന്നു.
- സിനിമാ മേഖലയിൽ നിന്ന് വിവാഹം? പ്രണയവിവാഹമായിരുന്നോ?
ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഇക്ക എന്നെ വിവാഹം ആലോചിക്കുന്നത്. പ്രണയവിവാഹം ആയിരുന്നില്ല. ഒരു അഭിമുഖം കണ്ടതിന് പിന്നലെയാണ് ഇക്ക വിവാഹം ആലോചിക്കുന്നത്. വിവാഹശേഷം സ്റ്റേജ് ഷോകൾ റിയാലിറ്റി ഷോകൾ തുടങ്ങിയവയിൽ ജഡ്ജായി എത്തി. മകളെ പ്രസവിച്ചതിന് ശേഷം രണ്ടുവർഷം പുറത്തേക്ക് ഇറങ്ങാൻ മടിച്ചു. പിന്നീട് പട്ടുറുമാൽ അടക്കം നിരവധി ഓഫറുകൾ റിയാലിറ്റി ഷോകളിലേക്ക് എത്തി. ഏഷ്യാനെറ്റിലെ മൈലാഞ്ചി അടക്കമുള്ള വേദികളിൽ എത്തി.പിന്നീട് സുഹൃത്തുക്കൾ ചോദിച്ച് തുടങ്ങിയപ്പോളാണ് മൈലാഞ്ചിയിലുടെ തിരിച്ചുവരവിന് ഒരുങ്ങിയത്. പത്ത് വർഷത്തിലധം ഗ്യാപ്പിന് ശേഷമാണ് തിരിച്ചെത്തിയത്.
- സംഗീതത്തിൽ പി.ജി ഒപ്പം സൂഫി സംഗീതവും?
പി.ജി കർണാട്ടിക് മ്യൂസിക്കാണ് ഞാൻ ചെയ്തത്്. അപ്പോഴാണ് ഡെസർട്ടേഷന്റെ ഭാഗമായി സൂഫി മ്യൂസിക്ക് തിരഞ്ഞെടുക്കാൻ തിരുമാനിച്ചത്. സൂഫിസത്തോട് വളരെയധികം താൽപര്യം പുലർത്തുന്ന ആളായിരുന്നു ഞാനും. ഒപ്പം ഖവാലീസ് കേൾക്കുന്നതും ഇഷ്ടമായതോടെ കമ്പം ഏറി. കോളജിൽ അവതരിപ്പിച്ച തീസിസ് ബുക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കണം എന്ന് എല്ലാവരും തീർത്തപ്പോൾ അത് പിന്നീട് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ലായാലി സൂഫിയ എന്ന പേരിൽ പിന്നീട് സൂഫി സംഗീതവും കവർ സോങ്ങുകളും കേന്ദ്രീകരിച്ചു.ആരും എടുക്കാത്ത പാട്ടുകൾ തിരഞ്ഞെടുത്ത് കവർ ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോഴാണ് ചിത്ര ചേച്ചി പാടിയ പുതുമഴയായി എന്ന ഗാനം കവർ സോങ്ങാക്കാന് തിരഞ്ഞെടുത്തത്. ഇഷാനെ ഇക്കാര്യം അറിയിച്ചപ്പോൾ തന്നെ ഇഷാൻ പാട്ടിന് വളരെ ഭംഗിയായി സംഗീതം ഒരുക്കുകയും ചെയ്തു. ഒരുപാട് ഓർക്കസ്ട്രയോ ഒന്നും തന്നെ പുതുമഴയായി എന്ന ഈ കവറിൽ ഉൾപ്പെടുത്തിയിട്ടില്ല.
(തുടരും..)
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്