മതേതരവാദിയായ എ എ റഹീം ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തി അടിച്ചെടുത്തത് 3.44 ലക്ഷം രൂപ; അഞ്ചുവർഷത്തെ ഗവേഷണം ഏഴുവർഷമായി നീട്ടി നൽകിയിട്ടും മുൻ സിൻഡിക്കേറ്റംഗത്തിന് തീസിസ് സമർപ്പിക്കാനായില്ല; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഗവേഷണ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാകുന്നത് കേരള സർവകലാശാലയുടെ വിവരാവകാശ രേഖയിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമൂഹിക നീതിയേയും സത്യസന്ധതയേയും മതനിരപേക്ഷതയേയും കുറിച്ച് വാചാലമായി പറയുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം കേരള യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യാനെന്ന പേരിൽ തട്ടിയെടുത്തത് മൂന്നര ലക്ഷത്തോളം രൂപ. 2010 മെയ് മാസം നാലാം തീയതി മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥിയായി കേരള യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത റഹീം ഇതുവരെയും തന്റെ പ്രബന്ധം സർവകലാശാലയിൽ സമർപ്പിച്ചിട്ടില്ല. എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സർവകലാശാല നൽകുന്ന ഗ്രാന്റ് ഇനത്തിൽ 3,44,744 രൂപ റഹീം കൈപ്പറ്റിയതായും കേരള യൂണിവേഴ്സിറ്റി നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.
2011 ജനുവരി നാല് മുതലാണ് റഹീം തന്റെ ഗവേഷണം ആരംഭിച്ചത്. ഇസ്ലാമിക് പഠനവിഭാഗത്തിലായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഗവേഷണം. ആധുനിക വിദ്യാഭ്യാസവും അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും എന്നതായിരുന്നു മതേതര കമ്യൂണിസ്റ്റ് യുവ നേതാവിന്റെ ഗവേഷണ വിഷയം. ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. എസ് ഷറഫുദ്ദീൻ ആയിരുന്നു ഗൈഡ്. സാധാരണ ഗതിയിൽ അഞ്ച് വർഷമാണ് ഗവേഷണ കാലാവധി. ഇതനുസരിച്ച് 2015 മെയ് നാല് വരെയായിരുന്നു റഹീമിന് ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കാനുള്ള സമയം. അഞ്ച് വർഷം കൊണ്ട് ഗവേഷണം എങ്ങുമെത്താതെ വന്നപ്പോൾ വീണ്ടും രണ്ടു വർഷം കൂടി സമയം നീട്ടി നൽകി. ഇതിനിടയിൽ ഒരു തവണ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്കും യുവവിപ്ലവകാരി എത്തപ്പെട്ടു. 2005ലായിരുന്നു ഇത്. ഇതിന് ശേഷം 2016ൽ വീണ്ടും ഒരിക്കൽ കൂടി ഈ ആദർശശാലി കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി.
എന്നാൽ അഞ്ചുവർഷം എന്നുള്ളത് ഏഴ് വർഷം ആക്കി നീട്ടിയിട്ടും ഗവേഷണം മാത്രം എങ്ങുമെത്തിയില്ല. 2018 ഡിസംബർ 27ന് കേരള സർവകലാശാല നൽകിയിരിക്കുന്ന വിവരാവകാശ രേഖ പ്രകാരം എ എ റഹീം ഇപ്പോൾ ഗവേഷണ വിദ്യാർത്ഥി അല്ലെന്ന് വ്യക്തമാക്കുന്നു. മൂന്നര വർഷം കൊണ്ട് 3,44,744 രൂപ റഹീം ഫെലോഷിപ്പ് ഇനത്തിൽ കൈപ്പറ്റിയതായും എന്നാൽ പ്രബന്ധം സമർപ്പിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ പറയുന്നു. അതായത്, സർവകലാശാല നൽകുന്ന പണം വാങ്ങുകയും ഗവേഷണത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്തു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഫെലോഷിപ്പ് വാങ്ങി ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമാണ്. എന്നാൽ, എ എ റഹീം ഗവേഷണത്തിൽ ഏർപ്പെട്ടു എന്ന് പറയുന്ന കാലഘട്ടത്തിലാണ് 2011ൽ വർക്കലയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സിപിഎമ്മിന്റെ സ്റ്റാർ കാമ്പയിനറിൽ ഒരാൾ റഹീം ആയിരുന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ എങ്ങനെ ഹാജർ കിട്ടി എന്നതും ഉത്തരമില്ലാത്ത ചോദ്യമായി കിടക്കുന്നു. ആദർശവും സത്യസന്ധതയും പറയുന്ന വിപ്ലവയുവജന നേതാവ് പൊതുമുതൽ ദുർവിനിയോഗം ചെയ്തു എന്ന് വ്യക്തമാകുന്നതാണ് കേരള സർവകലാശാല നൽകിയിരിക്കുന്ന വിവരാവകാശ രേഖ.
നഷ്ടമായത് ഒരു വിദ്യാർത്ഥിയുടെ അവസരം
കേവലം മേനി പറയാൻ വേണ്ടി മാത്രം പിഎച്ച്ഡി ക്ക് രജിസ്റ്റർ ചെയ്തതോടെ റഹീം നഷ്ടമാക്കിയത് മറ്റൊരു വിദ്യാർത്ഥിക്ക് കിട്ടേണ്ട അവസരവും ഫെല്ലോഷിപ്പുമാണ്. അർഹരായ വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കുകയും പൊതുമുതൽ അടിച്ചുമാറ്റുകയുമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ചെയ്തിരിക്കുന്നത്. പേരിന് മുന്നിൽ ഡോക്ടർ എന്നും അഡ്വക്കേറ്റ് എന്നും മറ്റും ചേർക്കാൻ വേണ്ടി മാത്രം പിഎച്ച്ഡിയും നിയമവും ഒക്കെ പഠിക്കുന്ന രാഷ്ട്രീയക്കാരാണ് കേരളത്തിലേത്. കൂടുതൽ പേരും ഇതരസംസ്ഥാനങ്ങലെ ആശ്രയിച്ചാണ് ഇത്തരം ബിരുദങ്ങൾ സമ്പാദിക്കുന്നത്. എന്നാൽ, എ എ റഹീം കേരള സർവകലാശാലയിൽ തന്നെ രജിസ്റ്റർ ചെയ്തു എന്ന് മാത്രമല്ല, ഫെല്ലോഷിപ്പ് വാങ്ങിയ ശേഷം പ്രബന്ധം സമർപ്പിക്കുക പോലും ചെയ്തതുമില്ല.
റഹീമിന്റെ ഇസ്ലാമിക് സ്റ്റഡിയും ഹിന്ദു സഖാക്കളുടെ സംഘ സർട്ടിഫിക്കറ്റും
പാർട്ടിക്കുള്ളിൽ മറ്റൊരു വിവാദത്തിനാണ് റഹീമിന്റെ പിഎച്ച്ഡി വിവരാവകാശ രേഖ വഴിമരുന്നിടുന്നത്. കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരിൽ മതേതരവാദിയായും മതരഹിത ജീവിതം നയിക്കുന്ന ആളായും സ്വയം പരിചയപ്പെടുത്തുന്ന ആളാണ് എ എ റഹീം. സ്വന്തം ജീവിതം തന്നെയാണ് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുക. എന്നാൽ അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തതാകട്ടെ ഇസ്ലാമിക് സ്റ്റഡീസും.
പാർട്ടിക്കുള്ളിലെ ഹിന്ദു നേതാക്കൾ ആരെങ്കിലും ഹിന്ദു മതത്തെ സംബന്ധിച്ച പഠനത്തിന് മുതിർന്നാൽ എന്ത് പുകിലാകും ഉണ്ടാകുക എന്നാണ് ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയരുന്ന ചോദ്യം. അമ്പലത്തിൽ പോകുകയോ കൈകൂപ്പി ഒന്ന് തൊഴുകയോ ചെയ്താൽ സംഘി സർട്ടിഫിക്കറ്റ് നൽകുന്ന സഖാക്കൾ എന്താണ് ഇതിനെ വിമർശിക്കാത്തത് എന്നും ഇവർ ചോദിക്കുന്നു. പാർട്ടിയിൽ ഇസ്ലാം മത വിശ്വാസികൾക്ക് ചില 'പ്രിവിലേജുകൾ' ഉണ്ടെന്നാണ് ഇവർ പറയുന്നത്.
അമ്പലത്തിൽ പോയാൽ ഹിന്ദു സഖാക്കളെ പുറത്താക്കുന്ന പാർട്ടിയിലാണ് വെള്ളിയാഴ്ച്ചകളിൽ പള്ളികളിൽ പോകുന്നതിന് ഇസ്ലാം സഖാക്കൾക്ക വിലക്കില്ലാത്തത്. അടിയുറച്ച ഇസ്ലാം മത വിശ്വാസിയായ കെ ടി ജലീലിന് പള്ളിയിൽ പോകാനും പാർട്ടി ജാഥയുടെ ഇടയിൽ പോലും നിസ്കരിക്കാനും അവസരമുണ്ട്. എന്നാൽ കടകംപള്ളിയോ പത്മകുമാറോ അമ്പലത്തിൽ പോകുകയോ കൈകൂപ്പി തൊഴുകയോ ചെയ്താൽ അവർ സംഘികളായി ചിത്രീകരിക്കപ്പെടുന്നു. ഇത് സംഘപരിവാറിന് ആളെ കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍