'രാജസ്ഥാനിലെ മാനേജർ അച്ചന് എപ്പോഴും പുള്ളി പറയും പോലെ നിൽക്കണം ഇരിക്കണം പെരുമാറണം; അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവൻ എനിക്കായി; എന്റെ ഈ രീതി കൊണ്ട് അച്ചന്മാർക്ക് എന്നെ ഇഷ്ടമില്ല': സഭയിൽ തനിക്കും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര; യൗവനം മുഴുവൻ ഊറ്റിയെടുത്ത് സഭകൾ കന്യാസ്ത്രീകളെ പുറത്താക്കുകയാണ്; ക്രിസ്തു സഭയ്‌ക്കൊപ്പമില്ലെന്നും സിസ്റ്റർ
എം മനോജ് കുമാർ
കൽപ്പറ്റ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സഭയിൽ നിന്നും പുറത്താക്കിയാലും അതിജീവനത്തിനായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. തിരുവസ്ത്രം ഊരിവെച്ച് സന്യാസി സഭയിൽ നിന്നും പുറത്തിറങ്ങിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്നും സിസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു. കന്യാസ്ത്രീ ജീവിതം തുടരുന്നതുകൊണ്ട് വിവാഹജീവിതത്തിനും താൻ ഒരിക്കലും സന്നദ്ധയല്ല. ആതുരസേവനം മുഖമുദ്രയാക്കി ജനങ്ങൾക്കിടയിൽ തന്നെ ജീവിക്കും-ലൂസി കളപ്പുര പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലെ പങ്കാളിത്തം കാരണമുള്ള ഈ പുറത്താക്കൽ തന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ല
തിരുവസ്ത്രം ഊരി ഏൽപ്പിച്ച് മഠത്തിൽ നിന്നും വെളിയിൽ ഇറങ്ങണം എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന കൽപ്പന. നമ്മൾ എങ്ങോട്ട് പോകാനാണ് അവർ ഉദ്ദേശിക്കുന്നത്. എനിക്ക് ഒരു ആനുകൂല്യവും നൽകാതെയാണ് ഈ പടിയിറക്കൽ. സഭയിൽ നിന്ന് എന്നെ പുറത്താക്കിയെങ്കിലും ഞാനിപ്പോൾ കൽപ്പറ്റ കരയ്ക്കാമലയിലെ മഠത്തിൽ തന്നെ തുടരുകയാണ്. ഒരു കന്യാസ്ത്രീയെ കാരണം കൂടാതെ പുറത്താക്കുമ്പോൾ ആ കന്യാസ്ത്രീയ്ക്ക് അപ്പീൽ നൽകാം. ആ അപ്പീലിന് സമയമുണ്ട്. ജീവിതം ഈ സന്യാസി സഭയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ചതാണ്. എന്റെ യൗവനവും കഴിയാറായിരിക്കുന്നു. അങ്ങിനെ വെറും കയ്യോടെ സന്യാസിനി എന്ന നിലയിൽ എനിക്ക് ഇറങ്ങിപ്പോകാൻ കഴിയില്ല. എത്രയോ കന്യാസ്ത്രീകൾ ഒരു ബാഗ് മാത്രം എടുത്ത് ഇറങ്ങിയിരിക്കുന്നു. എനിക്ക് തന്നെ അറിയാവുന്ന എത്രയോ കേസുകളുണ്ട്. യൗവനം മുഴുവൻ സഭയ്ക്ക് നൽകി വാർധക്യത്തിൽ ഇറങ്ങിപ്പോരേണ്ടി വരുന്ന എത്രയോ കന്യാസ്ത്രീകളുണ്ട്. യൗവനം മുഴുവനൂറ്റിയെടുത്താണ് സഭ ഇവരെ പടിക്ക് പുറത്താക്കുന്നത്. ഇപ്പോൾ എന്റെ യൗവനവും കഴിയുന്ന അവസ്ഥയിൽ തന്നെയാണ് സഭ എന്നെയും വെറും കയ്യോടെ പുറത്താക്കുന്നത്. ഒരു ആനുകൂല്യവും അനുവദിക്കാതെയാണ് ഈ പുറത്താക്കൽ എന്നതാണ് വിചിത്രം.
സഭ പുറത്താക്കിയ കന്യാസ്ത്രീകൾ ആലംബഹീനർ
എത്രയോ കന്യാസ്ത്രീകൾ സഭയിൽ നിന്നുള്ള പുറത്താക്കൽ കാരണം ആലംബഹീനരായി കഴിയുന്നുണ്ട്. സഭയ്ക്ക് എത്രയോ സ്ഥാപനങ്ങളുണ്ട്. ആശുപത്രികളുണ്ട്, സ്‌കൂളുകളുണ്ട്. ഈ സ്ഥാപനങ്ങളിൽ കന്യാസ്ത്രീകൾക്ക് ജോലി നൽകാൻ സഭ എന്തുകൊണ്ട് മടിക്കുന്നു. ഒരു ഓഫീസ് ജോലി പോലും കൊടുക്കാതെയാണ് കന്യാസ്ത്രീകളെ സഭ നിഷ്‌ക്കരുണം വെളിയിൽ തള്ളുന്നത്. എന്ത് മനുഷ്യത്വമാണ് സഭയ്ക്കുള്ളത്? സന്യാസിനികൾ ജീവരക്തം നൽകുന്നത് സഭയ്ക്കാണ്. സഭ കൊടുംക്രൂരതയ്ക്ക് ഒരിക്കലും മടിക്കില്ലാ എന്നതിന്റെ തെളിവാണ് സന്യാസിനികളെ വാർധക്യത്തിൽ മഠത്തിനു വെളിയിൽ തള്ളുന്നത്. ഇതിനു മാറ്റം വരണം. സന്യാസിനികൾക്ക് സംരക്ഷണം നൽകാൻ സഭയ്ക്ക് കടമയുണ്ട്. മഠത്തിൽ നിന്ന് സന്യസിനികളെ പിന്തള്ളുമ്പോൾ ഇവർ എവിടെ താമസിക്കും എന്ന് സഭ ആലോചിക്കേണ്ടതുണ്ട്. ഞങ്ങളുടെ ഒരു സിസ്റ്റർ തന്നെ പാലക്കാടുണ്ട്. ഇവർ പുറത്താക്കപ്പെട്ടതാണ്. ജീവിക്കാൻ ഒരഞ്ചു സെന്റ് ഭൂമി എങ്കിലും നൽകാൻ ഇവർ ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്. ഒന്നും നൽകിയില്ല. പരിതാപകരമാണ് ഇവരുടെ ജീവിതം. ഇത്തരം അവസ്ഥ വരുമ്പോൾ സന്യാസിനികളുടെ ജീവിതം എങ്ങിനെയാകും എന്ന് ചിന്തിക്കേണ്ടതുമുണ്ട്.
നല്ല മനസുകളെ സഭ അടിച്ചമർത്തുകയാണ്. ഞാനും എന്താണ് ചെയ്തത്. ശരിയായ വഴിയിലാണ് സഞ്ചരിച്ചത്. എന്നിട്ടും എന്നോടു നീതികേട് കാട്ടി. തെറ്റുകളെ നിയമമായി സഭ കാണുകയാണ്. ശരികളെ എന്തിനാണ് ഇവർ നിയമത്തിനുള്ളിൽ പെടുത്തുന്നത്. ക്രിസ്തു സഭയ്‌ക്കൊപ്പം ഇല്ല. ക്രിസ്തുവിന്റെ ഒരവശേഷിപ്പും ക്രിസ്ത്യൻ സഭകൾ നിലനിർത്തുന്നില്ല. ക്രിസ്തു സാധാരണ ജനങ്ങൾക്കൊപ്പമാണ് ഉള്ളത്. സഭയിൽ ഉള്ളവർ ഉള്ളതിനെ സംരക്ഷിക്കാൻ ആർത്തി പൂണ്ടുള്ള കളികൾ കളിക്കുകയാണ്. സാധാരണക്കാർ ക്രിസ്തുവിനെ കാണുകയും ക്രിസ്തു അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നുണ്ട്. ഇത് ഞാൻ കാണുന്നുമുണ്ട്. എന്നെ സഭയിൽ നിന്ന് പുറത്താക്കിയ വിവരം വന്നപ്പോൾ ഏറ്റവും പാവപ്പെട്ട ഇവിടുത്തെ ഫാമിലി എന്നെ വിളിച്ചു. എന്താണ് നടക്കുന്നത് എന്ന് അവർക്ക് മനസിലായില്ല. മഠത്തിൽ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ വന്നു താമസിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അവർക്ക് വീടുപോലുമില്ല. ഒരു ചായ്‌പ്പ് മാത്രമാണ് ഉള്ളത്. അതിനകത്തെക്കാണ് അവർ വിളിച്ചത്. ഈ വീട്ടിലെ കുട്ടിക്ക് രാത്രി എന്നെ കണ്ടേ തീരൂ. കുട്ടിയുടെ കരച്ചിൽ എനിക്ക് കേൾക്കാം.നാളെ നേരിട്ട് കാണാം എന്ന് പറഞ്ഞു ഞാൻ തന്നെ അവളെ സമാധാനിപ്പിച്ചു.
ഇതിലാരാണ് സുവിശേഷം ജീവിക്കുന്നത്. ആരാണ് യേശുക്രിസ്തുവിനോപ്പം ജീവിക്കുന്നത്. എനിക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ അനുമതി തന്ന ദൈവസ്‌നേഹമാണിത്, ഇങ്ങിനെയൊക്കെ കാണുമ്പോൾ സഭയെ നയിക്കുന്നവർ ജീവിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. സിസ്റ്റർമാർ ഇല്ലാത്ത പ്രാർത്ഥനകൾ ഉണ്ടാക്കി, കുറെ നുണ പ്രാർത്ഥനകൾ ചൊല്ലിക്കൂട്ടുന്നു. അതിൽ സംതൃപ്തിപ്പെട്ടു ഉള്ള സ്ഥലവും സ്വത്തുക്കളും സംരക്ഷിക്കാൻ വേണ്ടി കള്ളത്തരങ്ങളും എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു കുടുംബം പുലർത്തുന്ന സാധാരണ മനുഷ്യനാണ് ക്രിസ്തുവിന്റെ പഠനം പൂർത്തിയാക്കുന്നത്. എന്തായാലും കന്യാസ്ത്രീകൾക്ക് നേരെയുള്ള സഭാ നടപടികൾക്ക് എതിരെ പ്രതികരിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ പുറത്താക്കൽ പ്രശ്‌നത്തിൽ നീതി തേടി വത്തിക്കാൻ പ്രതിനിധികൾക്ക് അപ്പീൽ നൽകും. അതിനുശേഷം നിയമപോരാട്ടം തുടരും-സിസ്റ്റർ പറയുന്നു.
എന്നെ സന്യാസി സഭയിൽ നിന്നും അധികാരികൾ പുറത്താക്കിയിരിക്കുന്നു. ആ കത്തിന് ജോർജ് ആലഞ്ചേരി പിതാവിന്റെ അനുമതി വേണം. ഇവർ അതിന്റെയും മുകളിൽ പോയി ഇന്ത്യൻ വത്തിക്കാൻ പ്രതിനിധിയുണ്ട്. അവരുടെ ഒപ്പാണ് എന്നെ പുറത്താക്കാൻ എന്റെ സന്യാസിനി സഭ സ്വീകരിച്ചത്. അതുപോലെ റോമിൽ നിന്നും അനുമതി വേണം. മെയ് പതിനഞ്ചിനാണ് എന്നെ ഇവർ സന്യാസി പുറത്താക്കുന്നത്. മൂന്നു മാസം കൊണ്ട് അനുമതികൾ അവർ മേടിച്ചെടുക്കുകയും ചെയ്തു. ഈ അപ്രുവൽ കാണിച്ചാണ് എന്നെ സഭ പുറത്താക്കിയത്. ഇപ്പോൾ ഞാൻ റോമിലേക്ക് എഴുതുന്നത് കാരണം റോമിൽ നിന്നും അതിന്റെ മറുപടി വരുന്നത് വരെ എനിക്ക് ഇപ്പോഴുള്ള മഠത്തിൽ തന്നെ തുടരാം. അതുവരെ ഡിസ്മിസൽ ലെറ്റർ സസ്‌പെൻഷനിൽ ആയിരിക്കും. അതിനാൽ മഠത്തിൽ തങ്ങാം. കഴിഞ്ഞ സെപ്റ്റംബർ മുതൽ എന്നെ അവർ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എന്നെ മഠത്തിൽ നിന്നും പുറത്താക്കിയ രീതിയിൽ തന്നെയാണ് ഇവരുടെ പെരുമാറ്റം. കയ്‌പ്പേറിയ അനുഭവങ്ങൾ മഠത്തിൽ നിന്നും നേരിടേണ്ടി വന്നപ്പോൾ അത് ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആക്കി ഇട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പ്രശ്‌നത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെ മഠത്തിൽ നിന്നുള്ളവർ മുഴുവൻ എന്റെ ശത്രുക്കൾ ആയി മാറി. ശത്രുക്കളോട് ആളുകൾ എങ്ങിനെ പെരുമാറും. അത് മാതിരിയാണ് മഠത്തിലുള്ളവർ എന്നോടു പെരുമാറിയത്. ഇപ്പോൾ പുറത്താക്കപ്പെട്ടതിനെ തുടർന്ന് നിയമനടപടികൾക്കുള്ള ഒരുക്കത്തിലാണ് ഞാൻ.
സിസ്റ്റർ ലൂസി കളപ്പുര ജീവിതം പറയുന്നു
നല്ല സാമ്പത്തിക ശേഷിയുള്ള കണ്ണൂർ കരിക്കൊട്ടക്കിരിയിലുള്ള എന്റെ കുടുംബത്തിലാണ് എന്റെ ജനനം. ഒത്തിരി നീതിമാനും സത്യസന്ധനുമായിരുന്നു എന്റെ ചാച്ചൻ. അതായത് എന്റെ പിതാവ് സ്‌കറിയ. റോസയാണ് അമ്മ. പതിനൊന്നു മക്കൾ ഉള്ള വലിയ കുടുംബമായിരുന്നു എന്റെത്. ആറു ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും ഉള്ള കുടുംബം. ഇതിൽ അഞ്ചാമത്തെ പെൺകുട്ടിയാണ് ഞാൻ. അതായത് ഏഴാമത്തെ ആൾ. എല്ലാവരുടെയും സ്‌നേഹം ഏറ്റുവാങ്ങിയാണ് എന്റെ ജീവിതം മുന്നോട്ടു നീങ്ങിയത്.
കന്യാസ്ത്രീകളാണ് ചെറുപ്പത്തിൽ എന്റെ അദ്ധ്യാപകരായിരുന്നത്. രണ്ടിലും മൂന്നിലും അവർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. കരിക്കൊട്ടക്കിരി സെന്റ് തോമസ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. ഇതേ സ്‌കൂളിൽ തന്നെയാണ് പത്താം തരം വരെ ഞാൻ പഠിച്ചത്.
മനുഷ്യരെ സ്‌നേഹിക്കുന്ന ആളുകളുടെ പ്രശ്‌നത്തിൽ സ്വതന്ത്രമായി ഇടപെടുന്ന ഒരാളായിരുന്നു. ഈ നീതിബോധം കൊച്ചു നാൾ മുതൽ എന്നെ സ്വാധീനിച്ചിരുന്നു. ചാച്ചന്റെ ജീവിത മാതൃക കണ്ടാണ് എല്ലാവർക്കും നന്മ ചെയ്യണമെന്ന ബോധം എന്നിൽ ഉദിക്കുന്നത്. അങ്ങിനെയാണ് സന്യാസ ജീവിതത്തിലേക്ക് എനിക്ക് ആഗ്രഹം വരുന്നത്. അന്നത്തെ എന്റെ അറിവിൽ ഉള്ള കാര്യം ഒരു സിസ്റ്റർ ആകുക എന്നതായിരുന്നു. ചാച്ചൻ കർഷകൻ ആയിരുന്നു. കർഷക കുടുംബമായിരുന്നു ഞങ്ങളുടേത്. ഏക്കർ കണക്കിന് ഭൂമിയും ഞങ്ങൾക്കുണ്ടായിരുന്നു. ഏകദേശം 25 എക്കറിനും മുകളിൽ വരുന്ന ഭൂമിയായിരുന്നു അത്. ചാച്ചൻ പക്ഷെ ഒന്നും ചെയ്യത്തില്ല. എല്ലാം നോക്കി നടത്തുക മാത്രമായിരുന്നു ചെയ്തത്. ഹാർട്ട് പേഷ്യന്റ് ആയിരുന്നു ചാച്ചൻ. അതിനുള്ള ട്രീറ്റ്‌മെന്റും ചാച്ചൻ എടുത്തിരുന്നു. പിള്ളേർ പതിനൊന്നു പേർ ഉള്ളതുകൊണ്ട് എല്ലാവരുടെയും കാര്യം സെറ്റിൽ ചെയ്യാനായിരുന്നു ചാച്ചനു ധൃതി. മേജർ സർജറിക്ക് ചാച്ചൻ വിധേയനായി. അതോടെ ചാച്ചൻ മക്കളെ എല്ലാവരെയും സെറ്റിൽ ചെയ്യാൻ തീരുമാനമെടുത്തു.
വീട്ടുകാർ മുഴുവൻ എതിർത്തിട്ടും സ്വീകരിച്ചത് കന്യാസ്ത്രീ ജീവിതം
കല്യാണങ്ങൾ, വീടുകൾ എല്ലാം ധൃതിയിൽ നടത്തിക്കൊണ്ടിരുന്നു. മേജർ ഓപ്പറേഷന് ശേഷം പത്ത് വർഷമായിരുന്നു ചാച്ചനു കാലാവധി പറഞ്ഞത്. 1983ലാണ് മേജർ ഓപ്പറേഷൻ കഴിഞ്ഞത്. പത്ത് വർഷത്തിനു ശേഷം 199-ൽ ചാച്ചൻ മരിക്കുകയും ചെയ്തു. ഹൃദയവാൽവ് മാറ്റി വയ്ക്കുകയാണ് ചാച്ചനു നടത്തിയത്. സർജറിക്ക് ശേഷമുള്ള ഈ പത്തു വർഷ കാലാവധി മാത്രമേ ചാച്ചൻ പൂർത്തീകരിക്കുകയും ചെയ്തുള്ളൂ. ചാച്ചൻ വളരെ സന്തോഷവാനായിരുന്നു. സർജറി ചെയ്ത കാര്യമൊന്നും ചാച്ചന്റെ സംഭാഷണത്തിൽ പ്രകടമായിരുന്നില്ല. വലിയ സോഷ്യൽ ആയിരുന്നു. എല്ലാവരുമായും വ്യക്തിബന്ധവുമുണ്ടായിരുന്നു. ആരെയും ചാച്ചൻ കുറച്ചു കണ്ടില്ല. ചാച്ചന് അസുഖമുണ്ടെന്നു ചാച്ചനോട് സംസാരിച്ച ആർക്കും മനസിലാക്കാൻ കഴിയുകയുമില്ല.
മരണവീട്, കല്യാണം, മാമോദീസ ചടങ്ങുകൾ എല്ലാത്തിനും ചാച്ചൻ സജീവമായിരുന്നു. നന്നായി തമാശ പറയുമായിരുന്നു. സ്പിരിച്വൽ ആയിരുന്നു. കലഹമുള്ള വീടുകളിലും ദാരിദ്രമുള്ള വീടുകളിലും ചാച്ചൻ ഉണ്ടാവുകയും ചെയ്യുമായിരുന്നു. ഈ ചാച്ചന്റെ മാതൃകയാണ് എല്ലാവർക്കും നല്ലത് ചെയ്യാനുള്ള ആഗ്രഹമായി എന്നെ കന്യാസ്ത്രീ ചിന്തയിലേക്ക് നയിച്ചത്. എസ്എസ്എൽസി കഴിഞ്ഞപ്പോൾ ഞാൻ കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചു. കന്യാസ്ത്രീ ആകുക എന്നത് എന്റെ ഇൻഡിപ്പെൻഡന്റ് തീരുമാനമായിരുന്നു. എന്റെ വീട്ടിൽ നിന്ന് തടസം വന്നു. മൂത്ത സഹോദരൻ പറഞ്ഞു. മഠങ്ങൾ ഒന്നും പോരാ. നീ അവിടെ പോകേണ്ട. ചാച്ചനും എതിര് നിന്നു. ചാച്ചന് ഞാൻ കന്യാസ്ത്രീ ആകുന്നത് ഇഷ്ടമായിരുന്നില്ല. പക്ഷെ ഞാൻ തീരുമാനത്തിൽ ഉറച്ചുനിന്നു. പ്രീഡിഗ്രി കഴിഞ്ഞതോടെ ഞാൻ തീരുമാനം കൈക്കൊണ്ടു. ഇതോടെ ചാച്ചനും വഴങ്ങി. എന്നെ കന്യാസ്ത്രീ മഠത്തിൽ ചേർത്തപ്പോൾ ഹോസ്റ്റൽ ഫീസ് വരെ ചാച്ചനാണ് നൽകിയത്.
ആദ്യം കൂടത്തായി ആയിരുന്നു. പിന്നെ വയനാട് ദ്വാരക. മൂന്നാം വർഷം തലശ്ശേരി കുന്നോത്ത്. ഇവിടങ്ങളിലാണ് പരിശീലനം പൂർത്തിയായത്. പിന്നെ സിസ്റ്റർ ആയി കോഴിക്കോട് മലാപ്പറമ്പ് ആദ്യ വർഷം. പ്രൊവിൻഷ്യാൾമാരുടെ തുണിയൊക്കെ അലക്കണം, തേച്ച് കൊടുക്കണം, കത്തുകൾ ഒക്കെ പോസ്റ്റ് ചെയ്യണം. ഗസ്റ്റ് റൂമിൽ വരുന്നവരെ സ്വീകരിക്കണം. ഇങ്ങിനെയുള്ള പണികൾ ആയിരുന്നു. പിന്നെ മൂന്നു വർഷം കൂത്തുപറമ്പ് നിർമ്മലഗിരിയിൽ ഡിഗ്രി ചെയ്തു. മലബാറും മാനന്തവാടിയും വേറെയായിരുന്നു. ഞാൻ വയനാട് ഓപ്പ്റ്റ് ചെയ്തു.
ഈ ഓപ്ഷൻ കഴിഞ്ഞ ശേഷമാണ് ഞാൻ നിർമ്മല ഗിരിയിൽ പഠിക്കുന്നത്. പിന്നെ ഒരു വർഷം കന്യാസ്ത്രീ ഫോർമേഷൻ ഉണ്ടായിരുന്നു. അത് ആലുവായിൽ ആയിരുന്നു. പിന്നെ എന്നെ ബിഎഡിനു വിടാൻ നോക്കി. പക്ഷെ ബിഎഡ് എനിക്ക് കിട്ടിയില്ല. പിന്നെ ഒരു വർഷം തിയോളജി പഠിക്കാൻ വിട്ടു. അത് കഴിഞ്ഞാണ് പിന്നെ ബിഎഡ് ചെയ്യുന്നത്. അത് ഹാസൻ ജില്ലയിൽ, കർണാടകയിൽ. മാനസഗംഗോത്രിയിൽ നിന്നാണ് ബിഎഡ് എടുത്തത്. ബിഎഡ് കഴിഞ്ഞപാടെ രാജസ്ഥാനിൽ രണ്ടു വർഷം പഠിപ്പിക്കാൻ പോണം എന്ന് പറഞ്ഞു. രാജസ്ഥാനിൽ മഠങ്ങൾ ഉണ്ട്. അവിടെ ഒരു ബിഎഡ്കാരിയെ വേണം എന്ന് പറഞ്ഞു. അങ്ങിനെ രാജസ്ഥാൻ കോട്ടയിൽ ആയിരുന്നു. കൃത്യമായി രാജസ്ഥാൻ ഭൂന്തിയിൽ. രണ്ടു വർഷം എന്നെ പഠിപ്പിച്ചു. അവിടെ നിന്ന് പെട്ടെന്ന് പോകേണ്ടി വന്നു. അതിനുള്ള കാരണങ്ങൾ ഉണ്ടായിരുന്നു.
രാജസ്ഥാനിലെ മാനേജർ അച്ചന് ലൈംഗിക താത്പര്യങ്ങൾ; എതിർത്തതോടെ അവിടം വിടേണ്ടി വന്നു
രാജസ്ഥാനിലെ മാനേജർ അച്ചന്റെ സമീപനം എനിക്ക് ഇഷ്ടമായില്ല. അത് പൂർണമായും എനിക്ക് അസ്വീകാര്യമായിരുന്നു. ലൈംഗിക താത്പര്യങ്ങൾ ആണ് ഈ മാനേജർ അച്ചനെ നയിച്ചത്. അയാൾക്ക് ഇഷ്ടമായ രീതിയിൽ നമ്മൾ അയാളോട് പെരുമാറണം. അയാൾ പറയുന്നത് പോലെ നിൽക്കണം. ഇരിക്കണം. പെരുമാറണം. ഇതാണ് ആ അച്ചന്റെ രീതി. അച്ചന്റെ ഇംഗിതങ്ങൾക്ക് വഴങ്ങായതോടെ എന്നെ കുറ്റപ്പെടുത്തി പറയാൻ തുടങ്ങി. മൂന്നാം ക്ലാസ് വരെയുള്ള സ്‌കൂളിന്റെ പ്രിൻസിപ്പാൾ ആണ് ഞാൻ. അദ്ദേഹം മാനേജർ അച്ചനും. അത് മതിയല്ലോ. വളർന്നുകൊണ്ടിരിക്കുന്ന സ്‌കൂൾ ആണിത്. അദ്ദേഹത്തിന്റെ ഇഷ്ടത്തിനു ഞാൻ ഒരിക്കലും നിന്നില്ല. ഇപ്പോഴും നിൽക്കില്ല. ഇതാണ് എന്റെ രീതി. അതുകൊണ്ട് തന്നെ അച്ചന്മാർക്ക് എന്നോടു താത്പര്യമില്ല. മറ്റുള്ള സിസ്റ്റേഴ്‌സ് എല്ലാം അങ്ങിനെയൊക്കെ പോകാറുണ്ട്. അപ്പോൾ കുറ്റം മുഴുവൻ എനിക്കായി. അസംബ്ലിയിൽ അയാൾ എന്റെ കുറ്റം മുഴുവൻ വിളിച്ചു പറയും. പ്രൊവിൻഷ്യൽ ജനറൽ ഇവിടെ വന്നപ്പോൾ ഞാൻ പറഞ്ഞു. ഇവിടെ പറ്റത്തില്ല. എനിക്ക് തിരികെ പോകണം.
സ്‌കൂളിലെ പിള്ളേർക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. ഒത്തിരി സ്‌നേഹവും എന്നോടുണ്ടായിരുന്നു. രക്ഷിതാക്കളുമായി നല്ല ബന്ധവുമുണ്ടായിരുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ പിന്നെ അവിടെനിന്നും പോന്നു. അടുത്ത ചുമതല കിട്ടി. പഞ്ചാബിനു അടുത്തുള്ള ഒരു മഠത്തിൽ പോകാനാണ് ആവശ്യപ്പെട്ടത്. ഒരു വർഷം പഞ്ചാബിൽ ഉണ്ടായിരുന്നു. അപ്പോൾ പിന്നീട് ഇവിടെ ഒരു പോസ്റ്റുണ്ട് എന്ന് പറഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചു. ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന ദ്വാരകയിൽ തന്നെ. അങ്ങിനെയാണ് ദ്വാരകയിലേക്ക് ഞാൻ എത്തുന്നത്. ഇവിടെ വന്ന ശേഷം പിന്നീട് എങ്ങും പോയില്ല. ഇവിടുത്തെ സ്‌കൂളിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ മാത്തമാറ്റിക്‌സ് ടീച്ചറുടെ ഒഴിവുണ്ടായിരുന്നു. 1997 മുതൽ ദ്വാരകയിൽ ഞാൻ പഠിപ്പിച്ചു തുടങ്ങി. പിന്നീട് എനിക്ക് മാറ്റം വന്നില്ല. ഇവിടെ നിന്നും ഇപ്പോൾ ഞാൻ പടിയിറങ്ങണം എന്നാണ് മഠം അധികൃതർ പറഞ്ഞിരിക്കുന്നത്. എല്ലാം കന്യസ്ത്രീയ്ക്ക് നീതി തേടിയുള്ള പോരാട്ടത്തിന്റെ പേരിൽ. കന്യാസ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടരുത്. ഈ ചിന്ത എന്നിൽ ദൃഡമായി നിലനിൽക്കുന്നു. രാജസ്ഥാനിൽ നിന്നും ഞാൻ തിരികെ പോരാൻ ഇടയാക്കിയതും ഇത് കാരണം കൊണ്ടാണ്. പിന്നീടും അച്ചന്മാരുടെ ലൈംഗിക ആക്രമണങ്ങൾ പിന്നീടും എനിക്ക് നേരെ വന്നിട്ടുണ്ട്. പക്ഷെ ഒരിടത്തും ഞാൻ മുട്ടുമടക്കിയിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചപ്പോൾ നീതിക്ക് വേണ്ടി പോരാടാൻ ഞാൻ രംഗത്ത് വന്നത്.
ബിഷപ്പ് ഫ്രാങ്കോ ചെയ്തത് മനസാക്ഷിക്ക് നിരക്കാത്ത തെറ്റുകളാണ്. നികൃഷ്ടമായിപ്പോകാതെ ഇപ്പോഴും ചില കാര്യങ്ങൾ ആസ്വാദനത്തിൽ നിൽക്കുന്നു. അതിനെ നമുക്ക് എന്ത് എന്ന് പറയാൻ കഴിയും. ഇനിയെങ്കിലും മാതാപിതാക്കൾ കുട്ടികളെ കന്യാസ്ത്രീകൾ ആക്കാൻ വിടുമ്പോൾ ആലോചിക്കണം. നമുക്ക് ഒന്നും അങ്ങിനെ പറഞ്ഞു തരാൻ ആളുകൾ ഉണ്ടായിരുന്നില്ല. സാമൂഹ്യ പ്രവർത്തനം, അനുകമ്പ എന്നൊക്കെ കരുതിയാണ് ഞാൻ തിരുവസ്ത്രം അണിഞ്ഞത്. ഇനിയുള്ള തലമുറ ഇതേ രീതിയിൽ കന്യാസ്ത്രീകൾ ആകാതെ, ഒറ്റയ്ക്ക് വരാതെ, വിവാഹ ജീവിതവും പൗരോഹിത്യവും ബന്ധപ്പെടുത്തി പോകുന്ന ഒരു രീതിയിൽ വരണം. 21ആം നൂറ്റാണ്ട് പകുതി ആവുമ്പോൾ അത്തരത്തിലൊരു മാറ്റം ക്രൈസ്തവ സഭയിൽ അനിവാര്യമാണ്. പണ്ടത്തെ പുരോഹിതർ അല്ല ഇപ്പോഴുള്ളത്. സാഹചര്യങ്ങളും വ്യത്യസ്തം. അത് ഓർക്കേണ്ട കാര്യമാണ്. വിരൽ തുമ്പിൽ എല്ലാ സാധ്യതകളുമുണ്ട്. കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ സഭയിലും അനിവാര്യമാണ്-സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍