മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും
ജംഷാദ് മലപ്പുറം
മലപ്പുറം: കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഗീതുയാത്രയായത് പിണങ്ങിനിന്ന മാതാവും, പിതാവും തിരിച്ചുവിളിക്കാനിരിക്കെ. രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം മാതാപിതാക്കൾ അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം. കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഗീതുവിന്റേയും, ഒന്നര വയസ്സുകാരൻ മകന്റേയും മൃതദേഹം പുറത്തെടുത്തതിറഞ്ഞ് നെഞ്ചകം തകർന്ന് മോങ്ങംസ്വദേശികളായ അമ്മ ബിന്ദുവും, പിതാവ് ഗംഗാധരനും. രണ്ടുവർഷം മുമ്പ് മകൾ ശരതുമായി വിവാഹം കഴിച്ചു കോട്ടക്കുന്ന് ചെരുവിലായിരുന്നു താമസം.
എന്നാൽ മകളോടുള്ള സ്നേഹക്കൂടുതൽ കാരണമാണു അവളോട് രക്ഷിതാക്കൾ മിണ്ടാതിരുന്നത്. ഇവർക്കു ഒന്നര വയസ്സുകാരനായ മകൻ പിറന്ന വിവരമെല്ലാം ഇവർ അറിഞ്ഞിരുന്നെങ്കിലും ഏതൊരു മാതാപിതാക്കളേപോലെയും ഇവർക്കും മനസ്സിലെ മകളോടുള്ള സ്നേഹത്തിന് ഒരു തരിമ്പുപോലും കുറവുണ്ടായിരുന്നില്ല. ധ്രുവൻ എന്ന മകൻ പിറന്നതിനു ശേഷം ശരതിനേയും, ഗീതുവിനേയും വീട്ടിലേക്കു വിളിക്കാനും മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇവർ ഇവരുമായിമായി അടുപ്പമുള്ള ചിലരോട് പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണു നെഞ്ചകം പിളർക്കുന്ന വാർത്ത അറിയുന്നത്.
ഗീതുവും, ഒന്നര വയസ്സുകാരൻ മകൻ ധ്രൂവനും, ശരതിന്റെ മാതാവ് സരസ്വതിയും ഉരുപൊട്ടലിൽകുടുങ്ങിയെന്ന്, രണ്ടു ദിവസം മുമ്പ് സംഭവം അറിഞ്ഞ ദിവസം തന്നെ ഇവരുടെ ബന്ധുക്കളെല്ലാം ഓടിയെത്തിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടു കൂടി ഗീതുവിന്റേയും മകൻ ധ്രുവന്റേയും മൃതദേഹം കണ്ടെടുത്തതോടെ മലപ്പുറം മോങ്ങത്തു താമസിക്കുന്ന മാതാവ് ബിന്ദുവിന്റേയും പിതാവ് ഗംഗാധരന്റേയും നെഞ്ചകം തകർന്നു. 20വയസ്സുവരെ തങ്ങൾ പോറ്റി വളർത്തിയ മകൾ രണ്ടു വർഷം മുമ്പു മറ്റൊരുത്തന്റെ കൂടെപോയപ്പോഴും അവൾ നല്ല നിലയിൽ ജീവിക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതിയായിരുന്നു.
എന്നാൽ ജീവനറ്റ മകളോടൊപ്പം തങ്ങൾക്ക് ഒരിക്കൽപോലും താലോലിക്കാൻ കഴിയാതെ വന്ന ഒന്നരവയസ്സുകാരൻ പേരമകനും മരണപ്പെട്ടതിറഞ്ഞ ഈ മാതാപിതാക്കൾക്ക് നെഞ്ചകം പിളരുകയായിരുന്നു. മകളോടുള്ള സ്നേഹക്കൂടുതൽകൊണ്ടാണ് ഇത്രയും നാൾ പിണങ്ങി നിന്നത്. മക്കൾ തെറ്റുചെയ്തായും മാതാപിതാക്കൾക്ക് അവരെ വെറുക്കാനാകില്ല. എന്നാൽ സ്നേഹിച്ച പുരുഷനോടൊപ്പം വിവാഹം കഴിച്ചു ജീവിക്കുക മാത്രമാണ് ഗീതു ചെയ്തത്. മകളെ ഉടൻ തിരിച്ചുകൊണ്ടുവരണമെന്ന് മാതാവ് ബിന്ദുവും, പിതാവ് ഗംഗാധരനും അടുത്ത ബന്ധുക്കളോടുവരെ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ധാരണമായ അപകടമുണ്ടായത്.
ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണു ഇന്ന് ഉച്ചയോടെ പുറത്തെടുത്തത്. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോൾ വീടിനു സമീപത്തുണ്ടായിരുന്ന ഗീതുവിന്റെ ഭർത്താവ് രക്ഷപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്കു കുതിച്ചെത്തിയ മണ്ണ് വീണു മൂടുകയായിരുന്നു.
ശരതിന്റെ കൺമുൻപിൽ വച്ചാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതി മണ്ണിനടിയിലായത്. ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ മകൻ ശരതിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറി വന്നതായിരുന്നു സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിർവശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറയുകയായിരുന്നു.
ഇന്നലെയും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മണ്ണിനടിയിലായ കുടുംബത്തെ കണ്ടെത്താനായിരുന്നില്ല. ഫയർഫോഴ്സും പൊലീസും ട്രോമാകെയർ പ്രവർത്തകരും, നാട്ടുകാരുംചേർന്നു നടത്തിയ പരിശോധനയിൽ വീട് നിൽക്കുന്ന ഭാഗംപോലും കാണാനായിരുന്നില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിലാണ് ഇവരുടെ വീട്. ഇഅതേ സമയം ഗീതുവും, ശരതും തമ്മിലുള്ള വിവാഹം നടന്നത് രണ്ടു വർഷംമുമ്പാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ഗീതുവിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. തുടർന്നാണു ഇരുവരും വിവാഹിതരായത്. ഗീതുവിന്റെ മാതാപിതാക്കൾ ഇപ്പോഴും ഇവരുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എന്നാൽ ഗീതുഅപകടത്തിൽപ്പെട്ടതിറിഞ്ഞ ഗീതുവിന്റെ ചെറിയച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളെല്ലാംതന്നെ മിനിഞ്ഞാന്ന് വൈകിട്ടു തന്നെ കോട്ടക്കുന്നിലെത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് ആരെയും പോകാൻ പൊലീസ് അനുവദിച്ചില്ല. അപകടമേഖലയാണെന്നും ഇവിടേക്കു ആരെയും കടത്തിവിടില്ലെന്നുമാണു പൊലീസ് അറിയിച്ചത്.
അതേ സമയം മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടക്കുന്നിലുണ്ടായ ഉൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം കുടുംബം അകപ്പെട്ട ഉൾപൊട്ടലിന് പുറമെ മറ്റൊരു ദുരന്തത്തിന് കൂടി സാധ്യത നൽകി പുതിയ വിള്ളൽകൂടി കോട്ടക്കുന്നിൽ രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണെന്ന് ജിയോളജി വകുപ്പധികൃതർ പറയുന്നു. ഈരണ്ടു വിള്ളലുകൾക്കും പുറമെ കോട്ടക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും വിള്ളലുകൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണു മേഖല പരിശോധന നടത്തിയ ജിയോളജി വകുപ്പധികൃതർ പറയുന്നത്. നിയമങ്ങൾലംഘിച്ചു നടത്തിയ വികസന പ്രവർത്തനങ്ങളാണ് കോട്ടുക്കുന്നിലെ ഈനിലയിൽ അപകടമേഖലയാക്കി മാറ്റിയത്. ജെ.സി.ബി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചുള്ള വികസന പ്രവർത്തനങ്ങൾ കോട്ടക്കുന്നിൽ നടത്തരുതെന്നു മേഖല പരിശോധിച്ച ജിയോളജി വകുപ്പധികൃതർ നേരത്തെ നിർദ്ദേശംനൽകിയിരുന്നത് ലംഘിച്ചാണ് നിലവിൽ കോട്ടക്കുന്നിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.
മുൻകലക്ടർമാരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലും ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും.കോട്ടക്കുന്നിലെ അരികുഭാഗങ്ങളിലൂടെ ജെ.സി.ബി ഉപയോഗിച്ചു റോഡ് നിർമ്മിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഇതിനുപുറമെ മേഖലയിൽ കുഴൽകിണർ കുഴിക്കരുതെന്ന് ജിയോളജി വകുപ്പധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിയമം കാറ്റിൽപറത്തി രണ്ടിടങ്ങളിൽ രണ്ടുകുഴൽകിണറുകൾ കുഴിച്ചു. നിലവിലെ വെള്ളത്തിന്റെ ഒഴുക്കുതടയരുതെന്ന കർശന നിർദ്ദേവും ഇവിടെ ലംഘിക്കപ്പെട്ടു.
ഇതിനുപുറമെയാണ് മറ്റൊരു വൻ അപകടത്തിന് സാധ്യതയൊരുക്കുന്ന പുതിയ പദ്ധതിക്ക് കൂടി ജില്ലാ ഭരണകൂടം നേതൃത്വം നൽകുന്നത്. ഒരുലക്ഷം സ്ക്വയർഫീറ്റിൽ കോട്ടക്കുന്നിൽ പുതിയ ഷോപ്പിങ്മാൾ ആരംഭിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകിയത് മൂന്നു മാസം മുമ്പാണ് ഇവയെല്ലാം കോട്ടക്കുന്നിനെ ദുരന്തഭൂമിയാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോട്ടക്കുന്നിൽ ജിയോളജി വകുപ്പ് അധികൃതർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് കുഴൽകിണർ കുഴിക്കുന്നതിൽ നിന്നും നേരത്തെ പിന്മാറിയിരുന്നതെന്നു മുൻ ഡി.ടി.പി.സി പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍