Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ യഥാർത്ഥ സൈനികർ ഇവർ തന്നെ; കോഴിക്കോട് മാത്രം ഈ രക്ഷാകരങ്ങൾ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് രണ്ടായിരത്തോളം പേരെ; 46 തോണികളിലായി 250 പേർ പങ്കായം തുഴഞ്ഞത് രാവും പകലും വിശ്രമമില്ലാതെ; വയനാട്ടിലും രക്ഷകരാകാൻ ഓടിയെത്തിയത് കടലിന്റെ മക്കൾ; കണ്ണൂരിലും ജീവിത്തിലേക്ക് ഇവർ കൈപിടിച്ചു കയറ്റിയർ ഏറെ; മത്സ്യ തൊഴിലാളികൾ വീണ്ടും ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തുമ്പോൾ....

കേരളത്തിന്റെ യഥാർത്ഥ സൈനികർ ഇവർ തന്നെ; കോഴിക്കോട് മാത്രം ഈ രക്ഷാകരങ്ങൾ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് രണ്ടായിരത്തോളം പേരെ; 46 തോണികളിലായി 250 പേർ പങ്കായം തുഴഞ്ഞത് രാവും പകലും വിശ്രമമില്ലാതെ; വയനാട്ടിലും രക്ഷകരാകാൻ ഓടിയെത്തിയത് കടലിന്റെ മക്കൾ; കണ്ണൂരിലും ജീവിത്തിലേക്ക് ഇവർ കൈപിടിച്ചു കയറ്റിയർ ഏറെ; മത്സ്യ തൊഴിലാളികൾ വീണ്ടും ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തുമ്പോൾ....

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 2018ൽ മലയാളികൾക്ക് രക്ഷയായത് മത്സ്യ തൊഴിലാളികളാണ്. ജീവൻ പണയം വച്ചും അവർ വള്ളവുമായി റോഡുകളിലെ വെള്ളകെട്ടിലൂടെ നീന്തിയടുത്ത് രക്ഷിച്ചത് ആയിരങ്ങളെയാണ്. ഒരു വർഷം മുമ്പത്തെ പ്രളയകാലം മത്സ്യത്തൊഴിലാളികളിലൂടെ കേരളത്തിന് നൽകിയത് ദൈവത്തിന്റെ കൈയൊപ്പുള്ള സൈന്യത്തെയാണ്. വീണ്ടും ഒരു പ്രളയകാലം. അവർ ജീവൻ പണയം വച്ച് വീണ്ടും രക്ഷകരാകുകയാണ്. രാത്രിയും അവരാണ് ഇന്നും രക്ഷ. കേരളത്തിന്റെ യാഥാർത്ഥ സൈന്യം.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയതു രണ്ടായിരത്തോളം പേരെ. 46 തോണികളിലായി ഇരുന്നൂറ്റി അൻപതോളം പേരാണ് ജില്ലയിൽ മാത്രം രക്ഷാപ്രവർത്തനത്തിലേർപെട്ടത്. 10 തോണികളിലായി 50 തൊഴിലാളികൾ വയനാട്ടിലുമെത്തി.വകുപ്പ് തല പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തി. ഡപ്യൂട്ടി ഡയറക്ടർ: 9496007032.

ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കലക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെല്ലിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഓരോ താലൂക്കിലും റവന്യു വിഭാഗത്തിന് ആവശ്യമായ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ 14 വള്ളങ്ങൾക്ക് കൊയിലാണ്ടി ഹാർബറിൽനിന്നു കേടുപാടുകൾ സംഭവിച്ചു.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളിൽ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്. കേരളത്തിലൂട നീളം ആകെ 288 ബോട്ടുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയത്. ഇതിൽ 107 എണ്ണമാണ് വിവിധ ജില്ലകളിൽ രക്ഷാദൗത്യത്തിനിറങ്ങിയത്. ഇതിൽ വകുപ്പിന്റെ ബോട്ടുകൾ, പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളുടെ സ്‌ക്വാഡ് തുടങ്ങിയവരാണുള്ളത്. പരിശീലനം നൽകിയ രക്ഷാ സ്‌ക്വാഡിൽ 271 പേരാണ് സജ്ജമായി രംഗത്തുള്ളത്. ഇതിൽ 77 പേരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യം വരുന്നതനുസരിച്ച് ബാക്കിയുള്ളവരെയും രക്ഷാദൗത്യത്തിന് നിയോഗിക്കും. ഇതിനുപുറമേ, സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത് 579 മത്സ്യത്തൊഴിലാളികളാണ്. ഇതിൽ 225 പേരെ വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറക്കിയിട്ടുണ്ട്.

പരിശീലനാ സിദ്ധിച്ച മത്സ്യത്തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്. 80 പേർ. സ്വയം സന്നദ്ധരായി മുന്നിട്ട് രക്ഷാപ്രവർത്തനത്തിനുള്ള മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ പേർ സജ്ജരായത് ആലപ്പുഴയിൽ നിന്നാണ്- 180 പേർ. എറണാകുളത്ത് നിന്നുള്ള വള്ളങ്ങൾ നിയോഗിച്ചിരുന്നത് ആലുവ, ഏലൂർ, പറവൂർ മേഖലകളിലാണ്. തൃശൂരിൽ നിന്നുള്ളവരെ ചാലക്കുടി, നിലമ്പൂർ, മാള, പാലക്കാട് മേഖലകളിലേക്കാണ് നിയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് നിന്നുള്ളവർ നിലമ്പൂർ, എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, പോത്തുകല്ല്, വാഴക്കാട് പ്രദേശങ്ങളിലാണ്. മലപ്പുറത്തു നിന്നുള്ള സംഘമാണ് ഇതുവരെ ഏറ്റവും കൂടുതൽ പേരെ രക്ഷിച്ചത്.

കോഴിക്കോട് നിന്നുള്ളവർ ബേപ്പൂർ, താമരശ്ശേരി, വാഴൂർ, ചാലിയം, ഫെറോക്, മാവൂർ, ഒളവണ്ണ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാണ്. കണ്ണൂർ നിന്നുള്ള വള്ളങ്ങൾ ഇരിട്ടി, ശ്രീകണ്ഠാപുരം, ചെങ്കളായി, കുട്ടിയാട്ടൂർ, മയ്യിൽ, പാപ്പിനിശ്ശേരി, നാറാത്ത്, വാരം, കക്കാട്, മുല്ലക്കോടി, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വയനാട് നിന്നുള്ള വള്ളങ്ങൾ വൈത്തിരിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പാലക്കാട് നിന്നുള്ള വള്ളങ്ങൾ ആലത്തൂർ, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇതുകൂടാതെ സജ്ജമായ മറ്റു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ഏതുസമയത്തും ആവശ്യമുള്ള മേഖലകളിലേക്ക് എത്താൻ തയാറായി നിൽക്കുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നു.

സംസ്ഥാനത്ത് 1621 ക്യാമ്പുകളിലായി കഴിയുന്നത് 74,395 കുടുംബങ്ങളിലെ 2,54,339 പേർ. വൈകിട്ട് മൂന്നുമണിവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 67 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത് കോഴിക്കോടാണ്- 317. തൃശൂരിൽ 245 ഉം, മലപ്പുറത്ത് 237 ഉം, വയനാട്ടിൽ 207 ക്യാമ്പുകളുമാണുള്ളത്. കൊല്ലത്ത് നിലവിൽ ക്യാമ്പുകളില്ല. തിരുവനന്തപുരത്ത് എട്ടു ക്യാമ്പുകളാണുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്- 54,139 പേർ.മൂന്നുമണിവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 265 വീടുകളാണ് മഴക്കെടുതിയിൽ പൂർണമായി തകർന്നത്. 2787 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP