ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല; ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ട് നാലുദിവസമായി ബന്ധുക്കൾ; ഇവർ ചോദിക്കുന്നു...പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ ഞങ്ങൾ എങ്ങനെ മടങ്ങിപ്പോകും; പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 50 അംഗ സംഘം മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുന്നു; ഒരു ഗ്രാമത്തെയൊന്നാകെ ഉരുൾ നക്കിത്തുടച്ച കവളപ്പാറയിൽ മണ്ണിനടയിൽ ഇനിയും 42പേർ
ജംഷാദ് മലപ്പുറം
മലപ്പുറം: വ്യാഴാഴ്ച്ചയുണ്ടായ ദുരന്തത്തിൽ അകപ്പെട്ട് കവളപ്പാറയിലെ ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല, ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ടിരിക്കുന്ന ബന്ധുക്കളുടെ കാഴ്ച്ച ഹൃദയഭേദകമാണ്. കവളപ്പാറയിലെ മണ്ണിനടയിൽ ഇനിയും ഉള്ളത് 48പേരാണ്. ഇതുവരെ 17 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്നു രണ്ടുപേരുടേയും ഇന്നലെ നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഉരുപൊട്ടലിൽകാണാതായ മൃതദേഹങ്ങൾ വാരിയെടുക്കുന്നത് ചെളിനിറഞ്ഞ മണ്ണിൽനിന്നും ആരെന്നുപോലും തിരിച്ചറിയാതെയാണ്. നിലമ്പൂർ കവളപ്പാറയിൽനിന്നും, മലപ്പുറം കോട്ടക്കുന്നിൽനിന്നും തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ജീവിച്ചിരുന്നവരുമായി യാതൊരു സാദൃശ്യവുമില്ലായിരുന്നു.
കോട്ടക്കുന്നിൽ കാണാതായത് മൂന്നുപേർ മാത്രമായതനാൽ മൃതദേഹത്തിന്റെ വലുപ്പംനോക്കി ആളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും, കവളപ്പാറയിലെ സ്ഥിതി മറിച്ചായിരുന്നു. കാണാതായ ബന്ധുക്കളെ കാത്തു തിരച്ചിൽ നടക്കുന്നിടങ്ങിൽ കാത്തിരിക്കുന്നവർക്കു കണ്ടെടുക്കുന്ന ഓരോ മൃതദേഹവും തങ്ങളുടെ മക്കളോ, ഭാര്യയോ, അമ്മയോയാകും. തുടർന്നു മണിക്കൂറുകൾക്കു ശേഷമാണു മൃതദേഹം ആരാണെന്നു തിരിച്ചറിയുന്നതുപോലും. ഇന്നലെ കവളപ്പാറയിൽ നിന്നുള്ള മൃതദേഹങ്ങൾ ഒന്നൊന്നായി എത്തിയതോടെ നിലമ്പൂർ ജില്ലാ ആശുപത്രി മൂകശൂന്യമായി മാറി.പ്രദേശവാസികളെല്ലാം മണ്ണിൽ ചേർന്നതിനാൽ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും നിലവിളികൾ കുറവായിരുന്നെങ്കിലും ആശുപത്രി മോർച്ചറിക്ക് മുന്നിലെത്തിയവരെല്ലാം വിതുമ്പികൊണ്ടായിരുന്നു.
മലപ്പുറം ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വേഗത്തിൽ കൈമാറിയെങ്കിലും ഏറ്റുവാങ്ങാൻ ബന്ധുക്കളുടയോ കുടുംബങ്ങളുടെയോ കൂട്ടമില്ലായിരുന്നു. ഒന്നിച്ച് വിടചൊല്ലിയ കവളപ്പാറ നിവാസികൾക്ക് കൂട്ട് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൊതുജനങ്ങളും പൊലീസും സന്നദ്ധ പ്രവർത്തകരും മാത്രമായി മാറി മൃതദേഹങ്ങളുമായുള്ള ആംബുലൻസുകൾ ജില്ലാ ആശുപത്രിയിലേക്ക് കുതിക്കുന്നത് നിലമ്പൂരിന് പതിവ് കാഴ്ചയെങ്കിലും ഒരേ ദിവസം ഇത്രയും മൃതദേഹങ്ങൾ ഒന്നിച്ചെത്തുന്നത് ഇതാദ്യമാണ്. ആശുപത്രിയിൽ കൂടിനിന്നവർക്ക് മാത്രമല്ല, മൃതദേഹങ്ങൾ പോസ്റ്റ്മാട്ടവും ഇൻക്വസ്റ്റും നടത്തുന്ന ഡോക്ടർമാർക്കും പൊലീസിനും വരെ നടപടികൾ പൂർത്തിയാക്കനുള്ള മനാസിക ശക്തി ഇല്ലാതെയായി മാറി.കവളപ്പാറയിലെ ചളിനിറഞ്ഞ മണ്ണിൽ നിന്ന് വാരിയെടുത്ത മൃതദേഹങ്ങളിൽ ഏറെയും തിരിച്ചറിയാവാത്ത നിലയിലായിരുന്നു. മണ്ണിനാൽ മൂടിയ മൃതദേഹങ്ങളിൽ നിന്നുള്ള ചളിമണ്ണ് ജില്ലാ ആശുപത്രി മോർച്ചറിക്ക് മുന്നിൽ തളംകെട്ടി നിന്നു.
പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 50 അംഗ സംഘത്തിന്റെ അക്ഷീണ പരിശ്രമത്തിനൊടുവിലാണ് ഇന്ന് രണ്ടും ഇന്നലെ നാലുമൃതദേഹങ്ങൾകൂടി കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയാണ് അറുപതിലേറെ പേർ മണ്ണിനടിയിലായത്. 40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ പ്രതികൂല സാഹചര്യങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തുന്നത്. ഒരു ഹിറ്റാച്ചി മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടുതൽ എണ്ണം സ്ഥലത്തേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽ പുതഞ്ഞു. 150 സൈനികർ, 70 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, 100 ഫയർ ഫോഴ്സ് അംഗങ്ങൾ,150 പൊലീസുകാർ, രക്ഷാപ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
മണ്ണ് ഇപ്പോഴും പുതഞ്ഞുകിടക്കുന്നത് തടസം തീർക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറിന് തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉച്ചവരെ മഴ കുറവായിരുന്നെങ്കിലും ശേഷം മഴ വീണ്ടും കനത്തു. ആശങ്ക കനത്ത അന്തരീക്ഷത്തിൽ സ്വന്തം ജീവൻപോലും പണയം വച്ചാണ് രക്ഷാപ്രവർത്തകർ മുന്നേറുന്നത്. രണ്ട് ദിവസം മഴ വിട്ടുനിന്നാലേ രക്ഷാപ്രവർത്തനത്തിന് അനുകൂലമായ സാഹചര്യമൊരുങ്ങൂ.ഒരുകുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃദേഹമാണ് ഇന്നലെ കണ്ടെടുത്തത്. കവളപ്പാറ മുഹമ്മദലി, വിക്ടറിന്റെ മകൾ അലീന(ഏഴ്) എന്നിവരുടെ മൃദേഹം തിരിച്ചറിഞ്ഞു.
ഉറ്റവരുടെ മൃതദേഹമെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കവളപ്പാറയിൽ എത്തിയ ദുരന്തബാധിതർ കണ്ണീർക്കാഴ്ചയായി. ഉരുൾപൊട്ടൽ നടന്ന സമയത്ത് സ്ഥലത്തില്ലാതിരുന്നവരോ, തൊട്ടപ്പുറത്തേക്ക് മാറിയപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരോ ആണ് ഇവരിൽ കൂടുതലും . പലരും ദുരന്തത്തിന് ദൃക്സാക്ഷികൾ കൂടിയാണ്. ഒറ്റനിമിഷം കൊണ്ടാണ്, അൽപ്പം മുമ്പുപോലും ഒപ്പമുണ്ടായവർ ഒറ്റയടിക്ക് മൺകൂമ്പാരത്തിനടിയിലായത്. ഉറ്റവരെ ജീവനോടെ മണ്ണിനടിയിൽ നിന്ന് വീണ്ടെടുക്കാനാവില്ലെന്ന യാഥാർത്ഥ്യം അവർ വേദനയോടെ ഉൾക്കൊണ്ടുകഴിഞ്ഞു. പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ എങ്ങനെ മടങ്ങിപ്പോകുമെന്നാണ് നോവോടെ അവർ ചോദിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍