നീ എന്താടാ ഇന്ത്യൻ ടീമിന് വേണ്ടി ആണോ കളിക്കാൻ പോയത്; ഒരു കൊല്ലം കൂടി ആ ക്ലാസ്സിൽ ഇരിക്കടാ... ടീച്ചർ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോൾ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി വന്നത് മൂകനായി; അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും കോളേജിന്റെയും യശസ്സ് ഉയർത്തി ഇടുക്കിക്കാരൻ: ഫിസിക്കൽ ഡിസബിലിറ്റി ടി20യിൽ മിന്നും താരം ഈ മലയാളി; ഇടങ്കയ്യൻ സ്പിന്നറുടെ കൃത്യതയിൽ ബാറ്റ്സ്മാന്മാർ വിറയ്ക്കുമ്പോൾ ചർച്ചയാകുന്നത് കോലഞ്ചേരിയിലെ കോളേജ് കാലം; 'ഇത് അനീഷിന്റെ പ്രതികാരം'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ടിൽ രാജ്യത്തിനായി കളിക്കുകയാണ് അനീഷ് രാജൻ. ഇംഗ്ലണ്ടിലെ ഓൾഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫിസിക്കൽ ഡിസബിലിറ്റി ടി20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോൾ അതിന്റെ ചുക്കാൻ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമൻ ആയത് അനീഷാണ്. ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോൾ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തിയും കളിയിലെ കേമൻ പട്ടം സ്വന്തമാക്കി. അങ്ങനെ മലയാളികളുടെ മനസ്സിലെ പുതു താരമാകുകയാണ് അനീഷ് രാജൻ.
പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ് ഇടുക്കിക്കാരൻ അനീഷ്. ഏതു പ്രതിരോധത്തെയുംതകർക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകൾക്ക്. ജന്മനാ വലത് കൈപ്പത്തി ഇല്ല. പക്ഷേ ക്രിക്കറ്റ് കളിയുടെ ആവേശത്തിൽ ഈ 27 വയസുകാരൻ തന്റെ പോരായ്മകൾ ഒക്കെ മറക്കും. കളിക്കളം വിട്ടൊരു ജീവിതമില്ല ഈ ക്രിക്കറ്റ് സ്നേഹിക്ക്. ക്രിക്കറ്റിൽ മാത്രമല്ല പഠിക്കാനും ഇടുക്കി ഡാമിന്റെ ആഴങ്ങളിൽ ഊളി ഇടാനും തെങ്ങിൽ കയറി തേങ്ങ ഇടാനും നല്ല രുചിയോടു കൂടിയ ആഹാരം പാകം ചെയ്യാനും മിടുക്കൻ ആണെന്ന് അമ്മ ശാരദ പറയുന്നു. എവിടെയും കട്ടക്ക് നില്ക്കും കട്ട എന്ന വിളിപ്പേരുള്ള അനീഷ്.
ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതോടെയാണ് ഇടങ്കയ്യൻ സ്പിന്നറായ ഇന്ത്യൻ താരം ചർച്ചകളിൽ എത്തുന്നത്. ഇംഗ്ലണ്ടിൽ നടക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ട്വന്റി 20 ടൂർണമെന്റിനുള്ള ദേശീയ ടീമിലെ ഏക മലയാളി താരമാണ് അനീഷ്. ആദ്യമായിട്ടാണ് ഇത്തരമൊരു ടൂർണമെന്റിന് ഇന്ത്യ ടീമിനെ അയക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനും, ഇന്ത്യയ്ക്കും പുറമേ പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളാണ് പങ്കെടുക്കുന്നത്. 16 അംഗ ഇന്ത്യൻ ടീമിനെ വിക്രാന്ത് കേനിയാണ് നയിക്കുന്നത്.
മുൻ ഇന്ത്യൻ ടീം നായകനും ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ഫിസിക്കലി ചലഞ്ചിന് (എ.ഐ.സി.എ.പി.സി.) രൂപംനൽകിയ അജിത് വഡേക്കറോടുള്ള ആദരമായി 'വഡേക്കർ വാരിയേഴ്സ്' എന്നാണ് ഇന്ത്യന്‍ ടീമിന് പേര് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിന് എതിരെയായിരുന്നു ആദ്യ മത്സരം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് അംഗമായ അനീഷ് ഇടുക്കി പാറേമാവ് പടിയത്തറയിൽ രാജന്റെയും ശ്യാമളയുടെയും മകനാണ്. മെക്കനിക്കൽ എൻജിനീയറായ അനീഷിന് ജന്മനാ വലതുകൈപ്പത്തിയില്ല. ഈ കുറവ് ക്രിക്കറ്റ് കളിക്കുമ്പോൾ അനീഷിലെ പ്രതിഭയ്ക്ക് കോട്ടമായില്ല. ഇടതു കൈയുമായി പന്തെറിഞ്ഞു. അങ്ങനെ ഇംഗ്ലണ്ടിൽ നടക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ട്വന്റി 20 ടൂർണമെന്റിൽ ഇതുവരെ നേടിയത് രണ്ട് മാൻ ഓഫ് ദി മാച്ച് പട്ടങ്ങൾ.
ഇങ്ങനെ അനീഷ് താരമാകുമ്പോൾ കൂട്ടുകാർ ആവേശത്തിലാണ്. ' നീ ഇന്ത്യൻ ടീമിൽ കളിക്കാൻ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റൻസ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ...'-എന്ന് പറഞ്ഞ് കളിയാക്കിവർക്കുള്ള മറുപടിയായാണ് അനീഷിന്റെ നേട്ടങ്ങളെ കൂട്ടുകാർ കാണുന്നത്. എൻ എസ് യു നേതാവ് കൂടിയായ അബിൻ വർക്കി കോടിയേട്ടാണ് അനീഷിന്റെ നേട്ടം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.
2006 ൽ തൊടുപുഴ, മുതലക്കോടം സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിലൂടെയാണ് അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാമ്പിന് നേതൃത്വം വഹിച്ച പരിശീലകൻ പി.ബാലചന്ദ്രൻ മനസിലാക്കിയത്. എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്ഥമാക്കി. തുടർന്ന് കളിയോടുള്ള അമിത താല്പര്യം മൂലം മുതലക്കോടം സെന്റ്.ജോർജ് സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി. സ്കൂൾ ടീമുകളിലും ഇടുക്കി അണ്ടർ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്ച്ച വെച്ച്. അണ്ടർ 19 സെന്റർ സോൺ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ്ടുവിന് ശേഷം മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനായി കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ചേർന്നു . അവിടെ ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബോളിലും വോളിബോളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അനീഷിന് കഴിഞ്ഞു.
ഇന്ത്യൻ ജേഴ്സി അണിയുക അതാണ് എന്റെ സ്വപ്നം ' അനീഷ് പറയുന്നു.മികച്ച ബൗളറാണ് ഈ ചെറുപ്പക്കാരൻ. മൂന്ന് വർഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലാണ് കളി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്റ്റനുമാണ്. റോബിൻ മേനോനാണ് കോച്ച്.
അബിൻ വർക്കി കോടിയാട്ട് എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം
അനീഷിന്റെ പ്രതികാരം
************************
' നീ ഇന്ത്യൻ ടീമിൽ കളിക്കാൻ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റൻസ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ...'
പ്രിയപ്പെട്ട അനീഷ് രാജൻ. എന്റെ സഹപാഠി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഓൾഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫിസിക്കൽ ഡിസബിലിറ്റി T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോൾ അതിന്റെ ചുക്കാൻ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമൻ ആയ നമ്മുടെ ഇടുക്കിക്കാരൻ ചങ്ങായി. ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോൾ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തി കളിയിലെ കേമനായ മലയാളികളുടെ അഭിമാനം. ക്രിക്കറ്റിനോടുള്ള കടുത്ത അഭിനിവേശത്തിൽ എഞ്ചിനീറിങ് പഠനം പലപ്പോഴും നഷ്ടപ്പെടുത്തി പിന്നീട് നേടിയെടുത്ത മെക്കാനിക്കൽ എഞ്ചിനിയർ.
ഇന്നും ഞാൻ ഓർക്കുന്നു ആ ദിനം. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാൻ കോളേജിന്റെ അനുമതിയോട് കൂടി പോയി തിരിച്ച് കളിക്കാൻ പോയതിന്റെ അറ്റന്റ്റനസ് ചോദിച്ചു വന്നപ്പോൾ ' നീ എന്താടാ ഇന്ത്യൻ ടീമിന് വേണ്ടി ആണോ കളിക്കാൻ പോയത്. പോയി ഒരു കൊല്ലം കൂടി ആ ക്ലാസ്സിൽ ഇരിക്കടാ ' എന്നും പറഞ്ഞ് മെക്കാനിക്കൽ ഡിപ്പാർട്മെന്റിലെ ആ 'പ്രമുഖ ' ടീച്ചർ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോൾ സ്റ്റാഫ് റൂമിൽ നിന്ന് മൂകനായി ഇറങ്ങി വന്ന അനീഷിന്റെ മുഖം.
ഇത് ഒരു പ്രതികാരത്തിന്റെ കഥ മാത്രമല്ല , ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇടുക്കിക്കാരൻ പയ്യൻ എറണാകുളം ജില്ലയിലെ കൊലഞ്ചേരിയിൽ പഠിക്കാൻ വന്ന് , ക്രിക്കറ്റ് കളിക്കാൻ പോയതിന്റെ പേരിൽ ആക്ഷേപം നേരിട്ട് , ഇന്ന് അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും അവൻ പഠിച്ച കോളേജിന്റെയും യശസ്സ് ഉയർത്തിയ താരം ആയി മാറുമ്പോൾ അന്ന് അവനെ കുറ്റപ്പെടുത്തി ഇറക്കി വിട്ട അതേ അദ്ധ്യാപകർക്ക് ഇന്ന് അഭിമാനഭാരത്താൽ തല കുനിഞ്ഞു പോകുന്നു.
അതേ ഇത് അവർക്ക് മാത്രം അല്ല വിദ്യാഭ്യാസ കാലത്ത് കളിക്കാനും , അഭിനയിക്കാനും , പാട്ട് പാടാനും ഒക്കെ പോകുമ്പോൾ ആവരെ ചേർത്ത് നിർത്തി പ്രചോദനം കൊടുക്കേണ്ടവർ അകറ്റി നിർത്തി ആക്ഷേപിക്കുമ്പോൾ ഓർക്കുക അനീഷ് രാജൻ അവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ്. മറ്റ് അനേകം ആളുകൾക്ക് അത് ചെയ്യാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ.
പ്രിയ സുഹൃത്തിന് എല്ലാ വിധ ആശംസകളും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍