ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം പേടകത്തിലെ ദ്രവീകൃത ഇന്ധന എൻജിൻ 1,203 സെക്കൻഡ് ജ്വലിപ്പിച്ച് പൂർത്തിയാക്കിയത് ട്രാൻസ് ലൂണാർ ഇൻജക്ഷൻ എന്ന പ്രക്രിയ; 22 ദിവസം ഭൂമിയുടെ വലയത്തിൽ തുടർന്ന ശേഷം മുൻ നിശ്ചയിച്ച പ്രകാരം ഗതിമാറ്റം; ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തിലുമെത്തും; ചാന്ദ്രവലയത്തിലേക്ക് ചന്ദ്രയാൻ 2 കുതിക്കുമ്പോൾ തെളിയുന്നത് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ കരുത്ത്
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2. ഈ ഗതിമാറ്റം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ്. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം(പെരിജി എന്നു ശാസ്ത്രനാമം) പേടകത്തിലെ ദ്രവീകൃത ഇന്ധന എൻജിൻ 1,203 സെക്കൻഡ് ജ്വലിപ്പിച്ചാണ് ട്രാൻസ് ലൂണാർ ഇൻജക്ഷൻ(ടിഎൽഐ) എന്ന ഈ പ്രക്രിയ ഐഎസ്ആർഒ ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തിയാക്കിയത്. 22 ദിവസം ഭൂമിയുടെ വലയത്തിൽ തുടർന്ന ശേഷമാണ് മുൻനിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലർച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂർത്തിയാക്കിയത്.
ചന്ദ്രയാൻ 2 പേടകം നിർണായക ഘട്ടത്തിൽ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലർച്ചെ 2.21നായിരുന്നു ചന്ദ്രയാൻ 2വിന്റെ നിർണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവർത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിർണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തിൽ പ്രവേശിക്കും. അന്ന് രാവിലെ 8.30നും 9.30നും ഇടക്കായിരിക്കും ഈ പ്രക്രിയയെന്നാണ് കണക്കുകൂട്ടൽ. ഭൂമിയിൽ നിന്നും അഞ്ച് തവണ ഭ്രമണപഥം ഉയർത്തിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോകുന്നത്. നാല് തവണ ചന്ദ്രനിലേക്കുള്ള ഭ്രമണപഥത്തിലും മാറ്റം വരുത്തും. ഇന്നത്തെ പോലെ വീണ്ടും യന്ത്രം പ്രവർത്തിപ്പിച്ചാണ് പിന്നീട് ചന്ദ്രോപരിതലത്തിൽ പ്രവേശിക്കുക.
ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയിൽ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തി. അതിന് ശേഷമാണ് ബുധനാഴ്ച പുലർച്ചെ ചന്ദ്രയാൻ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞർ കടന്നത്. വിക്ഷേപണവേളയിൽ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാൻ 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്. ആറു ദിവസം കൂടിക്കഴിഞ്ഞ് ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 എത്തും. തുടർന്ന് പേടകത്തിന്റെ വേഗവും അകലവും പടിപടിയായി കുറച്ച് ഉദ്ദേശം 100 കിലോമീറ്റർ അകലത്തിൽ ചന്ദ്രന്റെ ചുറ്റും പേടകം വലയം വയ്ക്കും. തുടർന്നാണ് മുൻനിശ്ചയപ്രകാരം സെപ്റ്റംബർ ഏഴിന് പേടകത്തിലെ റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കുക.
ചന്ദ്രന്റെ ഉപരിതലത്തിലേക്ക് 15 മിനിറ്റ് ദൈർഘ്യമെടുത്ത് 30 കിലോമീറ്റർ ഇറക്കുന്ന പ്രക്രിയയാണ് ദൗത്യത്തിലെ ഏറ്റവും നിർണായക നിമിഷം. പേടകത്തിന്റെ വേഗം കുറയ്ക്കാൻ പ്രത്യേകതരത്തിൽ എതിർദിശയിലേക്ക് മർദ്ദം ചെലുത്തേണ്ട ഈ ഘട്ടമാണ് സെപ്റ്റംബർ ഏഴിന് ഏറെ നിർണായകം. ചാന്ദ്രയാൻ 2 ദൗത്യസംഘത്തിന് ലൂണാർ സോഫ്റ്റ് ലാൻഡിങ് എന്ന ഈ പ്രക്രിയ കൂടി പൂർത്തിയാക്കാനായാൽ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കാൻ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ ബഹിരാകാശത്ത് കുറിക്കുക. 'സോഫ്റ്റ് ലാൻഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാൻഡറി'ൽനിന്നു 'റോവർ' പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവർത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇസ്രോ വ്യക്തമാക്കി.
ചന്ദ്രയാൻ 1ൽ ഉണ്ടായിരുന്നപോലെ ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹമാണ് ഓർബിറ്റർ. ചന്ദ്രനിലിറങ്ങുന്ന വാഹനത്തിൽനിന്നും ലാൻഡറിൽനിന്നുമുള്ള വിവരത്തെ ഭൂമിയിലെത്തിക്കുക എന്ന പ്രധാന ദൗത്യം ഓർബിറ്ററിന് നിറവേറ്റാനുണ്ട്. ഇതുകൂടാതെ പലവിധ പരീക്ഷണങ്ങൾ നടത്താനുള്ള ഉപകരണങ്ങളും ഈ ഓർബിറ്ററിലുണ്ടാവും. 2,379 കെജി ഭാരം വരുന്ന ഈ ഓർബിറ്റർ സൂര്യപ്രകാശത്തിൽനിന്നുള്ള ഊർജ്ജമുപയോഗിച്ചാവും പ്രവർത്തിക്കുക. ഒരു കിലോവാട്ട് വൈദ്യുതിയാണ് ഓർബിറ്ററിന് പ്രവർത്തിക്കാൻ ആവശ്യം. ഇന്ത്യയുടെ ഡീപ് സ്പേസ് നെറ്റ്വർക്കുമായി ആശയവിനിമയം നടത്താനുള്ള ശേഷി ഓർബിറ്ററിനുണ്ട്. ഒരു വർഷമാണ് ഓർബിറ്ററിന്റെ പ്രവർത്തനകാലാവധി പ്രതീക്ഷിക്കുന്നത്. ആകെ എട്ട് ഉപകരണങ്ങളാണ് ഓർബിറ്ററിൽ ഉണ്ടാവുക.
വിക്രം സാരാഭായിയുടെ പേരിലുള്ള ലാൻഡറാണ് ചന്ദ്രയാൻ 2ൽ എല്ലാവരും ഉറ്റുനോക്കുന്ന ഭാഗം. ചന്ദ്രോപരിതലത്തിൽ ഓടിക്കാനുള്ള വാഹനത്തെയും വഹിച്ച് ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുക എന്നതാണ് വിക്രത്തിന്റെ ദൗത്യം. ഭൂമിയുമായും ചന്ദ്രനു ചുറ്റുമുള്ള ഓർബിറ്ററുമായും ആശയവിനിമയം നടത്താൻ വിക്രത്തിനാവും. ഇതുകൂടാതെ മൂന്ന് ശാസ്ത്രീയോപകരണങ്ങളും ഈ ലാൻഡറിൽ ഉണ്ട്. ചന്ദ്രന്റെ മണ്ണിൽ പത്തുസെന്റിമീറ്ററോളം ആഴത്തിൽ കുഴിച്ച് താപനിലയുടെ വ്യതിയാനത്തെക്കുറിച്ചു പഠിക്കാനുള്ള തെർമോ ഫിസിക്കൽ എക്സിപിരിമെന്റാണ് ഇതിൽ പ്രധാനം. ഭൂമികുലുക്കംപോലെ ചന്ദ്രനിൽ ഉണ്ടായേക്കാവുന്ന ചാന്ദ്രകമ്പനങ്ങളെ പഠിക്കാൻ ഉള്ള ഉപകരണവും വിക്രത്തിന്റെ ഭാഗമാണ്. 14 ദിവസമാണ് വിക്രത്തിന്റെ പ്രവർത്തനകാലാവധി.
ചന്ദ്രനിൽ ഓടി നടക്കാൻ ഇന്ത്യക്ക് സ്വന്തമായി ഒരു വാഹനം. അതാണ് പ്രഗ്യാൻ എന്ന റോവർ. ഓടി നടക്കുക മാത്രമല്ല, പ്രധാനപ്പെട്ട പല പരീക്ഷണങ്ങളും പ്രഗ്യാൻ ചന്ദ്രനിൽ നടത്തും. ക്യൂരിയം 244 എന്ന റേഡിയോ ഐസോടോപ്പും പേറിയാണ് പ്രഗ്യാൻ ചന്ദ്രനിലെത്തുക. ഈ റേഡിയോ ഐസോടോപ്പിൽനിന്നും തുടർച്ചയായി ആൽഫാ കണികകളും എക്സ്-റേയും പുറത്തുവരും. ഈ കണങ്ങളെയും എക്സ്-റേയും ചന്ദ്രോപരിതലത്തിൽ വീഴ്ത്തി ഉപരിതലത്തിലെ മൂലകങ്ങളെക്കുറിച്ചു പഠിക്കാൻ സഹായിക്കുന്ന ആൽഫാ പാർട്ടിക്കിൾ എക്സ്-റേ സ്പെക്ട്രോമീറ്ററാണ് പ്രഗ്യാനിലെ പ്രധാന ഉപകരണം.
ശക്തിയേറിയ ഒരു ലേസറും പ്രഗ്യാനിലുണ്ട്. ലാൻഡിങ് ഇടത്തെ മണ്ണിൽ പലയിടങ്ങളിലേക്ക് ഈ ലേസർ അടിക്കും. വിക്രത്തെപ്പോലെ 14 ദിവസം തന്നെയാണ് റോവറിന്റെയും കാലാവധി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍