Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊന്നത് ജാതിയിൽ താണവനായതിനാലെന്ന വാദത്തിൽ ഉറച്ച് നിന്ന് പ്രോസിക്യൂഷൻ; കീഴ്ജാതിക്കാരനെ കൊല്ലുമെന്ന നീനുവിന്റെ സഹോദരന്റെ വാട്‌സാപ്പ് ചാറ്റും തെളിവായി നൽകി; വിവാഹം നടത്തിത്തരാമെന്ന് പിതാവ് ഉറപ്പ് നൽകിയിരുന്നുവെന്ന് പ്രതിഭാഗം; കെവിൻ വധക്കേസ് വിധി മാറ്റി വെച്ച് കോടതി; ദുരഭിമാനക്കൊലയിൽ വിധി ഓഗസ്റ്റ് 22ന്; ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതിൽ വ്യക്തത വേണമെന്ന് ജഡ്ജി

കൊന്നത് ജാതിയിൽ താണവനായതിനാലെന്ന വാദത്തിൽ ഉറച്ച് നിന്ന് പ്രോസിക്യൂഷൻ; കീഴ്ജാതിക്കാരനെ കൊല്ലുമെന്ന നീനുവിന്റെ സഹോദരന്റെ വാട്‌സാപ്പ് ചാറ്റും തെളിവായി നൽകി; വിവാഹം നടത്തിത്തരാമെന്ന് പിതാവ് ഉറപ്പ് നൽകിയിരുന്നുവെന്ന് പ്രതിഭാഗം; കെവിൻ വധക്കേസ് വിധി മാറ്റി വെച്ച് കോടതി; ദുരഭിമാനക്കൊലയിൽ വിധി ഓഗസ്റ്റ് 22ന്; ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതിൽ വ്യക്തത വേണമെന്ന് ജഡ്ജി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കെവിൻ ദുരഭിമാനക്കൊലക്കേസ് വിധി പറയുന്നത് മാറ്റി കോടതി. ഈ മാസം 22നായിരിക്കും വിധി പറയുകയെന്ന് കോട്ടയം സെഷൻസ് കോടതി ജഡ്ജി പറഞ്ഞു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതിൽ വ്യക്തത വേണം എ്ന്ന് പറഞ്ഞാണ് ജഡ്ജി വിധി പറയുന്നത് മാറ്റിയത്. ദുരഭിമാനക്കൊലയാണ് എന്ന വാദത്തിൽ പ്രോസിക്യൂഷൻ ഉറച്ച് നിന്നു. കെവിൻ നീനനുവുമായി പ്രണയത്തിലായിരുന്നപ്പോൾ തന്നെ വീട്ടുകാരുടെ ഭാഗത്ത് നിന്ന എതിർപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ നീനുവിന്റെ സഹോദരൻ കെവിനെ വധിക്കുമെന്ന് പറഞ്ഞിരെുന്നുവെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നും പ്രോസിക്യൂഷൻ വാദിച്ചു.

കെവിനെ കൊലപ്പെടുത്തുന്നതിന് കാരണം അയാൾ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നത് തന്നെയാണ് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. തങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് എന്നും കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടവനാണെന്നും അത്‌കൊണ്ട് തന്നെ കൊല്ലുമെന്നും ഇയാൾ പറയുന്ന ചില വാട്‌സാപ്പ് മെസേജുകളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. അതേ സമയം ഒരേ മതത്തിൽ പെട്ടവരാണ് എന്നും അത്‌കൊണ്ട് തന്നെ ദുരഭിമാനക്കൊല എന്ന സംഭവം ഉയരുന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. ഒപ്പം തന്നെ വിവാഹം ഒരു മാസത്തിനുള്ളിൽ നടത്തിക്കൊടുക്കാം എന്ന് നീനുവിന്റെ അച്ഛൻ ചാക്കോ ഉറപ്പ് നൽകിയിരുന്നുവെന്ന് കെവിന്റെ സുഹൃത്തിന് അറിയാമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരിൽ ഭാര്യാ സഹോദരന്റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിന്നീട് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ നാ്ടടിലെത്തി ഗൂഢാലോചന നടത്തിയ ശേഷം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

കെവിൻ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷൻസ് കോടതി അംഗീകരിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെവിനെ മനഃപൂർവ്വമായി പുഴയിലേക്ക് തള്ളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മനഃപൂർവ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിൻവലിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.രജിസ്റ്റർ വിവാഹത്തിന്റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

തുടർന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്റെ സഹോദരൻ ഷാനുവിന്റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP