കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ....! വനിത അഡീഷണൽ സെക്രട്ടറിയെ അപമാനിച്ച രാജാറാം തമ്പി ഇപ്പോഴും അതിശക്തമാൻ; തദ്ദേശ മന്ത്രിയുടെ പി എസിനെതിരെ പരാതി കൊടുത്ത ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ നിന്ന് കുടപ്പനക്കുന്നിലേക്ക് മാറ്റി പിണറായി സർക്കാരിന്റെ നവോത്ഥാനം; പീഡന പരാതി ഇന്റേണൽ സമിതിക്ക് വിടാതെ നിയമ വകുപ്പിന് കൈമാറിയും രക്ഷയൊരുക്കൽ; സർക്കാരിന്റെ അതിവിശ്വസ്തനെങ്കിൽ സെക്രട്ടറിയേറ്റിൽ ആർക്കും എന്തും ചെയ്യാം....
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. തദ്ദേശ മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിപ്പെട്ട സെക്രട്ടേറിയറ്റിലെ മുതിർന്ന വനിതാ അഡീഷനൽ സെക്രട്ടറിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി. വിരമിക്കാൻ വെറും ഒരു വർഷം മാത്രം ശേഷിക്കെയാണ് അഡീഷണൽ സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്.സാധാരണ ഗതിയിൽ വിരമിക്കാൻ ഒന്നോ രണ്ടോ വർഷങ്ങൾ ശേഷിക്കുന്നവരെ സെക്രട്ടറിയേറ്റിന് പുറത്ത് നിയമിക്കുന്ന കീഴ വഴക്കമില്ല. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരിൽ ഒരാളായ തദ്ദേശ മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പിയിൽ നിന്നുണ്ടായ ദുരനുഭവം സംബന്ധിച്ച് നല്കിയ പരാതിയും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണ്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിക്ക് മൂന്ന് മാസം മുൻപ് നല്കിയ പരാതി തത്വത്തിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ജോലി സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തുന്ന കമ്മിറ്റിക്ക് വിടേണ്ടതിന് പകരം നിയമ വകുപ്പിന്റെ അഭിപ്രായം ആരായാൻ വിട്ടിരിക്കയാണ് പൊതുഭരണ വകുപ്പ്. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ സെക്രട്ടറിയേറ്റ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ഉന്നതനാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ അണ്ടർ സെക്രട്ടറി രാജാറാം തമ്പിക്ക് വേണ്ടിയാണ് പരാതി ഇന്റേണൽ കമ്മിറ്റിക്ക് കൈമാറാതെ നിയമ വകുപ്പിന്റെ പരിശോധനക്ക് വിട്ടിരിക്കുന്നത്.
സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന പല ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്ന ഈ ഉദ്യോഗസ്ഥൻ അസോസിയേഷന് അനഭിമതനാണെങ്കിലും ഭരണ ചക്രം തിരിക്കുന്നവരിൽ ചിലർക്ക് പ്രിയപ്പെട്ടവനാണ് ഈ പ്രിയമാണ് ചട്ടങ്ങളും നിയമങ്ങളും നോക്കാതെ എകപക്ഷീയമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിന് പിന്നിൽ. സ്ഥലം മാറ്റ ഉത്തരവിനെതിരെ മുതിർന്ന വനിത അഡീഷണൽ സെക്രട്ടറി കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. പൊതുഭരണ സെക്രട്ടറിക്ക് നല്കിയ പരാതിയിൽ നീതി ലഭിച്ചില്ലെങ്കിൽ വനിത കമ്മീഷനെ സമീപിക്കാനും ഇവർ ആലോചിക്കുന്നതായി അറിയുന്നു. സെക്രട്ടറിയേറ്റിന് പുറത്ത് കുടപ്പനക്കുന്നിൽ സ്ഥിതിചെയ്യുന്ന ഓഫീസിലേക്കാണ് വനിത അഡീഷണൽ സെക്രട്ടറിയെ മാറ്റിയിരിക്കുന്നത് നേരത്തെ സ്റ്റേറ്റ് പെർഫോമൻസ് ഓഫീസർ ആയും കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡിയായും ഒക്കെ പ്രവർത്തിച്ചിട്ടുള്ള വനിത സെക്രട്ടറിയെ കുറിച്ച് സഹപ്രവർത്തകർക്കും നല്ലതേ പറയാനുള്ളു. വിരമിക്കാനിരിക്കെ ചിലർ കാണിച്ച പകപോക്കൽ നടപടിയിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കിടയിലും അസംതൃപതി പുകയുകയാണ് .
ഇവിടെ ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിന് തടസം നില്ക്കുക മാത്രമല്ല അവരെ അന്യായമായി സ്ഥലം മാറ്റുക കൂടി ചെയ്തിരിക്കുന്നുവെന്നാണ് ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരൻ പ്രതികരിച്ചത്. ആരോപണം നേരിടുന്ന തദ്ദേശ മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പി മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തരിൽ ഒരാളാണ്. സെക്രട്ടിയേറ്റിൽ നിന്നും വിരമിച്ചിട്ടും മുഖ്യമന്ത്രി തന്നെ നിർബന്ധിച്ചതിനാലാണ് രാജാറാം മന്ത്രി എ സി മൊയ്തീന്റെ സെപഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്നത്. മുഖ്യമന്ത്രിയുടെയും സി പി എം മന്ത്രിമാരുടെയും അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനിയാണ് തമ്പി. സെക്രട്ടറിയേറ്റിലെ ഭരണ പക്ഷ യൂണിയന്റെ പ്രമുഖ നേതാവായി അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ പെരുമാറ്റം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്് ഭരണ കൈകാര്യ രംഗത്ത് സമർത്ഥനാണെങ്കിലും ഇപടെപെടാൻ അറിയില്ലെന്ന പരാതി യൂണിയൻ നേതാക്കൾക്ക് തന്നെ നേരത്തെ വാക്കാൽ ലഭിച്ചിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കിടയിലെ സ്വാധീനവും യൂണിയനിലെ സ്വീകാര്യതയും കൊണ്ട്്് ആരും അദ്ദേഹത്തോട് ഇത് പറഞ്ഞിരുന്നില്ല എന്നാലും ജനങ്ങളുമായി ഇടപെടുന്ന വകുപ്പിൽ ഇരിക്കാൻ പറ്റിയ ആളല്ല രാജാറാം തമ്പിയെന്ന് അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും സമ്മതിക്കുന്നു.സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ചതിനാൽ യൂണിയൻ ചുമതല ഒന്നുമില്ലങ്കിലും പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് രാജാറാം തമ്പി ഉൾപ്പെട്ട അഞ്ചംഗ സംഘം തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിലെ ഒരു പ്രധാനി ജീവനക്കാരുടെ സൊസൈറ്റിയുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ സി പി എം നേതാക്കളുടെ വീടുകളിൽ ഉപഹാരവുമായി എത്തുന്ന ഉദ്യോഗസ്ഥൻ, ഇവരുൾപ്പെട്ട കോക്കസാണ്് സെക്രട്ടറിയേറ്റ്് നിയന്ത്രിക്കുന്നത്. ഈ കോക്കസിലെ പ്രധാനിയായ തമ്പിയും കൂട്ടരും ചേർന്നാണ് നാലു മാസം മുൻപ്് യുണിയൽ സെക്രട്ടറി അടക്കമുള്ള രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്താക്കാൻ ചരടു വലിച്ചതെന്ന് ജീവനക്കാർക്കിടയിൽ സംസാരമുണ്ട്് പല സി പി എം മന്ത്രിമാരും സർവ്വീസ് സംബന്ധമായി വിഷയങ്ങളിലും നിയമപരമായി ആശയക്കുഴപ്പം നേരിടുമ്പോഴും സഹായത്തിന് വിളിക്കുന്നത് തമ്പിയെ ആണ്. സെക്രട്ടറിയേറ്റ് ജീവനക്കാർക്കും യൂണിയൻ പ്രവർത്തകർക്കും തമ്പിയെ ഇഷ്ടമില്ലങ്കിലും മന്ത്രിമാർക്കും ചില ഉന്നത ഐ എ എസുകാർക്കും തമ്പി പ്രയിപ്പെട്ടവനാണ്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ സ്ഥാനം തെറിച്ചപ്പോൾ അദ്ദേഹം സഹായം അഭ്യർത്ഥ്തിച്ച് എത്തിയതും തമ്പി ഉൾപ്പെടുന്ന അഞ്ചംഗ ഉദ്യോഗസ്ഥ കോക്കസിന് മുന്നിലാണ്. ഒടുവിൽ സിൻഹ പോയതു പോലെ തന്നെ തിരിച്ചെത്തിയതും ഇവരുടെ സഹായാത്താൽ തന്നെ. ഭരണ പക്ഷ അനുകൂല സംഘടയുടെ എതിർപ്പു പോലും മറി കടന്നാണ് സിൻഹയെ വീണ്ടും മുഖ്യമന്ത്രി തൽസ്ഥാനത്ത് നിയമിച്ചത്.ഈ ഇടപെടലിൽ യൂണിയനിലെ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും തമ്പിയുടെയും കൂട്ടരുടെയും താല്പര്യത്തിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തു. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മീഷണൻ സെക്രട്ടറിയായി കുറച്ചു കാലവും പ്രോട്ടോക്കോൾ ഓഫീസറായി ദീർഘനാളും പ്രവർത്തിച്ചിട്ടുള്ള രാജാറാം തമ്പി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെല്ലാം പേടി സ്്വപ്നമാണ്.
തമ്പി മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചാൽ ഉദ്യോഗസ്ഥരുടെ മുട്ടിടിക്കും കൊല്ലാനാണോ വളർത്താനാണോ എന്നറിയില്ലല്ലോ എന്നാണ് തദ്ദേശ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. തമ്പിയുടെ കാർക്കശ്യത്തിൽ മന്ത്രി ഓഫീസ് അറിയാതെ ഒരു തീരുമാനം പോലും എടുക്കാൻ പഞ്ചായത്ത്് ഡയറക്ടറേറ്റിലെ ജീവനക്കാർക്ക് പേടിയാണ്. രാജാറാം തമ്പിക്കെതിരെ മൂന്ന് മാസം മുൻപ് നല്കിയ പരാതിയിൽ വനിത അഡീഷണൽ സെക്രട്ടറി പറയുന്നതിങ്ങനെ: '' നാലേമുക്കാലോടെ ലൈഫ് മിഷൻ പദ്ധതിയിൽപെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്തിയുടെ ഓഫിസിലെത്തി. തുടർന്നു സ്പെഷൽ പ്രൈവറ്റ് സെക്രട്ടി രാജാറാം തമ്പിയുടെ മുന്നിൽ ഫയലിനെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ അദ്ദേഹം സീറ്റിൽ നിന്നു ചാടി എഴുന്നേൽക്കുകയും 'കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ' എന്നീ വാക്കുകളുപയോഗിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് 'അവൾ കൊണ്ടുപോയി പരാതി കൊടുക്കട്ടെ, അപ്പോൾ കാണിച്ചുകൊടുക്കാം' എന്നു പറഞ്ഞു. ഇചതാണ് വിവാദമായത്.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്