ദുരിതം കാണാൻ ബൈക്കിലും കാറിലും കവളപ്പാറയിൽ എത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നവർ ഒരുഭാഗത്ത്; ടിവിയിലും സോഷ്യൽ മീഡിയയിലും മതവും രാഷ്ട്രീയവും പറഞ്ഞ് തമ്മിലടിക്കുന്നവർ വേറെ; എല്ലാം മറന്ന് മനുഷ്യരും നന്മയും മാത്രം കാണുന്നവരെ കാണുന്നില്ലേ? മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലെ ശുചീകരണത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം; നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകളുമായി ഈ കൂട്ടായ്മ ഇങ്ങനെ
ജംഷാദ് മലപ്പുറം
മലപ്പുറം: കടുത്ത ദുരിതങ്ങൾക്കിടയിലും മനുഷ്യ നന്മയുടേയും സഹോദര്യത്തിന്റേയും വാർത്തകളാണു മലബാറിൽ നിന്നുള്ളത്. ഇവിടെ ഇപ്പോൾ രാഷ്ട്രീയമോ, ജാതിയോ, മതമോ ഇല്ല. മനുഷ്യരും, നന്മയും മാത്രമാണുള്ളത്. ദുരിത ബാധിതരെ സഹായിക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവജന സംഘടനകളും രംഗത്തുള്ളപ്പോൾ തങ്ങളുടെ പാർട്ടിക്കാരെ നോക്കി മാത്രമല്ല, മറിച്ച് കൂടുതൽ ദുരിതംപേറുന്നവർ ആരോണോ അവർക്കാണ് ആദ്യ പരിഗണന. അതുപോലെ തന്നെ മത സംഘടനകളുടേ പ്രവർത്തനവും തങ്ങളുടെ വിശ്വാസികളുടെ വീട്ടിൽ മാത്രമല്ല. വലിയ ദുരന്തമുണ്ടായ കവളപ്പാറയിലേക്ക് ആദ്യ ദിവസങ്ങളിൽ ആവശ്യമായ സഹായങ്ങൾ എത്താൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും നിലവിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേയും യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും, ക്ലബ്ബ് ഭാരവാഹികളും, സ്‌കൂൾ, കോളജ് വിദ്യാർത്ഥികളും കൂടുതൽ കവളപ്പാറ കേന്ദ്രീകരിച്ചാണു ശുചീകരണ പ്രവർത്തനത്തിനും, ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനും എത്തിയിട്ടുണ്ട്.
മുസ്ലിംലീഗ് പ്രവർത്തകർ ഒറ്റക്കെട്ടായി വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ച് ഇതിനോടകം നൂറിലധികം വീടുകൾ ശുചീകരിച്ചു നൽകി. യൂത്ത്ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി അടക്കമുള്ള ലീഗിന്റെ പോഷക സംഘടനാഭാരവാഹികളും സജീവമായി ശുചീകരണ പ്രവർത്തനത്തിനുണ്ട്. രാഷ്ട്രീയമോ, മതമോ നോക്കിയുള്ള ശുചീകരണങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് ഇവിടെയൊന്നും കാണാൻ കഴിയുന്നില്ല. ഇതുപോലെ തന്നെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്.എഫ്.ഐ, മറ്റു പോഷക സംഘടനകളും ചേർന്ന് ഇതിനോടകം വൃത്തിയാക്കി നൽകിയ വീടുകളുടേയും, ഓഫീസുകളുടേയും എണ്ണത്തിന് കണക്കില്ല. പലപ്രവർത്തകരും വീടുകളിൽ പോലും പോകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായിക്കാൻ സന്നദ്ധരായി പ്രവർത്തിക്കുന്ന കാഴ്ചകളും ഇവിടെ കാണാം. നിങ്ങൾ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകൾ കെടുതിക്കിടയിലും ദുരിതബാധിതരുടേയും മനംനിറക്കുന്ന അവസ്ഥയാണ്.
യുവനിര രംഗത്ത്
പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങളുമായി യുവാക്കൾ രംഗത്തെത്തി. മലപ്പുറം കക്കാട് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാൽപതോളം യുവാക്കളാണ് കക്കാട്, തിരൂരങ്ങാടി, കരിമ്പിൽ, കൂരിയാട് പ്രദേശങ്ങൾക്ക് ആശ്വാസമേകി ഇവർ രംഗത്തെത്തിയത്. വെള്ളം ഇറങ്ങുമ്പോൾ തന്നെ ശുചീകരണത്തിന് ആവശ്യമായ ക്ലിനിങ്ങ് കിറ്റുകളും, വെള്ളം അടിച്ചു ഒഴിവാക്കുന്നതിന് ആവശ്യമായ മോട്ടോർ, പൈപ്പ് എന്നിവ ഉപയോഗിച്ചാണ് വീടും, പരിസരവും വീട്ടുപകരണങ്ങളും ശുചീകരണം നടത്തുന്നത്. വെള്ളം ഇറങ്ങിയ ചില പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ തോണി ഉപയോഗിച്ച് വീടുകളിൽ എത്തിയാണ് ശുചീകരണം നടത്തുന്നത്. വീടും പരിസരവും വൃത്തിയാക്കിയ ശേഷം പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ ബോധവൽക്കരണം ഇവർ നടത്തുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവങ്ങളുമായി വിദ്യാർത്ഥികൾ
എടപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ എസ് എസ് യൂണിറ്റ് നടത്തിവന്ന കളക്ഷൻ സെന്റിൽ ശേഖരിച്ച വിഭവങ്ങൾ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റിയയച്ചു. വളാഞ്ചേരി പൊന്നാനി ക്ലസ്റ്ററുകളിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിഭവങ്ങളും ഉത്പന്നങ്ങളുമാണ് ചൊവ്വാഴ്ച കാലത്ത് എൻ.എസ് .എസ് യൂണിറ്റുകളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ച് നൽകിയത്. പതിനാറോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഇതിൽ പങ്കാളികളായത്. ക്ലസ്റ്റർ കൺവീനർമാരായ മണികണ്ഠൻ, ഷാഹിന, പ്രിൻസിപ്പൽ ഉണ്ണിക്കുട്ടൻ മാസ്റ്റർ, എച്ച് .എം സുനിത ടീച്ചർ, സലാം മാസ്റ്റർ, ഷാജി മാസ്റ്റർ ,എ.ഷാജി മാസ്റ്റർ, പിടിഎ പ്രസിഡണ്ട് റഫീഖ് എടപ്പാൾ പങ്കെടുത്തു.
പ്രളയബാധിതർക്ക് സമാശ്വാസമായി എൻ.എസ്.എസ് വളണ്ടിയർമാർ
ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ സമാഹരിച്ച് നൽകിയും, പ്രളയത്തിലകപ്പെട്ട വീടുകൾ വൃത്തിയാക്കിയും പ്രളയബാധിതർക്ക് സമാശ്വാസമായി മൂന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ. പെരുന്നാൾ ആഘോഷങ്ങൾക്ക് വിട നൽകിയാണ് പ്രളയബാധിതരെ സഹായിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. മൂന്നിയൂർ പഞ്ചായത്തിലെ 13, 14, 15 വാർഡുകളിലെ പ്രളയബാധിതർ അധിവസിക്കുന്ന കുന്നത്ത് പറമ്പ് എം.ഐ.എസ്.എം.യു.പി.സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് വളണ്ടിയർമാർ ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് നൽകി. വാർഡ് 13-ലെ വെള്ളമിറങ്ങിയ വീടുകൾ ശുചീകരിച്ച് വാസയോഗ്യമാക്കാനും വിദ്യർത്ഥികൾ മുന്നിട്ടിറങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.പി.അനസ്, വളണ്ടിയർമാരായ നിസാമുദ്ധീൻ, ലബീബ്, സയാൻ, ബി.വിഷ്ണു, നിഖിൽ, എൻ.കെ.മുഹമ്മദ് മിസ്താഹ്, ശാമൽദാസ്, അൻഷിഫ്, അജ്മൽ, ശമീൽ, മുഹമ്മദ് അഫ് ലഹ് തുടങ്ങിയവർ നേതൃത്വം നൽകി.
ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി ആശ്വാസമേകി
മലപ്പുറം കോടങ്ങാട് വലിയതോടിനു സമീപത്തേ പതിനൊന്ന് കുടുംബാഗങ്ങൾക്ക് കൊടുക്കര പി.പി.എം.ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി ആശ്വാസമേകി. സമീപത്തെ മലമുകളിൽ ശക്തമായ മഴവെള്ളം പ്രദേശത്തെ വലിയ തോട് വഴി കരകവിഞ്ഞ് ഒഴുകിയെത്തിയതിനെ തുടർന്നും കുന്നത്തേ ചോലയിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിലുമാണ് വലിയതോട് സമീപം വീടിനുള്ളിൽ ഒരു മീറ്ററിലധികം വെള്ളം കയറിയത്. ഹൈവേ റോഡിനു കുറുകെയുള്ള അധിക ഓവുചാലുകൾ ഇപ്പോൾ അപ്രത്യക്ഷമാണെന്നും അരിമ്പ്ര, ചെരുപ്പടി, ചേപ്പിലിക്കുന്ന് എന്നീ മലമുകളിലെ മഴവെള്ളം വലിയതോട് വഴി കടലുണ്ടി പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുന്നതായും വലിയതോടിനു കുറുകെയുള്ള കോൺക്രീറ്റ് പാലങ്ങളും കാലഹരണപ്പെട്ട വി സി.ബി ഇതെല്ലാം വെള്ളമൊഴുക്കിനെ സാരമായി തടസ്സപ്പെടുത്തുന്നതായി നാട്ടുകാർ ആരോപിക്കപ്പെട്ടു.
ടി.വി.ഇബ്രാഹിം എംഎൽഎ, കൗൺസിലർമാരായ യു.കെ.മുഹമ്മദ് ഷാ, ഷാഹിത കോയ, പി.മുസ്തഫ, ക്യാമ്പ് കടുംബാംഗങ്ങൾക്ക് വേണ്ട സഹായ നിർദ്ദേശങ്ങൾ നൽകുകയും ക്യാമ്പ് അവസാന ദിവസ ക്ലാസിൽ ആരോഗ്യം പകർച്ചവ്യാധി സംബന്ധിച്ച് ഹെൽത്ത് സൂപ്പർവൈസർ എം.അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ശിവദാസൻ, പ്രളയ പ്രദേശവുമായി നെടിയിരുപ്പ് വില്ലേജ് ഓഫീസർ സി.കെ.റഷീദ് ക്യാമ്പ് കുടുംബാഗങ്ങൾക്ക് നിർദ്ദേശം നൽകുകയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരെ അഭിനന്ദിക്കുകയും കൗൺസിലർമാരായ കെ.പി.റഹയനത്ത്, പി.അബ്ദുറഹിമാൻ, എ.കെ.അബ്ദുറഹിമാൻ, പി.പി.എം.ഹെയർസെക്കഡറി പ്രിൻസിപ്പാൾ എം.അബ്ദുൽ മജീദ് താലൂക്ക് വിവരാവകാശ സെക്രട്ടറി എൻ.വി.പ്രകാശ് എന്നിവർ സംസാരിച്ചു.
മഹാ ശുചീകരണവുമായി എസ് വൈ എസിന്റെ
അയ്യായിരം വളണ്ടിയർമാർ
മലവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും വന്നടിഞ്ഞ വീടുകളിൽ മഹാശുചീകരണ പ്രവർത്തനവുമായി എസ്.വൈ.എസ് പ്രവർത്തകർ രംഗത്ത്. അയ്യായിരത്തോളം വോളണ്ടിയർമാരാണ് ദുരന്തഭൂമിയിലും പരിസരങ്ങളിലുമായി ശുചീകരണത്തിലേർപ്പെട്ടത്. കഴിഞ്ഞ ദിവസം മഞ്ചേരി കൺട്രോൾ റൂമിൽ, കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി വണ്ടൂരിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗ തീരുമാനപ്രകാരമാണിന്ന് മഹാ ശുചീകരണ യജ്ഞം നടന്നത്. എസ് വൈ എസ് സാന്ത്വനം, ടീം ഒലീവ്, എസ് എസ്ഫ് വൈപ്പ്‌ലൈൻ ലൻ സന്നദ്ധ പ്രവർത്തകരാണ് ശുചീകരണം നടത്തിയത്. മുട്ടോളം ചെളി നിറഞ്ഞ നിലയിലാണ് ഭൂരിഭാഗം വീടുകളും. ശ്രമകരമായ ജോലിയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെയെത്തിയ പ്രവർത്തകർ വ്ൃത്തിയാക്കിയത്.
ഇതിനു പുറമെ മലയോര മേഖലയിലെ ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പാലക്കാട്, തൃശൂർ എറണാകുളം ജില്ലകളിൽ നിന്നു എസ് വൈ എസ് ജില്ല, സോൺ, സർക്കിൾ ഭാരവാഹികളുടെ കീഴിൽ സാന്ത്വന വളണ്ടിയർമാരായ നിരവധിയാളുകളും കർമ്മരംഗത്ത് സജീവമാണ്. അരിക്കോട്, എടവണ്ണപ്പാറ, നിലമ്പൂർ എടക്കര സോണുകളിലെ വടശ്ശേരി, മുണ്ടമ്പ്ര പൂങ്കുടി, കീഴുപറമ്പ്, മൈത്ര, കുത്തുപറമ്പ്, താഴത്തങ്ങാടി, തെരട്ടമ്മൽ, എളമരം, മപ്രം, കൊന്നാര്, വാലില്ലാപ്പുഴ, കോലോത്തുംകടവ്, മുണ്ടുമുഴി, വരിപ്പാടം, ആലുങ്ങൽ, പാത്തിപ്പാറ, കരിമ്പൂഴ, പൂച്ചക്കുത്ത്, ഏനാന്തി, മുതീരി, മൈലാടി, നമ്പൂരിപൊട്ടി, ചന്തക്കുന്ന്, നിലമ്പൂർ ടൗൺ, മമ്പാട്, കരുളായി, എടവണ്ണ, കവളപ്പാറ, പാതാർ, കുനിപ്പാല, ഭൂതാനം, വെളുമ്പിയംപാടം, ഞെട്ടിക്കുളംശാന്തിഗ്രാം, ഉപ്പട, പൂച്ചക്കുത്ത്, പനങ്കയം, അംമ്പുട്ടാൻ പൊട്ടി, കൈപ്പിനി, എന്നീ പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളാണ് വൃത്തിയാക്കിയത്. പെരുന്നാൾ സുദിനത്തിലും മറ്റെല്ലാ ആഘോഷ പരിപാടികളും മാറ്റി വച്ചാണ് പ്രവർത്തകർ ദുരിത പ്രദേശങ്ങളിലെത്തിയത്. ബുധനാഴ്ചയും ദൗത്യം തുടരുമെന്ന് നേതാക്കളായ സി പി സൈതലവി മാസ്റ്റർ, പി എം മുസ്തഫ മാസ്റ്റർ, കെ.പി.ജമാൽ കരുളായി, ബശീർ ചെല്ലക്കൊടി, അസൈനാർ സഖാഫി കുട്ടശ്ശേരി, സിദ്ധീഖ് സഖാഫി വഴിക്കടവ്, ശരീഫ് നിസാമി, യൂസുഫ് പെരിമ്പലം അറിയിച്ചു.
വോളണ്ടിയർമാർക്ക് പരിശീലനം നൽകി
പ്രളയാനന്തര ശുചീകരത്തിന് ഏർപ്പെടുന്ന സാന്ത്വനം വളണ്ടിയർമാർക്കായി തിരൂരങ്ങാടി സോൺ എസ്.വൈ.എസിന്റെ നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രളയാനന്തര ശുചീകരണ യജ്ഞം പരിശീലന ക്ലാസ് നടത്തി. തിരൂരങ്ങാടി വലിയപള്ളി നൂറുൽ ഹുദാ കേന്ദ്ര മദ്റസയിൽ നടന്ന പരിപാടി ഗവ: താലൂക്കാശുപത്രിയിലെ ഡോ: നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്തു. അബ്ദുറഊഫ് സഖാഫി, സി.കെ. നഗർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രശാന്ത്, സി.എച്ച്. മുജീബുറഹ്മാൻ ക്ലാസിന് നേതൃത്വം നൽകി. എൻ.എം. സൈനുദ്ദീൻ സഖാഫി, അബ്ദുൽ മജീദ് സൈനി, മൻസൂർ സഅദി, ഹമീദ് തിരൂരങ്ങാടി സംബന്ധിച്ചു. പരപ്പനങ്ങാടി തഅലീമുൽ ഇസ്ലാം കോംപ്ലക്സിൽ നടന്ന പരിപാടിയിൽ സയ്യിദ് മുഹ്സിൻ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ :അബൂബക്കർ ക്ലാസിന് നേതൃത്വം നൽകി. ശംസുദ്ദീൻ ഇംദാദി സംസാരിച്ചു.
പ്രളയ ശുചീകരണയജ്ഞ പരിപാടിക്ക് തവനൂരിൽ തുടക്കമായി
പ്രളയ ശുചീകരണയജ്ഞ പരിപാടിക്ക് തവനൂരിൽ തുടക്കമായി.തവനൂർ പഞ്ചായത്തിലെ നരിപ്പറമ്പ് നാല് സെന്റ് ,മാത്തൂർ വെള്ളേ പാടം, നേഡറ്റ് എന്നിവിടങ്ങളിലാണ് പ്രളയം ബാധിച്ചത്.ശുചീയരണ യജ്ഞ പരിപാടി പമ്പ് ഹൗസ് നാല് സെന്റ് കോളനി ശുചീകരിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർ ഇ.ടി.രമണി ,ടി.വി.ശിവദാസ്, പി.മോഹൻദാസ്, ടി.അബ്ദുൾ സെലീം, രാജേഷ് പ്രശാന്തിയിൽ, പി.വി. സെക്കീർ ,കൃഷ്ണകുമാർ ,പി.എസ്‌ഐശ്വര്യ, ടി.ഡി.ജയൻ നേതൃത്വം നൽകി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ റവന്യു, ആരോഗ്യം, ജനമൈത്രി പൊലീസ് തവനൂർ സർക്കാർ കോളേജ് എൻ.എസ്. എസ് വിദ്യാത്ഥികളും പങ്കെടുത്തു.
കൈതാങ്ങായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയും
തിമർത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്ടപ്പെട്ടു വിറങ്ങലിച്ചു നിൽക്കുന്ന മലപ്പുറം ജില്ലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി അടിയന്തര യോഗം ചേർന്നു വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. അവധിക്കു നാട്ടിൽ പോയ മലപ്പുറം ജില്ലയിലെ സംസ്ഥാ -ജില്ല - മണ്ഡലം ഭാരവാഹികൾ എത്രയും പെട്ടെന്ന് നാട്ടിൽ അടിയന്തിര യോഗം ചേർന്നു ദുരിതാശ്വാസ കേമ്പുകളിൽ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഇടപെടലുകൾ നടത്തുന്നതാണ്. മണ്ഡലം കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്യത്തിൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ചെമ്മുക്കൻ യാഹു മോൻ അധ്യക്ഷത വഹിച്ചു. പി.കെ. അൻവർ നഹ യോഗം ഉൽഘടനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റി നേതാക്കൾ പ്രാദേശിക സാഹചര്യങ്ങൾ വിശദീകരിച്ചു.
എതാണ്ട് 10 ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ മണ്ഡലം - ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.ദുരിതാശ്വാസ കേമ്പുകളിൽ കഴിയന്നവർ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അവരുടെ പുനരധിവാസ വേളയിൽ അത്യാവശ്യമായ സഹായങ്ങൾ നൽകുന്നത് ഉൾപ്പെടെ മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ മലപ്പുറം ജില്ലാ യൂത്ത് ലീഗുമായി കൈകോർത്തായിരിക്കും നടപ്പിലാക്കുക. പ്രളയബാധിതർക്കൊപ്പം കൈത്താങ്ങായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.പദ്ധതി കോഡിനേറ്റ് ചെയ്യുന്നതിനായി ജലീൽ കൊണ്ടോട്ടി, എ.പി.നൗഫൽ, ശിഹാബ് ഏറനാട് എന്നിവരെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. ആവയിൽ ഉമ്മർഹാജി, സിദ്ധീഖ് കാലൊടി, ഫഖറുദ്ദീൻ മാറാക്കര, സി.വി.അഷ്റഫ് എന്നിവരെ നാട്ടിലും കോ.ഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തി.പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ നമുക്ക് പ്രയത്നിക്കാം.
Stories you may Like
- വൈ.എസ്.ശർമിള ആന്ധ്രപ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ
- ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ഇരട്ടി തുക വിതരണം ചെയ്തത് പിണറായി സർക്കാർ
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- ആന്ധ്രയിൽ പ്രചരണ ചൂടു കൂട്ടാൻ മുഖ്യമന്ത്രിക്കെതിരായ ആക്രമണവും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍