Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭയ കേസ്: വിചാരണ ഓഗസ്റ്റ് 26 ന് തുടങ്ങും; പ്രോസിക്യൂഷൻ ഭാഗം സാക്ഷികൾ 133 പേർ; വിസ്താരം തിരുവനന്തപുരം സിബിഐ കോടതിയിൽ

അഭയ കേസ്: വിചാരണ ഓഗസ്റ്റ് 26 ന് തുടങ്ങും; പ്രോസിക്യൂഷൻ  ഭാഗം സാക്ഷികൾ 133 പേർ; വിസ്താരം തിരുവനന്തപുരം സിബിഐ കോടതിയിൽ

അഡ്വ.പി നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെ CBI കോടതിയിൽ വിചാരണ ഈ മാസം 26 മുതൽ ആരംഭിക്കും. കേസിലെ സാക്ഷികളെ വിസ്തരിക്കുവാൻ തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജി കെ.സനൽകുമാർ ഉത്തരവിട്ടു. കേസിലെ 133 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

1992 മാർച്ച് 26 ന് ഒന്നാം പ്രതിയായ തോമസ് കോട്ടുർ കോട്ടയം പയസ് ടെൻത് കോൺവന്റിൽ രാത്രി മതിൽ ചാടിക്കടന്ന് കോൺവെന്റിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ 27 ന് വെളുപ്പിന് 5 മണി വരെ തങ്ങിയെന്നും സെല്ലാറിൽ തോമസിനെയും സെഫിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സിസ്റ്റർ അഭയയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കൈക്കോടാലി പോലുള്ള ആയുധമുപയോഗിച്ച് അഭയയുടെ തലയുടെ പുറകുവശത്ത് അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയതിന്റെ തെളിവ് നശിപ്പിക്കാൻ അഭയ കിണറ്റിൽ ചാടി മരിച്ചുവെന്ന് വരുത്താൻ അഭയയെ കിണറ്റിലിട്ടുവെന്നുമാണ് കോടതി കുറ്റപത്രം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 449 ( മരണ ശിക്ഷ ലഭിക്കത്ത കുറ്റം ചെയ്യുന്നതിലേക്കായി ഭവന കൈയേറ്റം ) , 302 ( കൊലപാതകം ) , 201 ( തെളിവ് നശിപ്പിക്കൽ ) , 34 ( കൂട്ടായ്മ ) എന്നീ ശിക്ഷാർഹമായ വകുപ്പുകളാണ് കോടതി പ്രതികൾക്ക് മേൽ ചുമത്തിയത്. ഈ കുറ്റങ്ങൾ തെളിയിക്കാനാണ് പ്രോസിക്യൂഷൻ സാക്ഷികളായി ആദ്യ ഘട്ടത്തിൽ 13 3 പേരെ വിസ്തരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP