സിപിഎമ്മുമായുള്ളത് ആറു പതിറ്റാണ്ട് കാലത്തെ ബന്ധം; പാർട്ടി മെമ്പർ ആണെങ്കിലും തികഞ്ഞ ദൈവവിശ്വാസി; ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് വർഷങ്ങൾ; കളരിഗുരു ആയതിനാൽ ദൈവവിശ്വാസം ഒഴിച്ചു കൂടാനാകാത്തത്; സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമനം അറിയുന്നത് ബന്ധുവഴി; സർക്കാരിനെയും എജി ഓഫീസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മാറും; കേസുകളിലെ അനാവശ്യ കാലവിളംബരം ഒഴിവാക്കും; മറുനാടനോട് മനസു തുറന്ന് സ്പെഷ്യൽ ലെയ്സൺ ഓഫീസർ വേലപ്പൻ നായർ
എം മനോജ് കുമാർ
തിരുവനന്തപുരം: സർക്കാരും എജി ഓഫീസും തമ്മിലുള്ള ബന്ധത്തിന്നിടയിലെ കണ്ണിയായി പ്രവർത്തിക്കുകയാണ് തന്റെ ദൗത്യമെന്നു സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിതനായ അഡ്വക്കേറ്റ് വേലപ്പൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വന്തം നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനം വിജയപ്രദമായി നടപ്പിലാക്കുമെന്നും വേലപ്പൻ നായർ പറഞ്ഞു. സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി നിയമിച്ചത് വിവാദമായി തുടരവേയാണ് വേലപ്പൻ നായരുടെ പ്രതികരണം വരുന്നത്. കേസ് നടത്താനും നിരീക്ഷിക്കാനും അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂട്ടർമാരുമുണ്ട്. ഈ ഘട്ടത്തിലാണ് വേലപ്പൻ നായർ ലെയ്സൺ ഓഫീസറാകുന്നത്. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും.
ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ തീരുമാനവും ഒല്ലൂർ എംഎൽഎ. കെ. രാജനെ ചീഫ് വിപ്പ് പദവിയിൽ നിയമിക്കാനുമുള്ള തീരുമാനവും വിവാദമായി തുടരവേ തന്നെയാണ് ഇടത് സർക്കാരിനെ ഉലയ്ക്കുന്ന മറ്റൊരു വിവാദമായി അഡ്വക്കറ്റ് ജനറൽ ഓഫീസിലെ പ്രത്യേക ലെയ്സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചതും പുതിയ വിവാദമായി മാറുന്നത്. നിയമനം വിവാദമായപ്പോൾ വേലപ്പൻ നായർ മറുനാടൻ മലയാളിയോട് വിശദമായി സംസാരിച്ചു. തന്റെ സിപിഎം പാരമ്പര്യത്തെക്കുറിച്ച് വി.കെ.കൃഷ്ണമേനോൻ, എകെജി, സുശീലാ ഗോപാലൻ തുടങ്ങി എളമരം കരീം വരെയുള്ള നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് എല്ലാം വേലപ്പൻ നായർ വിശദമായി സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്...
- താങ്കളുടെ നിയമനം വിവാദമായി തുടരുന്നു, സ്പെഷ്യൽ ലെയ്സൺ ഓഫീസറായി സേവനം കൊച്ചിയിൽ തന്നെയാകുമോ?
ഓഫീസ് കൊച്ചിയിൽ തന്നെ. അഡ്വക്കറ്റ് ജനറൽ ഓഫീസിൽ തന്നെയാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ ഓഫീസും വരുന്നത്. ഞാനും കൊച്ചി കേന്ദ്രമാക്കി തന്നെയാകും പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് എന്റെ നിയമനം വന്നത്. അതുകൊണ്ട് തന്നെ കേസുകളിൽ വീഴ്ച വരാതെ മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച് പ്രവർത്തിക്കും. എല്ലാ കേസുകളിലും എന്റെ ഇടപടൽ വരില്ല. ചില പ്രത്യേക കേസുകളിൽ മാത്രമാകും ശ്രദ്ധ വരുന്നത്. സർക്കാരിനെ സംബന്ധിച്ച് പ്രധാന കേസുകൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട ഫയലുകളും കടലാസുകളും കൃത്യമായി കോടതിയിൽ എത്തിക്കാൻ ഞാൻ ശ്രദ്ധിക്കും. നിയമനം താൻ ഒരിക്കലും അറിഞ്ഞില്ല. ഇത് സംബന്ധമായി അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. ഓർഡർ ഇറങ്ങുന്ന വേളയിലാണ് എന്റെ ബന്ധു വഴി ഞാൻ കാര്യം അറിയുന്നത്.
മൂന്നാഴ്ചയ്ക്ക് മുൻപാണ് എന്റെ നിയമനം വന്നത്. ഞാൻ ചാർജ് എടുക്കുകയും ചെയ്തു. നിയമനം വിവാദമാകേണ്ട കാര്യമില്ല. നിയമനത്തിനെക്കുറിച്ച് സർക്കാർ എജിയെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എജി ഓഫീസിന് ഈ കാര്യത്തിൽ തെറ്റിദ്ധാരണകളില്ല. സർക്കാരിനു താത്പര്യമുള്ള പല കേസുകളുമുണ്ട്. ഇത്തരം കേസുകൾ വരുമ്പോൾ പല പേപ്പറുകളും യഥാസമയത്ത് ലഭിക്കാൻ വൈകാറുണ്ട്. ഇത് സർക്കാരിനു മുന്നിലുണ്ട്. ഇത്തരം കേസുകൾ യഥാവിധി നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് എന്റെ ദൗത്യം. ഈ കാര്യത്തിനെക്കുറിച്ച് എജി ഓഫീസിനു പൂർണബോധ്യവുമുണ്ട്. എജി ഓഫീസിന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിക്കുന്നത്. സർക്കാരുമായി കേസുകളുടെ കാര്യത്തിൽ നിരന്തര സമ്പർക്കം എന്റെ ഭാഗത്ത് നിന്നുണ്ടാകും. കേസുകളിൽ എജിയുടെ ഓഫീസിനെ ഞാൻ സഹായിക്കും. അതിനാണ് എന്നെ നിയമിച്ചിരിക്കുന്നത്.
ഞാനും എജിയും തമ്മിലും നിരന്തര സമ്പർക്കമുണ്ടാകും. സർക്കാരും എജി ഓഫീസിനും ഇടയ്ക്കുള്ള ഒരു പ്രധാന ലിങ്കായി ഞാൻ മാറും. കേസിന്റെ കാര്യങ്ങൾ ക്രോഡീകരിക്കും. സർക്കാർ പ്ലീഡർമാർക്കും എന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും. എല്ലാ കേസുകളുടെ കാര്യത്തിലല്ല, പ്രധാനപ്പെട്ട കേസുകളുടെ കാര്യത്തിലാണ് എന്റെ ഇടപെടൽ വരുന്നത്. ഇത്തരം കേസുകളിൽ അനാവശ്യ കാലവിളംബം ഒഴിവാക്കും. ഇത് സർക്കാരിനും സഹായകരമാകും. സമയമില്ലാത്ത പ്രശ്നം എജിയുടെ ഓഫീസിനുമുണ്ട്. അഭിഭാഷകനായി ഒട്ടുവളരെ വർഷത്തെ പരിചയമുണ്ട്. വിവിധ ട്രേഡ് യൂണിയനുകൾക്കായി ഞാൻ കേസുകൾ വാദിക്കുന്നുണ്ട്. എന്റെ അനുഭവ സമ്പത്ത് സർക്കാരിനും എജി ഓഫീസിനും ഗുണകരമാകും. മുഖ്യമന്ത്രി വിശ്വാസത്തിൽ എടുത്ത് എന്നെ ഏൽപ്പിച്ച ജോലിയാണ് അത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ ജോലികൾ മുന്നോട്ടു കൊണ്ടുപോവുകയും മുഖ്യമന്ത്രിയുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്യും. ഭംഗിയായി കേസ് നടത്തിപ്പിനാണ് സർക്കാർ എന്നെ നിയോഗിച്ചത്. ഭംഗിയായി തന്നെ ഈ ദൗത്യം ഞാൻ നിറവേറ്റുക തന്നെ ചെയ്യും.
- എകെജിയുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?
എകെജി തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹത്തിനൊപ്പം ഞാനായിരുന്നു നിന്നത്. അന്ന് ഞാൻ വിദ്യാർത്ഥിയാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതാൻ പറഞ്ഞു. ഞാൻ ഗ്രാമറിന്റെ പ്രശ്നം വന്നു. അപ്പോൾ എകെജി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഗ്രാമർ ഒന്നും പ്രശ്നമില്ല. കത്തെഴുതാൻ പറഞ്ഞു. അതായിരുന്നു എകെജിയുടെ രീതി. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എകെജി മരിക്കുമ്പോൾ വരെ ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്തുള്ളത്. എകെജിക്ക് പ്രിയങ്കരൻ ആയതുകൊണ്ടാണ് അങ്ങിനെ നിൽക്കാൻ കഴിഞ്ഞത്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഞാൻ കൂടിയുണ്ട്. ആ ബന്ധവും വളരെ കാലം നീണ്ടു നിന്നിരുന്നു. മരിക്കുന്നവരെ ഞാൻ അദ്ദേഹതിന്റെ പെഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു.
- സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫിൽ പ്രധാന റോൾ കയ്യാളി?
എകെജിയുമായുള്ള ബന്ധം കാരണമാണ് സുശീലാ ഗോപാലനുമായി ബന്ധം വന്നത്. എകെജിയുടെ വിശ്വസ്തൻ എന്ന പരിഗണന സുശീലാ ഗോപാലൻ എപ്പോഴും തന്നു. അത് തന്നെ മന്ത്രിയുമായുള്ള ബന്ധം സുഗമമാക്കി. കേരളത്തിലെ മികച്ച വ്യവസായ മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. അവരുടെ പ്രവർത്തന മികവ് തന്നെ അത്ഭുതപ്പെടുത്തി. സിപിഎം ആയി അവർ ഒരു തീരുമാനവും കൈക്കൊണ്ടില്ല. ഉദ്യോഗസ്ഥർ എന്ത് ഫയലിൽ എന്ത് കുറിച്ചാലും മന്ത്രിയുടെ തീരുമാനം സ്വന്തം തീരുമാനമാകും. പ്രധാന കാര്യങ്ങൾ വരുമ്പോൾ ഉദ്യോഗസ്ഥർ കുറിക്കുന്നതിനേക്കാൾ അവർ സ്വന്തമായി കാര്യങ്ങൾ അറിഞ്ഞു വയ്ക്കും. ഉദ്യോഗസ്ഥർ എന്ത് കുറിക്കുന്നു എന്ന് നോക്കും. പക്ഷെ നടപ്പിലാകുക മന്ത്രിയുടെ തീരുമാനം മാത്രമാകും. സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ അഞ്ചു വർഷവും കൂടെ നിന്നു. വളരെ കർക്കശക്കാരിയായിരുന്നു. രാത്രി രണ്ടു മണിവരെയൊക്കെ ജോലി ചെയ്യുന്ന രീതി. ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്ത് അവർ ഒരിക്കലും മുന്നോട്ടു പോയില്ല. ഇത് മന്ത്രിമാരിൽ നിന്നും സുശീലാ ഗോപാലനെ വ്യത്യസ്തയാക്കി. സിപിഎമ്മിനപ്പുറത്ത് അവർ സ്വീകാര്യയും സുസമ്മതയും ആയിരുന്നു. ഉദ്യോഗസ്ഥർ ആരെയും അവർ കുറ്റപ്പെടുത്തിയില്ല.
തൊഴിലാളികൾക്ക് ആയി എന്തും ചെയ്യുന്ന ഒരു മനോഭാവം അവർ പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ അവർ സമ്മതിച്ചില്ല. സുശീലാ ഗോപാലൻ മന്ത്രിയായപ്പോൾ ഒരിക്കൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജറാലിനെ കാണാൻ ചെന്നു. കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി സുശീലാ ഗോപാലന് ഒപ്പം വന്നു. സുശീലാ കാറിൽ കയറാൻ ചെന്നപ്പോൾ ഡോർ തുറന്നത് ഐ.കെ.ഗുജ്റാൽ ഡോർ അടച്ചതും ഐ.കെ.ഗുജ്റാൽ. പ്രധാനമന്ത്രി ഇങ്ങിനെ ഒരാൾക്ക് ഡോർ തുറന്നു കൊടുക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? എകെജിയുടെ ഭാര്യ എന്ന പദവി, എംപി എന്ന നിലയിൽ സ്വീകാര്യ. പിന്നീട് മന്ത്രിയും.
അതുകൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും. ഇങ്ങിനെയുള്ള സുശീല ഗോപാലനെ ആദരപൂർവം ഗുജ്റാലിനെ പോലുള്ള പ്രധാനമന്ത്രി കണ്ടു. ഡോർ തുറന്നു കൊടുക്കാൻ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. വാജ്പേയിയുമായും സുശീലാ ഗോപാലന് വളരെ നല്ല ബന്ധമായിരുന്നു. സുശീല ഗോപാലൻ മന്ത്രിയായപ്പോൾ വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. വാജ്പേയിക്ക് സുശീല ഗോപാലൻ കത്തയച്ചാൽ നാലഞ്ചു ദിവസത്തിനുള്ളിൽ മറുപടി റെഡി. വിശദാംശങ്ങൾ കൂടി മറുപടിയിൽ അടങ്ങിയിരിക്കും. ഡിയർ എന്ന് ടൈപ്പ് ചെയ്താൽ സുശീലാ ജി എന്ന് വാജ്പേയി കൈ കൊണ്ട് എഴുതുമായിരുന്നു. ജോർജ് ഫെർണാണ്ടസ് വളരെ വ്യക്തിപരമായ ബന്ധം സുശീലാ ഗോപാലനുമായി പുലർത്തി. ജോർജ് ഫെർണാണ്ടസ് മന്ത്രിയായപ്പോൾ തന്നെ എല്ലാ സെക്യൂരിറ്റിയും ഒഴിവാക്കി സുശീലാ ഗോപാലനെ കാണാൻ അദ്ദേഹം എത്തുമായിരുന്നു.
- എളമരം കരീം മന്ത്രിയായപ്പോഴും കൂടെ നിന്നു?
വളരെ വിഷൻ ഉള്ള മന്ത്രിയായിരുന്നു എളമരം കരീം. വലിയ വിഷൻ എന്ന് തന്നെ പറയാം. പത്ത് പുതിയ വ്യവസായങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് വന്നു. 42 പൊതു മേഖലാ സ്ഥാപനങ്ങൾ അദ്ദേഹം ലാഭകരമാക്കി മാറ്റി. ഇതു കൂടാതെയാണ് പത്ത് പുതിയ വ്യവസായങ്ങൾ അദ്ദേഹം ആരംഭിച്ചത്. എല്ലാം പോയിന്റിലേക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പോയിന്റുകൾ മാത്രമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ട് തന്നെ മീറ്റിംഗുകളിൽ പെട്ടെന്ന് തീരുമാനങ്ങൾ വന്നു. വളരെ പ്രാക്റ്റിക്കൽ ആയിരുന്നു അദ്ദേഹം. കെഎംഎല്ലിന്റെ ഒരു പ്രശ്നം വന്നപ്പോൾ ഫയലിൽ ദിസ് ഈസ് ദ സൊല്യുഷൻ ഫോർ പ്രോബ്ലം ഓഫ് സ്ട്രൈക്ക് എന്ന് എഴുതിയിരുന്നു. അദ്ദേഹം ഫോർ വെട്ടി ദിസ് ഈസ് ദ സൊല്യുഷൻ ടൂ ദ പ്രോബ്ലം ഓഫ് സ്ട്രൈക്ക് എന്നെഴുതി. അത്രമാത്രം സൂക്ഷ്മ അർത്ഥത്തിലാണ് കാര്യങ്ങളെ കണ്ടത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു. അക്കാദമിക് ക്വാളിഫിക്കേഷൻ ഉള്ളവർ മാത്രമല്ല മിടുക്കന്മാർ എന്ന് ഇവരൊക്കെ എന്നെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ നിന്നും വളർന്നു വരുന്ന നേതാക്കൾക്ക് വലിയ കഴിവും കരുത്തുമുണ്ടെന്നു ഇവർ തെളിയിച്ചു.
- സിപിഎമ്മുമായി എപ്പോഴും അടുപ്പം പുലർത്തി?
യൂണിവേഴ്സിറ്റി കോളെജിൽ യൂണിയൻ ചെയർമാൻ ആയിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുണ്ട്. ആറു പതിറ്റാണ്ട് കാലത്തെ ബന്ധമുണ്ട് സിപിഎമ്മുമായി. സിപിഎം പാർട്ടി മെമ്പറുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പമുണ്ട്. നിയമന കാര്യം ഞാൻ നേരത്തെ അറിഞ്ഞതുമില്ല. എന്റെ ബന്ധു വഴിയാണ് കാര്യങ്ങൾ അറിയുന്നത്. പാർട്ടി അഭിഭാഷകൻ എന്ന രീതിയിൽ
- സിപിഎമ്മുമായി അടുപ്പമുണ്ട്, ഒപ്പം ഒരു വിശ്വാസികൂടിയാണ്?
അതേ വിശ്വാസിയാണ്. ഞാൻ താമസിക്കുന്നത് ശ്രീകണ്ശ്വരം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. ശ്രീകണ്ശ്വരം ക്ഷേത്രത്തിലെ ജനകീയ സമിതി പ്രസിഡന്റ് ആയിരുന്നു. വർഷങ്ങൾ തന്നെ ഈ പോസ്റ്റിൽ തുടർന്നിരുന്നു. ഞാൻ കളരി ഗുരുക്കൾ കൂടിയാണ്. അതുകൊണ്ട് വിശ്വാസം എപ്പോഴും എനിക്കൊപ്പമുണ്ട്. ഭാര്യ ആദ്യമേ മരിച്ചു. രണ്ടു പെൺകുട്ടികൾ ആണ്. രണ്ടുപേരും ഇന്ത്യയ്ക്ക് പുറത്താണ്. ഒരാൾ ദുബായിലും മറ്റൊരാൾ കാനഡയിലുമാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്