Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ ലോകസഭാ ഇലക്ഷൻ; പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അനീതി വിളിച്ച് പറയുന്ന ഷാജൻ സ്‌കറിയയെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്‌കറിയമാർ ഉയർന്നുവരും; അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം: അനീഷ് ചെമ്പേരി എഴുതുമ്പോൾ

കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ ലോകസഭാ ഇലക്ഷൻ; പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അനീതി വിളിച്ച് പറയുന്ന ഷാജൻ സ്‌കറിയയെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്‌കറിയമാർ ഉയർന്നുവരും; അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം: അനീഷ് ചെമ്പേരി എഴുതുമ്പോൾ

അനീഷ് ചെമ്പേരി

ന്താണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ ചെയ്ത തെറ്റ്? അതിന് മുൻപ് ആരാണ് അദ്ദേഹം എന്ന് മനസ്സിലാക്കണം. ഇന്ന് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചെയ്യേണ്ട ജോലികൾ ചെയ്യുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് എന്നു വേണമെങ്കിൽ പറയാം. ഇന്ന് കേരളം ഭരിക്കുന്ന സർക്കാരിന്റെ ധൂർത്തും, അഴിമതിയും, ഭക്തജന സൽക്കാരത്തിനുമെതിരെ ഈ കൊള്ളക്കാരായ ഭരണകർത്താക്കളുടെ സുഖലോലുപതക്കായ് നികുതി അടച്ച് വീർപ്പ് മുട്ടുന്ന പ്രതികരിക്കാൻ ശക്തിയില്ലാത്ത, വായ് മൂടിക്കെട്ടപ്പെട്ട കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ശക്തമായി പ്രതിഷേധിക്കുന്ന ഒരു പാവം മനുഷ്യൻ. നാളെ കോൺഗ്രസ് കേരളം ഭരിച്ചാൽ അവരുടെ തോന്ന്യാവാസവും വിളിച്ച് പറയുവാൻ മടിയില്ലാത്ത ഒരു ധീരനായ മനുഷ്യൻ. ഈ മനുഷ്യൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിക്കുന്നതുകൊണ്ട് സംഘി എന്നാണ് കമ്യൂണിസ്റ്റ്കാർ ഇയാളെ വിളിക്കുന്നത്.

ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഈ നാട്ടിൽ പ്രളയ ദുരിതമനുഭവിക്കുന്ന എല്ലാവരെയുമാണ്. യാതൊരു സഹായവും കിട്ടാതെ പ്രളയത്തിൽ കൂടെപ്പിറന്ന വരെ നഷ്ടപ്പെട്ടവർക്കായി, ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ പ്രളയത്തിൽ തകർന്ന് പോയ എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. അതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കാതെ ഒഴുകി വന്ന പ്രളയജലം പോലെ, ഷാജൻ സ്‌കറിയ എല്ലാം നഷ്ടപ്പെട്ട നിരാലംബരായ മനുഷ്യർക്ക് വേണ്ടി സംസാരിച്ചു എന്നതാണ് അദ്ദേഹം പറഞ്ഞ കുറ്റം.

സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ ഒരു രൂപാ പോലും കൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ആ നിലപാടിൽ അദ്ദേഹം ഉറച്ചും നിൽക്കുന്നു. സഹായം ചെയ്യുന്നവർ ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് പരമാവധി സഹായം ചെയ്യണം എന്ന് പറഞ്ഞത് ഭരണകൂടം കേട്ടിട്ടില്ല എന്ന് തോന്നുന്നു. അല്ല അവർ കേൾക്കാത്തതായി നടിക്കുന്നതാണ്. കാരണം 2018-ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്, നഷ്ടപരിഹാരത്തിനപേക്ഷിച്ചവർക്ക് ആർക്കൊക്കെ അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടി. കിട്ടിയതായി ആരും പറയുന്നില്ല കാരണം ഒരു നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇല്ലാത്ത നൂലാമാലകൾ പറഞ്ഞ് നൂറ് പ്രാവശ്യം നടത്തിക്കും. ഉടുതുണി മാത്രം അവശേഷിച്ച് എല്ലാം നഷ്ടപ്പെട്ടവരോട് വരുമാന സർട്ടിഫിക്കറ്റും, റേഷൻ കാർഡും കൊണ്ടുവരാൻ പറയും. അങ്ങനെ അർഹതപ്പെട്ടവർ തഴയപ്പെടും, അനർഹർ കിട്ടുന്നത് ആശ്വാസം എന്ന പോലെ വാങ്ങി കീശയിലിടും അതിലൊരു ശതമാനം പണം പാസ്സാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥനും കിട്ടും. അങ്ങനെ തുശ്ചമായ നഷ്ട പരിഹാരം കൊടുത്ത് ബാക്കി വരുന്ന ഭീമമായ പണം ഫണ്ടിൽ അവശേഷിക്കും , ഈ പണം ഒരു മന്ത്രിസഭാ യോഗം കൂടി ധൂർത്തടിക്കാൻ തീരുമാനിച്ചാൽ അർഹതപ്പെട്ട പാവങ്ങൾക്ക് കിട്ടേണ്ട ദുരിതാശ്വാസ പണത്തിന്റെ കാര്യത്തിൽ തീരുമാനമായി, അവർക്കത് എന്തും ചെയ്യാം, കൂടുതലും നേതാക്കളുടെ കുടുംബ കാര്യത്തിലും, മക്കളുടെ വിദ്യാഭാസത്തിനും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കാണുവാൻ സാധിക്കുന്നത്.

OI-08- 2017 ന് ( 2018-ലെ പ്രളയത്തിന് മുൻ വർഷം) റവന്യൂ(DRF- B) വകുപ്പിലെ G O (M.S) ക്രമ നമ്പർ- 259/2017 റവന്യൂ -ലെ ഉത്തരവ് പ്രകാരം അന്തരിച്ച NCP നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇപ്രകാരമാണ് ., പരേതന്റെ ചികിത്സ നടത്തിയ ചെലവിലേക്കായി അഞ്ച് ലക്ഷം രൂപയും, രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പത്ത് ലക്ഷം രൂപാ വീതം ഇരുപത് ലക്ഷം രൂപയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരിക്കുന്നു . മൊത്തം 25 ലക്ഷം രൂപയാണ് അന്തരിച്ച NCP നേതാവിന്റെ കുടുംബത്തിന് അനുവദിച്ചത്. പ്രസ്തുത പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ഖജാൻജിയായ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും മീനച്ചിൽ തഹസിൽദാർക്ക് നൽകേണ്ടതും, തഹസിൽദാർ പണം െകാടുത്ത് , ഒരാഴ്ചക്കകം പണം കൊടുത്തതിന്റെ റിപ്പോർട്ട് നൽകേണ്ടതുമാണ് എന്നാണ് ഉത്തരവ്. കേരളത്തിൽ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഒരു വിദ്യാഭ്യാസ ലോൺ കിട്ടാത്തതിന്റെ പേരിൽ പഠിക്കാതെ പോകുന്നു. ഈ പ്രളയം ബാധിച്ച മേഖലകളിൽ പoനോപകരണങ്ങൾ നഷ്ടപ്പെട്ടും , പ്രകൃതിദുരന്തം കാരണം കിടപ്പാടം പോലുമില്ലാതെ കഷ്ടപ്പെട്ട ഒരു സ്ഥിതി വിശേഷം 20l 8 - ൽ ഉണ്ടായി, 2017-ന് മുൻപ് ഉണ്ടായ പല പ്രകൃതി ദുരന്തങ്ങളിലും ദുരിതാശ്വാസത്തിന് അർഹതപ്പെട്ടവർ ഇന്നും അത് കിട്ടാതെ വലയുന്നു. ഇത്തരത്തിൽ ഭക്തജന ഭോജനത്തിന് കൊടുക്കണ്ട ഒന്നാണോ ഈ ദുരിതാശ്വാസ ഫണ്ട് .

മറ്റൊന്ന്, ചെങ്ങന്നൂർ MLA ആയിരുന്ന അഡ്വ. രാമചന്ദ്രൻ നായരുടെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പ തീർക്കുന്നതിന് സർക്കാർ ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചു. പരേതന്റെ മകന് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഗവൺ: ജോലിയും നൽകി. കേരളം പ്രളയത്തിൽ മുങ്ങി കിടക്കുമ്പോൾ മന്ത്രിമാർക്കായി വാങ്ങി കൂട്ടിയത് പുതുപുത്തൻ ഇന്നോവ കാറുകളാണ്. ഇതാണോ പ്രജകളോട് അനുകമ്പയുള്ള രാജാവ് ചെയ്യേണ്ടത്. കൂടാതെ വിദേശയാത്രകളും, വിദേശത്തുള്ള സുഖ ചികിത്സയും. ഈ നാട്ടിൽ ഈൻക്വിലാബ് വിളിക്കുന്ന തൊഴിലാളികളക്കം പ്രളയത്തിൽ കഷ്ടപ്പെട്ടപ്പോൾ ഇതെല്ലാം മറന്ന് ധൂർത്തടിക്കാൻ ഈ തൊഴിലാളി വർഗ്ഗ പ്രസ്ഥാന നേതാക്കൾക്ക് എങ്ങനെ മനസ്സ് വന്നു. ഇതൊന്നും അറിയാത്ത കമ്യൂണീസ്റ്റ് ഭ്രാന്ത് തലക്ക് പിടിച്ചവർ ഇദ്ദേഹത്തിന്റെ ജീവന് വില പറയുന്നു.

ഇത് ചെയ്തത് കോൺഗ്രസ് ഭരണകൂടമായിരുന്നു എങ്കിൽ കേരളത്തിൽ തെരുവ് യുദ്ധം ഉണ്ടാകില്ലായിരുന്നോ? ഇതിനെ ചോദ്യം ചെയ്തതാണോ ഷാജൻ സ്‌കറിയാ എന്ന മാധ്യമ പ്രവർത്തകൻ ചെയ്ത തെറ്റ്. ഈ ധൂർത്ത് ചോദ്യം ചെയ്യേണ്ടത് കേരളത്തിലെ പ്രതിപക്ഷ നേതാവാണ്, പ്രതിപക്ഷമാണ് പക്ഷേ അവരും കണ്ണ് വച്ചിരിക്കുന്നത് ഈ ധൂർത്തും സുഖ ജീവിതവും തന്നെയാണ് അതിനാൽ മൗനാനുവാദം കൊടുക്കുന്നു. ഇത് ചെയ്തത് കോൺഗ്രസ് ആണെങ്കിലും ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്യുക തന്നെ ഉണ്ടാകും. അന്ന് അവരും ഇദ്ദേഹത്തെ സങ്കി എന്ന് വിളിക്കും.

കഴിഞ്ഞ വർഷം 2018-ൽ കിട്ടിയ ആയിരകണക്കിന് കോടി രൂപാ സർക്കാർ എന്ത് ചെയ്തു. കൃത്യമായ ഉത്തരം ഒരു വിവരാവകാശ രേഖയിലും കൊടുത്തതായി അറിവില്ല. ഇങ്ങനെ എല്ലാവർഷവും പ്രകൃതിക്ഷോഭങ്ങളുണ്ടാകും സർക്കാർ ഫണ്ട് തരാൻ ആവശ്യപ്പെടും , ജനങ്ങൾ ഫണ്ട് നൽകും പക്ഷേ സർക്കാർ ജനങ്ങൾക്ക് നൽകില്ല . അങ്ങനെ ആർക്കും കൊടുക്കാതെ വയ്ക്കുന്ന ദുരിതാശ്വാസ നിധി, സുഖ ചികിത്സക്കും, ഭക്തജന ക്ഷേമത്തിനും ഉപയോഗിക്കും. ഇതിനെയാണ് ഷാജൻ സ്‌കറിയ ചോദ്യം ചെയ്തത്.

ജനങ്ങൾ നൽകിയ ദുരിതാശ്വാസ നിധി ജനങ്ങൾക്ക് ഉടൻ നൽകണമെന്ന് പറഞ്ഞ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയേയും സംഘി എന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് കാണുവാനിടയായി. ഭരണകൂട ധൂർത്തിനെ എതിർക്കുന്നവരെ സംഘികൾ എന്ന് വിളിക്കുകയാണെങ്കിൽ കേരളത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും സംഘികൾ എന്ന വിളിപ്പേരിൽ അറിയാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്.

ഈ സർക്കാരിന്റെ പല ധൂർത്തുകളും, പ്രത്യേകിച്ച് KSRTC നല്ല രീതിയിൽ കൊണ്ടുവരാൻ ശ്രമിച്ച ടോമിൻ തച്ചങ്കരിക്കെതിരെ ആനത്തലവട്ടം എന്ന ഇത്തിക്കണ്ണിയുടെ നേതൃത്വത്തിൽ സമരം നടത്തി അദ്ദേഹത്തെ പുറത്താക്കിയപ്പോഴും, KSRTC യുടെ മറ്റ് പല ധൂർത്തടിയും ജനങ്ങളിലെത്തിച്ചതും ഈ മറുനാടൻ മലയാളി എന്ന ചാനൽ മാത്രമാണ്.

കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ കഴിഞ്ഞ ലോക സഭാ ഇലക്ഷൻ. എന്നിട്ടും പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രാജാവ് നഗ്‌നനെന്ന് പറഞ്ഞ പ്രജയെ കൊന്നുകളയുന്നതിന് പകരം ഒരു ഇല എങ്കിലും എടുത്ത് നാണം മറക്കുകയാണ് വേണ്ടത്, അല്ലാതെ പാവപ്പെട്ടവന്റെ നികുതി പണവും നുണഞ്ഞ് തിന്ന് എല്ലിനിടയിൽ കുത്തുമ്പോൾ അനീതി വിളിച്ച് പറയുന്ന ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകനെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്‌കറിയമാർ ഉയർന്നുവരും അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം.

ഷാജൻ സ്‌കറിയയോടൊപ്പം, മറുനാടനൊപ്പം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP