കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ ലോകസഭാ ഇലക്ഷൻ; പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല; അനീതി വിളിച്ച് പറയുന്ന ഷാജൻ സ്കറിയയെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്കറിയമാർ ഉയർന്നുവരും; അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം: അനീഷ് ചെമ്പേരി എഴുതുമ്പോൾ
അനീഷ് ചെമ്പേരി
എന്താണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയ ചെയ്ത തെറ്റ്? അതിന് മുൻപ് ആരാണ് അദ്ദേഹം എന്ന് മനസ്സിലാക്കണം. ഇന്ന് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചെയ്യേണ്ട ജോലികൾ ചെയ്യുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് എന്നു വേണമെങ്കിൽ പറയാം. ഇന്ന് കേരളം ഭരിക്കുന്ന സർക്കാരിന്റെ ധൂർത്തും, അഴിമതിയും, ഭക്തജന സൽക്കാരത്തിനുമെതിരെ ഈ കൊള്ളക്കാരായ ഭരണകർത്താക്കളുടെ സുഖലോലുപതക്കായ് നികുതി അടച്ച് വീർപ്പ് മുട്ടുന്ന പ്രതികരിക്കാൻ ശക്തിയില്ലാത്ത, വായ് മൂടിക്കെട്ടപ്പെട്ട കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ശക്തമായി പ്രതിഷേധിക്കുന്ന ഒരു പാവം മനുഷ്യൻ. നാളെ കോൺഗ്രസ് കേരളം ഭരിച്ചാൽ അവരുടെ തോന്ന്യാവാസവും വിളിച്ച് പറയുവാൻ മടിയില്ലാത്ത ഒരു ധീരനായ മനുഷ്യൻ. ഈ മനുഷ്യൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിക്കുന്നതുകൊണ്ട് സംഘി എന്നാണ് കമ്യൂണിസ്റ്റ്കാർ ഇയാളെ വിളിക്കുന്നത്.
ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഈ നാട്ടിൽ പ്രളയ ദുരിതമനുഭവിക്കുന്ന എല്ലാവരെയുമാണ്. യാതൊരു സഹായവും കിട്ടാതെ പ്രളയത്തിൽ കൂടെപ്പിറന്ന വരെ നഷ്ടപ്പെട്ടവർക്കായി, ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ പ്രളയത്തിൽ തകർന്ന് പോയ എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. അതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കാതെ ഒഴുകി വന്ന പ്രളയജലം പോലെ, ഷാജൻ സ്കറിയ എല്ലാം നഷ്ടപ്പെട്ട നിരാലംബരായ മനുഷ്യർക്ക് വേണ്ടി സംസാരിച്ചു എന്നതാണ് അദ്ദേഹം പറഞ്ഞ കുറ്റം.
സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ ഒരു രൂപാ പോലും കൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ആ നിലപാടിൽ അദ്ദേഹം ഉറച്ചും നിൽക്കുന്നു. സഹായം ചെയ്യുന്നവർ ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് പരമാവധി സഹായം ചെയ്യണം എന്ന് പറഞ്ഞത് ഭരണകൂടം കേട്ടിട്ടില്ല എന്ന് തോന്നുന്നു. അല്ല അവർ കേൾക്കാത്തതായി നടിക്കുന്നതാണ്. കാരണം 2018-ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്, നഷ്ടപരിഹാരത്തിനപേക്ഷിച്ചവർക്ക് ആർക്കൊക്കെ അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടി. കിട്ടിയതായി ആരും പറയുന്നില്ല കാരണം ഒരു നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇല്ലാത്ത നൂലാമാലകൾ പറഞ്ഞ് നൂറ് പ്രാവശ്യം നടത്തിക്കും. ഉടുതുണി മാത്രം അവശേഷിച്ച് എല്ലാം നഷ്ടപ്പെട്ടവരോട് വരുമാന സർട്ടിഫിക്കറ്റും, റേഷൻ കാർഡും കൊണ്ടുവരാൻ പറയും. അങ്ങനെ അർഹതപ്പെട്ടവർ തഴയപ്പെടും, അനർഹർ കിട്ടുന്നത് ആശ്വാസം എന്ന പോലെ വാങ്ങി കീശയിലിടും അതിലൊരു ശതമാനം പണം പാസ്സാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥനും കിട്ടും. അങ്ങനെ തുശ്ചമായ നഷ്ട പരിഹാരം കൊടുത്ത് ബാക്കി വരുന്ന ഭീമമായ പണം ഫണ്ടിൽ അവശേഷിക്കും , ഈ പണം ഒരു മന്ത്രിസഭാ യോഗം കൂടി ധൂർത്തടിക്കാൻ തീരുമാനിച്ചാൽ അർഹതപ്പെട്ട പാവങ്ങൾക്ക് കിട്ടേണ്ട ദുരിതാശ്വാസ പണത്തിന്റെ കാര്യത്തിൽ തീരുമാനമായി, അവർക്കത് എന്തും ചെയ്യാം, കൂടുതലും നേതാക്കളുടെ കുടുംബ കാര്യത്തിലും, മക്കളുടെ വിദ്യാഭാസത്തിനും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കാണുവാൻ സാധിക്കുന്നത്.
OI-08- 2017 ന് ( 2018-ലെ പ്രളയത്തിന് മുൻ വർഷം) റവന്യൂ(DRF- B) വകുപ്പിലെ G O (M.S) ക്രമ നമ്പർ- 259/2017 റവന്യൂ -ലെ ഉത്തരവ് പ്രകാരം അന്തരിച്ച NCP നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇപ്രകാരമാണ് ., പരേതന്റെ ചികിത്സ നടത്തിയ ചെലവിലേക്കായി അഞ്ച് ലക്ഷം രൂപയും, രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പത്ത് ലക്ഷം രൂപാ വീതം ഇരുപത് ലക്ഷം രൂപയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരിക്കുന്നു . മൊത്തം 25 ലക്ഷം രൂപയാണ് അന്തരിച്ച NCP നേതാവിന്റെ കുടുംബത്തിന് അനുവദിച്ചത്. പ്രസ്തുത പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ഖജാൻജിയായ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും മീനച്ചിൽ തഹസിൽദാർക്ക് നൽകേണ്ടതും, തഹസിൽദാർ പണം െകാടുത്ത് , ഒരാഴ്ചക്കകം പണം കൊടുത്തതിന്റെ റിപ്പോർട്ട് നൽകേണ്ടതുമാണ് എന്നാണ് ഉത്തരവ്. കേരളത്തിൽ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഒരു വിദ്യാഭ്യാസ ലോൺ കിട്ടാത്തതിന്റെ പേരിൽ പഠിക്കാതെ പോകുന്നു. ഈ പ്രളയം ബാധിച്ച മേഖലകളിൽ പoനോപകരണങ്ങൾ നഷ്ടപ്പെട്ടും , പ്രകൃതിദുരന്തം കാരണം കിടപ്പാടം പോലുമില്ലാതെ കഷ്ടപ്പെട്ട ഒരു സ്ഥിതി വിശേഷം 20l 8 - ൽ ഉണ്ടായി, 2017-ന് മുൻപ് ഉണ്ടായ പല പ്രകൃതി ദുരന്തങ്ങളിലും ദുരിതാശ്വാസത്തിന് അർഹതപ്പെട്ടവർ ഇന്നും അത് കിട്ടാതെ വലയുന്നു. ഇത്തരത്തിൽ ഭക്തജന ഭോജനത്തിന് കൊടുക്കണ്ട ഒന്നാണോ ഈ ദുരിതാശ്വാസ ഫണ്ട് .
മറ്റൊന്ന്, ചെങ്ങന്നൂർ MLA ആയിരുന്ന അഡ്വ. രാമചന്ദ്രൻ നായരുടെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പ തീർക്കുന്നതിന് സർക്കാർ ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചു. പരേതന്റെ മകന് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഗവൺ: ജോലിയും നൽകി. കേരളം പ്രളയത്തിൽ മുങ്ങി കിടക്കുമ്പോൾ മന്ത്രിമാർക്കായി വാങ്ങി കൂട്ടിയത് പുതുപുത്തൻ ഇന്നോവ കാറുകളാണ്. ഇതാണോ പ്രജകളോട് അനുകമ്പയുള്ള രാജാവ് ചെയ്യേണ്ടത്. കൂടാതെ വിദേശയാത്രകളും, വിദേശത്തുള്ള സുഖ ചികിത്സയും. ഈ നാട്ടിൽ ഈൻക്വിലാബ് വിളിക്കുന്ന തൊഴിലാളികളക്കം പ്രളയത്തിൽ കഷ്ടപ്പെട്ടപ്പോൾ ഇതെല്ലാം മറന്ന് ധൂർത്തടിക്കാൻ ഈ തൊഴിലാളി വർഗ്ഗ പ്രസ്ഥാന നേതാക്കൾക്ക് എങ്ങനെ മനസ്സ് വന്നു. ഇതൊന്നും അറിയാത്ത കമ്യൂണീസ്റ്റ് ഭ്രാന്ത് തലക്ക് പിടിച്ചവർ ഇദ്ദേഹത്തിന്റെ ജീവന് വില പറയുന്നു.
ഇത് ചെയ്തത് കോൺഗ്രസ് ഭരണകൂടമായിരുന്നു എങ്കിൽ കേരളത്തിൽ തെരുവ് യുദ്ധം ഉണ്ടാകില്ലായിരുന്നോ? ഇതിനെ ചോദ്യം ചെയ്തതാണോ ഷാജൻ സ്കറിയാ എന്ന മാധ്യമ പ്രവർത്തകൻ ചെയ്ത തെറ്റ്. ഈ ധൂർത്ത് ചോദ്യം ചെയ്യേണ്ടത് കേരളത്തിലെ പ്രതിപക്ഷ നേതാവാണ്, പ്രതിപക്ഷമാണ് പക്ഷേ അവരും കണ്ണ് വച്ചിരിക്കുന്നത് ഈ ധൂർത്തും സുഖ ജീവിതവും തന്നെയാണ് അതിനാൽ മൗനാനുവാദം കൊടുക്കുന്നു. ഇത് ചെയ്തത് കോൺഗ്രസ് ആണെങ്കിലും ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്യുക തന്നെ ഉണ്ടാകും. അന്ന് അവരും ഇദ്ദേഹത്തെ സങ്കി എന്ന് വിളിക്കും.
കഴിഞ്ഞ വർഷം 2018-ൽ കിട്ടിയ ആയിരകണക്കിന് കോടി രൂപാ സർക്കാർ എന്ത് ചെയ്തു. കൃത്യമായ ഉത്തരം ഒരു വിവരാവകാശ രേഖയിലും കൊടുത്തതായി അറിവില്ല. ഇങ്ങനെ എല്ലാവർഷവും പ്രകൃതിക്ഷോഭങ്ങളുണ്ടാകും സർക്കാർ ഫണ്ട് തരാൻ ആവശ്യപ്പെടും , ജനങ്ങൾ ഫണ്ട് നൽകും പക്ഷേ സർക്കാർ ജനങ്ങൾക്ക് നൽകില്ല . അങ്ങനെ ആർക്കും കൊടുക്കാതെ വയ്ക്കുന്ന ദുരിതാശ്വാസ നിധി, സുഖ ചികിത്സക്കും, ഭക്തജന ക്ഷേമത്തിനും ഉപയോഗിക്കും. ഇതിനെയാണ് ഷാജൻ സ്കറിയ ചോദ്യം ചെയ്തത്.
ജനങ്ങൾ നൽകിയ ദുരിതാശ്വാസ നിധി ജനങ്ങൾക്ക് ഉടൻ നൽകണമെന്ന് പറഞ്ഞ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയേയും സംഘി എന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് കാണുവാനിടയായി. ഭരണകൂട ധൂർത്തിനെ എതിർക്കുന്നവരെ സംഘികൾ എന്ന് വിളിക്കുകയാണെങ്കിൽ കേരളത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും സംഘികൾ എന്ന വിളിപ്പേരിൽ അറിയാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് എന്ന കാര്യം മറക്കാതിരുന്നാൽ നന്ന്.
ഈ സർക്കാരിന്റെ പല ധൂർത്തുകളും, പ്രത്യേകിച്ച് KSRTC നല്ല രീതിയിൽ കൊണ്ടുവരാൻ ശ്രമിച്ച ടോമിൻ തച്ചങ്കരിക്കെതിരെ ആനത്തലവട്ടം എന്ന ഇത്തിക്കണ്ണിയുടെ നേതൃത്വത്തിൽ സമരം നടത്തി അദ്ദേഹത്തെ പുറത്താക്കിയപ്പോഴും, KSRTC യുടെ മറ്റ് പല ധൂർത്തടിയും ജനങ്ങളിലെത്തിച്ചതും ഈ മറുനാടൻ മലയാളി എന്ന ചാനൽ മാത്രമാണ്.
കമ്യൂണിസ്റ്റ് നേതാക്കളുടെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ കരണത്തിനുള്ള അടിയാണ് ഈ കഴിഞ്ഞ ലോക സഭാ ഇലക്ഷൻ. എന്നിട്ടും പാഠം പഠിക്കാത്ത ഈ ഫാസിസ്റ്റ് ഭരണകൂടവും ജർമനിയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രാജാവ് നഗ്നനെന്ന് പറഞ്ഞ പ്രജയെ കൊന്നുകളയുന്നതിന് പകരം ഒരു ഇല എങ്കിലും എടുത്ത് നാണം മറക്കുകയാണ് വേണ്ടത്, അല്ലാതെ പാവപ്പെട്ടവന്റെ നികുതി പണവും നുണഞ്ഞ് തിന്ന് എല്ലിനിടയിൽ കുത്തുമ്പോൾ അനീതി വിളിച്ച് പറയുന്ന ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകനെ ഇല്ലായ്മ ചെയ്യാൻ നോക്കിയാൽ ഒന്നല്ല ഒരായിരം ഷാജൻ സ്കറിയമാർ ഉയർന്നുവരും അവരെ സങ്കി എന്നോ കൊങ്കി എന്നോ ഫാസിസ്റ്റുകൾക്ക് വിളിക്കാം.
ഷാജൻ സ്കറിയയോടൊപ്പം, മറുനാടനൊപ്പം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്