വാഹന വിപണിയിൽ പണിയില്ലാതെ പുറത്തായത് 2.5 ലക്ഷം പേർ; റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽക്കാതെ കിടക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും എണ്ണം പെരുകുന്നു; നോട്ട് നിരോധനത്തോടെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ നീങ്ങുന്നത് തകർച്ചയിലേക്ക്; സാമ്പത്തിക മാന്ദ്യം രൂക്ഷവും രാജ്യത്ത് തൊഴിൽ നഷ്ടവുമേറിയതോടെ നിർമല സീതാരാമനുമായി തിരക്കിട്ട കൂടിയാലോചന നടത്തി മോദി; സമ്പദ് മേഖലയെ ഉഷാറാക്കാൻ പുതിയ ഉത്തേജനപാക്കേജ് വരുമോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: 73 ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രിക്ക് തിരക്കിട്ടൊരു യോഗമുണ്ടായിരുന്നു. ധനമന്ത്രി നിർമല സീതാരാമനും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്. സ്വാഭാവികമായും രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില തന്നെയായിരുന്നു ചർച്ചാവിഷയം. വളർച്ചാനിരക്ക് എങ്ങനെ കൂട്ടാം, അതിനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം? ഇതാണ് നരേന്ദ്ര മോദിയെ അലട്ടുന്ന പ്രശ്നം.
കഴിഞ്ഞ ആഴ്ച ചേർന്ന നിരവധി അവലോകന യോഗങ്ങളിലെ വിലയിരുത്തൽ നിർമല സീതാരാമൻ മോദിയെ ധരിപ്പിച്ചു. ബാങ്കിങ്, എഫ്എംസിജി, ഓട്ടോ, റിയൽ എസ്റ്റേറ്റ്, ഉരുക്ക് മേഖലയിലെ വ്യവസായ പ്രമുഖരുമായാണ് ധനമന്ത്രി കഴിഞ്ഞാഴ്ച ചർച്ച നടത്തിയത്. ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിനിടെ സാമ്പത്തിക മാന്ദ്യം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗങ്ങൾ ആരായുന്നത്. സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ വലിയ തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ വന്നു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തേടിയത്.
സമ്പദ് ഘടനയെ ഉഷാറാക്കാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ മനസ് തുറന്നിട്ടില്ല. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഒരുമാർഗ്ഗരേഖയാണ് അല്ലെങ്കിൽ പാക്കേജാണ് സർക്കാർ ആലോചിക്കുന്നത്. പ്രശ്നങ്ങളെല്ലാം ധനമന്ത്രിയെ ധരിപ്പിച്ചതായും നിർദ്ദേശങ്ങളോട് അനുകൂലമായാണ് അവർ പ്രതികരിച്ചതെന്നും വ്യവസായ പ്രതിനിധികൾ പറയുന്നു.
ചിലയിനം ഓട്ടോമൊബൈലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ സാധ്യത ജിഎസ്ടി കൗൺസിൽ ആലോചിച്ചേക്കും. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഊർജ്ജം നൽകാൻ ലക്ഷ്യമിട്ട് കെട്ടിടനിർമ്മാണത്തിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നൽകുന്ന സംവിധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യതയും ആരായും. ആർബിഐ നിരക്കുകൾ വെട്ടിക്കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കൂട്ടാനുള്ള നടപടികളാണ് വേണ്ടതെന്ന് സിഐഐ കരുതുന്നു.
മാന്ദ്യവിരുദ്ധ പാക്കേജ്
വളർച്ചാനിരക്ക് ഉയർത്തുക എന്നതിൽ തന്നെയാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്. നികുതി ഇളവുകൾ അടക്കമുള്ള മാന്ദ്യവിരുദ്ധ പാക്കേജ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉയർന്ന ജിഎസ്ടി നിരക്ക്, കുറഞ്ഞ തൊഴിൽ സൃഷ്ടി, തുടങ്ങിയവ അടക്കം പല ഘടകങ്ങളാണ് വളർച്ചയെ പുറകോട്ടടിക്കുന്നത്. വാഹന-റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ നിർമല സീതാരാമൻ മുഖ്യമായി ചർച്ച ചെയ്തത്. വാഹന വിപണിയിലെ വിൽപ്പന മാന്ദ്യം വലിയ പ്രശ്നം തന്നെ. 50 ലക്ഷത്തിന് മേൽ നികുതി വരുമാനമുള്ളവരിൽ നിന്ന് സർക്കാർ സർചാർജ് പിരിക്കുന്നുണ്ട്. വർഷത്തിൽ രണ്ടുകോടിയിൽ അധികം വരുമാനമുണ്ടെങ്കിൽ ഉയർന്ന സർചാർജ് കൊടുക്കണം. ലക്ഷാധിപതികളിൽ നിന്ന് ഉയർന്ന സർചാർജ് പിരിക്കുന്നതിന്റെ ഫലമായി വിദേശ പോർട്ട്പോളിയോ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ഓഹരി വിപണി കഴിഞ്ഞ രണ്ടാഴ്ച കീഴ്പോട്ട് പോയി. ഇക്കാര്യത്തിലുള്ള ആശങ്കയും ധനമന്ത്രി രേഖപ്പെടുത്തി.
തൊഴിൽ നഷ്ടം എങ്ങനെ പരിഹരിക്കും?
സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച തൊഴിൽ നഷ്ടമാണ് പ്രധാനമന്ത്രിയെ അലട്ടുന്ന മുഖ്യവിഷയം. അതുകൊണ്ട് തന്നെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകാനാണ് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായ മേഖലയ്ക്ക് നികുതി ഇളവുകൾ, സബ്സിഡി, ആനുകൂല്യങ്ങൾ എന്നിവയടങ്ങുന്ന മാന്ദ്യവിരുദ്ധ പാക്കേജാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. വ്യവസായ മേഖലയുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം കച്ചവടം നടത്താനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും പാക്കേജിൽ ശ്രമിക്കും.
സത്യസന്ധരായ നികുതിദായകരെ പീഡിപ്പിക്കുന്ന തരത്തിലാവരുത് പരിഷ്കാരങ്ങൾ എന്ന് മോദിക്ക് നിർബന്ധമുണ്ട്. നടപടിക്രമങ്ങൾ ചെറിയ തോതിൽ തെറ്റിക്കുന്നവരെ അമിതമായി ശിക്ഷിക്കുന്നതും ശരിയല്ല. ഉപഭോക്താക്കളുടെ പക്കൽ കൂടുതൽ പണം എത്തിച്ച് ഉപഭോഗം കൂട്ടേണ്ടതും അത്യാവശ്യമാണ്. ചില ഉപഭോക്തൃ വസ്തുക്കളുടെ പരോക്ഷ നികുതി നിരക്കുകൾ കുറച്ച് വില കുറയ്ക്കാനും നടപടിയുണ്ടായേക്കും.
വാഹന വിപണിയെ കൈപിടിച്ചുകയറ്റണം
രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് വാഹന വിപണി നേരിടുന്നത്. വാഹന വിപണിയെ ഉഷാറാക്കാൻ പ്രത്യേക പാക്കേജ് ധനമന്ത്രാലയം പരിഗണിച്ചുവരികയാണ്. കഴിഞ്ഞാഴ്ച ഓട്ടോമൊബൈൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം മന്ത്രി ഉറപ്പുനൽകിയതായാണ് സൂചന. ഓട്ടോമൊബൈലുകളുടെ ജിസ്എടി നിരക്കുകൾ കുറയ്ക്കണമെന്നാണ് വ്യവസായികളുടെ മുഖ്യആവശ്യം. പഴയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ക്രാപ്പേജ് നയം കൊണ്ടുവരണമെന്നും അങ്ങനെ വാഹനവിൽപ്പന കൂട്ടണമെന്നുമുള്ള ആവശ്യങ്ങളും പരിഗണിച്ചേക്കും. യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുകളുടെ വിൽപ്പന ജൂലൈയിൽ 35.95 ശതമാനം ഇടിഞ്ഞിരുന്നു. ഇതിന് പുറമേ വാഹന വിപണിയിൽ 2.5 ലക്ഷം തൊഴിൽ നഷ്ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനെയെല്ലാം മറികടക്കാനുള്ള സൂത്രവാക്യങ്ങൾക്കാണ് വാഹനവിപണിക്കായി പ്രത്യേക പാക്കേജ്.
എൻബിഎഫ്സികളുടെ തകർച്ച
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയാണ് കേന്ദ്രസർക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. വാഹനവിപണിയിലേക്ക് പണമൊഴുക്കിയിരുന്നതും ഇത്തരം കമ്പനികളാണ്. അതുകൊണ്ട് എൻബിഎഫ്സികളെ രക്ഷിക്കാനും മാർഗ്ഗങ്ങൾ ആരായേണ്ടി വരും. നോട്ടുനിരോധനത്തെ തുടർന്നാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മാന്ദ്യവിരുദ്ധ പാക്കേജ് തയ്യാറാക്കുമ്പോൾ അളവും വലിപ്പവും ഒക്കെ പ്രശ്നമാണ്. ധനക്കമ്മി ഈ സാമ്പത്തിക വർഷം 3.4 ശതമാനമായി കൂടി. റവന്യുവരവും പ്രതീക്ഷാവഹമല്ല. സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ച. നേരിട്ടുള്ള വിദേശ നിക്ഷേപം കൂപ്പുകുത്തി. അന്താരാഷ്ട്രതലത്തിലുള്ള വ്യാപാര-കറൻസി യുദ്ധവും സ്ഥിതിഗതികൾ കൂടുതൾ മോശമാക്കി. സാമ്പത്തിക മാന്ദ്യം ചാക്രികമാണെന്നും, നാലാം പാദത്തിൽ വളർച്ചാനിരക്ക് കൂടുമെന്നുമാണ് ആർബിഐ ഗവർണർ ഈ മാസമാദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ, മാന്ദ്യം കൂടുതൽ വഷളാകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതെല്ലാം കണക്കിലെടുത്ത് വേണം പാക്കേജ് ഒരുക്കിയെടുക്കാൻ. ഓഹരിവിപണിയിലെ നികുതി സമ്പ്രദായത്തിലും ചില മാറ്റങ്ങൾ വരുത്തുമെന്ന് കേൾക്കുന്നു. ഏതായാലും മോദിയുടെയും നിർമല സീതാരാമന്റെയും സ്റ്റിമുലസ് പാക്കേജിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ വ്യവസായ ലോകം.
2024 ലോടെ 5 ഡോളർ ട്രില്യൺ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. അതിലേക്കുള്ള വലിയ ചുവട് വയ്പ് തന്നെയാകും വരാനിരിക്കുന്ന തീരുമാനങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്