ക്യാബിനറ്റ് പദവികൾ നൽകി ഇഷ്ടക്കാരെ പൂമൂടാനുള്ള പിണറായി സർക്കാരിന്റെ അടങ്ങാത്ത ദാഹത്തിന് അറുതിയില്ല; സിപി.സുധാകര പ്രസാദിനും ക്യാബിനറ്റ് പദവി നൽകാൻ ആലോചന; പദവി അഡ്വ.ജനറലിന്റേത് ഭരണഘടനാപദവി ആയതിനാലെന്ന് ന്യായീകരണം; മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്തതായി മനോരമ റിപ്പോർട്ട്; നീക്കം വേലപ്പൻ നായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറാക്കാനും റബ്കോയുടെ കിട്ടാക്കടം ഏറ്റടുക്കാനുമുള്ള വിവാദതീരുമാനങ്ങൾക്ക് പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഡ്വ.ജനറൽ സിപി.സുധാകര പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ നീക്കം. അഡ്വ. ജനറലിന്റേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകാൻ ആലോചിക്കുന്നത്. മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്തതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഉല്ലാസ് ഇലങ്കത്താണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹൈക്കോടതിയിൽ സർക്കാരിന്റെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ച വിവാദം ചൂടുപിടിച്ചിരിക്കുമ്പോഴാണ് സർക്കാരിന്റെ പുതിയ നീക്കം. ഇതിന് പുറമേ കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരിൽ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തിരുമാനം വിവാദമായി.
മുൻ ആറ്റിങ്ങൽ എംപികൂടിയായ എ സമ്പത്തിന് ക്യാബിനറ്റ് പദവിയോടെ നിയമനം നൽകിതിന് പിന്നാലെയാണ് വേലപ്പൻ നായരുടെ നിയമനം നടന്നത്. സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. സുധാകര പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചാൽ, ഖജനാവിൽ നിന്ന് കൂടുതൽ പണം ചോരില്ലെന്നാണ് ഉന്നതനിയമവൃത്തങ്ങൾ പറയുന്നത്. എജിയുടെ പദവി മാത്രമാണ് മാറുക. ശമ്പളം കൂടില്ല. പേഴ്സണൽ സ്റ്റാഫ് അടക്കം ജീവനക്കാർ എജി ഓഫീസിൽ ആവശ്യത്തിന് ഉള്ളതുകൊണ്ട് തന്നെ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരില്ല. അതുകൊണ്ച് തന്നെ ഖജനാവിൽ നിന്ന് കൂടുതൽ പണം നൽകേണ്ടി വരില്ലെന്നും നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാരിനു നിയമോപദേശം നൽകുന്നതും സംസ്ഥാനത്തെ 'ഒന്നാമത്തെ അഭിഭാഷകനായ' അഡ്വ. ജനറലാണ്. സുപ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരാകുന്നതും അഡ്വ. ജനറലാണ്. നിയമസഭാ സമ്മേളനത്തിൽ പ്രതിനിധിയായി ഇദ്ദേഹത്തിനു പങ്കെടുക്കാം. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റാൻഡിങ് കൗൺസിലിനു നിർദ്ദേശങ്ങൾ നൽകുന്നതും കേസുകളിൽ ഏതെല്ലാം അഭിഭാഷകർ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അഡ്വ.ജനറലാണ്. 5 വർഷമാണ് കാലാവധി.
മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷനുമായ വി എസ്.അച്യുതാനന്ദൻ, മുന്നോക്കക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ.സമ്പത്ത് എന്നിവർക്ക് നിലവിൽ കാബിനറ്റ് പദവി നൽകിയിട്ടുണ്ട്.
2016ലാണ് അഭിഭാഷകവൃത്തിയിൽ 55 വർഷത്തെ അനുഭവ സമ്പത്തുള്ള സി.പി.സുധാകര പ്രസാദിനെ അഡ്വ. ജനറലായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയാണ്. അഡ്വ.ജനറലിനു പുറമേ രണ്ട് അഡീഷനൽ എജിമാർ പ്രവർത്തിക്കുന്നുണ്ട്. ക്രിമിനൽ കേസുകൾ നടത്താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ സ്റ്റേറ്റ് അറ്റോണിയുമുണ്ട്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായ അദ്ദേഹം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും എജിയായി പ്രവർത്തിച്ചിരുന്നു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമാണ് അദ്ദേഹം.സുധാകരപ്രസാദ് സർവ്വീസ്, ഭരണഘടനാ നിയമങ്ങളിലും ക്രിമിനൽ നിയമത്തിലും ഒരേ പോലെ മികച്ച പാടവം കാഴ്വച്ചിട്ടുള്ള അഭിഭാഷകനാണ്.
കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സുബ്രഹ്മണ്യംപോറ്റി അഭിഭാഷകനായിരിക്കേ അദ്ദേഹത്തിന്റെ ജൂനിയറായാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. സുബ്രഹ്മണ്യംപോറ്റി ഹൈക്കോടതി ജഡ്ജിയായപ്പോൾ, അഡ്വ. കെ സുധാകരനൊപ്പം പ്രാക്ടീസ് തുടർന്നു. അഡ്വ. കെ സുധാകരൻ പിന്നീട് അഡ്വക്കറ്റ് ജനറലായി. 1983ൽ സി പി സുധാകരപ്രസാദിന്റൈ പേര് ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും അന്നത്തെ കെ കരുണാകരൻ മന്ത്രിസഭയുടെ എതിർപ്പിനെത്തുടർന്ന് ജഡ്ജിയാകാനായില്ല. ആദ്യകാലത്ത് ഭരണഘടനാ നിയമങ്ങളിലും സർവ്വീസ് നിയമങ്ങളിലും ഭരണനിയമരംഗത്തുമാണ് പ്രാവീണ്യം തെളിയിച്ചിരുന്നത്. പിന്നീട് ക്രിമിനൽ നിയമമേഖലയിലും മികച്ച പാടവം കാഴ്ചവച്ചു. ദേനാ, കനറാ ബാങ്കുകളുടെ നിയമ ഉപദേശകനായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലാ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്.
സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി എ. വേലപ്പൻനായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതു വിവാദത്തിലായിരുന്നു. കേസ് നടത്താനും നിരീക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടർമാരും. എന്നിട്ടും പ്രത്യേക അഭിഭാകൻ ലെയ്സൺ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും. ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം. ഇത് ധൂർത്താണെന്നാണ് ഉയരുന്ന വാദം. ഹൈക്കോടതിയിലെ അഭിഭാഷകർക്കും വേലപ്പൻനായരെ കുറിച്ച് അറിയില്ല. ഇതോടെയാണ് ഇക്കാര്യത്തിൽ മറുനാടൻ അന്വേഷണം നടത്തിയത്. പിണറായി ഉൾപ്പെടെയുള്ളവരുടെ അതിവിശ്വസ്തനാണ് വേലപ്പൻനായർ. അതുകൊണ്ടാണ് നിയമനം.
സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ മന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു വേലപ്പൻനായർ. എളമരം കരീം മന്ത്രിയായപ്പോഴും പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. അങ്ങനെ നയനാർ-വി എസ് മന്ത്രിസഭകളുമായി ചേർന്ന് പ്രവർത്തിച്ച സഖാവാണ് വേലപ്പൻ നായർ. ജനപ്രതിനിധികളുമായി വളരെ ചെറുപ്പം മുതൽ അടുത്ത് പ്രവർത്തിച്ചിട്ടുമുണ്ട്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ മരിക്കും വരെ കൂടെയുണ്ടായിരുന്നത് ഈ കളരി ഗുരുക്കളായിരുന്നു. സിപിഎമ്മുമായുള്ള അടുപ്പമാണ് വേലപ്പൻ നായരെ വീണ്ടും സർക്കാരിന്റെ ഭാഗമാക്കുന്നത്. വിദ്യാർത്ഥി രാഷ്്ട്രീയത്തിലൂടെ സിപിഎമ്മിനോട് അടുത്ത വേലപ്പൻനായർക്ക് എകെജിയുമായും അടുത്ത ബന്ധമുണ്ട്.
എകെജി തിരുവനന്തപുരത്ത് വരുമ്പോൾ എകെജിയുടെ സഹായിയായി വേലപ്പൻനായരെയാണ് പാർട്ടി നിയോഗിച്ചത്. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുമ്പോൾ എകെജിയുടെ തൊട്ടടുത്ത് ഉണ്ടായിരുന്നതും വേലപ്പൻനായരായിരുന്നു. ഈ പരിചയമാണ് മന്ത്രിയായപ്പോൾ പെഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കാൻ സുശീലാ ഗോപാലന് പ്രേരണയായത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. ഇത് കണക്കിലെടുത്താണ് എളമരം വ്യവാസായ മന്ത്രിയായപ്പോൾ വേലപ്പൻനായർ സ്റ്റാഫ് അംഗമായത്. ഇത്തവണ പിണറായി മുഖ്യമന്ത്രിയായപ്പോഴും വേലപ്പൻനായർ മന്ത്രിമാർക്കൊപ്പമെത്തുമെന്ന് വിലയിരുത്തി. എന്നാൽ പ്രായധിക്യം കാരണം ഉൾപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിയമനം. വേലപ്പൻനായരുടെ അടുത്ത ബന്ധു എസ് ശർമ്മയുടെ വിശ്വസ്തനാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തിൽ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്സൺ ഓഫീസർക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോൺ, ഇന്റർനെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സർക്കാരിന് കൃത്യമായ ഉത്തരമില്ല.
സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാർ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എൻകെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണൻ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാൽ വേലപ്പൻ നായര്‍ക്ക് ഓഫീസ് അനുവദിച്ചതു കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍