Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയറിന് ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും പോസ്റ്റിട്ടു: അവശ്യ വസ്തുക്കളുടെ ക്ഷാം മനസ്സിലാക്കി സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിയ സാമൂഹ്യ പ്രവർത്തകനെ തേടിയെത്തിയത് പൊലീസിന്റെ അറസ്റ്റ്; ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിക്ക് പിന്നിൽ സിപിഎം കൗൺസിലറുടെ പകയോ? റൈറ്റ്‌സിന്റെ കോ ഓർഡിനേറ്ററുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; തിരുമൂലപുരത്തെ അടിവസ്ത്ര വിവാദം ആളിക്കത്തുമ്പോൾ

ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയറിന് ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും പോസ്റ്റിട്ടു: അവശ്യ വസ്തുക്കളുടെ ക്ഷാം മനസ്സിലാക്കി സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിയ സാമൂഹ്യ പ്രവർത്തകനെ തേടിയെത്തിയത് പൊലീസിന്റെ അറസ്റ്റ്; ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിക്ക് പിന്നിൽ സിപിഎം കൗൺസിലറുടെ പകയോ? റൈറ്റ്‌സിന്റെ കോ ഓർഡിനേറ്ററുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; തിരുമൂലപുരത്തെ അടിവസ്ത്ര വിവാദം ആളിക്കത്തുമ്പോൾ

എസ് രാജീവ്

തിരുവല്ല : ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ട സാമൂഹൃ പ്രവർത്തകനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കള്ളക്കേസിൽ കുടുക്കിയവരെയും നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്ദോഗസ്ഥരെയും നിയമ നടപടിക്ക് വിധേയമാക്കണമെന്നും രഘുവിനെ തിരായ കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക - സന്നദ്ധ സംഘടനയായ റൈറ്റ്‌സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

റൈറ്റ്‌സ് കോ - ഓർഡിനേറ്ററും ഇരവിപേരൂർ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്‌സ് പ്രവർത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടർന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കിൽ പോസ്റ്റിട്ടത്, ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ചിലർ ചെറിയ തുകകൾ രഘുവിന് കൈമാറി, ഇത്തരത്തിൽ സ്വരൂപിച്ചു കിട്ടിയ പണവുമായി രഘുവും ഭാര്യയും നാലു മണിയോടെ തിരുമൂലപുരത്തെ ക്യാമ്പിലെത്തി.

ക്യാമ്പിലുണ്ടായിരുന്ന സഹപ്രവർത്തകയായ യുവതിയുടെയും നഗരസഭാ കൗൺസിലർ അജിതയുടെയും സഹായത്തോടെ രഘുവിന്റെ ഭാര്യ ആവശ്യമായ വസ്ത്രങ്ങളുടെ എണ്ണവും അളവും ക്യാമ്പിലുള്ള 27 സ്ത്രീകളിൽ നിന്നും ശേഖരിച്ചു. കൈയിലുള്ള പണം തുണിത്തരങ്ങൾ വാങ്ങാൻ തികയില്ലെന്ന് മനസിലായതോടെ അടുത്ത ദിവസം സാധനങ്ങൾ വാങ്ങി വരാമെന്ന് ഉറപ്പു നൽകി രഘുവും ഭാര്യയും മടങ്ങി . വീട്ടിലെത്തി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പലരെയും ഫോൺ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചുവെന്ന് കാട്ടി നഗരസഭാ കൗൺസിലർ അജിത നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട രഘു സി ഐ അടക്കമുള്ളവരോട് കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ തിരുമൂലപുരത്തെ ക്യാമ്പിൽ അടക്കം ചെയ്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ബോധ്യപ്പെടുത്തി. റൈറ്റ്‌സിന്റെ പ്രവർത്തകരും സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് രഘുവിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ചിലരുടെ തൽപ്പര ലക്ഷ്യങ്ങളാണ് പരാതിക്കും അറസ്റ്റിനും ഇടയാക്കിയതെന്ന് രഘു പ്രതികരിച്ചിരുന്നു. തുടർന്ന് രഘുവിനെ അന്യായമായി അറസ്റ്റ് ചെയ്ത് റൈറ്റ്‌സും മറ്റ് സന്നദ്ധ സംഘടനകളും രംഗത്തെത്തുകയായിരുന്നു. രഘുവിനെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റൈറ്റ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ വി ബി അജയകുമാർ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട് .

ഇതേ ആവശ്യം ഉന്നയിച്ച് തിരുവല്ല ജനാധിപത്യ വേദിയുടെ ആഭിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കെ എസ് ആർ ടി സി ടെർമിനലിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ദളിത് സംഘടനാ നേതാവും നിരൂപകനുമായ ഏകലവ്യൻ ബോധി ഉദ്ഘാടനം ചെയ്തു. നടപടി ഉണ്ടാകാത്ത പക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സാമൂഹ്യ - സന്നദ്ധ സംഘടനയുടെ കോ - ഓർഡിനേറ്ററന്മാരിൽ ഒരാളാണ് അറസ്റ്റിലായ രഘു. ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയർ ആവശ്യമായിരിക്കുന്നുവെന്നും സന്മനസുള്ളവർ സഹായിക്കണം എന്നതുമായിരുന്നു പോസ്റ്റ്. രണ്ട് മൊബൈൽ നമ്പറുകളും ഒപ്പം നൽകിയിരുന്നു, ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഇട്ട പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി. ഇതേ തുടർന്ന് ക്യാമ്പിലെ സ്ത്രീകൾ നൽകിയ പരാതിയിന്മേൽ ഇരവിപേരൂരിലെ വീട്ടിലെത്തി പൊലീസ് രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട്ടിലെത്തി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പലരെയും ഫോൺ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഫേസ്‌ബുക്ക് പോസ്റ്റ് ക്യാമ്പിലെ സ്ത്രീകൾക്ക് മാനമായെന്നും നടപടി എടുക്കണമെന്നും കാട്ടി കൗൺസിലർ നൽകിയ പരാതിയാണ് അറസ്റ്റിന് വഴിതെളിച്ചത്. സ്റ്റേഷനിലെത്തി സി ഐയുമായി കാര്യങ്ങൾ സംസാരിച്ചപ്പോൾ സംഭവത്തിലെ നിജസ്ഥിതി പൊലീസിന് ബോധ്യമായെന്നും പ്രശ്നം സംസാരിച്ചു തീർക്കാമെന്ന ഉറപ്പിന്മേൽ രാത്രി പത്തു മണിയോടെ വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP