കൊച്ചിയിൽ മെട്രോ ലൈറ്റ് ഓടണമെങ്കിൽ എത്രനാൾ കാത്തിരിക്കണം? കലൂർ സ്റ്റേഡിയത്തിൽ നിന്നും സ്മാർട്ട് സിറ്റിയിലേക്ക് 11 സ്റ്റേഷനുകൾ പിന്നിട്ട് മെട്രോ 'ഓടിയെത്തണമെങ്കിൽ' ചെലവ് 2400 കോടിയെന്ന് നിഗമനം; ഇത്ര വലിയ തുകയുണ്ടെങ്കിൽ നഗരത്തിൽ 30 കിലോമീറ്റർ ദൂരം മെട്രോ ലൈറ്റ് നിർമ്മിക്കാമെന്നും വിദ്ഗധർ
മറുനാടൻ ഡെസ്ക്
കൊച്ചി : കൊച്ചി മെട്രോ വന്നതിന് പിന്നാലെയാണ് കാക്കനാട് മെട്രോയുടെ കാര്യത്തിൽ എന്നാണ് ഒരു തീരുമാനമാകുക എന്ന ചോദ്യവും ഉയരുന്നത്. കലൂരിലുള്ള രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നും മെട്രോയുടെ രണ്ടാം ഘട്ടം കാക്കനാട് സ്മാർട്ട് സിറ്റിയിലേക്ക് നീട്ടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കേന്ദ്ര സർക്കാരിന് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഒരു മാറ്റവുമില്ലാതെ ഇത് കേന്ദ്ര സർക്കാരിന്റെ മേശപ്പുറത്ത് തന്നെ കിടക്കുകയാണ്. പുതിയ മെട്രോ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ശേഷം പുതുക്കി നൽകിയ റിപ്പോർട്ടാണിത്.
ഏകദേശം 2400 കോടി രൂപ മുടക്കിയാലാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നും സ്മാർട്ട് സിറ്റിയിലേക്ക് മെട്രോ 'ഓടി'യെത്തുക. രണ്ട് സ്റ്റേഷനുകൾക്കും മധ്യേ 11 സ്റ്റേഷനുകളുണ്ടെന്ന് ഓർക്കണം. മെട്രോ വേണമെന്നാണ് ഇടത്തരം നഗരങ്ങൾ എല്ലാം തന്നെ ആവശ്യപ്പെടുന്നത്. പക്ഷേ ഇവർക്കെല്ലാം കോടിക്കണക്കിനു രൂപ മെട്രോയുടെ പേരിൽ നൽകാൻ സർക്കാരിനാവില്ല. മെട്രോ ചോദിക്കുന്നവർ ചെലവു കുറഞ്ഞ മറ്റു മാർഗം ഉണ്ടോ എന്നുകൂടി അന്വേഷിക്കണമെന്നു കേന്ദ്രം പറയുന്നു.
ചെലവു കുറഞ്ഞ ഗതാഗത മാർഗമായി, ഏറെ പ്രാധാന്യത്തോടെയാണു കേന്ദ്ര നഗര വികസന മന്ത്രാലയം മെട്രോ ലൈറ്റ് അവതരിപ്പിച്ചത്. മെട്രോ ഒരു കിലോമീറ്റർ നിർമ്മിക്കാൻ 280- 300 കോടി രൂപ വേണം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് സ്മാർട് സിറ്റി വരെ മെട്രോ നിർമ്മിക്കാൻ 2400 കോടി. ഇത്ര തുകയുണ്ടെങ്കിൽ നഗരത്തിൽ 30 കിലോമീറ്റർ ദൂരം മെട്രോ ലൈറ്റ് നിർമ്മിക്കാമെന്ന് ഈ പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു.
മെട്രോ ലൈറ്റിനെ അറിയാം
റോഡിന്റെ മധ്യത്തിൽ വേലികെട്ടിത്തിരിച്ച പ്രത്യേക പാളത്തിലൂടെയോ പാളമില്ലാതെയോ മെട്രോ ലൈറ്റ് ഓടിക്കാം. മെട്രോ പോലെ തൂണിലും പണിയാം. അപ്പോൾ ചെലവു കൂടും. തൂണുകൾ വേണ്ടെന്നു വരുമ്പോൾ സിവിൽ നിർമ്മാണത്തിന്റെ ചെലവ് ഒഴിവാക്കാം. സ്റ്റേഷനുകൾ വേണ്ട. മെട്രോയുടെ കോച്ചിന്റെ മൂന്നിലൊന്നേ മെട്രോ ലൈറ്റിന്റെ കോച്ചിനു നീളമുള്ളു. വീതിയും കുറവ്. റോഡിനു നടുവിൽ 8.5 മീറ്റർ വീതിയിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും മെട്രോ ലൈറ്റ് ഓടിക്കാൻ അതുമതി. സ്റ്റേഷനുകൾ തമ്മിൽ 500 മീറ്റർ അകലം. ബസ് സ്റ്റോപ്പുകൾതന്നെ മെട്രോ ലൈറ്റ് സ്റ്റേഷനുകളാക്കാം.
സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വരുന്ന സ്ഥലങ്ങളിൽ മാത്രം 10 മീറ്റർ വേണം. മെട്രോ ലൈറ്റിന്റെ കോച്ചുകൾ ചെറുതായതിനാൽ 45 ഡിഗ്രി വളവുപോലും അനായാസം വളയും. ഏതു റോഡിലൂടെയും ഓടിക്കാം. മെട്രോയിലേതു പോലെ ഓട്ടമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റ് വേണ്ട. ട്രെയിനിനുള്ളിലാണു ടിക്കറ്റ് സ്വൈപ്പിങ്. ടിക്കറ്റില്ലാ യാത്രക്കാരെ പരിശോധിക്കാൻ ആളുണ്ടാവും.
പിടിച്ചാൽ വലിയ തുക പിഴ. സിവിൽ നിർമ്മാണം ഇല്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കേണ്ട. നിർമ്മാണച്ചെലവിന്റെ എട്ടും പത്തും ഇരട്ടിയാണു കൊച്ചിയിൽ ഭൂമി ഏറ്റെടുക്കലിനു വേണ്ടത്. മെട്രോ സ്റ്റേഷനു ചുരുങ്ങിയത് 800 ചതുരശ്ര മീറ്റർ സ്ഥലം വേണം. മെട്രോ ലൈറ്റിനു സ്റ്റേഷനില്ല. ട്രെയിനുണ്ടെങ്കിൽ 6 മാസം മതി മെട്രോ ലൈറ്റ് ഓടിക്കാൻ. പൊതു സ്വകാര്യ സംയുക്ത സംരംഭമായി നടപ്പാക്കാവുന്ന പദ്ധതി.
വൈദ്യുതി ഇല്ലാതെയും ഓടും
റോഡിൽ നിന്നു ഫുട് അണ്ടർ ബ്രിജിലൂടെയോ ഫുട് ഓവർ ബ്രിജിലൂടെയോ മെട്രോ ലൈറ്റ് പ്ലാറ്റ്ഫോമിലെത്താം. ട്രെയിൻ ഓടിക്കാൻ വൈദ്യുതി, കൊച്ചി മെട്രോയുടേതു പോലെ തേഡ് റെയിൽ ആയി നൽകാം. എന്നാൽ കൊച്ചിയിലെ റോഡുകളിലെ വെള്ളക്കെട്ട് പരിഗണിക്കുമ്പോൾ ഇതു ട്രെയിനിനു മുകളിലൂടെ നൽകുന്നതാവും നന്നാവുക. വൈദ്യുതി ഇല്ലാതെയും ട്രെയിൻ ഓടിക്കാൻ സംവിധാനമുണ്ട്. സ്റ്റോറേജ് ബാറ്ററി ഉപയോഗിച്ചാണിത്. ഓരോ സ്റ്റേഷനിലും ട്രെയിൻ നിർത്തുന്ന 15- 20 സെക്കൻഡ്കൊണ്ട് അടുത്ത 2 കിലോമീറ്റർ ഓടാനുള്ള ചാർജ് സംഭരിക്കുന്ന ഫ്ളാഷ് ചാർജിങ് ലഭ്യമാണ്.
നിലവിലെ ട്രാഫിക് സിഗ്നലുകളിലൂടെ മെട്രോ ലൈറ്റ് കടന്നുപോകണം എന്നതിനാൽ നിലവിലുള്ള സിഗ്നലുകളും മെട്രോ ലൈറ്റ് സിഗ്നലുകളും സംയോജിപ്പിക്കണം. തുടക്കത്തിൽ പൊലീസിനെ നിയോഗിച്ച് ഇതു നിയന്ത്രിക്കാം. പാളമിടാതെയും മെട്രോ ലൈറ്റ് ഓടിക്കാം. റോഡ് പ്രതലത്തിനു താഴെയിട്ട 2 കേബിളുകളാണു പാളം. ഇതിൽനിന്നു ലഭിക്കുന്ന സിഗ്നൽ അനുസരിച്ചാവും ട്രെയിനിന്റെ ഓട്ടം. സർവം കംപ്യൂട്ടർ അധിഷ്ഠിതമായ ഇക്കാലത്തു ട്രെയിനിനു ഡ്രൈവർ വേണ്ട. ഇരുമ്പു പാളത്തിൽ ഉരയുന്ന ഉരുക്കു ചക്രങ്ങളുടെ ശബ്ദമില്ലാതെ ട്രെയിൻ യാത്ര സങ്കൽപ്പിക്കാനാകുമോ ? ഇരുമ്പു ചക്രമല്ലാതെ, റബർ ചക്രങ്ങളിൽ മെട്രോ ലൈറ്റ് ഓടിക്കാം. പാളം വേണ്ട.
നൂറു കണക്കിനു ബസുകൾക്കു പകരമായി മെട്രോ ലൈറ്റ് സർവീസുകൾ നഗരത്തിൽ പരീക്ഷിക്കാം. പ്രതിവർഷം ലക്ഷക്കണക്കിനു ലീറ്റർ ഡീസൽ ഉപയോഗം കുറയ്ക്കാം. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാം. റോഡപകടങ്ങൾ കുറയ്ക്കാം, കൃത്യതയുള്ള പൊതു ഗതാഗതം ഉറപ്പാക്കാം. മെട്രോയും ചെയ്യുന്നത് ഇതൊക്കെത്തന്നെ. പക്ഷേ, പൈലിങ്, തൂണുകളുടെ നിർമ്മാണം, ഇവയ്ക്കു മുകളിലെ ഗർഡറുകൾ, പാളങ്ങൾ... എല്ലാം ചേരുമ്പോൾ ചെലവു കൂടുതലാണ്. ഈ ചെലവുകൾ മെട്രോ ലൈറ്റിന് 9 ൽ ഒന്നു മാത്രം.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍