Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനു വേണ്ടിയുള്ള സാമ്പത്തിക സഹായം യുഎസ് പിന്നോട്ട് വലിക്കുമോ ? വെട്ടിക്കുറച്ചത് 440 മില്യൺ ഡോളർ; പാക്ക് വളർച്ചയ്ക്കുള്ള പങ്കാളിത്ത കരാർ ഇനിയും നീളും; 4.5 ബില്യൺ ഡോളർ എന്നത് 4.1 ആയി ചുരുക്കി യുഎസ്

പാക്കിസ്ഥാനു വേണ്ടിയുള്ള സാമ്പത്തിക സഹായം യുഎസ് പിന്നോട്ട് വലിക്കുമോ ? വെട്ടിക്കുറച്ചത് 440 മില്യൺ ഡോളർ;  പാക്ക് വളർച്ചയ്ക്കുള്ള പങ്കാളിത്ത കരാർ ഇനിയും നീളും; 4.5 ബില്യൺ ഡോളർ എന്നത് 4.1 ആയി ചുരുക്കി യുഎസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പാക്കിസ്ഥാന് വേണ്ടി നൽകുന്ന സാമ്പത്തിക സഹായം പിൻവലിക്കാനുള്ള നീക്കം അമേരിക്ക കടുപ്പിക്കുകയാണെന്ന് റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവിൽ പാക്കിസ്ഥാന് നൽകി വന്നിരുന്ന സാമ്പത്തിക സഹായത്തിൽ നിന്നും 440 മില്യൺ ഡോളറാണ് വെട്ടിക്കുറച്ചത്. ഇതോടെ പാക്കിസ്ഥാൻ വളർച്ചാ പങ്കാളത്ത കരാർ പ്രകാരം പറഞ്ഞിരിക്കുന്ന തുകയിൽ നിന്നും നല്ലൊരു ശതമാനം കുറവാണ് ഉണ്ടാകാൻ പോകുന്നത്. 2010ലാണ് ഈ കരാർ എഴുതുന്നത്. ഇത് പ്രകാരം അമേരിക്ക പാക്കിസ്ഥാന് 4.5 ബില്യൺ യുഎസ് ഡോളറിന്റെ സഹായം ചെയ്തുകൊടുക്കും എന്നായിരുന്നു.

എന്നാലിപ്പോൾ ഇത് 4.1 ബില്യൺ ഡോളറാക്കി ചുരുക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ആഴ്‌ച്ച മുൻപ് യുഎസ് സന്ദർശന വേളയിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇക്കാര്യം ഓർമ്മിപ്പിച്ചിരുന്നു. 2010ൽ കേറി ലുഗർ ബെർമാൻ ആക്ട് പ്രകാരം യുഎസ് കോൺഗ്രസാണ് ഈ കരാർ പാസാക്കുന്നത്. ഇതു പ്രകാരം അഞ്ചു വർഷം കൊണ്ട് പാക്കിസ്ഥാന് 7.5 ബില്യൺ യുഎസ് ഡോളർ നൽകണമെന്നായിരുന്നു കരാർ. എന്നാൽ പിന്നീടിന് 4.5 ആയി കുറയുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലും പാക്കിസ്ഥാനു വേണ്ടിയുള്ള 300 മില്യണിന്റെ പ്രതിരോധ സഹായം അമേരിക്ക പിൻവലിച്ചിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിലാണിത് എന്നും അറിയിപ്പിൽ പറയുന്നു. പാക് ഇടപെടലുകളിൽ അമേരിക്കക്കുള്ള നിരാശയുടെ വ്യക്തമായ ലക്ഷണമായി ഇതിനെ നിരീക്ഷകർ കരുതുന്നു. ബിൻലാഡനെ ഒളിപ്പിച്ചതടക്കം ഒരു കാര്യത്തിലും പാക് സഹായം ലഭിച്ചില്ലെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനെത്തുടർന്നാണ് പെന്റഗണിന്റെ സാമ്പത്തിക സഹായ നിഷേധമെന്നത് ശ്രദ്ധേയമാണ്.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള ഇമെയിൽ മറുപടിയിൽ പ്രതിരോധ വക്താവ് കേണൽ റോബ് മാനിംങ് ആണ് പ്രതിരോധ സഹായം നിഷേധിച്ചത് വെളിവാക്കിയത്. അഫ്ഗാനിസ്ഥാന്ഡറെയും പാക്കിസ്ഥാന്റെയും മധ്യേഷ്യയുടെയും ഡെപ്യൂട്ടി അസി.സെക്രട്ടറി ആയിരുന്ന ഡേവിഡ് സിഡ്‌നിയുടെ അഭിപ്രായത്തിൽ അമേരിക്കയുടെ നിരാശയുടെ പ്രകടോദാഹരണമാണ് സഹായം റദ്ദാക്കൽ.

യുഎസിന്റെ അനിഷ്ടപ്രകടനം പലപ്രാവശ്യം നടന്നുകഴിഞ്ഞിട്ടും ഇതുവരെ എന്തങ്കിലും നീക്കങ്ങൾ നടത്താൻ പാക്കിസ്ഥാനിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറായിട്ടില്ലെന്ന് സിഡ്‌നി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP