ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ച സംഭവത്തിലെ ദുരൂഹതകൾക്ക് പുതുമാനം നൽകി റിട്ട.എസ് പി ജോർജ് ജോസഫ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെ.എം.ബി. എന്ന് വിളിക്കപ്പെടുന്ന കെ.എം. ബഷീർ മരിക്കാൻ ഇടയായ അപകടം യാദൃശ്ചികമായി നടന്നതാണോ അതോ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടോ എന്ന സംശയമാണ് ജോർജ് ജോസഫിനുള്ളത്. വളരെ പ്രസക്തമായ നിരീക്ഷണങ്ങളാണ് ജോർജ് ജോസഫ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ബഷീറിന്റെ അപകടത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം അതിശക്തമാവുകയാണ്.
കവടിയാറിലെ ഐഎഎസ് ക്ലബ്ബിലാണ് ശ്രീറാമിന്റെ മദ്യപാന പാർട്ടി നടന്നത്. ഇവിടെ ഐഎഎസുകാരായ ഉന്നതരും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇവരും വഫാ ഫിറോസിന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് പൊലീസിലെ ഉന്നതർ നൽകുന്ന സൂചന. ഇവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. തുടക്കത്തിൽ ആവേശം കാട്ടിയ പത്രപ്രവർത്തക യൂണിയനും ഇപ്പോൾ ഈ കേസിൽ താൽപ്പര്യം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ ബഷീറിന്റെ കേസിന് പുതുവേഗവും വന്നിട്ടില്ല. ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സർക്കാരിന് മുമ്പിലുണ്ട്. എന്നാൽ സമ്മർദ്ദം അതിശക്തമായാൽ മാത്രമേ ഇത്തരത്തിലൊരു തീരുമാനം സർക്കാരെടുക്കൂ. ഇതിനൊപ്പമാണ് ജോർജ് ജോസഫിന്റെ വാദങ്ങൾ സജീവ ചർച്ചയാകുന്നത്.
കവടിയാറിൽ നിന്നും വെള്ളയമ്പലത്തേക്ക് വരുന്ന വഴിക്ക് കഫേ കോഫി ഡേയുടെ മുന്നിലെത്തിയപ്പോൾ പെട്ടെന്ന് വഫയെ ഡ്രൈവിങ് സീറ്റിൽ നിന്നും നിർബന്ധപൂർവം മാറ്റിയിരുത്തിയ ശേഷം കാറിന്റെ പിന്നിലൂടെ വന്ന് ശ്രീറാം വണ്ടി എടുത്ത് അമിതവേഗത്തിൽ പോവുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. വെള്ളയമ്പലത്തുനിന്നും ഏകദേശം 140 കിലോമീറ്റർ സ്പീഡിലാണ് ശ്രീറാമിന്റെ വാഹനം മ്യൂസിയം ഭാഗത്തേക്ക് സഞ്ചരിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നിട്ടും കവടിയാർ മുതൽ മ്യൂസിയം വരെയുള്ള പതിനൊന്ന് സി.സി.ടി.വി. ക്യാമറകളിൽ നിന്നും ശ്രീറാമിന്റെ വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അവിടെയൊക്കെ പൊലീസ് വൻവീഴ്ച സംഭവിച്ചതായാണ് ഞാൻ മനസിലാക്കുന്നത്. ഇതിനു ശേഷമാണ് ഞാൻ അപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്നത്. അപകടം ഉണ്ടാക്കിയ കാറിന്റെ വലതുവശത്താണ് കൂടുതൽ ഡാമേജുകൾ സംഭവിച്ചിരിക്കുന്നത്. റീ കൺസ്ട്രക്ഷൻ തിയറി വച്ച് നോക്കുമ്പോൾ ഈ അപകടത്തിൽ വണ്ടി വെട്ടിത്തിരിക്കുമ്പോൾ ആദ്യം കാണുന്ന മരത്തിൽ വണ്ടി ഉരഞ്ഞേ പോയിട്ടുള്ളൂ എന്നാണ് ഞാൻ മനസിലാക്കുന്നത്, അവിടെ വണ്ടി ഇടിച്ചിട്ടില്ല.
രാജഭരണകാലത്ത് സ്ഥാപിച്ച, ഏകദേശം ആയിരം കിലോയ്ക്ക് അടുത്തു തൂക്കം വരുന്ന കൽത്തൂൺ ഇടിയുടെ ആഘാതത്തിൽ അഞ്ചു മീറ്ററോളം തെറിച്ചു വീണിരുന്നു. അത്ര ഭയാനകമായ ഒരിടിയാണ് ഉണ്ടായത്. അതിനടുത്ത് നിന്നിരുന്ന മരത്തിലാണ് വണ്ടി പിന്നീട് ഇടിച്ചു നിന്നിരുന്നത്. വഫായുടെ മൊഴി അനുസരിച്ചും, അവർ മറ്റൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതും അനുസരിച്ച് വണ്ടി ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ പെട്ടെന്ന് ഇടതുവശത്തേക്ക് വെട്ടിത്തിരിച്ചു എന്നും ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്. വളരെ സംശയാസ്പദമായ ഒരു മൊഴിയാണിത്. അതുപോലെ തന്നെ സംശയാസ്പദമായ വഫയുടെ മറ്റൊരു മൊഴിയാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ല എന്നത്. വീട്ടിൽ മദ്യപാനശീലമുള്ള ആരും ഇല്ലാത്തതിനാൽ തന്നെ മദ്യത്തിന്റെ മണം അറിയില്ല എന്നും അതുകൊണ്ടുതന്നെ ശ്രീറാം മദ്യപിച്ചിരുന്നോ എന്നു തനിക്ക് അറിയില്ലാ എന്നുമാണ് വഫയുടെ മൊഴി.
സിറാജ് പത്രത്തിന്റെ ഓഫീസ് കഴിഞ്ഞ രണ്ടു മാസമായി പ്രവർത്തിക്കുന്നത് കവടിയാർ ജങ്ഷനിലാണ്. കൊല്ലത്ത് എന്തോ ആവശ്യത്തിന് പോയിട്ട് രാത്രിയോടെ തിരിച്ചു വന്ന കെ.എം. ബഷീർ റയിൽവേ സ്റ്റേഷനിൽ വച്ചിരുന്ന ബൈക്കും എടുത്ത് കവടിയാറിലുള്ള ഓഫീസിലേക്ക് പോകുന്നു. ബ്യൂറോ ചീഫ് എന്ന നിലയിൽ പത്രത്തിന്റെ ആദ്യ പ്രിന്റ് പുറത്തിറങ്ങിയോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ടത് ബഷീറിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി ഏകദേശം അരമണിക്കൂറോളം അയാൾ ഓഫീസിൽ ചിലവഴിച്ചു എന്നു വയ്ക്കുക. സിറാജിന്റെ ഓഫീസിൽ ഇരുന്നാൽ കവടിയാർ ജംഗ്ഷനും പരിസരവും വളരെ വ്യക്തമായി കാണാം. കവടിയാറിലെ കൊട്ടാരത്തിനു മുന്നിലെ വിവേകാനന്ദ പാർക്കിൽ നിന്നാണ് ശ്രീറാമിനെ വാഹനത്തിൽ കയറ്റിയത് എന്നാണ് വഫയുടെ മൊഴി. കെ.എം. ബഷീർ എന്തായാലും ഇത് കണ്ടിരിക്കാം. വളരെ നല്ല ഒരു ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ.
അഴിമതിക്കെതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്നെല്ലാമുള്ള നിലയിൽ മാധ്യമപ്രവർത്തകരെല്ലാം വളരെയധികം പ്രകീർത്തിച്ച വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെ പരിചിതമായ മുഖമാണ് ശ്രീറാമിന്റേത്. അങ്ങനെ ഒരാളെ അർധരാത്രി ഒരു മണിക്ക് ഒരു സ്ത്രീയോടൊപ്പം അങ്ങനെ ഒരു സ്ഥലത്തു കണ്ടാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഒന്നുകിൽ അയാൾ ഒരു ഫോട്ടോ എടുത്തേക്കാം അല്ലെങ്കിൽ അവർ വന്ന വണ്ടിയുടെ നമ്പർ നോട്ട് ചെയ്തേക്കാം. ബഷീർ ഈ ദൃശ്യത്തിന്റെ ഫോട്ടോ എടുക്കുകയോ വാഹനത്തിന്റെ നമ്പർ നോട്ട് ചെയ്യുകയോ ചെയ്തിട്ടാണ് തന്റെ ബൈക്കെടുത്ത് മുന്നോട്ട് പോയതെങ്കിൽ ആ കാർ അയാളുടെ ബൈക്കിനെ ചെയ്സ് ചെയ്തിട്ടുണ്ടാവാം. പക്ഷേ ഇത് ഉറപ്പിക്കണമെങ്കിൽ ബഷീറിന്റെ ഫോണിൽ ഇത്തരത്തിലുള്ള എന്തെങ്കിലും ഫോട്ടോഗ്രാഫോ വഫയുടെ വണ്ടി നമ്പറോ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. കൗതുകകരമായ മറ്റൊരു സംഗതി എന്താണെന്നാൽ അപകടസ്ഥലത്തു നിന്നും ബഷീറിന്റെ ഫോൺ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്. കെ.എം. ബഷീറിന്റെ സ്മാർട്ട് ഫോൺ ഇന്നുവരെയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ബഷീറിന്റെ സ്മാർട്ട് ഫോൺ എവിടെ പോയി?
ഇതിൽ വ്യക്തത വരുത്താനായി എന്റെ നിലയ്ക്ക് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത്, പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ രാത്രി 1.56-ന് ബഷീറിന്റെ ഈ ഫോണിലേക്ക് വിളിച്ചു നോക്കിയിരുന്നു. മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു. അതിനു ശേഷം ഇന്നുവരെ ആ ഫോൺ ഓൺ ആയിട്ടില്ല. വളരെ പ്രാധാന്യമേറിയ ഒരു തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നത്. ആ ഫോൺ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചാൽ ഈ കേസിന്റെ കഥ മാറും, മൊബൈൽ ഫോൺ സംസാരിച്ചു തുടങ്ങും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വഫ ശ്രീറാമിനെ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു മുന്നിലെ വിവേകാനന്ദ പാർക്കിനു സമീപത്തായി തന്നെ അവിടെ നടന്നതിനെല്ലാം സാക്ഷിയായി കൊല്ലപ്പെട്ട് കെ.എം. ബഷീറും ഉണ്ടായിരുന്നു എന്നതാവാം ഒരുപക്ഷേ ഈ കേസിന്റെ ചരിത്രം-ഇതാണ് ജോർജ് ജോസഫിന്റെ നിലപാട് വിശദീകരണം. പൊലീസിലെ പ്രധാനപ്പെട്ട ചിലരും ഇതെല്ലാം ശരിവയ്ക്കുന്നുണ്ട്.
ബഷീർ കാറിടിച്ചു മരിച്ച കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകും. ഇതിനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പൊലീസ് മേധാവിയും ഇതു സംബന്ധിച്ചു നിർദ്ദേശം നൽകിയിരുന്നു. തെളിവെടുപ്പു തുടരുകയാണ്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പിന് ഔദ്യോഗികമായി കത്തുനൽകി. അപകടസമയത്ത് ഐ.എ.എസ്. ഓഫീസർ ശ്രീറാം മദ്യപിച്ചിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെങ്കിലും രക്തപരിശോധനാ റിപ്പോർട്ട് എതിരാണ്. ശ്രീറാം, ഒപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. മനഃപൂർവമുള്ള നരഹത്യയ്ക്ക്, ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 304-ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോർട്ട് കൃത്യസമയത്തു നടത്താത്ത പൊലീസ് നടപടിയാണ് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനുള്ള വെല്ലുവിളി. കാറിന്റെ വേഗം നിർണയിക്കാൻ ശാസ്ത്രീയപരിശോധന ഉടൻ നടക്കും. മോട്ടോർവാഹന വകുപ്പിന്റെ സഹായം അന്വേഷണസംഘം തേടിയിട്ടുണ്ട്.
കാർ പരിശോധിക്കുന്നതിനായി ഫോക്സ് വാഗണിന്റെ സാങ്കേതികവിദഗ്ദ്ധർ തലസ്ഥാനത്തെത്തും. വാഹനത്തിന്റെ സാങ്കേതികപരിശോധന നടത്തി റിപ്പോർട്ട് നൽകും. അപകടത്തിനു ശേഷം സ്ഥലത്തെത്തിയ സിറാജ് പത്രത്തിലെ യൂണിറ്റ് ചെയർമാൻ എ.സെയ്ഫുദ്ദീൻ ഹാജി, ജീവനക്കാരായ ശ്രീജിത്ത് എസ്., മുഹമ്മദ് ഇയാസ് എന്നിവരിൽനിന്ന് പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തി.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്