അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിലെ സൈബർ പോരാളിയാണ് ഷിഹാബ് അമൻ. ഡിവൈഎഫ് ഐയുടെ താനൂർ മേഖലാ സെക്രട്ടറി. മുമ്പ് സിറാജിൽ മാധ്യമ പ്രവർത്തകനുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ ഷിഹാബ് ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ പുതിയ വില്ലൻ. വിനു വി ജോണിനെതിരെ സ്വന്തം പേജിൽ ഷിഹാബ് ഇട്ടതും തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്. അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി-ഇതായിരുന്നു ആ പോസ്റ്റ്. ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ചിത്രം സഹിതമായിരുന്നു ഈ തെറ്റിധരിപ്പിക്കൽ വാർത്ത. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വിനു വി ജോൺ. സിപിഎമ്മിന്റെ കടുത്ത അനുയായിയാണ് പോസ്റ്റ് ഇട്ട ഷിഹാബ് എന്ന് ഏഷ്യാനെറ്റ് ന്യൂസും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയിലെ പ്രധാന നേതാവാണ് ഷിഹാബ് അമൻ. ആലപ്പുഴയിലെ ക്യാമ്പിൽ ഓമനക്കുട്ടൻ എന്ന സഖാവ് വിവാദത്തിൽ കുടുങ്ങിയിരുന്നു. ഓമനകുട്ടൻ ക്യാമ്പിൽ പിരിവ് നടത്തിയെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസിലും എത്തിയിരുന്നു. ഇത് പിന്നീട് തെറ്റാണെന്നും ഓമനക്കുട്ടൻ ശരിയാണെന്നും തെളിഞ്ഞു. ഇതു സംബന്ധിച്ച് പ്രചരിച്ച വീഡിയോയായിരുന്നു എല്ലാത്തിനും കാരണം. ഇതുമായി ബന്ധപ്പെട്ട കളിയാക്കിലനാണ് വിനു വി ജോണിനെതിരെ പോസ്റ്റിട്ടതെന്ന് വരുത്താനാണ് ശ്രമം. കേസും അറസ്റ്റുമെല്ലാം സംഭവിക്കുമെന്ന് വന്നപ്പോഴായിരുന്നു ഈ പുതിയ വിശദീകരണം സിപിഎം സൈബർ സഖാക്കൾ തന്നെ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് വ്യാജ വാർത്ത കൊടുക്കാമെങ്കിൽ ഞങ്ങൾക്കും കൊടുക്കാമെന്നാണ് ഇവർ പറഞ്ഞു വയ്ക്കുന്നത്. എന്നാൽ ഷിഹാബ് അമ്മന്റെ പോസ്റ്റിൽ ഇതൊന്നും പറയുന്നുമില്ല.
വിനു വി ജോണിന്റെ പടവുമായുള്ള വ്യാജ ആരോപണത്തിന് താഴെ അതെപ്പോ എന്ന കമന്റ് എത്തുന്നുണ്ട്. ങേ... അപ്പം ഞാൻ ഉറക്കത്തിൽ കണ്ടത് ശരിയല്ലേ..? എന്നാ മാപ്പുമില്ല ഒരു കോപ്പുമില്ല -എന്നാണ് ഡിവൈഎഫ്ഐ നേതാവ് ഇതിന് നൽകുന്ന മറുപടി. വാർത്ത തെറ്റല്ല എന്നു തെളിയിക്കേണ്ടത് ഈ നാറി വിനു ആണല്ലോ അല്ലെ എന്ന് മറ്റൊരു ചോദ്യം. മുൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഈ വാർത്തയിൽ ഞാൻ ഉറച്ചു നിൽക്കുന്നു...! മാത്രമല്ല; മുഖ്യശിക്ഷക് ശാഖയിൽ വൈകുന്നേരം കബഡി കളിച്ചോണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യേനെ കേറിപ്പിടുത്തം... അതുമാത്രമല്ല; സത്യായിട്ടും ഞാനിത് ഉച്ചയുറക്കത്തിൽ കണ്ടതുമാണ് ??-ഇങ്ങനേയും ഷിബാബ് കുറിക്കുന്നുണ്ട്. ഇവനെ പോലെയുള്ള ചെറ്റക്കൾ വിചാരിച്ചാൽ പോലും തകർക്കാൻ പറ്റുന്ന ഒന്നല്ല സിപിഐഎം എന്ന പ്രസ്ഥാനത്തെ അത് ലക്ഷകണക്കിന് ഓമനകുട്ടമാർ ഉള്ള പാർട്ടിയാണ് ????????-ഇതാണ് മറ്റൊരു കമന്റ്. ഏതായാലും വിഷയം പൊലീസിന് മുമ്പിൽ എത്തിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തീരുമാനം.
അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി എന്നത് തീർത്തും അപകീർത്തിപരമാണ്. മുഖ്യമന്ത്രിക്കും മറ്റും ഇത്തരത്തിൽ പരാതി എത്തുമ്പോൾ കേസെടുക്കുക പതിവാണ്. സിപിഐ സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിനും കേസെടുത്തു. ഈ സാഹചര്യത്തിൽ വിനു വി ജോൺ പരാതി കൊടുത്താൽ അതും പൊലീസിന് ഗൗരവത്തോടെ എടുക്കേണ്ടി വരും. എങ്കിലും ജാമ്യമുള്ള വകുപ്പുകൾ അനുസരിച്ച് കേസെടുക്കാനാകും ശ്രമിക്കുക. അതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. അതിരുവിട്ട പ്രതികരണങ്ങൾ പാടില്ലെന്ന് സിപിഎം നേതൃത്വം സൈബർ സഖാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലോക്സഭയിലെ തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കുറച്ചു കാലം വെറുതെ ഇരുന്നവർ വീണ്ടും വ്യാജ സന്ദേശങ്ങളുമായി നിറയുമ്പോൾ വെട്ടിലാകുന്നത് സിപിഎമ്മും കൂടെയാണ്. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സർക്കാരിനെതിരായ വാർത്തകൾ പലതും വിനു വി ജോൺ ചർച്ചയാക്കാറുണ്ട്. നിശത വിമർശനവും നടത്തും. ഇതാണ് സൈബർ സഖാക്കൾക്ക് വിനു വി ജോൺ ശത്രുവായി മാറിയത്.
നിലവിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താമുഖം എന്ന് വിളിക്കാവുന്ന അവതാരകനാണ് വിനു വി ജോൺ. വിനു വി ജോൺ അവതരിപ്പിക്കുന്ന ന്യൂസ് അവറിന് ഇഷ്ടക്കാരെന്ന പോലെ നിരവധി ശത്രുക്കളുമുണ്ട്. സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്ന വിഷയങ്ങളിൽ യാതൊരു വിധ ദയാ-ദാക്ഷീണ്യവും കാട്ടാതെയുള്ള ഏകപക്ഷീയമായ ആക്രമണങ്ങൾ വിനു നടത്തുന്നു എന്നൊരു ആക്ഷേപമുണ്ട്. ഇത് ഓൺലൈൻ സഖാക്കളുടെ പൊതു ശത്രുവായി വിനുവിനെ മാറ്റുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ മറ്റ് അവതാരകരേക്കാളും വിനു വി ജോൺ നയിക്കുന്ന ന്യൂസ് അവറിന് കാഴ്ചക്കാർ കൂടുതലാണ്. സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷമയ ആക്രമണം ഓൺ എയറിൽ വിനു നടത്താറുണ്ട്. അതാസ്വദിക്കാൻ സിപിഎം-സർക്കാർ വിരുദ്ധരും വിനുവിനെ തെറി വിളിക്കാനെങ്കിലും സഖാക്കളും ന്യൂസ് അവർ കാണാനിരിക്കുകയും ചെയ്യും. തന്റ ട്വിറ്റർ അക്കൗണ്ടിലൂടെ സിപിഎമ്മിനെതിരെ പരിഹാസവുമായി വിനു വി ജോൺ നടത്തിയത്.
ത്രിപുരയിൽ നേരിട്ട പരാജയത്തിലാണ് സിപിഎമ്മിനെ പരിഹസിച്ച് അദ്ദേഹം രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു 'ദേശീയ വിഷയമാണെങ്കിൽ മാത്രം ചർച്ചയ്ക്കു വിളിച്ചാൽ മതി എന്ന് മുന്നറിയിപ്പ് തന്നിട്ടുള്ള യുവനേതാവുണ്ട്. ദേശീയം കേരളത്തിലേക്ക് ചുരുങ്ങിയ നിലയ്ക്ക് ഇനി അദ്ദേഹം വരുമായിരിക്കും' ഇതായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്. ഇങ്ങനെ പലപ്പോഴും വിനു സിപിഎമ്മിനെ കടന്നാക്രമിച്ചിട്ടുണ്ട് പഠിച്ചിരുന്ന കോളെജുകളിൽ ഏതെങ്കിലും പാർട്ടികൾക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ വിനു.വി.ജോൺ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലും സൈബർ സഖാക്കൾക്ക് പരാജയം നേരിട്ടിരുന്നു. രാഷ്ട്രീയമില്ലാതെ അസോസിയേഷൻ സെക്രട്ടറിയായി വിനുവിന് ചുമതല കൊടുത്ത ഫോട്ടോയാണ് സൈബർ ലോകത്ത് പ്രചരിക്കപ്പെടുന്നത്. ഈ ഫോട്ടോ പ്രചരിപ്പിച്ച് വിനുവിന് കോൺഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് സൈബർ സഖാക്കൾ ശ്രമിച്ചത്. ഇതും പൊളിഞ്ഞു.
വിനു രാഷ്ട്രീയക്കാരനാണ് എന്ന് തെളിയിക്കാൻ സഖാക്കൾക്ക് കഴിഞ്ഞാൽ മാധ്യമ പ്രവർത്തനം തന്നെ അവസാനിപ്പിക്കും എന്നാണ് വിനു വെല്ലുവിളി നടത്തിയത്. ഇതിൽ കയറിപിടിച്ച് വിനുവിന്റെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമോ എന്ന തിരച്ചിലിലായിരുന്നു സൈബർ സഖാക്കൾ. ഇതിനു ഒടുവിലാണ് വിനു അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഒരു ഫോട്ടോ ഇപ്പോൾ സഖാക്കൾ പ്രചരിപ്പിച്ചു. ഈ അസോസിയേഷൻ തിരഞ്ഞെടുപ്പിന് പിന്നിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലാതെ തന്നെ ഓരോരുത്തരെ ചുമതലപ്പെടുത്തുന്ന അസോസിയേഷൻ സെക്രട്ടറി ഫോട്ടോയാണ് സഖാക്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനു ചുവടെ നിരവധി കമന്റുകളും പ്രചരിച്ചു. എന്നാൽ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.
അസോസിയേഷൻ സെക്രട്ടറിയായി വിനു വന്നതിനാൽ ഈ പണി അവസാനിപ്പിക്കുമോ എന്നാണ് സഖാക്കൾ ചോദിക്കുന്ന ചോദ്യം. വിനു വാക്കുപാലിക്കണം, മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം, ഏത് പണിയാ നിർത്തുന്നത് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയിൽ പ്രചരിക്കുന്നത്. എന്നാൽ യാഥ്യാർഥ്യം വ്യത്യസ്തവും. വിനു പഠിച്ചിരുന്ന കോളേജുകളിൽ ഒരു കോളേജിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ല. പക്ഷ കലാമത്സരങ്ങൾ ഏകോപിപ്പിക്കാനും മറ്റും ഡിപ്പോർട്ട്മെന്റുകളിൽ ചിലർക്ക് ചുമതല കൊടുക്കാറുണ്ട്. ഇത്തരം ചുമതലയിൽ വിനു വന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ സഖാക്കൾ പ്രചരിപ്പിച്ചത്. താൻ സഖാക്കൾക്ക് മുൻപിൽ നടത്തിയേ വെല്ലുവിളി ഏതെന്നു പോലും അറിയാത്ത സഖാക്കളാണ് എന്റെ ഫോട്ടോ രാഷ്ട്രീയ പ്രവർത്തകൻ എന്ന രീതിയിൽ പ്രചരിക്കുന്നത്-വിനു വി ജോൺ മറുനാടൻ മലയാളിയോട് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഞാൻ പറഞ്ഞത് പഠിച്ചിരുന്ന നാലുകോളേജുകളിൽ കാതോലിക്കേറ്റ് കോളെജ്, യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഗവ.ലോ കോളെജ് ഈ ഏതെങ്കിലും കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി എന്ന് തെളിയിക്കാനാണ് വെല്ലുവിളി നടത്തിയത്. അങ്ങിനെ തെളിയിച്ചാൽ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് പറഞ്ഞത്. ഈ കോളേജുകളിൽ ഞാൻ ഒരു വിദ്യാർത്ഥി സംഘടനയുടെയും നേതാവായിരുന്നില്ല. അത് അവർ തെളിയിക്കട്ടെ. ഡിപ്പാർട്ട്മെന്റുകളിൽ കലാ പ്രവർത്തനം ഏകോപിപ്പിക്കാൻ ആർക്കെങ്കിലും ചുമതല നൽകും. അങ്ങിനെ എനിക്ക് ചുമതല കിട്ടിയിട്ടുണ്ട്.
അപ്പോൾ ഫോട്ടോയും വന്നിട്ടുണ്ടാകും. അതിന് പക്ഷെ രാഷ്ട്രീയ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല.-ഇതായിരുന്നു വിനു വി ജോണിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തീർത്തും അടിസ്ഥാന രഹിതമായ പുതിയ ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്