Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ

നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരെ വ്യാജ ആരോപണവുമായി രംഗത്ത് എത്തിയ സൈബർ സഖാക്കൾ ഇന്ന് മറുനാടൻ മലയാളിയേയും വെറുതെ വിടുന്നില്ല. മറുനാടൻ മലയാളിയ്‌ക്കെതിരേയും വ്യാജ ആരോപണങ്ങൾ നടത്തുകയാണ് അവർ. ഊള ഷാജാ... മിനിഞ്ഞാന്ന് കിട്ടിയ ശേഷമാണോ നീ സി സി ടി വി ഫിറ്റ് ചെയ്തത്? നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ മിനിഞ്ഞാന്ന് കിട്ടിയ അടിയുടെയും ഇടിയുടെയും നിന്റെ നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ... ഊളെ.-ഇതാണ് ആഹ്വാനം. അതായത് മറുനാടൻ മലയാളിയിലെ ഷാജൻ സ്‌കറിയയ്ക്ക് തല്ലു കിട്ടിയെന്ന് വ്യാജ പ്രചരണം നടത്തുകയാണ് അവർ. സിപിഎമ്മിന് വേണ്ടി വാർത്തകൾ നൽകുന്ന ഓൺലൈൻ പോർട്ടൽ ഉടമയായ പ്രീജിത്ത് രാജാണ് ഈ വ്യാജ വാർത്ത നൽകുന്നത്.

മറുനാടൻ താ...ളി, ഷാജൻ കറിയ- എന്ന പദവും ഉപയോഗിക്കുന്നുണ്ട്. പൊതു ഇടങ്ങളിൽ മാന്യതയോടെ പെരുമാറണമെന്നാണ് സിപിഎമ്മിന്റെ ആഹ്വാനം. ഇത് പരസ്യമായി ലംഘിച്ചാണ് മറുനാടനെതിരെ തെറി പ്രയോഗവുമായി അറിയപ്പെടുന്ന സിപിഎം അനുഭാവി എത്തുന്നത്. നേതാക്കൾ പറയുന്നതിന് പുല്ലുവില അണികൾ നൽകുന്നതിന് തെളിവാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതിന് കാരണം സൈബർ സഖാക്കളുടെ ഊളത്തരമാണെന്നായിരുന്നു സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. സർക്കാർ പരസ്യങ്ങളുടെ പിന്തുണയോടെ സൈറ്റ് നടത്തുന്ന ചീഫ് എഡിറ്ററാണ് പ്രീജിത്ത് രാജ്. ഈ വ്യക്തിയാണ് മറുനാടനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്.

എനിക്ക് സുരക്ഷയെ കുറിച്ച് ഭയമില്ല. പക്ഷെ, എന്റെ ഓഫീസിലും വാഹനത്തിലും വീട്ടിലും വസ്ത്രത്തിലും രഹസ്യ ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ എന്റെ സുനയുടെ തുമ്പിലും ഒരു ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ട്. എന്നെ ആരെങ്കിലും തല്ലിയാലോ, പീഡിപ്പിച്ചാലോ തെളിവിന് വേണ്ടിയാണ്-എന്ന് ഷാജൻ സ്‌കറിയ പോസ്റ്റിട്ടിരുന്നു. ഇതിനെ കളിയാക്കിയാണ്. മറുനാടൻ താ...ളി, ഷാജൻ കറിയ. ഊള ഷാജാ... മിനിഞ്ഞാന്ന് കിട്ടിയ ശേഷമാണോ നീ സി സി ടി വി ഫിറ്റ് ചെയ്തത്? നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ മിനിഞ്ഞാന്ന് കിട്ടിയ അടിയുടെയും ഇടിയുടെയും നിന്റെ നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ... ഊളെ.-എന്ന പോസ്റ്റ് ഇയാൾ ഇടുന്നത്. കിട്ടിയ അവസരം മുതലെടുത്ത് സൈബർ സഖാക്കൾക്ക് ആവേശം നൽകാൻ പോസ്റ്റുമായി തൃശൂർ കേരള വർമ്മ കോളേജിലെ ടീച്ചർ ദീപാ നിശാന്തും രംഗത്തെത്തിയിട്ടുണ്ട്. അതീവരഹസ്യമായി രഹസ്യക്യാമറ വെച്ചിട്ടുണ്ടെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ '???????? പേടിയുടെ ഓരോരോ അവസ്ഥാന്തരങ്ങൾ ??????-ഇതാണ് ദീപ ടീച്ചറുടെ പോസ്റ്റ്. ദീപ ടീച്ചർ നേരത്തെ കവിതാ മോഷണത്തിൽ കുടുങ്ങിയിരുന്നു. ഇത് തെളിവോടെ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങളിൽ ഒന്നാണ് മറുനാടൻ. അന്ന് മുതൽ കിട്ടുന്ന അവസരത്തിൽ എല്ലാം ഇത്തരത്തിൽ വിദ്വേഷ പോസ്റ്റുകൾ ദീപ ടീച്ചർ ഇടാറുണ്ട്.

ദീപടീച്ചറുടെ പോസ്റ്റിൽ സുനിതാ ദേവദാസും പ്രതികരണം നടത്തുന്നു. ടീച്ചറുടെ ഫേസ്‌ബുക്കിലെ എല്ലാ ഫോട്ടോയും ഡൗൺലോഡ് ചെയ്തു നിരത്തി വച്ച് ഇത് വച്ച് പുള്ളി ഇന്നൊരു വീഡിയോ ചെയ്തു 100 ഡോളർ ഉണ്ടാക്കും. നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്നതിന്റെ ഉദാഹരണമായി ഉച്ചയാവുമ്പോൾ ആ വീഡിയോ കാണാം-ഇതാണ് ദീപ ടീച്ചർക്ക് കാനഡയിൽ നിന്ന് സുനിതാ ദേവദാസ് നൽകുന്ന ഉപദേശം. അങ്ങനെ ഷാജൻ സ്‌കറിയുടെ പേടിയിൽ സൈബർ സഖാക്കൾ വ്യാജ പ്രതികരണവുമായി ചർച്ചകൾ തുടരുകയാണ്. ഇതിന് സമാനമാണ് ഇന്ന് വിനു വി ജോണിനെതിരെ നടത്തിയ സൈബർ ഇടപെടലും. സിപിഎമ്മിലെ സൈബർ പോരാളിയാണ് ഷിഹാബ് അമൻ. ഡിവൈഎഫ് ഐയുടെ താനൂർ മേഖലാ സെക്രട്ടറി. മുമ്പ് സിറാജിൽ മാധ്യമ പ്രവർത്തകനുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ ഷിഹാബ് ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ പുതിയ വില്ലൻ. ഇതിനൊപ്പമാണ് മറുനാടനെതിരായ വിദ്വേഷ പ്രചരണം.

വിനു വി ജോണിനെതിരെ സ്വന്തം പേജിൽ ഷിഹാബ് ഇട്ടതും തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്. അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി-ഇതായിരുന്നു ആ പോസ്റ്റ്. ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ചിത്രം സഹിതമായിരുന്നു ഈ തെറ്റിധരിപ്പിക്കൽ വാർത്ത. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വിനു വി ജോൺ. സിപിഎമ്മിന്റെ കടുത്ത അനുയായിയാണ് പോസ്റ്റ് ഇട്ട ഷിഹാബ് എന്ന് ഏഷ്യാനെറ്റ് ന്യൂസും തിരിച്ചറിഞ്ഞിട്ടുണ്ട്.

സർക്കാർ ധൂർത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ പൊലീസ് തുടരുകയാണ്. ഇതിനൊപ്പമാണ് സത്യസന്ധമായ പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെയുള്ള സിപിഐ സൈബർ ഗുണ്ടകളുടെ ആക്രമണങ്ങൾ. നേരത്തെ മറുനാടൻ മലയാളിക്കെതിരേയും കേസ് എടുത്തിരുന്നു. സമ്പത്തിന്റെ കേരളത്തിന്റെ അംബാസിഡറായി ഡൽഹിയിൽ നിയമിച്ചതിനെ ചോദ്യം ചെയ്ത വീഡിയോയിൽ സർക്കാരിന്റെ ധൂർത്തിനെ മറുനാടൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് കേസെടുക്കാൻ ആധാരമാക്കിയ വീഡിയോ.

കേരളം പ്രളയത്തിൽ പെട്ടുഴലുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രളയനായകനാക്കാനും സംഘടിത നീക്കമുണ്ട്. സർക്കാരിൽ വിശ്വാസം കുറഞ്ഞതു കൊണ്ട് തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പഴയതു പോലെ ഫണ്ട് എത്തുന്നില്ല. ഇതിനിടെയാണ് ധൂർത്തിനെതിരെ വാർത്ത കൊടുത്തവരെ കേസിൽ കുടുക്കുന്നതും. ഇതിനൊപ്പം ഫണ്ടൊഴുക്ക് പഴയതു പോലെയായെന്ന് വരുത്താനും ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ടെത്തിച്ച് വീണ്ടും പിണറായിയെ ദുരിതാശ്വാസത്തിന്റെ ക്യാപ്ടൻ പദവിയിൽ എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടി സിപിഎമ്മിലെ ഒരു വിഭാഗം സജീവ ഇടപെടൽ നടത്തുന്നുണ്ട്. ഇതിലൂടെ ഫണ്ട് ഒഴുക്കും കൂടി. ഇതിനിടെയാണ് കള്ളക്കേസുകളും വിമർശന വിധേയമാകുന്നത്.

ദുരിതാശ്വാസവുമായുള്ള വ്യാജ പരാതി കിട്ടിയപ്പോൾ തന്നെ യാതൊരു അന്വേഷണവുമില്ലാതെ പൊലീസ് കേസെടുത്തു. എഫ് ഐ ആർ പ്രകാരം സോമകുമാർ എന്ന ആളാണ് പരാതിയുമായി എത്തിയത്. തിരുവനന്തപുരത്ത് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 1857/2019 എന്ന നമ്പറിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മറുനാടൻ മലയാളിയുടെ ന്യൂസ് എഡിറ്റർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ നിന്നാണ് സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാൽ കേസ് എടുക്കുമെന്ന് വ്യക്തമാക്കുന്നത്.

ജൂലൈ 5ന് മറുനാടൻ ഫെയ്‌സ് ബുക്ക് പേജിൽ വന്ന വീഡോയോയാണ് പരാതിക്ക് ആധാരം. ഇനി പറയൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കാശ് കൊടുക്കണോ?കൊടുക്കരുത് ... 5 നയാ പൈസ കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടി ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി കേരളാ മുഖ്യമന്ത്രിയുടെ അവശ്യ സേവന/ സർവ്വീസായ സിഎംഡിആർഎഫിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. ഇതിനാണ് കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകൾ ചുമത്തുന്നത്. ബോധപൂർവ്വമാണ് ഈ നീക്കമെല്ലാം നടക്കുന്നത്. കേരളാ സർക്കാരിന്റെ ധൂർത്താണ് മറുനാടൻ വീഡിയോയ്ക്ക് ആധാരമായത്. സമ്പത്തിനെ കേരളത്തിന്റെ വക്താവായി ഡൽഹിയിൽ നിയമിച്ചതായിരുന്നു വിർശനത്തിന് ആധാരം. ഇതിനെ പ്രളയത്തിന് ശേഷമുള്ള പ്രതികരണമെന്നോണം സൈബർ സഖാക്കർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോമകുമാറിന്റെ പരാതി എത്തുന്നത്. പരാതിക്കാരന്റെ അഡ്രസോ ഫോൺ നമ്പറോ പോലും വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് പരാതി.

സോമകുമാർ ടിവിപിഎം, പേരൂർക്കട, തിരുവനന്തപുരം സിറ്റി, കേരള, ഇന്ത്യ... എന്ന മേൽവിലാസമാണ് പരാതിക്കാരന്റേതായി നൽകിയിട്ടുള്ളത്. ഫോൺ നമ്പറും വിചിത്രമാണ്. 97-1502800561-എന്നതാണ് ഫോൺ നമ്പർ. പേരൂർക്കട ജംഗ്ഷനിൽ താമിക്കുന്ന ആളിന്റെ ഫോൺ നമ്പരാണ് ഇത്. പേരൂർക്കട എസ് ഐ സഞ്ജു ജോസഫാണ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആറിലുള്ളത് നിലനിൽക്കാത്ത വകുപ്പുകൾ

കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപ വകുപ്പ് പ്രകാരമാണ് ഒരു കേസ്. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയാണ് ഇതിൽ പറയുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം.

കേരളാ പൊലീസ് ആക്ടിലെ 120(ഒ)യാണ് മറ്റൊരു വകുപ്പ്. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയാണ് ഇത്. ഏതൊരാളും ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവർത്തിച്ചുള്ളതോ അനഭിമതമായോ അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം,. ഇമെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ സ്വയം ഏതെങ്കിലും ഒരാളിന് ശല്യമായി തീരുന്നുവെങ്കിൽ കുറ്റ സ്ഥാപനത്തിന്മേൽ ഒരു വർഷം വരെയാകുവെന്ന തടവോ 5,000 രൂപയാകാവുന്ന പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

അതായത് കേരളാ പൊലീസ് ആക്ടിലെ 120(ഒ) പ്രകാരം ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ജാമ്യം നൽകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം ഇതിനൊപ്പിച്ച് ഒന്നും മറുനാടൻ വീഡിയോയിലില്ല.

പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന കുറ്റം. ഇതൊന്നു മറുനാടന്റെ വീഡിയോയിൽ ഉണ്ടായിട്ടില്ല. എന്നാൽ ഈ വകുപ്പിന് 3 വർഷം വരെ തടവ് ലഭിക്കാം. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള തന്ത്രമാണ് ഇത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകാൻ മജിസ്‌ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകണം. ഇത്തരം ഊരാക്കുടുക്കുകൾക്ക് വേണ്ടിയാണ് എഫ് ഐ ആറിലെ വ്യാജ നിർമ്മിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP