മന്ത്രിക്കൊച്ചമ്മ ട്രാഫിക് ബ്ലോക്കിൽ പെട്ടതിന് മൂന്നുപൊലീസുകാരെ സസ്പെൻഡ് ചെയ്തത് തെറ്റായിപ്പോയി എന്നറിഞ്ഞപ്പോൾ തെറ്റു തിരുത്താൻ ഒരു സസ്പെൻഷൻ കൂടി; ശൂരനാട് ഓഡിറ്റോറിയത്തിന് സമീപം റോഡ് സൈഡിൽ കല്യാണ പാർട്ടി വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പത്തു മിനിറ്റ് താമസിച്ചതിന് പണിപോയി വീട്ടിലിരിക്കുന്നത് നാല് പൊലീസുകാർ; ഇന്ന് സസ്പെൻഡ് ചെയ്തത് റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലെ ഉമേഷ് ലോറൻസിനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: തെറ്റ് തിരുത്തും എന്നാവർത്തിച്ച് പറയുമ്പോഴും തെറ്റേതെന്ന് തിരിച്ചറിയാനാകാതെ സഖാക്കൾ. അധികാര ഗർവിൽ കാഴ്ച്ച നഷ്ടപ്പെട്ട തൊഴിലാളി പാർട്ടിയുടെ നേതാക്കൾ ജനമനസ്സിനെ മനസ്സിലാക്കാനോ ജനാഭിലാഷ സഫലീകരണത്തിനായി പ്രവർത്തിക്കാനോ തയ്യാറാകുന്നില്ല. മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ ട്രാഫിക് ബ്ലോക്കിൽ പെട്ടതിന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത് വൻ വിവാദമായതിന് പിന്നാലെ സംഭവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ കൂടി സസ്പെൻഡ് ചെയ്തു.
റൂറൽ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് ലോറൻസിനെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ വിഷയത്തിൽ വകുപ്പുതല നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം നാലായി. പത്തനംതിട്ട ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തുകൊല്ലത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചക്കുവള്ളി മയ്യത്തുങ്കര ഭാഗത്തു വച്ചാണ് ഗതാഗതക്കുരുക്കിൽപെട്ടത്.
സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനായി എത്തിയവർ വാഹനം വഴിയരികിൽ പാർക്ക് ചെയ്തതായിരുന്നു ഗതാഗതകുരുക്കിന് കാരണം. ഉടൻ തന്നെ മന്ത്രി വിവിരം കൊട്ടാരക്കര കൺട്രോൾ റൂമിൽ അറിയിച്ചു. അന്നു വൈകുന്നേരം തന്നെ കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയും സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെയും റൂറൽ എസ്പി ഹരിശങ്കർ സസ്പെന്റ് ചെയ്തു. വിഐപിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നതാണ് കുറ്റം. ഇതിനു പിന്നാലെയാണ് അന്നു റൂറൽ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് ലോറൻസിനെയും സസ്പെന്റ് ചെയ്തത്.
എന്നാൽ മന്ത്രിയുടെ വരവ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച്ച മറച്ചു വെയ്ക്കാനാണ് തിടുക്കപ്പെട്ട് നടപടി എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസുകാരുടെ സസ്പെൻഷന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. അധികാര ഗർവിൽ പൊലീസുകാർക്കെതിരെ എടുത്ത പ്രതികാര നടപടി പിൻവലിക്കണമെന്ന് കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു മന്ത്രി പത്തുമിനിറ്റോളം ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടത്. പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദർശനത്തിന് എത്തിയ എസ്പി ആർ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കിൽ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ഇതിന്റെ പേരിൽ ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ചാണ് ഒരു എഎസ്ഐയ്ക്കും ശൂരനാട് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്കും സസ്പെൻഷൻ വന്നത്. പ്രശ്നത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും സുരക്ഷാവീഴ്ച വന്നിട്ടില്ലെന്ന് തന്നെയാണ് പൊലീസിനുള്ളിലെ വിലയിരുത്തൽ. മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ചക്കുവള്ളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് കൊട്ടാരക്കര കൺട്രോൾ റൂമിൽ നിന്നും ശൂരനാട് പൊലീസിൽ അറിയിച്ചത്.
ചക്കുവള്ളി ജംഗ്ഷനിൽ ബ്ലോക്ക് ഉണ്ടെന്നു അറിഞ്ഞതോടെ ശൂരനാട് പൊലീസ് ചക്കുവള്ളി എത്തി. എന്നാൽ ചക്കുവള്ളി ജംഗ്ഷനിൽ ബ്ലോക്ക് ഉണ്ടായിരുന്നില്ല. ശൂരനാട് പൊലീസ് മടങ്ങി. എന്നാൽ ചക്കുവള്ളി ജംഗ്ഷനിൽ വീണ്ടും ബ്ലോക്ക് എന്ന് പറഞ്ഞു സ്റ്റേഷനിൽ വീണ്ടും സന്ദേശം എത്തി. അതോടെ വീണ്ടും ശൂരനാട് പൊലീസ് ചക്കുവള്ളി ജംഗ്ഷനിൽ എത്തി. അവിടെ ബ്ലോക്ക് ഇല്ല എന്ന് മനസിലാക്കി തിരിച്ചു വന്നു. എന്നാൽ മന്ത്രിയും സംഘവും കുടുങ്ങിക്കിടന്നത് മയ്യത്തുംകരയിലാണ്. അവിടെ ഒരു പള്ളിക്കടുത്ത് വിവാഹമുണ്ടായിരുന്നു. ഈ വിവാഹബ്ലോക്കിലാണ് മന്ത്രിയും സംഘവും കുടുങ്ങിയത്. ശൂരനാട് പൊലീസിന് ശരിയായ ശരിയായ വിവരം നൽകുന്നതിൽ കൊട്ടാരക്കര കൺട്രോൾ റൂമിനാണ് പിഴച്ചത്.
കൺട്രോൾ റൂമിൽ നിന്നും നൽകിയ വിവരം അനുസരിച്ചാണ് ശൂരനാട് പൊലീസ് രണ്ടു തവണ ചക്കുവള്ളി എത്തി മടങ്ങിയത്. കൃത്യമായ വിവരം ശൂരനാട് പൊലീസിന് നൽകിയിരുന്നെങ്കിൽ മന്ത്രിയും സംഘവും ബ്ലോക്കിൽ കുടുങ്ങുമായിരുന്നില്ല. ലൊക്കേഷൻ പിഴച്ചപ്പോൾ പൊലീസുകാർ കുറ്റക്കാരും സസ്പെൻഷൻ അവരെ തേടി എത്തുകയും ചെയ്യുകയായിരുന്നു. ശൂരനാട് സ്റ്റേഷനിൽ ജിഡി ചാർജ് ഉണ്ടായിരുന്ന സീനിയർ സിപിഒ ഹരിലാലിനും പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ രാജേഷിനുമാണ് സസ്പെൻഷൻ വന്നത്. ഇവരെകൂടാതെ റൂറൽ പൊലീസ് സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീനുമാണ് സസ്പെൻഷൻ വന്നത്.
മിണ്ടാപ്രാണികളല്ലേ എന്ത് പണിയും വരും എന്ന അടക്കം പറിച്ചിലാണ് സംഭവത്തെ തുടർന്ന് പൊലീസിൽ നിന്നും ഉണ്ടാകുന്നത്. പൊലീസുകാർ നിരപരാധികളായിട്ടും സസ്പെൻഷൻ വാങ്ങിക്കേണ്ടി വന്നതിനെ തുടർന്നാണ് ഇത്തരം അടക്കം പറച്ചിൽ വന്നത്. ഇത് ഒരു രോഷമായി കൊല്ലം പൊലീസിൽ ഉയരുകയും ചെയ്യുന്നുണ്ട്. ലൊക്കേഷൻ പിഴച്ചതുകൊട്ടാരക്കര കൺട്രോൾ റൂമിനാണ്. പണി വാങ്ങിയത് ശൂരനാട് പൊലീസും സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐയും. ഇതാണ് ഈ സസ്പെൻഷനെതിരെ രോഷം ഉയരാൻ ഇടയാക്കുന്നത്. മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിനാണ് പൊലീസുകാർക്ക് സസ്പെൻഷൻ വന്നത്.
മുഖ്യമന്ത്രിയുടെ ചീറിപ്പായലിനെതിരെ ജനരോഷം ഉയരുന്ന വേളയിലാണ് ചീറിപ്പായാൻ വഴിയൊരുക്കാത്തതിന്റെ പേരിൽ നിരപരാധികളായ പൊലീസുകാർക്ക് സസ്പെൻഷൻ വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു വേണ്ടി ഗതാഗതം തടഞ്ഞ പൊലീസ് രോഗികളുമായി പോയ രണ്ടു ആംബുലൻസുകളെ പോലും കടത്തിവിടാത്തതു തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കഴിഞ്ഞ വാരം സംഘർഷത്തിൽ കലാശിച്ചിരുന്നു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ നന്ദൻകോട്, പിഎംജി ജംക്ഷൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞു. അതിനിടെയായിരുന്നു അത്യാസന്ന നിലയിലുള്ള രോഗികളുമായി ആംബുലൻസുകൾ എത്തിയത്.
പിഎംജി ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആംബുലൻസുകൾ കടത്തി വിടാൻ തയാറായില്ല. ഇതോടെ ജനം ഉടക്കി. പൊലീസും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. നാട്ടുകാരെ വിരട്ടുകയും ചെയ്തു. കുറെ കഴിഞ്ഞു മുന്നിൽ പൈലറ്റ് ജീപ്പിന്റെയും പിന്നിൽ 3 അകമ്പടി വാഹനങ്ങളുടെയും കവചത്തിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയി. അപ്പോഴേക്കും വിലപ്പെട്ട 15 മിനിറ്റ് ആംബുലൻസിലെ രോഗികൾക്കു നഷ്ടമായിരുന്നു. അത്യാസന്ന രോഗികൾക്ക് ഒരു നിമിഷം പോലും പ്രധാനമായിരിക്കെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ രോഗികൾക്ക് പതിനഞ്ചു മിനിറ്റു നഷ്ടമായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടതും മുൻപ് വാർത്തയായിരുന്നു. മംഗലപുരം സിഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിഐ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങളും വിവാദങ്ങളും നിർബാധം അരങ്ങേറുന്ന വേളയിൽ തന്നെയാണ് മന്ത്രി പത്തു മിനിട്ട് വഴിയിൽ കുടുങ്ങി എന്ന് പറഞ്ഞു നിരപരാധികളായ പൊലീസുകാർക്ക് സസ്പെൻഷൻ വന്നത്.
കഴിഞ്ഞ ദിവസമാണ് തെറ്റ് തിരുത്തി ജനങ്ങളുമായി കൂടുതൽ അടുക്കണമെന്ന് സിപിഎം തീരുമാനിച്ചത്. നേതാക്ളുടെ ഗർവും അഹങ്കാരവും പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റിയെന്നാണ് പാർട്ടി വിലയിരുത്തൽ ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയേയും നേതാക്കളേയും സർക്കാരിനെയും ജനകീയമാക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് മന്ത്രിയുടെ വാഹനം താമസിച്ചതിന്റെ പേരിൽ നാലാമത്തെ പൊലീസുകാരനെയും സസ്പെൻഡ് ചെയ്തത്.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഏക സിവിൽ കോഡ്: നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ
- ഏക സിവിൽകോഡിനെ തുറന്നെതിർക്കാൻ മുസ്ലിംലീഗ്
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 78 പ്രതിപക്ഷ എം പിമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്