വനത്തിനും വന്യമൃഗങ്ങൾക്കും മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ തോക്കെടുത്ത് കാടുകയറിയത് ഇരുപത്തഞ്ചാം വയസ്സിൽ; സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വീഴ്ത്തിയത് 800 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ; 'ചൂണ്ടുവിരൽ കൊണ്ട് ഒറ്റയാനെ തളക്കുന്ന' ത്രേസ്യാ തോമസ് എട്ടര പതിറ്റാണ്ടിലധികം നയിച്ചത് അഡ്വഞ്ചറസ് ജീവിതം; ശിക്കാരി കുട്ടിയമ്മ വിടപറഞ്ഞതോടെ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ജീവിതത്തിന്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എൺപത്തിയേഴാം വയസ്സിൽ കുട്ടിയമ്മ വിട പറയുമ്പോൾ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ഇതിഹാസ തുല്യമായ ഒരു ജീവിതത്തിനാണ്. കഷ്ടപ്പാടിന് വിരാമമിടാൻ പാലായിൽ നിന്നും ചിന്നാർ വനമേഖലയിലേക്ക് കുടിയേറിയവൾ. സഹോദരന്റെ ജീവന് വേണ്ടി തോക്കെടുത്ത് കാടു കയറിയവൾ. ചൂണ്ടുവിരലിൽ കൊമ്പനെ പോലും നിലയ്ക്കു നിർത്തുന്നവൾ. പറഞ്ഞു പറ്റിച്ച വനംവകുപ്പിനെ നിയമം കൊണ്ട് നേരിട്ട് വിജയം നേടിയവൾ.. വാർദ്ധക്യം പിടിമുറുക്കിയപ്പോഴും പൊതുജന സേവനത്തിനായി മുന്നിൽ നിന്നവൾ. മലയാളികൾ കൊണ്ടാടിയ മഹത് വനിതകളിൽ എന്തുകൊണ്ടും പ്രഥമഗണനീയയാണ് ത്രേസ്യാ തോമസ് എന്ന ശിക്കാരി കുട്ടിയമ്മ. 25-ാം വയസിൽ നാടൻ തോക്കുമായി കാടുകയറിയ ശിക്കാരി കുട്ടിയമ്മ കേരളത്തിലെ ആദ്യ വനിതാശിക്കാരിയാണ്.
പാലാ സ്വദേശിയായ ത്രേസ്യാമ്മ 1964ലാണ് ചിന്നാർ വനമേഖലയിലേക്ക് കുടിയേറിയത്. കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചനം തേടിയാണ് പാലാ ഇടമറ്റത്തുനിന്ന് പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം 1964ൽ കുട്ടിയമ്മ മറയൂരിലേക്ക് കുടിയേറിയത്. ചിന്നാർ മേഖലയിലെ ചുരുളിപ്പെട്ടിയിൽ 20 ഏക്കർ സ്ഥലം വാങ്ങി താമസം തുടങ്ങി. വന്യമൃഗങ്ങളോടും പ്രകൃതിയോടും പടവെട്ടി പുതിയ ജീവിതം ആരംഭിച്ച കുട്ടിയമ്മ പിന്നീട് തന്റെ സ്വപ്നമായ കർത്താവിന്റെ മണവാട്ടിയാകാൻ തീരുമാനിച്ചു.
കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു
കന്യാസ്ത്രീയാകാൻ തീരുമാനിച്ച കുട്ടിയമ്മ റെയ്ച്ചൂരിലേക്ക് പോയി. റെയ്ച്ചൂരിൽ പഠിക്കുന്നതിനിടയിലാണ് സഹോദരൻ പാപ്പച്ചനെ കാട്ടുപോത്ത് വെട്ടിയ വിവരം അറിയുന്നത്. ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാൻ കഴിയാതെ വന്നതോടെ പാപ്പച്ചനെ നിർബന്ധപൂർവ്വം ആശുപത്രി അധികൃതർ പുറത്താക്കി. പണം തന്നില്ലെങ്കിൽ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. സഹോദരനെ രക്ഷിക്കാനായി ആശുപത്രി അധികൃതരുടെ ആവശ്യം നിറവേറ്റാൻ തന്നെ തന്റേടിയായ കുട്ടിയമ്മ തീരുമാനിച്ചു. സഹോദരന്റെ ചികിത്സാ ചെലവിനുവേണ്ടി ഇളയ സഹോദരൻ ടോമിയെയും കൂട്ടി ഒരു നാടൻ തോക്കുമായി കുട്ടിയമ്മ ആദ്യമായി കാടുകയറി. ഉൾവനത്തിൽ കണ്ട കാട്ടുപോത്തിനെ ആദ്യവെടിയിൽ തന്നെ കുട്ടിയമ്മ വീഴ്ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച കുട്ടിയമ്മ പിന്നീട് വേട്ടയാടൽ തന്റെ ദൗത്യമാക്കുകയായിരുന്നു.
കുട്ടിയമ്മയുടെ ശൗര്യത്തിനു മുന്നിൽ പിന്നീട് നൂറുകണക്കിന് കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും വീണു. അപൂർവം കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ട്. കുട്ടിയമ്മയുടെ പരുക്കൻ ഭാവവും പെരുമാറ്റവും, തോക്ക് കുത്തി ആരെയും കൂസാതെയുള്ള നിൽപ്പും അടിമാലിയിലെയും മറയൂരിലെയും ആളുകൾക്ക് പ്രത്യേകിച്ച് പുരുഷന്മാർക്ക് കൗതുകമായിരുന്നു. ആ നിൽപ്പും നോട്ടവുംകൊണ്ട് അവരെക്കുറിച്ച് പലരുമുണ്ടാക്കിയ കഥകളിലൂടെ കുട്ടിയമ്മ പോലും അറിയാതെ അവർക്ക് ഒരു വീര പരിവേഷം കിട്ടി. 'ചൂണ്ടു വിരൽ കൊണ്ട് ഒറ്റയാന്മാരെ തളക്കുന്നവൾ'. യഥാർത്ഥത്തിൽ കുട്ടിയമ്മ ആന വേട്ടക്കാരിയായിരുന്നില്ല. നിരവധി കാട്ടുപോത്തുകളും, മാനും, മ്ലാവും ഒക്കെ ആയിരുന്നു കുട്ടിയമ്മയുടെ തോക്കിന്റെ മുൻപിൽ ഇരകളായത്. ആനയെ വേട്ടയാടാൻ അറിയാഞ്ഞിട്ടല്ല. നെറ്റിക്ക് പിന്നിലുള്ള കുഴിയിലേക്ക് കാഞ്ചിവലിച്ചാൽ ഏതു കൊമ്പനും വീഴും. കുട്ടിയമ്മയ്ക്ക് ഉന്നവും തെറ്റാറില്ല. പക്ഷേ ചെയ്തില്ല. മാത്രമല്ല ആനവേട്ടക്കാരുടെ കണ്ണിലെ കരടുമായിരുന്നു അവർ.
കൂട്ടിന് കിട്ടിയത് സഹോദരന്മാരുടെ കൂട്ടുകാരനെ
ഇതിനിടെ ശ്രീലങ്കൻ സ്വദേശിയും സഹോദന്മാരുടെ കൂട്ടുകാരനുമായ തോമസുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇരുവരും ചേർന്നായിരുന്നു വേട്ടയാടൽ. ചിന്നാർ ഉൾവനങ്ങളിലെ കാട്ടാനയുടെ ശല്യത്തിൽ നിന്ന് കുട്ടിയമ്മയുടെ സംരക്ഷണം ലഭിക്കുമെന്ന് മനസിലാക്കി ചിന്നാർ വനത്തിലേക്ക് കൂടുതൽ ആളുകൾ വന്നുതുടങ്ങി. അങ്ങനെ 82 ഏക്കർ സ്ഥലത്ത് 42 കുടുംബങ്ങൾ താമസമുറപ്പിച്ചപ്പോൾ, വനമധ്യത്തിൽ ചിന്നാർ ചുരുളിവെട്ടി എന്ന ഗ്രാമം ഉയർന്നു. മൃഗവേട്ട വ്യാപകമായതോടെ ഇവരെ കുടിയിറക്കാൻ സർക്കാർ തീരുമാനമെടുത്തു. കുട്ടിയമ്മയ്ക്ക് അന്ന് 17 ഏക്കർ സ്ഥലമുണ്ടായിരുന്നു. സ്ഥലത്തിനു പകരമായി പണം നൽകാമെന്ന വ്യവസ്ഥയിൽ സർക്കാർ 1993ൽ സ്ഥലം ഏറ്റെടുത്തു. ഈ സ്ഥലം സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനത്തിൽ നിലം, പുരയിടം എന്ന് ചേർത്തതിനാൽ പുരയിടത്തിന് മാത്രമേ വില നിശ്ചയിച്ചിരുന്നുള്ളു. പണം ലഭിക്കാൻ വൈകിയതിനാൽ അവിടം വിട്ടുപോകാൻ ആരും തയാറായില്ല.
വനത്തെ കീഴടക്കിയവൾ വനം വകുപ്പിനെയും തോൽപ്പിച്ചു
പ്രകൃതിയോടും വന്യമൃഗങ്ങളോടും പടവെട്ടി പെന്നുവിളയിച്ച മണ്ണ് ഉപേക്ഷിക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കാതെവന്നതോടെ തോക്ക് താഴെവച്ച് കുട്ടിയമ്മ വനംവകുപ്പുമായി നിയമയുദ്ധത്തിനിറങ്ങി. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി 2005ൽ ഹൈക്കോടതിയെ സമീപിച്ചു. പലിശ ഉൾപ്പെടെ 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2006 ജനുവരിയിൽ കോടതി വിധിയുണ്ടായി. എന്നാൽ 29 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ കുട്ടിയമ്മ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവിൽ 2016ൽ കുട്ടിയമ്മയ്ക്ക് മുഴുവൻ തുകയും ലഭിച്ചു.
കാടിറങ്ങി വാനപ്രസ്ഥം
കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസമാരംഭിച്ചു. സ്വത്തുക്കളെല്ലാം മകനും കുട്ടികൾക്കുമായി നൽകിയ കുട്ടിയമ്മ പൊതുപ്രവർത്തകയായി. വാർദ്ധക്യം കുട്ടിയമ്മയുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും ഒരു കുറവും വരുത്തിയിരുന്നില്ല. ചുരുളിപ്പെട്ടിയിലെ സ്വന്തം ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്തിരുന്ന കുട്ടിയമ്മ, അവരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ വീട്ടിൽ വിശ്രമജീവിതം നയിക്കെയാണ് മരണം തേടിയെത്തിയത്. പരേതയുടെ സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച മൂന്നിന് കാപ്പാടുള്ള വീട്ടിൽ ആരംഭിച്ച് തുടർന്ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ് ചാക്കോ. മകൻ: വി.ടി. ജോസഫ് (ബാബു, മാതാ ഓർഗാനിക്). മരുമകൾ: ഷേർളി (മഠത്തിപ്പറമ്പിൽ, മറയൂർ)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍