അംഗത്വ കാമ്പൈൻ നാളെ അവസാനിക്കാനിരിക്കെ ലക്ഷ്യം നേടാനാവാതെ കേരളത്തിലെ ബിജെപി നേതൃത്വം; 25 ലക്ഷം എങ്കിലും ആക്കി ഉയർത്തിയില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തിന്റെ ശകാരം കേൾക്കേണ്ടി വരും; സർവ്വ പോഷക സംഘടനകളും രംഗത്തുണ്ടെങ്കിലും അംഗത്വ കാമ്പൈന് മെല്ലപ്പോക്ക്; ശ്രീധരൻ പിള്ള നേരിടുന്ന വലിയ പ്രതിസന്ധി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നേരിടുന്നത് വമ്പൻ പ്രതിസന്ധി. ബിജെപിയുടെ അംഗത്വ കാമ്പൈൻ ലക്ഷ്യത്തിലെത്താത്തതാണ് ഇതിന് കാരണം. നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇത് ഇരട്ടിയാക്കാനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ മൊത്തം അംഗങ്ങൾ 25 ലക്ഷം പോലുമായില്ലെന്നതാണ് വസ്തുത. ഇതു സംഭവിച്ചാൽ കേന്ദ്ര നേതൃത്വത്തിന്റെ ശാസന ശ്രീധരൻ പിള്ളയെ തേടിയെത്തും. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്യും. ബിജെപിക്ക് അനുകൂലമായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത മുഴുവൻ പേരെയും അംഗങ്ങളാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് നടപ്പാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല.
നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപി.യിൽ ഉള്ളത്. അതിൽ 20 ശതമാനം വർധന വരുത്തിയാൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും. അംഗത്വം കാൽക്കോടിയെങ്കിലും ആക്കിയാലും നാണക്കേട് ഒഴിവാക്കാം. ഇതിന് കഴിയുമോ എന്ന സംശയവും ഉണ്ട്. വി മുരളീധരനും പികെ കൃഷ്ണദാസുമാണ് കേരളത്തിലെ പ്രബല ഗ്രൂപ്പുകളുടെ നേതാക്കൾ. പി എസ് ശ്രീധരൻ പിള്ള ഈ രണ്ട് ഗ്രൂപ്പിനും പുറത്തുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ പിന്തുണ ശ്രീധരൻ പിള്ളയ്ക്ക് ലഭിക്കുന്നുമുണ്ട്. നേരത്തെ വിവാദം കത്തിയപ്പോൾ കേന്ദ്ര നേതൃത്വം ലക്ഷ്യങ്ങളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നായിരുന്നു പിള്ള പറഞ്ഞത്. അഞ്ച് ലക്ഷം പുതിയ അംഗങ്ങളെന്നത് വലിയ നേട്ടമാണെന്നും പറഞ്ഞു. എന്നാൽ അഞ്ച് ലക്ഷം കൊണ്ട് കേന്ദ്ര നേതൃത്വം തൃപ്തരാകില്ലെന്നാണ് സൂചന.
പോഷക സംഘടനകളായ യുവമോർച്ചയും മഹിളാ മോർച്ചയും കർഷക മോർച്ചയും ന്യൂനപക്ഷ മോർച്ചയുമെല്ലാം സ്വന്തം നിലയിൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. യുവാക്കൾക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകൾ കെട്ടിയാണ് അംഗത്വ ക്യാമ്പയിൻ നടക്കുന്നത്. എന്നാൽ അംഗത്വം പ്രതീക്ഷിച്ച പോലെ ഉയരുന്നില്ല. അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാനാണ് ഇപ്പോൾ ബിജെപി നേതൃത്തിന്റെ ശ്രമം. 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താൻ കഴിയില്ലെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. ബിജെപി.ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവൻ പാർട്ടി അംഗങ്ങളാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കൾതന്നെ പറയുന്നത്. ഇത്തരം ന്യായങ്ങളൊന്നും കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ വഴയില്ല. അതുകൊണ്ട് തന്നെ നടപടികൾക്കും സാധ്യതയുണ്ട്.
മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാൻ കഴിയുമെങ്കിൽ ഇപ്പോൾ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാൻ. ഒരു ഫോണിൽനിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാൻ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള വലിയ പ്രയത്നം ഉണ്ടെങ്കിൽ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു. അപേക്ഷാ ഫോറത്തിൽ വിവരങ്ങൾ ശേഖരിച്ച് പിന്നീട് ഓൺലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതേസമയം ന്യൂനപക്ഷങ്ങൾ ഇല്ലാതെ കേരളത്തിൽ ഒരു മാറ്റവുമുണ്ടാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം നിർദ്ദേശവും നൽകി.
അതിനാൽ, പ്രത്യേക ചടങ്ങുകൾ തന്നെ സംഘടിപ്പിച്ചാണ് ന്യൂനപക്ഷത്തുനിന്നുള്ള പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും എങ്ങുമെത്തിയില്ല. 21-ന് അംഗത്വ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. ബിജെപി.യിൽ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബർ 11 മുതൽ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറിൽ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറിൽ ജില്ല-സംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
നേരത്തെ കേരളത്തിലെ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമെന്ന് ശ്രീധരൻ പിള്ള മറുനാടനോട് പറഞ്ഞിരുന്നു. പുതുതായി അംഗങ്ങളെ ചേർക്കാനുള്ള ബിജെപി ക്യാമ്പയിന് കേരളത്തിൽ വൻ തിരിച്ചടി എന്ന മാധ്യമ വാർത്തകളെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയായിരുന്നു അന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. അഞ്ചു ലക്ഷം മെമ്പർഷിപ്പ് പുതുതായി വന്നു എന്ന് വരുമ്പോൾ തന്നെ അംഗത്വ പ്രചാരണം വൻ വിജയമാണ്. ഇത് ഞങ്ങളുടെ പ്രതീക്ഷകൾക്ക് തന്നെ അപ്പുറവുമാണ്. ടാർജറ്റ് ഞങ്ങൾ പൂർത്തിയാക്കും. അണികളെ ആവേശഭരിതമാക്കുന്ന സമീപനം തന്നെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ കാര്യത്തിലും ഞങ്ങൾ നടത്തിയത്. ഞങ്ങൾക്ക് എപ്പോഴും ഒരു കണക്കുണ്ടാകും. ആ കണക്കുകൾക്ക് അടുത്ത് വരുന്നുണ്ടോ എന്നാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ടു ഒരു നിർദ്ദേശവും കേന്ദ്രത്തിൽ നിന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടില്ല. ഈ കാര്യത്തിൽ ഒരു തരത്തിലുമുള്ള ഇടപെടൽ വന്നിട്ടില്ലെന്നും പിള്ള പറഞ്ഞിരുന്നു.
മെമ്പർഷിപ്പ് ക്യാമ്പയിനോടു ജനങ്ങൾ നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. അഞ്ചു ലക്ഷം മെമ്പർഷിപ്പ് പുതുതായി വന്നു എന്നത് തന്നെ അതിനുള്ള തെളിവാണ്. ഇനിയും ധാരാളം സമയം കിടക്കുകയുമാണ്. 15 ലക്ഷം പേരെ പുതുതായി ചേർക്കാൻ ലക്ഷ്യമിട്ട് ബിജെപി കേരളത്തിൽ നടത്തിയ അംഗത്വ പ്രചാരണത്തിനു വൻ തിരിച്ചടി നേരിട്ടു എന്നും പുതുതായി 5 ലക്ഷം അംഗങ്ങളെ മാത്രമേ കേരളത്തിൽ ബിജെപിക്ക് ലഭിച്ചുള്ളൂ എന്നാണ് വാർത്തകൾ വന്നത്. കേരളത്തിൽ ദൃശ്യമാകുന്നത് ബിജെപി മുന്നേറ്റം തന്നെയാണ് എന്നാണ് വാർത്തകളിൽ വന്നത്. അംഗത്വ വിതരണത്തിൽ പാളിച്ചകൾ വരുകയോ തിരിച്ചടി നേരിടുകയോ ചെയ്തിട്ടില്ല-ശ്രീധരൻ പിള്ള പറഞ്ഞു. മെമ്പർഷിപ്പ് ക്യാമ്പയിൻ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ. ഇനിയും മെമ്പർഷിപ്പ് ക്യാമ്പയിന് സമയമുണ്ട്. ഇപ്പോൾ പറയുന്നു അഞ്ച് ലക്ഷം മെമ്പർഷിപ്പ് ലഭിച്ചു എന്ന്. അത് തന്നെ വളരെ കൂടുതല്ലല്ലേ. ഇനിയും ക്യാമ്പയിന് സമയവുമുണ്ട്. മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയപ്പോൾ ഇരുപത് ശതമാനം അധികം മെമ്പർഷിപ്പ് ലഭിച്ചു കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തൽ. ഇപ്പോൾ കേരളത്തിലെ വെള്ളപ്പൊക്കം, മഴ കാരണം അംഗത്വ വിതരണം നീട്ടിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ വന്ന വാർത്തകൾ അതുകൊണ്ട് തന്നെ ശരിയുമല്ല-ശ്രീധരൻ പിള്ള പറയുന്നു.
അതേസമയം ജൂലൈ 6 മുതൽ കേരളത്തിൽ നടത്തിയ അംഗത്വ പ്രചാരണത്തിലൂടെ നേടിയത് 5 ലക്ഷം അംഗങ്ങളെ മാത്രമെന്നാണ് പുറത്തു വന്ന കണക്കുകൾ. കൂടുതൽ പുതിയ അംഗങ്ങളെ ചേർത്തതു തിരുവനന്തപുരം ജില്ലയിലാണെന്നാണ് പുറത്തു വന്ന കണക്കുകൾ പറയുന്നത്. 50,000 പേർ തിരുവനന്തപുരത്ത് പുതുതായി എത്തിയപ്പോൾ മലയോര ജില്ലകളിൽ കുറവ് അംഗങ്ങൾ മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ 10,000 പേർ വീതമാണ് അംഗത്വത്തിലേക്ക് എത്തിയത്. എറണാകുളം ജില്ലയിൽ 17,000 പേർ മാത്രമേ പുതിയ അംഗങ്ങളായി ചേർക്കാനായുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്