Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പത്താം ക്ലാസിലെ അണ്ണനോട് തോന്നിയ അടുപ്പം തുടർന്നത് വർഷങ്ങളോളം; കറക്കവും ചാറ്റിംഗുമായി പ്രണയം വളർന്നതോടെ സംഗതി അച്ഛനറിഞ്ഞു; പിതാവിന്റെ ഉപദേശവും ശിക്ഷയും വർദ്ധിച്ചതോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ പെൺകുട്ടി അച്ഛനെ കൊലപ്പെടുത്തിയത് ക്രൂരമായി; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം കേട്ട് ഞെട്ടി പൊലീസും

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പത്താം ക്ലാസിലെ അണ്ണനോട് തോന്നിയ അടുപ്പം തുടർന്നത് വർഷങ്ങളോളം; കറക്കവും ചാറ്റിംഗുമായി പ്രണയം വളർന്നതോടെ സംഗതി അച്ഛനറിഞ്ഞു; പിതാവിന്റെ ഉപദേശവും ശിക്ഷയും വർദ്ധിച്ചതോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ പെൺകുട്ടി അച്ഛനെ കൊലപ്പെടുത്തിയത് ക്രൂരമായി; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം കേട്ട് ഞെട്ടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മകളെ ജീവന് തുല്യം സ്‌നേഹിച്ച പിതാവിനെ ഒടുവിൽ മകൾ തന്നെ ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം ചുട്ടുകൊന്നത് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ. പിതാവിനെ കൊലപ്പെടുത്തിയതിന് കസ്റ്റഡിയിലായ പതിനഞ്ചുകാരിയുടെ മൊഴി കേട്ട് പൊലീസ് പോലും അമ്പരക്കുകയാണ്. ഞായറാഴ്ച ബംഗളൂരുവിലെ രാജാജിനഗറിലാണ് ഏവരെയും ഞെട്ടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പത്തൊൻപതുകാരനായ കാമുകനുമൊത്ത് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 'അച്ഛൻ എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. എന്നെ ഫോൺ വിളിക്കാൻ അനുവദിക്കുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി. പ്രവീണുമായുള്ള ബന്ധം അവസാനിപ്പിക്കാനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു. പ്രവീണുമായി മാളിൽ പോകുന്നത് മനസ്സിലാക്കിയ അച്ഛൻ, ബെൽറ്റ് കൊണ്ട് എന്നെ ക്രൂരമായി അടിച്ചു. എനിക്കെന്റെ സ്വാതന്ത്ര്യം തിരികെ വേണം. അതുകൊണ്ടാണ് അച്ഛനെ കൊലപ്പെടുത്തിയത്'.- 15 കാരിയുടെ മൊഴി കേട്ട പൊലീസുകാർ പോലും ഞെട്ടിത്തരിച്ചു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി പത്തിൽ പഠിക്കുന്ന പ്രവീണുമായി അടുക്കുന്നത്. പിന്നീട് ആൺകുട്ടി സ്‌കൂൾ മാറി കോളേജിലെത്തിയപ്പോഴും ബന്ധം തുടർന്നു. ഇരുവരും മാളുകളിൽവച്ച് പരസ്പരം കാണുകയും ഫോണിൽ ദീർഘനേരം സംസാരിക്കാറുമുണ്ടായിരുന്നു. ഈയടുത്ത കാലത്താണ് ഇവരുടെ ബന്ധം അച്ഛൻ അറിയുന്നത്. പ്രവീൺ സമ്മാനമായി നൽകിയ ഫോണിലൂടെയാണ് ഇവർ അച്ഛനെതിരെ പ്രതികാരം ചെയ്യുന്നത് ആസൂത്രണം ചെയ്തത്.

പെൺകുട്ടി കാമുകനുമായി ചേർന്നാണ് ബിസിനസുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യവുമായി അവർ പുതുച്ചേരിയിൽ പോയിരുന്ന ദിവസമാണ് ഇവർ കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രി പാലിൽ ഉറക്ക ഗുളിയ കലർത്തി പെൺകുട്ടി അച്ഛന് നൽകി. ശേഷം കാമുകൻ പ്രവീണിനെ വിളിച്ചുവരുത്തി. പിന്നീട് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി. രാവിലെ വീട്ടിൽനിന്ന് ദുർഗന്ധത്തോടെയുള്ള പുക ഉയരുന്നത് കണ്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇരുവരും കുറ്റം സമ്മതിച്ചു. മകളെ അത്രയേറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ടയാളെന്ന് അയൽവാസികൾ പറഞ്ഞു. തന്റെ മകൾ നിരപരാധിയാണെന്ന് അമ്മ പറഞ്ഞു.

കാമുകൻ പ്രവീണിനെ(19) പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്.  സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളെ കാണുന്നതിനും പെൺകുട്ടിക്ക് വിലക്കേർപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബംഗളൂരു നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP