ബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക; ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും; എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
ഡോ.മനോജ് ബ്രൈറ്റ്
ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച്
'ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കും. കാരണം ഭാര്യക്ക് പിന്മാറാൻ പഴുതുകളൊന്നും ബാക്കിയില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കും. ഒട്ടും വൈകാൻപറ്റില്ല,കാരണം അതെ ദിവസം തന്നെ ഭർത്താവിന്റെ ചിത അണയുന്നതിനു മുൻപ് തന്നെ അവരെ അതിൽ ദഹിപ്പിക്കണം. ബ്രാഹ്മണരും, വൈശ്യരും വളരെ കർശനമായി ഇത് പാലിക്കുന്നുണ്ട്. എന്നാൽ ക്ഷത്രീയരുടെയും ശൂദ്രരുടേയും ആചാരം അനുസരിച്ച് ഭർത്താവ് വേറെ എവിടെയെങ്കിലും വച്ച് മരിച്ച്, എന്നോ ദഹിപ്പിക്കപ്പെട്ടിട്ടുപോയിട്ടുണ്ടെങ്കിലും ഭാര്യയെയും ദഹിപ്പിക്കണം. ഭർത്താവിന്റെ മരണത്തിനു തെളിവായി അൽപം ചാരമോ, മരണപത്രമോ മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കിലും.
അതനുസരിച്ച് നഗരത്തിനു പുറത്ത് ഈ ആവശ്യത്തിലേക്കായി കുഴിച്ച ഒരുകുഴിയിലേക്ക് ഭർത്താവിനെ കൊണ്ടുവന്ന് ദഹിപ്പിക്കും. ഭാര്യ അവരുടെ സമ്പ്രദായം അനുസരിച്ച് നന്നായി അണിഞ്ഞൊരുങ്ങി വാതിലിനു വെളിയിൽ ഒരു മേലാപ്പിനു കീഴിൽ ആസനസ്ഥയാകും. കൊമ്പുകുഴലുകൾ വിളിക്കപ്പെടും. വാദ്യഘോഷങ്ങളുയരും. യുവതിക്ക് തുടർച്ചയായി വെറ്റില മുറുക്കാൻ കൊടുത്ത് സന്തോഷിപ്പിക്കും. അവർ അതേസമയം തുടർച്ചയായി ദൈവനാമം ഉരുവിട്ടുകൊണ്ടിരിക്കും. ഞാൻ അവസാനം കണ്ട ചടങ്ങിലെ യുവതി തുടർച്ചയായി ''നാരായണ'' എന്ന് ഉരുവിട്ടിരുന്നു. അവർ അത് തുടർച്ചയായും വേഗത്തിലും ഉച്ചരിക്കുന്നത് തന്നെ വിസ്മയമായിരുന്നു.
ക്ഷത്രീയരും ശൂദ്രരും സ്ത്രീ ഉടനെ അനുഭവിക്കാൻ പോകുന്ന വേദനയും ദുരിതവും അകറ്റാനും, അവർ വാക്കു മാറാതിരിക്കാനും ചിലപ്പോൾ വെറ്റിലയുടെ കൂടെ എന്തോ കൊടുത്ത് സ്ത്രീയെ അർദ്ധബോധാവസ്ഥയിലാക്കാറുണ്ട്. പക്ഷേ ബ്രാഹ്മണനായ പത്മനാഭ എന്നോട് പറയുന്നത് ബ്രാഹ്മണർ അവരുടെ സ്ത്രീകളോട് അങ്ങനെ ചെയ്യാറില്ല എന്നാണ്. അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി,ബലംപ്രയോഗിച്ച് സ്ത്രീയെ മരണപ്പെടുത്താറില്ല.
ഭാര്യ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സുഹൃത്തുക്കളോട് വിട പറയും. ക്ഷത്രീയ ശൂദ്ര ജാതികളാണെങ്കിൽ കൈകളിൽ ഒരുനാരങ്ങയും, കണ്ണാടിയും ഉണ്ടാകും. തുടർച്ചയായി ദൈവനാമം ചൊല്ലിക്കൊണ്ടിരിക്കും. ചിലർ നാരായണ നാമമോ രാമാനാമമോ അല്ലെങ്കിൽ അവരുടെ ഭാഷയിൽ അവർ പൂജിക്കുന്ന ഏതെങ്കിലും ദൈവത്തിന്റെ നാമമോ ചൊല്ലും. എന്നാൽ ബ്രാഹ്മണരുടെയോ, വൈശ്യരുടെയോ ഭാര്യമാരാണെങ്കിൽ നേരത്തെ പറഞ്ഞ സാധനങ്ങളായിരിക്കില്ല കയ്യിൽ ഉണ്ടാകുക. അവരുടെ അമ്പലത്തിൽ സാധാരണയായി ദൈവത്തിന്റെ മുന്നിൽ വിതറുന്ന ചുവന്ന പൂക്കളായിരിക്കും ചിലപ്പോൾ ഉണ്ടാകുക. അവ പലപ്പോളും ദൈവത്തിനു നേരത്തെ സമർപ്പിച്ചവയായിരിക്കും. കഴുത്തിൽ അവരുടെ ദൈവത്തിന്റെ ഒരു രൂപം അണിഞ്ഞിരിക്കും.
അപ്രകാരം ഭാര്യ നഗരത്തിനു പുറത്ത് ഭർത്താവിനെ ദഹിപ്പിക്കുന്നിടത്തേക്കു പോകും. ഒന്നുകിൽ കാൽനടയായി,അല്ലെങ്കിൽ ബ്രാഹ്മണന്റെ ഭാര്യയാണെങ്കിൽ പല്ലക്കിൽ. ക്ഷത്രീയ ശൂദ്ര സ്ത്രീകളാണെങ്കിൽ അവരോടൊപ്പം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവരുടെ കൂട്ടുകാരികൾ ഉണ്ടായിരിക്കും.അങ്ങനെ അവർ ഭർത്താവിനെ ദഹിപ്പിക്കുന്ന സ്ഥലത്തെത്തും. എന്നാൽ അഗ്നിയിൽ പ്രവേശിക്കുന്നതിനു മുൻപ് അടുത്തുള്ള ജലാശയത്തിലോ, കുളത്തിലോ പോയി ദേഹശുദ്ധി വരുത്തും. അതിനു ശേഷം അവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരി വാങ്ങും. അവിടെ വച്ച് ഒരു ബ്രാഹ്മണൻ പ്രാർത്ഥന ചൊല്ലും. ബ്രാഹ്മണർക്ക് ദാനങ്ങൾ നൽകും. ഇത് കഴിഞ്ഞ് ഒരുമഞ്ഞ വസ്ത്രം പുതച്ചുകൊണ്ട് അവർ കുളത്തിൽ നിന്ന് കയറി സന്തോഷപൂർവ്വം തീയിൽ ചാടാനുള്ള ഇടത്തേക്കു പോകും. അവരുടെ മുന്നിൽ കനലുകൾ എരിയുന്ന വലിയൊരു കുഴിയായിരിക്കും. ഭീകരമായ ഈ കാഴ്ച കണ്ടു പേടിക്കാതിരിക്കാൻ അവരുടെ മുന്നിൽ പായകൾ ഉപയോഗിച്ച് തീകുണ്ഡം കണ്ണിൽനിന്ന് മറച്ചിരിക്കും. അവർ ചാടിയ ഉടനെ എറിയാൻ കൂടെയുള്ളവരുടെ കയ്യിൽ വിറകുകൊള്ളികൾ കാണും. അങ്ങനെ തീയിൽ ചാടുന്നതോടെ അവർ ഭസ്മമാകും.
സ്ത്രീ അങ്ങനെ കുഴിയോടടുക്കുമ്പോൾ കുഴിയെടുത്ത മണ്ണ് കൂട്ടിയിട്ടുള്ള ഉയർന്ന ഭാഗത്തെത്തും. അങ്ങനെ നടന്ന് ഭീകരമായ തീകുണ്ഡം മറച്ചിട്ടുള്ള പായയുടെ അടുത്തെത്തും. അവിടെ കൂടെയുള്ളവരോട് യാത്ര പറഞ്ഞ് പായയുടെ മുകളിലൂടെ അരി ഇടിക്കുന്ന '' (pilang ഉലക്ക പോലുള്ള വല്ലതുമാകാം-വിവർത്തകൻ) അരി ഇടിക്കുമ്പോൾ ചേറാൻ ഉപയോഗിക്കുന്ന sioup (മുറം പോലെ വല്ലതുമാകാം-വിവർത്തകൻ) തുടങ്ങി സ്ത്രീകൾ വീട്ടിൽ ഉപയോഗിക്കുന്ന വസ്തുക്കൾ തീയിലേക്കെറിയും. അവരുടെ തലയിൽ ഒരുകുടം എണ്ണയുണ്ടാകും. അതിലൊരു ഭാഗം അവർ തന്നെ അവരുടെ തല വഴി ഒഴിച്ചിരിക്കും. ഇതേസമയം അവർ തുടർച്ചയായി ദൈവനാമം ഉരുവിടുകയായിരിക്കും. അതിനു ശേഷം അവരുടെ മുന്നിലുള്ള പായ മാറ്റപ്പെടും. തലയിലെ എണ്ണക്കുടവുമായി അവർ തീയിൽ വീഴും. ഉടനെത്തന്നെ ഒരാൾ ഉയരത്തിൽ കൂടെയുള്ളവരുടെ കയ്യിലെ വിറകു കൊള്ളികളാൽ അവർ മൂടപ്പെടും.അങ്ങനെ ക്ഷത്രീയ, വൈശ്യ,ശൂദ്ര സ്ത്രീകളുടെ ഇടയിലുള്ള ദുഃഖകരമായ ഈചടങ്ങ് അവസാനിക്കും.
ബ്രാഹ്മണരുടെ ഭാര്യമാർക്കിടയിൽ ഈ ഭീകരമായ ചടങ്ങ് ഇതിനേക്കാൾ ക്രൂരമായാണ്നടത്തപ്പെടുക. കാരണം ബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക. വിശ്രമിക്കാൻ കിടക്കുന്നപോലെ.അയാളോടൊപ്പം കിടന്നു കഴിഞ്ഞാൽ കുറെയധികം വിറകുകൊണ്ട് അവർ മൂടപ്പെടും. ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും. പെട്ടെന്ന് തീ പിടിക്കാനായി അവിടെ എണ്ണ ഒഴിച്ചിരിക്കും. എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഈ പ്രദേശങ്ങളിൽ ഉള്ളതും,സാധാരണവുമായ ഇത്തരം ക്രൂരതകൾ കണ്ട് ആരാണ് ഞെട്ടാതിരിക്കുക? സ്ത്രീ ചിതയിൽ കിടന്ന്,വിറകുകൊള്ളികളാൽ മൂടപ്പെട്ടു കഴിഞ്ഞാലുടനെ ചുറ്റും നിൽക്കുന്ന സ്ത്രീകളിൽ ചിലർ നെഞ്ചത്തടിയും നിലവിളിയും തുടങ്ങും. അവർ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്കറിയില്ല. കാരണം ഞാൻ അത് അന്വേഷിച്ചിട്ടില്ല.
ഇത്ര കടുത്ത വേദന സഹിക്കുന്നതിന് വഴങ്ങികൊടുക്കാനും, അതിനെ പുകഴ്ത്താനും ഈ സ്ത്രീകൾ തയ്യാറാകുന്നു എന്നതിൽ ശരിക്കും അത്ഭുതം തോന്നുന്നു. പക്ഷെ ആ വാക്കുകൾ വരുന്നത്ബ്രാഹ്മണരുടെ നാക്കുകൾ കടമെടുത്താണ്. അവരാകട്ടെ അപ്രകാരം പ്രവർത്തിച്ച സ്ത്രീകളുടെ ഉദാഹരണങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല,തങ്ങൾക്കും അപ്രകാരം ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട ഭർത്താക്കന്മാരെ സേവിക്കാനാകും എന്ന് പറയുകയും ചെയ്യുന്നു. കാരണം സ്നേഹത്തിനും പരിഗണനക്കും വേണ്ടി മരിച്ച ഭർത്താവിനോടൊപ്പം ദഹിക്കാൻ അവർ തയ്യാറാകുന്നു.ഇത് പരലോകത്ത് അവർക്ക് വളരെ ഗുണകരമാകും എന്നു മാത്രമല്ല, ദൈവഭയമില്ലാത്ത അവരുടെ ഭർത്താക്കന്മാരെ പോലും നരകത്തിൽ നിന്ന് വിടുവിക്കുകയും ചെയ്യുന്നു. സ്നേഹത്തെ പ്രതി ഇപ്രകാരം ചെയ്താൽ തീയുടെ വേദന അറിയില്ല എന്നും അവരെ വിശ്വസിപ്പിക്കുന്നു. മറിച്ചുള്ള തെളിവുകൾ നൽകാൻ അവിടെ എന്തു സംഭവിച്ചു എന്ന് അറിയുന്ന ആരെയും അവർ കണ്ടിട്ടില്ലല്ലോ?
(ഓഫ് ടോപ്പിക്ക്: ഈ ലോജിക്ക് ക്രിസ്തുമതത്തിലെ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് വർണ്ണിച്ച് ക്രിസ്തുമതത്തിലേക്ക് ആളെ കൂട്ടുന്ന മിഷനറിയായ എബ്രഹാം റോജർ ഉപയോഗിക്കുന്നില്ല. ചുട്ടുകൊല്ലപ്പെടുന്ന സ്ത്രീകളോട് ഇദ്ദേഹം സഹതപിക്കുന്ന കാലത്ത് ഇദ്ദേഹത്തിന്റെ മതവും, രാജ്യവും, യൂറോപ്പ് മൊത്തവും സ്ത്രീകളെ ദുർമന്ത്രവാദികൾ എന്ന് മുദ്ര കുത്തി ചുട്ടുകൊല്ലുന്ന കാലം കൂടിയാണ്.)
ഭാര്യമാർ തീയിൽ മരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ലോകസമക്ഷം അവർ ദുഃശ്ശകുനവും അപമാനവുമാണ് എന്നതും ഇതിനെ സഹായിക്കും. അവരുടെ തല മുണ്ഡനം ചെയ്യും, വെറ്റില ഉപയോഗിക്കാനാവില്ല, ആഭരണങ്ങൾ ധരിക്കാനോ,പുനർവിവാഹം ചെയ്യാനോ പാടില്ല. ചുരുക്കിപ്പറഞ്ഞാൽ സങ്കൽപ്പിക്കാവുന്ന എല്ലാ തരം ബുദ്ധിമുട്ടുകൾക്കും, അപമാനങ്ങൾക്കും അവർ വിധേയരാകും. ആത്മവിശ്വാസവും ധൈര്യവും കുറവുള്ള ഭാര്യമാർ ഇത്തരമൊരു കാര്യം നിഷേധിക്കില്ല. കാരണം ഇതൊന്നും കൂടാതെ എല്ലാ പദവികളും, ബഹുമാനവും അവർക്ക് നിഷേധിക്കപ്പെടും. അവരുടെ സ്വത്തുവകകൾ നഷ്ടപ്പെടും. കാരണം ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ സ്വത്ത് ഭാര്യയുടെ കൈവശം വരില്ല. മക്കൾ, പ്രത്യേകിച്ച് മൂത്ത മകനായിരിക്കും കുടുംബനാഥന്റെ സ്ഥാനത്ത്. അങ്ങിനെയെങ്കിൽ കുട്ടികളെ നോക്കി രണ്ടാംകിട ജീവിതം നയിക്കാം. എന്നാൽ ആണ്മക്കളില്ലെങ്കിൽ മരിച്ചയാളുടെ സഹോദരനായിരിക്കും എല്ലാറ്റിനും അവകാശി.വിധവക്കും അവരുടെ പെണ്മക്കൾക്കും കഷ്ടിച്ച് ജീവിക്കാൻ വേണ്ടത് മാത്രമേ അയാൾ കൊടുക്കേണ്ടതുള്ളൂ. അതായത് ഈ സ്ത്രീകൾക്ക് ഭർത്താവിനോടൊപ്പംവേറെ ധാരാളം കാര്യങ്ങൾ കൂടി നഷ്ടപ്പെടുന്നുണ്ട്. അപമാനവും, ദുഃഖവുമല്ലാതെ വേറൊന്നും സംഭവിക്കാനുമില്ല. ഭർത്താവിനോടൊപ്പം മരിക്കാനുള്ള സ്നേഹം അദ്ദേഹത്തോട് ഉണ്ടായിരുന്നില്ല എന്നതു കൊണ്ട് അവർക്ക് ജീവിതകാലം മുഴുവൻ ചെലവിനു കൊടുക്കണം എന്നതിന്റെ പേരിൽ അവരുടെ സർവ്വ സമ്പാദ്യങ്ങളും കൈവശപ്പെടുത്തുന്ന മുട്ടാളന്മാരാൽ ജീവിതകാലം മുഴുവൻ അവർ അധിക്ഷേപിക്കപ്പെടും എന്ന് ഉറപ്പാണ്.
മരണം അടുത്തെത്തിയ ഭർത്താക്കന്മാർ ഭാര്യമാരെ അവരുടെ ശവത്തോടൊപ്പം തീയിൽ ചാടിയോ,ജീവനോടെ കുഴിച്ചു മൂടപ്പെട്ടോ മരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. തീയിൽ ദഹിക്കുന്നത് നമ്മൾ കണ്ട സ്ഥിതിക്ക് മരിച്ച ഭർത്താവിനോടൊപ്പം ജീവനോടെ കുഴിച്ചു മൂടപ്പെടുന്നത് എങ്ങിനെയാണ് എന്നറിയാൻ ചിലർക്ക് ആകാംഷയുണ്ടാകും. അങ്ങനെ താൽപര്യപ്പെടുന്നവരുടെ തൃപ്തിക്കുവേണ്ടി ഈ വിജാതീയ വിശ്വാസികൾ ഭാര്യമാരെ കുഴിച്ചു മൂടുന്ന രീതി വിവരിക്കാം. ഇത് മുൻപ് പറഞ്ഞ കാര്യങ്ങളെപ്പോലെ തന്നെ കേട്ടുകേൾവിയല്ല, ഞാൻ അവിടെ കണ്ട കാര്യമാണ്.
ഭാര്യമാരെ കത്തിക്കുന്നതിന്റെയും കുഴിച്ചിടുന്നതിന്റെയും
തയ്യാറെടുപ്പുകൾ ഒരുപോലെയാണ്. കുഴിച്ചിടുന്നു എന്നതു മാത്രമാണ് വ്യത്യാസം. കത്തിക്കപ്പെടുന്ന ഭാര്യമാരുടെ രീതിയിൽ തന്നെ കുളത്തിലെ കുളി കഴിഞ്ഞാൽ മംഗള സൂചകങ്ങളായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവർക്കുവേണ്ടി ഉണ്ടാക്കിയ കുഴിയുടെ അരികിലേക്ക് അവർ നടക്കും. അവിടെ അവർ അവരുടെ ഭർത്താവിന്റെ ജഡം കാണും. ഈ കുഴി ഒരു നിലവറ പോലെയാണ് ഉണ്ടാക്കുന്നത്. മണ്ണ്കൊണ്ടുള്ള ഒരു കമാനവും താഴേക്ക് ഇറങ്ങാനുള്ള പടികളും ഉണ്ടാകും. കുഴിച്ചു മൂടപ്പെടാനുള്ള ഭാര്യ പടികൾ ഇറങ്ങി കുഴിയിൽ പ്രവേശിക്കും. അവിടെ കമാനത്തിനു താഴെ മണ്ണ് കൊണ്ടുതന്നെ നിർമ്മിച്ച ബെഞ്ച് ഉണ്ടാകും. ഭാര്യ അവിടെ ഇരുന്ന് ഭർത്താവിന്റെ ശിരസ്സ് കയ്യിലെടുക്കും. അതിനുശേഷം ഒരു പാത്രത്തിലെ കനലിൽ സുഗന്ധദ്രവ്യങ്ങൾ പുകക്കും.
ഇതിനു ശേഷം സ്ത്രീക്ക് അപകടം പറ്റാതെ,വളരെ ശ്രദ്ധിച്ച് കുഴി പതുക്കെ മൂടാൻ തുടങ്ങും.ഞാൻ കണ്ടത് പ്രകാരം ഭാര്യ തന്നെ മണ്ണ് വാരി സ്വയം മൂടും. മണ്ണ് അവരുടെ കഴുത്തോളമെത്തുമ്പോൾ കുഴി മൂടുന്ന രണ്ടുപേർ ഒരു തുണിയെടുത്ത് ഗുഹാമുഖം മറച്ചു പിടിക്കും. അവർ ചെയ്യുന്നത് മറ്റുള്ളവർ വ്യക്തമായി കാണാതിരിക്കാനും,യുവതി പേടിക്കാതിരിക്കാനുമാണ് ഇത്. ഗുഹാമുഖം മറച്ച ശേഷം അവർ സ്ത്രീക്ക് ഒരു തോടിൽ എന്തോ നൽകും. അവിടെ നിൽക്കുന്ന നാട്ടുകാരനോട് അതെന്താണ് എന്ന്ചോദിച്ചതിൽ അത് വിഷമാണ് എന്നാണ് പറഞ്ഞത്.അത് ശരിയാണ് എന്നാണ്ഞാൻ മനസ്സിലാക്കുന്നത്.കാരണം യുവതിയുടെ മുഖത്ത് പെട്ടെന്നൊരു മാറ്റം വന്നു. വിഷം കൊടുത്ത ശേഷം അവർ യുവതിയുടെ കഴുത്ത് ഒടിച്ചു. ഇതെല്ലം കുഴിയുടെ അടുത്തുള്ളവർക്കു പോലും കാണാൻ പറ്റാത്ത വിധം മറയ്ക്കു പുറകിൽ വച്ച് വളരെ സമർത്ഥമായാണ്ചെയ്തത്. സ്ത്രീയുടെ വേദനയും പ്രയാസവും കുറയ്ക്കാനാണ് അവർ അങ്ങനെ ചെയ്തത് എന്ന്ഞാൻ കരുതുന്നു. അങ്ങനെ ഇപ്രകാരമാണ് ഭാര്യയെ കുഴിച്ചു മൂടുന്നത്.
( സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്