വെള്ളിയാഴ്ച കോടതി അവധിയായതിനാൽ ഇന്ന് തന്നെ പുറത്തിറക്കാൻ മുന്നിലുള്ളത് സാക്ഷാൽ പിണറായി; ബിഡിജെഎസ് നേതാവിന്റെ ആരോഗ്യത്തിൽ ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചത് അമിത് ഷായുടെ ഇടപെടൽ ഉറപ്പാക്കാൻ; തുഷാറിനെ അജ്മാൻ ജയിൽ നിന്നും മോചിപ്പിക്കാൻ നടക്കുന്നത് അതിവേഗ ശ്രമങ്ങൾ; സഹായത്തിനു ബിജെപി നേതൃത്വവും; ബിനോയിയോട് കാട്ടാത്ത ആവേശം തുഷാറിനോട് കാട്ടുന്നതിൽ കോടിയേരിക്ക് അതൃപ്തിയും; വെള്ളാപ്പള്ളിയുടെ മകന് വേണ്ടി ഏവരും രാഷ്ട്രീയം മറക്കുമ്പോൾ
എം മനോജ് കുമാർ
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിൽ നിന്നും മോചിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് തിരക്കിട്ട ശ്രമങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണയുമായി രംഗത്തുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിലും നല്ലത് ഡൽഹി കേന്ദ്രമാക്കിയുള്ള ശ്രമങ്ങളാണ് നല്ലത് എന്ന തീരുമാനത്തിന്നൊടുവിലാണ് ഡൽഹി കേന്ദ്രമാക്കിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്. കേരളത്തിലെ എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളി ജയിലിൽ കിടക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്.
അതേസമയം ബിജെപിയുമായി അകന്നു കഴിയുകയാണെങ്കിലും തുഷാർ പ്രശ്നത്തിൽ ബിജെപിയുടെ സഹായം തേടി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുണ്ട്. എൻഡിഎ കൺവീനർ പദവിയിൽ തുടരുന്നതിനാൽ തുഷാർ പ്രശ്നത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ബിജെപി സംസ്ഥാന നേതൃത്വത്തോടും കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ജയിൽ മോചനത്തിനായി കേരള സർക്കാരും ഇടപെടൽ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പിണറായിയും വെള്ളാപ്പള്ളിയും സംസാരിച്ചിട്ടുണ്ട്. യുഎഇയിലെ വ്യവാസയ പ്രമുഖന്റെ ഇടപെടലും പിണറായി ഉറപ്പാക്കും. നേരത്തെ ദുബായിൽ കോടിയേരി ബാലകൃഷ്ണന്റെ മകനും കേസിൽ കുടുങ്ങിയിരുന്നു. അന്നൊന്നും പിണറായി വിജയൻ ഇടപെടലുകൾക്ക് നേരിട്ട് രംഗത്തിറങ്ങിയില്ല. എന്നാൽ തുഷാറിന്റെ കാര്യമെത്തിയപ്പോൾ പിണറായി കേന്ദ്രത്തിന് കത്ത് പോലും അയച്ചു. ഇതിൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതൃപ്തിയും ഉണ്ട്. എങ്കിലും എസ് എൻ ഡി പിയെ ഇടതുപക്ഷത്തുകൊണ്ടു വരാനുള്ള പിണറായിയുടെ ഉദ്ദേശ ശുദ്ധിയെ കോടിയേരി ചോദ്യം ചെയ്യില്ല.
അങ്ങനെ സിപിഎമ്മും ബിജെപിയും സംയുക്തമായാണ് തുഷാറിന് വേണ്ടി രംഗത്തുള്ളത്. അജ്മാനിൽ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ ഇന്നു തന്നെ ജയിൽ വിമോചിതനാക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി നേതൃത്വവും അടുപ്പമുള്ളവരും ശ്രമിക്കുന്നത്. തുഷാറിന് എതിരായി പരാതി നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളയോട് വെള്ളാപ്പള്ളിയുടെ അടുപ്പക്കാർ നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. പക്ഷെ പരാതിയും കേസും ആയതിനാൽ തുക മുഴുവൻ നൽകട്ടെ. എന്നിട്ട് കേസ് പിൻവലിക്കാം എന്നാണ് നാസിൽ നൽകിയ മറുപടി. എസ്എൻഡിപിയുമായി അടുപ്പമുള്ള ദുബായ് കേന്ദ്രമാക്കിയുള്ള മുഴുവൻ പേരും തുഷാറിന്റെ ജയിൽ വിമോചനത്തിനു രംഗത്തുണ്ട്. നാളെ വെള്ളിയാഴ്ചയായതിനാൽ അജ്മാൻ കോടതി അവധിയാണ്. അതിനാൽ ഇന്നു തന്നെ ജാമ്യം നേടാനാണ് ശ്രമം. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കിൽ ജയിൽവാസം നീളാൻ സാധ്യതയുള്ളതിനാൽ ഇന്നു തന്നെ ജാമ്യം നേടാനാണ് ശ്രമിക്കുന്നത്. ഇന്നു ജാമ്യം കിട്ടിയില്ലെങ്കിൽ ജയിൽ വാസം നീളാനുള്ള സാധ്യതകൾ വെള്ളാപ്പള്ളി നടേശനും മുന്നിൽ കാണുന്നത്. അതിനാൽ ജാമ്യക്കാരെ മുഴുവൻ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. അതിനായുള്ള ജാമ്യക്കാരെ എസ്എൻഡിപി നേതൃത്വം ഏർപ്പാടാക്കിയിട്ടുണ്ട്. അതിനാൽ ജാമ്യം ഇന്നു തന്നെ ലഭിക്കും എന്ന പ്രതീക്ഷയാണ് വെള്ളാപ്പള്ളി അടക്കമുള്ള എസ്എൻഡിപി നേതാക്കൾ മറുനാടനുമായി പങ്കു വെച്ചത്.
രണ്ടു ദിവസം മുൻപാണ് തുഷാർ അജ്മാനിലേക്ക് പോകുന്നത്. പ്രവാസി വ്യവസായിയെ കാണാനോ പണം സംബന്ധമായ കേസിൽ ധാരണയാക്കാനോ അല്ല തുഷാർ പോയത്. വേറെ ഒരു ബിസിനസ് ഡീൽ സംസാരിക്കാനാണ് തുഷാറിനു ക്ഷണം വന്നത്. അഭ്യുദയകാംക്ഷികളിൽ നിന്നും വന്ന ക്ഷണത്തിൽ വിശ്വസിച്ചാണ് തുഷാർ അജ്മാനിൽ കാൽ കുത്തിയത്. ഈ കേസ് അജ്മാനിൽ എത്തുമ്പോൾ തുഷാറിന്റെ മുൻപാകെയുണ്ടായിരുന്നില്ല. പക്ഷെ ഈ കേസിന്റെ കാര്യത്തിനാണ് എന്നും സംഭവം അറസ്റ്റിലേക്കാണ് നീങ്ങുന്നത് എന്നും അജ്മാനിൽ എത്തിയപ്പോഴാണ് തുഷാറിനു മനസിലായത്. അതുകൊണ്ട് തന്നെ ഒരു മുൻകരുതലിലും തുഷാറിനു കഴിഞ്ഞതുമില്ല. അറസ്റ്റ് വാർത്തയും വെള്ളാപ്പള്ളിയും വൈകിയാണ് അറിയുന്നത്. അതുകൊണ്ട് വെള്ളാപ്പള്ളിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. പക്ഷെ ഇപ്പോൾ വെള്ളാപ്പള്ളിയും എസ്എൻഡിപി നേതൃത്വവും അരയും തലയും മുറുക്കി തുഷാറിന് പിന്നാലെയുണ്ട്. 20 കോടി ഒരു പ്രശ്നമല്ലെന്നാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തർ വെള്ളാപ്പള്ളിയെ അറിയിച്ചത്. പക്ഷെ എത്രയും തുക കൊടുക്കാനില്ല എന്ന പ്രതികരണമാണ് ഇവരോട് വെള്ളാപ്പള്ളി നടത്തിയത്.
വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയ ന്യായം ബിസിനസ് അവസാനിപ്പിച്ചു തന്നെ കാൽ നൂറ്റാണ്ടോളമായി എന്നതാണ്. കെട്ടിട നിർമ്മാണത്തിനായി നാസിൽ അബ്ദുള്ളയുടെ സ്ഥാപനത്തിൽ നിന്നും തുഷാർ സാമഗ്രികൾ വാങ്ങിയപ്പോൾ നിലനിന്ന കടം എന്നാണ് പ്രവാസി വ്യവസായി പറഞ്ഞത്. പക്ഷെ ഇത്ര തുകയില്ല എന്ന് വെള്ളാപ്പള്ളി പക്ഷവും ശഠിക്കുന്നു. പക്ഷെ ഊരിപ്പോരാൻ കഴിയില്ലെങ്കിൽ തുക അടയ്ക്കാൻ തന്നെയാണ് വെള്ളാപ്പള്ളി നിർദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെയാണ് ഇന്നു തന്നെ തുഷാർ ജയിൽ വിമോചിതാകും എന്ന പ്രതീക്ഷ വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നത്. ഒരു ഒത്തുതീർപ്പ് ധാരണ ഇല്ലാതെ നിയമപരമായി കേസ് അവസാനിപ്പിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നുണ്ട്. നിയമനടപടികൾ വൈകുമെങ്കിൽ കേസ് ഒത്തു തീർക്കാൻ ധാരണയാവാം എന്നും തീരുമാനമുണ്ട്. അങ്ങിനെയെങ്കിൽ 20 കോടി രൂപ നൽകാം എന്ന ധാരണയാക്കി തുഷാറിനെ ഇറക്കാനാണ് ശ്രമം നടക്കുന്നത്.
പത്ത് വർഷം മുൻപ് അജ്മാനിലെ ബിസിനസ് ഡീലുകൾ തുഷാർ അവസാനിപ്പിച്ചതാണ്. പിന്നെയെങ്ങിനെ 20 കോടി രൂപയുടെ ചെക്ക് തുഷാറിനെതിരെ പരാതി നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചു എന്നാണ് വെള്ളാപ്പള്ളിയും എസ്എൻഡിപി നേതാക്കളും അന്വേഷിക്കുന്നത്. തുഷാറിന്റെ അശ്രദ്ധ ഈ കാര്യത്തിൽ വന്നു ഭവിച്ചതായാണ് ഇവർ കണക്കുകൂട്ടുന്നത്. തുഷാറിന്റെ ചില ചെക്കുകൾ ബിസിനസ് അവസാനിപ്പിക്കുമ്പോൾ തുഷാറിന്റെ മാനജരുടെ കയ്യിലുണ്ടായിരുന്നു. ഈ ചെക്കുകളിൽ ഒന്നാണ് നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. ബ്ലാങ്ക് ചെക്കിൽ തുക പിന്നീട് എഴുതിചേർക്കപ്പെട്ടതാണ്. ഞങ്ങൾ അതിൽ ഉറച്ചു വിശ്വസിക്കുന്നു. കാരണം 20 കോടി രൂപയുടെ ഒരു ഡീൽ തുഷാർ നടത്തിയിട്ടില്ല. തുക എഴുതിയ മഷി പരിശോധിച്ചാൽ കൃത്രിമം വെളിയിൽ വരും. തുഷാറിന്റെ ഒപ്പ് പത്ത് വർഷം മുൻപുള്ളതാകും. തുക എഴുതിയത് പിന്നീടുമാകും. ഇത് പരിശോധനയിൽ വെളിയിൽ വരേണ്ട കാര്യമാണ്. ബ്ലാക്ക് ചെക്കിൽ തുക എഴുതി ചേർത്തതാണ് നടന്നത്. ഇതിൽ ഒരു ചതി മണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേസിന്റെ കാര്യത്തിൽ ശ്രദ്ധിച്ച് നീങ്ങും-വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ നിമിഷം മുതൽ വെള്ളാപ്പള്ളി നടേശന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ഇരു ചേരികളിലാണെങ്കിലും തുഷാർ അറസ്റ്റിലായ നിമിഷം വെള്ളാപ്പള്ളിക്ക് നിരന്തര ഫോൺ കോളുകൾ ആണ്. മോചനത്തിനായി വെള്ളാപ്പള്ളി വിളിക്കുന്ന കാളുകൾ വേറെയും. വെള്ളാപ്പള്ളിക്ക് അടുപ്പമുള്ള രാഷ്ട്രീയ നേതാക്കൾ മുഴുവൻ വിളിച്ച് വിവരങ്ങൾ തിരക്കിക്കഴിഞ്ഞു. അഭ്യുദയകാംക്ഷികളുടെ കാളുകൾ വേറെയും. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയും നിരന്തര ശ്രമത്തിലാണ്. അജ്മാനിൽ നിന്നും ഡൽഹിയിൽ നിന്നും വിളിക്കുന്ന കാളുകൾക്ക് കാതോർക്കുകയാണ് വെള്ളാപ്പള്ളിയും. പക്ഷെ ഒരു നിർദ്ദേശമാണ് വെള്ളാപ്പള്ളി കൈമാറിയത്. നാളെ അജ്മാൻ കോടതി അവധിയായതിനാൽ ഇന്നു തന്നെ തുഷാറിനെ പുറത്ത് ഇറക്കണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യണം. അതുകൊണ്ട് തന്നെയാണ് നിവൃത്തിയില്ലെങ്കിൽ 20 കോടി നൽകി കേസ് ഒത്തുതീർക്കാൻ വെള്ളാപ്പള്ളി അടുപ്പക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
10 വർഷം മുൻപ് നൽകിയ 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായശേഷം പിന്നീട് അജ്മാൻ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു. അജ്മാനിലെ തൃശൂർ സ്വദേശിയായി വ്യവസായി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ തുഷാറിന് എതിരെ രണ്ടു ദിവസം മുൻപ് പരാതി നൽകിയത്. പിന്നീട് തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ പൊലീസിന് കൈമാറുകയായിരുന്നു. അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു പരാതിയും അറസ്റ്റും വന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്