ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ താങ്കളെ ദൈവം രക്ഷിക്കട്ടെ! രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിൽ വിശദീകരണവുമായി ശ്രീകുമാർ മേനോൻ; എം ടി സാറുമായുള്ള ഒത്തുതീർപ്പിനു ശേഷം ഫൈനൽ എഗ്രിമെന്റ് ഒപ്പിട്ടാൽ മതിയെന്ന് ഞാനും എസ് കെ നാരായണനും തീരുമാനിച്ചിരുന്നു; കാഴ്ചക്കാരനായി എത്തിയ ജോമോൻ തങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പുറത്തുവിട്ടതും വാർത്തയാക്കിയതും ക്രെഡിറ്റ് എടുക്കാൻ വേണ്ടി മാത്രമെന്നും സംവിധായകൻ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം; രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാര മേനോൻ. സംവിധായകനെതിരെ ആരോപണം ഉയർത്തിയത് ജോമോൻ പുത്തൻ പുരയ്ക്കലയാരിരുന്നു. ഇയാളെ രൂക്ഷമായി വിമർശിച്ചാണ് ശ്രീകുമാർ മേനോന്റെ കുറിപ്പ്.വർക്കല ഗസ്റ്റ്ഹൗസിൽ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയിൽ ഞാൻ വിശദമായ പ്രൊജക്ട് റിപ്പോർട്ടും റിസർച്ച് വർക്കുകളും ഇൻവെസ്റ്ററെ കാണിച്ചു. അതിൽ പരിപൂർണ്ണ സംതൃപ്തനായ അദ്ദേഹം പ്രൊജക്ട് ഏറ്റെടുക്കാൻ സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ എം ടി സാറുമായുള്ള കേസിനെ കുറിച്ച് വിശദമായി ശ്രീ. നാരായണനോട് സംസാരിച്ചിരുന്നു. എം ടി സാറിനെ നേരിൽ പോയി കണ്ടു സംസാരിക്കാൻ എന്റെ കൂടെ വരാം എന്ന് വരെ പറഞ്ഞിരുന്ന വ്യക്തിയാണ് ശ്രീ. നാരായണൻ. ആദ്യ ദിവസം മണിക്കൂറുകൾ നീണ്ട മീറ്റിംഗിന് ശേഷം പിറ്റേന്ന് തന്നെ ഒരു പ്രാഥമിക ധാരണാപത്രം ഒപ്പുവെയ്ക്കാമെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
കാഴ്ചക്കാരനായി എത്തിയ ജോമോൻ പിറ്റേ ദിവസം പ്രാഥമിക ധാരണാ പത്രം ഞങ്ങൾ തമ്മിൽ ഒപ്പുവെയ്ക്കുന്നതിന്റെ ഫോട്ടോയും എഫ്ബിയിൽ പോസ്റ്റിട്ട് വാർത്തയാക്കി. ആദ്യ പോസ്റ്റിട്ടപ്പോൾ തന്നെ ശ്രീ. എസ്.കെ നാരായണൻ ശ്രീ. ജോമോനെ പരസ്യമായി ശാസിച്ചിരുന്നു. ഇനി ആവർത്തിക്കില്ല എന്ന് ഞങ്ങൾ രണ്ടുപേരോടും വാക്കു തന്ന ശേഷവും ശ്രീ ജോമോൻ വീണ്ടും പോസ്റ്റിട്ടത് ഈ പ്രൊജക്ടിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്റെ സൂത്രധാരൻ താനാണ് എന്നു പൊതുജന മധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കി ക്രെഡിറ്റ് എടുക്കാനുള്ള ജോമോന്റെ ശ്രമമായിരുന്നു എന്ന് ശ്രീ. നാരായണൻ തന്നെ എന്നോട് പറഞ്ഞിരുന്നു. രണ്ടാമൂഴത്തിന് പുതിയ നിർമ്മാതാവ് ഉണ്ടായ വിവരം ഞാൻ ഇതുവരെ പരസ്യപ്പെടുത്താതെ ഇരുന്നതും ഈ ധാരണ പ്രകാരമാണെന്നും ശ്രീകുമാർ മേനോൻ.
ശ്രീകുമാർ മോനോന്റെ കുറിപ്പ്
രണ്ടാമൂഴം #വിശദീകരണം
എം ടി സാറിന്റെ തിരക്കഥയിൽ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ നിർമ്മാതാവും പിന്മാറി എന്ന നിലയ്ക്ക് ശ്രീ. ജോമോൻ പുത്തൻപുരയ്ക്കൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും തുടർന്ന് ഒരു വാർത്താ ചാനലിൽ അദ്ദേഹത്തിന്റെ ലൈവ് ബൈറ്റും ഒപ്പം ശ്രീ. എസ്.കെ നാരായണന്റെ ടെലിഫോണിക് ഇൻർവ്യൂവും കണ്ടപ്പോൾ ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് ഒരു ആവശ്യമായി തോന്നി.
1. ശ്രീ. എസ്.കെ നാരായണൻ എന്ന ആൾ രണ്ടാമൂഴം സിനിമയുടെ നിർമ്മാണം ഏറ്റെടുക്കാൻ തയ്യാറായ വ്യക്തിയാണ് എന്ന് ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.
കോഴിക്കോട്ടെ കുറച്ചു സുഹൃത്തുക്കൾ വഴിയാണ് ശ്രീ. നാരായണനെ കുറിച്ച് അറിയുന്നത്. ആദ്യം എന്നെ എന്റെ സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടു പോയത് ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ സരസ്വതിയുടേയും അദ്ദേഹത്തിന്റെ അനന്തരവൻ ശ്രീ. ബിജുവിന്റെയും അടുത്തേയ്ക്കാണ്. സ്വാമിയും ശ്രീ. ബിജുവുമാണ് സിംഗപ്പൂരിലും ഡൽഹിയിലും ഹൈദ്രബാദിലുമായി വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണെന്നു പരിചയപ്പെടുത്തി ശ്രീ എസ്.കെ നാരായണനെ കുറിച്ച് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് ഈ പ്രൊജക്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ താൽപ്പര്യമുണ്ടെന്നും അടുത്തു തന്നെ അദ്ദേഹം വർക്കലയിൽ എത്തുമെന്നും എന്നെ അവരറിയിച്ചു. അവർ പിന്നീട് എന്നെ അറിയിച്ച തിയതിയിൽ ഞാൻ വർക്കല ഗവ. ഗസ്റ്റ് ഹൗസിൽ വെച്ച് സ്വാമിയുടേയും ശ്രീ. ബിജുവിന്റെയും സാന്നിധ്യത്തിൽ ശ്രീ. എസ്.കെ നാരായണനെ നേരിൽ കണ്ടു. സ്വാമിയുടെ സുഹൃത്തും ശിഷ്യനുമൊക്കെയാണ് ശ്രീ. നാരാണയണൻ എന്നത് ഇൻവെസ്റ്ററെ സംബന്ധിച്ച വിശ്വാസം എന്നിൽ ശക്തമാക്കി.
2. വർക്കല ഗസ്റ്റ്ഹൗസിൽ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയിൽ ഞാൻ വിശദമായ പ്രൊജക്ട് റിപ്പോർട്ടും റിസർച്ച് വർക്കുകളും ഇൻവെസ്റ്ററെ കാണിച്ചു. അതിൽ പരിപൂർണ്ണ സംതൃപ്തനായ അദ്ദേഹം പ്രൊജക്ട് ഏറ്റെടുക്കാൻ സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ എം ടി സാറുമായുള്ള കേസിനെ കുറിച്ച് വിശദമായി ശ്രീ. നാരായണനോട് സംസാരിച്ചിരുന്നു. എം ടി സാറിനെ നേരിൽ പോയി കണ്ടു സംസാരിക്കാൻ എന്റെ കൂടെ വരാം എന്ന് വരെ പറഞ്ഞിരുന്ന വ്യക്തിയാണ് ശ്രീ. നാരായണൻ. ആദ്യ ദിവസം മണിക്കൂറുകൾ നീണ്ട മീറ്റിംഗിന് ശേഷം പിറ്റേന്ന് തന്നെ ഒരു പ്രാഥമിക ധാരണാപത്രം ഒപ്പുവെയ്ക്കാമെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
3. ഇതുപ്രകാരം മുദ്രപത്രത്തിൽ ഒരു ധാരണാപത്രം (എഗ്രിമെന്റ് അല്ല) എഴുതി തയ്യാറാക്കി. എം ടി സാറുമായുള്ള കേസ് ഒത്തുതീർപ്പായ ശേഷം മാത്രമേ സിനിമാ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ടു പോകൂ എന്ന വ്യക്തമായ വ്യവസ്ഥ ഉള്ളതാണ് ഞങ്ങൾ തമ്മിൽ ഒപ്പിട്ട ഈ ധാരണാ പത്രം. എം ടി സാറുമായുള്ള കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും കൃത്യമായി ബോധ്യപ്പെടുത്തിയതിനു ശേഷം തന്നെയാണ് പ്രൊജക്ടുമായി മുന്നോട്ടു പോകാൻ ശ്രീ. എസ്.കെ നാരായണൻ സമ്മതിച്ച് ധാരണാപത്രം ഒപ്പുവെച്ചത്.
4. മക്കളുടെ പേരിലാണ് അദ്ദേഹം എംഒയു എഴുതിയിരിക്കുന്നത്. എന്നാൽ അവർക്കു വേണ്ടി ഒപ്പിട്ടത് ശ്രീ. നാരായണൻ തന്നെയായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇത് താൽക്കാലിക കരാറല്ലേ, ഫൈനൽ എഗ്രിമെന്റിൽ തിരുത്തു വരുത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ശ്രീ. നാരായണന്റെ കൂടെയുണ്ടായിരുന്ന ആൾ എന്ന നിലയ്ക്കാണ് ജോമോൻ പുത്തൻപുരയ്ക്കലുമായുള്ള ബന്ധം. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ശ്രീ. ജോമോൻ പുത്തൻപുരയ്ക്കലിനെ അപ്പോൾ കാണുന്നത്. കാഴ്ചക്കാരനായി മാത്രമാണ് ശ്രീ. ജോമോൻ ആ സദസിൽ ഉണ്ടായിരുന്നത്. ഞാനും എസ്.കെ നാരായണനും കൂടി സംഭാഷണം നടത്തുന്ന രംഗം ശ്രീ. ജോമോൻ പുത്തൻപുരയ്ക്കൽ അവിടെ ഉണ്ടായിരുന്ന സുഹൃത്തിനെ കൊണ്ട് ക്യാമറയിൽ പകർത്തിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകളോ, ചിത്രങ്ങളോ എം ടി സാറുമായുള്ള ഒത്തുതീർപ്പിനു ശേഷം ഫൈനൽ എഗ്രിമെന്റ് ഒപ്പിട്ട ശേഷം മാത്രമേ പുറത്തുവിട്ടാൽ മതി എന്നു ഞാനും ശ്രീ. എസ്.കെ നാരായണനും തമ്മിൽ തീരുമാനിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഏതാനും സമയത്തിന് ഉള്ളിൽ തന്നെ തന്റെ ഫേസ്‌ബുക്കിൽ ഫോട്ടോ സഹിതം ശ്രീ. ജോമോൻ പുത്തൻപുരയ്ക്കൽ പോസ്റ്റിട്ടു. കാഴ്ചക്കാരനായി എത്തിയ ജോമോൻ പിറ്റേ ദിവസം പ്രാഥമിക ധാരണാ പത്രം ഞങ്ങൾ തമ്മിൽ ഒപ്പുവെയ്ക്കുന്നതിന്റെ ഫോട്ടോയും എഫ്ബിയിൽ പോസ്റ്റിട്ട് വാർത്തയാക്കി. ആദ്യ പോസ്റ്റിട്ടപ്പോൾ തന്നെ ശ്രീ. എസ്.കെ നാരായണൻ ശ്രീ. ജോമോനെ പരസ്യമായി ശാസിച്ചിരുന്നു. ഇനി ആവർത്തിക്കില്ല എന്ന് ഞങ്ങൾ രണ്ടുപേരോടും വാക്കു തന്ന ശേഷവും ശ്രീ ജോമോൻ വീണ്ടും പോസ്റ്റിട്ടത് ഈ പ്രൊജക്ടിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്റെ സൂത്രധാരൻ താനാണ് എന്നു പൊതുജന മധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കി ക്രെഡിറ്റ് എടുക്കാനുള്ള ജോമോന്റെ ശ്രമമായിരുന്നു എന്ന് ശ്രീ. നാരായണൻ തന്നെ എന്നോട് പറഞ്ഞിരുന്നു. രണ്ടാമൂഴത്തിന് പുതിയ നിർമ്മാതാവ് ഉണ്ടായ വിവരം ഞാൻ ഇതുവരെ പരസ്യപ്പെടുത്താതെ ഇരുന്നതും ഈ ധാരണ പ്രകാരമാണ്.
5. എംഒയു ഒപ്പുവെച്ചതിന്റെ സാക്ഷികൾ സ്വമി വിദ്യാനന്ദയും എന്റെ കമ്പനിയുടെ സിഎഫ്ഒ ആയ വിമൽ വേണുവുമാണ്. ഈ സംഭവങ്ങൾക്കെല്ലാം ഏഷ്യാനെറ്റ് മുൻ റിപ്പോർട്ടറും എറണാകുളം പ്രസ്സ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായിരുന്ന ഷാജി, എന്റെ സുഹൃത്തുക്കളായ ബെൻസിൻ, റിയാസ്, എന്റെ കൂടെ വർക്ക് ചെയ്യുന്ന സച്ചിൻ, അദ്ദേഹത്തിന്റെ അച്ഛൻ ശ്യാം എന്നിവരെല്ലാം സാക്ഷികളാണ്.
6. എംടിയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ തനിക്ക് ഉണ്ടെന്നും അവർ വഴി ഒത്തുതീർപ്പിനു ശ്രമിക്കാമെന്നും ശ്രീ. ജോമോൻ പുത്തൻപുരയ്ക്കൽ എസ്.കെ നാരായണന്റെ സുഹൃത്ത് എന്ന നിലയ്ക്ക് അറിയിച്ചു. ഇൻവെസ്റ്ററുടെ താൽപ്പര്യത്തെ മാനിച്ച് ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പം തിരുവനന്തപുരത്തു നിന്നും വിമാനമാർഗ്ഗം കോഴിക്കോട് എത്തുകയും എം ടി സാറിന്റെ സുഹൃത്തായ എം.എൻ കാരശ്ശേരി മാഷുമായി ഇതിനെപ്പറ്റി സംസാരിക്കുകയും ഒരു ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തു. കാരശ്ശേരി മാഷ് എം ടി സാറിന്റെ വീട്ടിൽ പോയി നേരിൽ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു.
7. ആദ്യത്തെ ഇൻവെസ്റ്ററായ ശ്രീ ബി. ആർ ഷെട്ടിയുമായി തുടങ്ങാനിരുന്ന പ്രൊജക്ട് വൈകിയതിന്റെ ആശങ്കയിലാണ് എംടി സാർ കോടതിയിൽ പോയതും തിരക്കഥ തിരിച്ചു ചോദിച്ചതും. അതേസമയം, എംടി സാർ കോടതിയിൽ പോയതിനെ തുടർന്നാണ് ശ്രീ.ബി.ആർ ഷെട്ടി പിന്മാറിയതെന്നതും മറ്റൊരു വാസ്തവമാണ്. നിലവിൽ പുതിയ ഇൻവെസ്റ്ററെ കണ്ടെത്താൻ സാധിച്ചതും അദ്ദേഹവുമായി ഒരു ധാരണാ പത്രം ഒപ്പുവെച്ചതും എം ടി സാറിനെ ബോധ്യപ്പെടുത്തി, സാറിന്റെ അനുഗ്രഹാശിസ്സുകളോടെ സിനിമ യാഥാർത്ഥ്യമാക്കാം എന്ന പ്രതീക്ഷയിലാണ് ശ്രീ. നാരായണനും ഞാനും മുന്നോട്ടു പോയത്.
8. ശ്രീ. നാരായണൻ ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ സിനിമയുടെ മൊത്തം ബജറ്റും ആർട്ടിസ്റ്റിനും ടെക്‌നീഷ്യൻസിനും കൊടുക്കേണ്ട അഡ്വാൻസും അടങ്ങിയ ഒരു എക്‌സ്‌പെൻസസ് ലിസ്റ്റ് അദ്ദേഹത്തിനു കൈമാറിയത്. എന്റെ ഫിനാൻഷ്യൽ ഡയറക്ടർ ഇതുസംബന്ധിച്ച് ശ്രീ. നാരായണനുമായി കോയമ്പത്തൂരിൽ വെച്ച് ദീർഘമായ ചർച്ചയും നടത്തിയിരുന്നു.
9. ഷൂട്ടിംഗിന് ശേഷം മഹാഭാരതം മ്യൂസിയം സ്ഥാപിക്കാനുള്ള ആശയം ഉൾക്കൊണ്ട് കോയമ്പത്തൂർ - പാലക്കാട് ബൈപ്പാസിൽ 300 ഏക്കർ സ്ഥലം എന്റെ സുഹൃത്തുക്കൾ വഴി കണ്ടെത്തി. സ്ഥല ഉടമകളുമായി പ്രാഥമിക ചർച്ച നടത്തി, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സ്ഥലം വാങ്ങാമെന്നു പറഞ്ഞു പോയ എസ്.കെ നാരായണനെ പിന്നെ ഞാൻ കണ്ടിട്ടേയില്ല. അദ്ദേഹം കോയമ്പത്തൂരിൽ ഇതിനായി താമസിച്ച ലെ മെറിഡിയൻ ഹോട്ടൽ ബില്ലും യാത്ര ചെലവുമെല്ലാം വഹിച്ചത് ഞാനാണ്. ശ്രീ. ജോമോൻ പുത്തൻപുരയ്ക്കലും ഇദ്ദേഹത്തിന്റെ കൂടെ ഒരു സഹായി ആയി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ താമസ ചെലവുകളും യാത്രാ ചെലവുകളും ഒക്കെ ഞാൻ തന്നെയാണ് വഹിച്ചത്. ആ വഴിക്കു തന്നെ എനിക്ക് രണ്ടു ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഈ പൈസ എസ്.കെ നാരായണൻ റീഇമ്പേഴ്സ് ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കിലും മൂന്ന്, നാല് റിമൈൻഡർ മെസ്സേജുകൾ സ്വാഭാവിക നടപടി ക്രമമെന്ന നിലയിൽ അയച്ചിട്ടും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് എന്റെ ഓഫീസിലെ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചത്. ഒന്നു രണ്ടു ഫോളോ അപ്പുകൾക്കു ശേഷം എന്റെ ഫോണുകൾ തന്നെ അറ്റന്റ് ചെയ്യാതെ വന്നപ്പോൾ കാശിന്റെ കാര്യമടക്കം വിട്ടേക്കാൻ എന്റെ ഓഫീസിനെ ഞാൻ അറിയിക്കുകയാണുണ്ടായത്. ഞാൻ അദ്ദേഹത്തിൽ നിന്നും ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ല.
10. അന്ന് കോയമ്പത്തൂരിൽ വെച്ച് പിരിഞ്ഞതിനു ശേഷം ഞാൻ ശ്രീ. ജോമോൻ പുത്തൻപുരയ്ക്കലിനെ കണ്ടിട്ടേയില്ല. ഇതാണ് സത്യമെന്നിരിക്കെ ഇത്തരത്തിൽ നിരുത്തരവാദപരമായ ഫേസ്‌ബുക്ക് പോസ്റ്റിടുകയും അഭിമുഖം നൽകുകയും ചെയ്ത ശ്രീ. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഉദ്ദേശശുദ്ധയിൽ എനിക്ക് സംശയമുണ്ട് എന്നുമാത്രമല്ല, ഈ പ്രൊജക്ട് നടക്കരുത് എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ശക്തികൾക്കൊപ്പം അദ്ദേഹവും കരുവായോ എന്നു ഞാൻ സംശയിക്കുന്നു.
11. എന്നെ വേദനിപ്പിക്കുന്ന സത്യം എന്തെന്നാൽ, ആദ്യം 1000 കോടി രൂപ മുടക്കി ശ്രീ. ബി.ആർ ഷെട്ടി എന്ന വ്യവസായ പ്രമുഖൻ ഈ സിനിമ എടുക്കാൻ അബുദാബിയിൽ വെച്ച് മാധ്യമ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. പ്രൈസ് വാട്ടർ ഹൗസ് എന്ന പ്രമുഖ അന്തർദേശീയ സാമ്പത്തിക വിദഗ്ദ്ധ കമ്പനിയെ കൊണ്ടു ഡീറ്റെയ്ൽഡ് പഠനം നടത്തുകയും വിജയ സാധ്യത ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ശ്രീ. ബി. ആർ ഷെട്ടി തീരുമാനിച്ചത്. ഫൈനൽ എഗ്രിമെന്റിന് ഒരാഴ്ചയ്ക്കു മുൻപു മാത്രമാണ് കോഴിക്കോട് കോടതിയിൽ വ്യവഹാരം ആരംഭിക്കുന്നതും തുടർന്ന് ശ്രീ. ബി.ആർ ഷെട്ടി പിന്മാറുകയും ചെയ്തത്. ഇപ്പോഴിതാ, 1000 കോടി തന്നെ മുടക്കാമെന്ന ധാരണയിൽ വന്ന രണ്ടാമത്തെ നിർമ്മാതാവും പിന്മാറിയിരിക്കുന്നു. അതിന്റെ അർത്ഥം, ഒരു വിധത്തിലും നിരാശനാകാതെ ആ പ്രൊജക്ട് നടപ്പാക്കാൻ വർഷങ്ങളായി നടക്കുന്ന എന്റെ കഠിന ശ്രമങ്ങളെ വിഫലമാക്കുന്നതാണ് വ്യവഹാരം എന്നുള്ളതാണ്. അതാവട്ടെ എം ടി സാറിനെ കുറേ പേർ ചേർന്ന് തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് എന്നു ഞാൻ വിശ്വസിക്കുന്നു.
ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ ഈ പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി എം ടി സാർ ചേംബറിന് ഒരു കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് എനിക്ക് ചേംബർ ഓഫീസിൽ ഹാജരാകാനുള്ള അറിയിപ്പു ലഭിച്ചു. ഇതേത്തുടർന്ന് ചേംബർ പ്രസിഡന്റ് ശ്രീ സാഗാ അപ്പച്ചൻ ഉൾപ്പെടുന്ന ഒരു കമ്മറ്റിക്കു മുൻപിൽ ഞാൻ ഇതുവരെ ഈ സിനിമയുടെ സാക്ഷാത്കാരത്തിനു വേണ്ടി നടത്തിയ പ്രവർത്തികളെല്ലാം തെളിവുസഹിതം ബോധ്യപ്പെടുത്തി. ഇതിനായി നടത്തിയ ഗവേഷണങ്ങളും അതിനായി ഞാൻ വ്യക്തിപരമായി മുടക്കിയ തുകയും നിർമ്മാതാവിനെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളും ചേംബർ ഭരണസമിതിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു. മലയാള സിനിമയുടെ അഭിമാനമാകാൻ പോകുന്ന പ്രൊജക്ടാണ് ഇതെന്ന് ഭാരവാഹികൾ എന്നോടു തന്നെ പറഞ്ഞു. ഈ പ്രൊജക്ടിനായി നടത്തിയ എല്ലാ ശ്രമങ്ങളേയും അവർ അഭിനന്ദിച്ചു. തുടർന്ന് എങ്ങനെയും ഈ പ്രൊജക്ട് മുന്നോട്ട് പോകണമെന്ന അവരുടെ ആഗ്രഹം എം ടി സാറിനെ അറിയിക്കുകയും ചെയ്തിരുന്നു. ഫിലിം ചേംബർ എം ടി സാറിനെ ഒത്തുതീർപ്പു ചർച്ചയ്ക്കായി ക്ഷണിച്ചു. മകൾ അശ്വതിയാണ് എം ടി സാറിനു പകരം എത്തിയത്. പ്രൊജക്ട് മുന്നോട്ടു പോകണമെന്ന ഒത്തുതീർപ്പു സംബന്ധിച്ച ഫിലിംചേംബറിന്റെ തീരുമാനത്തിന് മറുപടി പറയാമെന്നു പറഞ്ഞ് അശ്വതി മടങ്ങി. മറുപടി പറയാമെന്നറിയിച്ച ദിവസം കഴിഞ്ഞിട്ടും തീരുമാനമാകാതിരുന്നതിനെ തുടർന്ന് ശ്രീ സാഗാ അപ്പച്ചൻ അശ്വതിയെ വിളിച്ചു. ഒത്തുതീർപ്പിന് തയ്യാറല്ല എന്ന് അശ്വതിയാണ് അറിയിച്ചത്. ഈ ശ്രമങ്ങളെല്ലാം ശ്രീ. നാരായണനെ യഥാസമയം ഞാൻ അറിയിച്ചിട്ടുള്ളതാണ്. തുടർച്ചയായും കഠിനമായും ഞാൻ രണ്ടാമൂഴത്തിനായി ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതാണ്.
12. രണ്ടു നിർമ്മാതാക്കളുടെ പിന്മാറ്റം പ്രൊഫഷണലായും വ്യക്തിപരമായും എന്നെ നിരാശനാക്കുകയും എനിക്ക് വലിയ നഷ്ടം വരുത്തുകയും ചെയ്തിരിക്കുന്നു. എന്റെ അഞ്ച് കൊല്ലത്തെ അദ്ധ്വാനവും ഈ പ്രൊജക്ടിനായി തിരക്കഥയ്ക്കും ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും പ്രാഥമിക ഘട്ടത്തിനുമായി മുടക്കിയ 15 കോടിയോളം (ഞാൻ ഐ.ടിയിൽ ഫയൽ ചെയ്ത ബാലൻസ് ഷീറ്റിൽ ഈ തുക കാണിച്ചിട്ടുണ്ട്) രൂപയും മുടങ്ങി കിടക്കുകയാണ്. ഇത് എന്നെ വലിയ സാമ്പത്തിക പ്രയാസത്തിൽ കൊണ്ടെത്തിച്ചു. പൊതുജന മധ്യത്തിൽ ആരെയെങ്കിലും ഇകഴ്‌ത്തിക്കാട്ടാനോ കുറ്റപ്പെടുത്താനോ അല്ല ഞാനിത് പറയുന്നത്. രണ്ടാമൂഴം യാഥാർത്ഥ്യമാക്കാൻ നടത്തുന്ന എന്റെ ശ്രമങ്ങളെ അറിയിക്കാൻ മാത്രമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഞാൻ ആരെയും പഴിചാരുന്നില്ല. ശ്രീ. ബി.ആർ ഷെട്ടി പോയപ്പോഴാണ് ശ്രീ. എസ്.കെ നാരായണന് ഇൻവെസ്റ്ററാകാൻ അവസരമുണ്ടായത്. ഇപ്പോൾ എസ്.കെ നാരായണനും പിന്മാറിയിരിക്കുന്നു- അതിനർത്ഥം ഞാൻ ശ്രമങ്ങൾ തുടരരുത് എന്നല്ലല്ലോ <3
പ്രത്യേക ശ്രദ്ധയ്ക്ക്:
പ്രിയ... ശ്രീ ജോമോൻപുത്തൻ പുരയ്ക്കൽ, മാഞ്ചിയം തട്ടിപ്പിലെ ഏറ്റവും വലിയ ഇരയാണ് ഞാൻ. എച്ച്വൈഎസ് എന്ന കമ്പനി തട്ടിപ്പ് നടത്തുകയും ഉടമ ജയിലിലാവുകയും ചെയ്തപ്പോൾ എനിക്ക് പരസ്യ ഇനത്തിൽ കോടികളുടെ ബാധ്യതയാണ് ഉണ്ടായത്. ആ കമ്പനിക്കു വേണ്ടി പരസ്യം ചെയ്ത ഇനത്തിൽ എനിക്കു കിട്ടാതായ കോടികൾ ഞാൻ സ്വന്തം പറമ്പും വീടും വിറ്റാണ് വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് കൊടുത്ത് തീർത്തത്. മാഞ്ചിയം ഇടപാടിൽ ഞാൻ പ്രതിയല്ല, വാദിയാണ്. വ്യക്തിഗത നിക്ഷേപകർക്ക് 10000 രൂപ വീതമാണ് നഷ്ടപ്പെട്ടതെങ്കിൽ എനിക്ക് ഒറ്റയടിക്ക് കോടികളും എന്റെ വ്യക്തിപരമായ എല്ലാ സ്വത്തുകളുമാണ് നഷ്ടപ്പെട്ടത്. വ്യവഹാരം നന്നായി അറിയാവുന്ന താങ്കൾക്ക് പാലക്കാട്ടെ കോടതിയിൽ തിരക്കിയാൽ ഈ വസ്തുതകളെല്ലാം അറിയാവുന്നതാണല്ലോ... അല്ലെങ്കിൽ എനിക്ക് കിട്ടാത്ത പണം ഞാൻ വീടും പറമ്പും വിറ്റ് കൊടുത്തു തീർത്തതിന്റെ കണക്ക് കേരളത്തിലെ പ്രമുഖ മാധ്യമ ഉടമകളോട് തിരക്കിയാലും താങ്കൾക്ക് മനസിലാകുന്നതാണ്. കഷ്ടം... ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ മറ്റെന്ത് പറയാൻ... താങ്കളെ ദൈവം രക്ഷിക്കട്ടെ!
രണ്ടാമൂഴത്തിന്റെ സിനിമാ സാക്ഷാത്കാരത്തിനായി ഞാൻ ഇതുവരെ നടത്തിയ പ്രവർത്തികളിൽ കഠിനപ്രയത്നവും സത്യവും ആത്മാർത്ഥതയുമുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, രണ്ടാമൂഴം എന്ന ശ്രീ. എം ടി സാറിന്റെ മഹാകൃതി തിരശ്ശീലയിൽ എത്തിക്കാനുള്ള യോഗവും ഭാഗ്യവും എനിക്കു തന്നെയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്- ദൈവം സാക്ഷി...!(ശ്രീ. ജോമോൻ പുത്തൻപുരയ്ക്കൽ നടത്തിയ ആരോപണങ്ങൾക്ക് ശ്രീ. എസ്.കെ നാരായണൻ തന്നെ മറുപടി പറയുന്ന ഈ വീഡിയോ സത്യം വ്യക്തമാക്കുന്നതാണ്)
ജോമോൻ പുത്തൻ പുരയ്ക്കലിന്റെ കുറിപ്പ്
MT വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച 'മഹാഭാരതം' എന്ന സിനിമ പ്രോജെക്ടിൽ നിന്നും നിർമ്മാതാവ് ഡോ. SK നാരായണൻ പിന്മാറി.
MT വാസുദേവൻ നായരുമായുള്ള 'രണ്ടാമൂഴ'ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വര്ഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാൻ നിർമ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
നാലു വർഷത്തിനുള്ളിൽ 'രണ്ടാമൂഴ'ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം MT ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് MT കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി MT ക്ക് തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. SK നാരായണനുമായി ചേർന്ന് 'രണ്ടാമൂഴം' സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിങ് നടത്തുവാൻ നിർമ്മാതാവ് ഡോ. SK നാരായണൻ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാൻ നിർമ്മാതാവ് തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. SK നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫേസ്‌ബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍