5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വന്തം മകളെ കൊന്ന കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി മൊഴി കൊടുത്തിട്ടുണ്ട് - 5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി ചിദംബരത്തിന് കൊടുത്തു എന്ന്. ഈ അധമൻ നമ്മുടെ ധനകാര്യ - ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് ഓർക്കുക-ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വിറ്ററാണ് ഇത്. പി ചിദംബരത്തിനെതിരെ കേന്ദ്ര സർക്കാർ നടപടികൾ കഠിനമാക്കുമെന്ന സൂചനയാണ് ഇതിലുള്ളത്. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ.എൻ.എക്സ്. മീഡിയ കേസിൽ മുൻധനമന്ത്രി പി. ചിദംബരം അറസ്റ്റിലായത്. ഇന്നലെ ചിദംബരത്തിന്് സിബിഐ. ആസ്ഥാനത്ത് ഉറക്കമില്ലാരാത്രിയായിരുന്നു ബുധനാഴ്ച. കസ്റ്റഡിയിലെടുത്ത് രാത്രി പത്തോടെ ലോധി റോഡിലെ സിബിഐ. ആസ്ഥാനത്തെത്തിച്ച അദ്ദേഹത്തിന് ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം ഭക്ഷണം നൽകിയെങ്കിലും നിരസിച്ചു.
രാത്രി പന്ത്രണ്ടോടെ ചോദ്യംചെയ്തുതുടങ്ങിയെന്നാണ് സിബിഐ. വൃത്തങ്ങൾ പറയുന്നത്. ഡയറക്ടർ ഋഷികുമാർ ശുക്ല തന്നെ ഇതിനായെത്തി. കേസുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണു തയ്യാറാക്കിയത്. ഇന്ദ്രാണി മുഖർജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിവ തയ്യാറാക്കിയത്. എന്നാൽ, 12 ചോദ്യങ്ങളാണ് ചിദംബരത്തോടു ചോദിച്ചതെന്നും ഇതിൽ ആറെണ്ണത്തിനു പണ്ടേ, അദ്ദേഹം മറുപടി പറഞ്ഞിരുന്നെന്നും അഭിഭാഷകൻ കപിൽ സിബൽ സിബിഐ. കോടതിയിൽ വ്യാഴാഴ്ച പറഞ്ഞു. 4.6 കോടി രൂപ വിദേശനിക്ഷേപം കൊണ്ടുവരാൻ അനുമതി നേടിയശേഷം 305 കോടി കൊണ്ടുവന്നപ്പോൾ കേസൊതുക്കാൻ കാർത്തി ചിദംബരം 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടുവെന്നും മകനെ സഹായിക്കാൻ ചിദംബരം പറഞ്ഞുവെന്നുമാണ് ഇന്ദ്രാണിയുടെ മൊഴി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ സിബിഐ.യും ഇ.ഡി.യും ചിദംബരത്തിനും മകനുമെതിരേ നീങ്ങുന്നത്. എന്നാൽ, കാർത്തിയുടെ കമ്പനിക്ക് 10 ലക്ഷത്തോളം രൂപ കൈമാറിയതിനു മാത്രമേ കൃത്യമായ തെളിവ് സിബിഐ.യുടെ കൈവശമുള്ളൂ എന്നാണറിയുന്നത്. ഇതാകട്ടെ കൺസൾട്ടൻസി ഫീസായാണ് നൽകിയതെന്ന് ഇന്ദ്രാണിയുടെ മൊഴിയുണ്ട്. ഇന്ദ്രാണി കേസിൽ മാപ്പുസാക്ഷിയാണ്. അതുകൊണ്ട് തന്നെ ചിദംബരം കുടുങ്ങുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ.
12 വീടുകൾ..40 മാളുകൾ...16 തിയേറ്ററുകൾ...3 ആഡംബര ഓഫീസുകൾ...300 ഏക്കർ തമിഴ്നാട്ടിൽ.....500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ. 88 ഏക്കർ ഇഗ്ലണ്ടിൽ... 3 കുതിരാലയങ്ങളും കുതിരപ്പന്തയ യാർഡുകളും..ആഫ്രിക്കയിൽ... 3 വലിയ റിസോർട്ടുകൾ ശ്രീലങ്കയിലും. ടെന്നീസ് അക്കാദമിയും 11 ടെന്നീസ് കോർട്ടുകൾ 4 ഏക്കറിൽ ബാഴ്സലോണയിലുമുണ്ടെന്നാണ് ആരോപണം. 14 ലക്ഷം കോടി രൂപയുടെ നിക്ഷേപം പനാമ ഐലന്റിൽ. ദുബായ്..ഫ്രാൻസ്...ഫിലിപ്പീൻസ്..സിംഗപ്പൂർ.. കരീബിയൻ ദ്വീപുകൾ.. എന്നിവിടങ്ങളിൽ എല്ലാം ചിദംബരത്തിനും മകനും നിക്ഷേപമുണ്ടെന്നാണ് സിബിഐയുടെ സംശയം. ഇതെല്ലാം പടർന്ന് പന്തലിച്ചത് ചിദംബരം കേന്ദ്രത്തിൽ മന്ത്രിയായിരുന്ന 2006-2014 കാലയളവിലും. എന്നാൽ ചിദംബരം പാരമ്പര്യമായി തന്നെ കാശുള്ള കുടുംബത്തിലെ അംഗമാണ്. താഴെത്തട്ടിൽനിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല; പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തിൽനിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അതുകൊണ്ട് തന്നെ എല്ലാ നിക്ഷേപവും സ്വാഭവികമാണെന്ന് വരുത്താനും നീക്കമുണ്ട്.
അപ്പൂപ്പൻ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ. അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു. അച്ഛൻ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. ഇത്തരത്തിലൊരാളുടെ മകന് സ്വത്തുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് കോൺഗ്രസ് പറയുന്നത്.
കുരുക്കായത് ഇന്ദ്രാണിയുടെ മൊഴി
ഐ.എൻ.എക്സ്. മീഡിയ ഉടമസ്ഥരായിരുന്ന ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) നൽകിയ മൊഴികളാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്കു നയിച്ചത്. ഇന്ദ്രാണിയുടെ മകൾ ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ ജയിലിലാണിരുവരും. അവിടെവച്ചാണ് ഇ.ഡി. ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ദ്രാണിയെ പിന്നീട് ഐ.എൻ.എക്സ്. മീഡിയ കേസിൽ മാപ്പുസാക്ഷിയാക്കി. 2007-ൽ സ്ഥാപിച്ച ഐ.എൻ.എക്സ്. മീഡിയ ഇരുവരും 2010-ൽ കൈമാറിയിരുന്നു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന് (എഫ്.ഐ.പി.ബി.) അപേക്ഷ നൽകിയശേഷം ഇരുവരും ധനമന്ത്രിയായ ചിദംബരത്തെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ചെന്നുകണ്ടതായാണ് ഇന്ദ്രാണിയുടെ മൊഴി. അപേക്ഷയുടെ പകർപ്പു കണ്ടശേഷം അനുമതി കിട്ടിക്കഴിഞ്ഞാൽ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാർത്തിയെ സഹായിക്കാൻ ചിദംബരം ഇന്ദ്രാണിയോട് ആവശ്യപ്പെട്ടുവെന്നാണ് മൊഴി. എത്ര തുകയാണ് നൽകിയതെന്ന് ഇന്ദ്രാണി വ്യക്തമാക്കിയില്ല. ഈ വിവരങ്ങൾ ഇ.ഡി.യുടെ പ്രഥമവിവരറിപ്പോർട്ടിലുണ്ട്.
2008-ൽ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട ചട്ടലംഘനം ഉയർന്നുവന്നപ്പോൾ ഇവർ വീണ്ടും ചിദംബരത്തിന്റെ സഹായം തേടി. ഡൽഹിയിലുള്ള ഒരു ഹോട്ടലിൽ കാർത്തിയെ കണ്ടു. ഒരു ദശലക്ഷം ഡോളർ (ഏഴു കോടിയോളം) വിദേശ അക്കൗണ്ടിലേക്കു കൈമാറാൻ കാർത്തി ആവശ്യപ്പെട്ടു. അതിനു സാധിക്കില്ലെന്നും ആഭ്യന്തരവിനിമയം ആവാമെന്നും മുഖർജി അറിയിച്ചു. തുടർന്ന് കാർത്തിയുമായി ബന്ധമുള്ള ചെസ് മാനേജ്മെന്റ്, അഡ്വാന്റേജ് സ്ട്രാറ്റജിക് കമ്പനികളിലേക്ക് പണം കൈമാറിയതായാണ് മൊഴി. എന്നാൽ ചിദംബരത്തിന്റെ അറസ്റ്റിനുപിന്നിൽ രാഷ്ട്രീയവിദ്വേഷമാണെന്ന് മകനും ഐ.എൻ.എക്സ്. മീഡിയ കേസിൽ ആരോപിതനുമായ കാർത്തി ചിദംബരം പറയുന്നു. ഐ.എൻ.എക്സ്. മീഡിയ സ്ഥാപകരായ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ഒരിക്കലും കണ്ടിട്ടില്ലെന്നും ശിവഗംഗയിൽനിന്നുള്ള കോൺഗ്രസ് എംപി.യായ കാർത്തി പറഞ്ഞു.
''ഇത് അച്ഛനെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ല. കോൺഗ്രസ് പാർട്ടിയെക്കൂടി ലക്ഷ്യമിട്ടാണ്. ഞങ്ങൾ വേട്ടയാടപ്പെടുകയാണ്. അച്ഛൻ ഈ സർക്കാരിന്റെ നിശിതവിമർശകനാണ്. കേസിന് ഒരുതരത്തിലുള്ള നിയമസാധുതയുമില്ല. കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. എന്നെ സിബിഐ. 20 തവണയാണു വിളിപ്പിച്ചത്. നാലുതവണ റെയ്ഡ് ചെയ്തു. ഇത്രയും തവണ മറ്റൊരാളെ റെയ്ഡ് ചെയ്തിട്ടുണ്ടാവില്ല'' -കാർത്തി പറഞ്ഞു.
20 ചോദ്യങ്ങളിൽ ഉത്തരമില്ല
ഇദ്രാണിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ സിബിഐ.യും ഇ.ഡി.യും ചിദംബരത്തിനും മകനുമെതിരേ നീങ്ങുന്നത്. എന്നാൽ, കാർത്തിയുടെ കമ്പനിക്ക് 10 ലക്ഷത്തോളം രൂപ കൈമാറിയതിനു മാത്രമേ കൃത്യമായ തെളിവ് സിബിഐ.യുടെ കൈവശമുള്ളൂ എന്നാണ് സൂചന്. ഇതാകട്ടെ കൺസൾട്ടൻസി ഫീസായാണ് നൽകിയതെന്ന് ഇന്ദ്രാണിയുടെ മൊഴിയുണ്ട്. അതുകൊണ്ടാണ് ചിദംബരത്തെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതിൽ 20 ചോദ്യങ്ങൾക്ക് ചിദംബരം വ്യക്തതയില്ലാത്ത മറുപടി നൽകിയെന്നാണ് സൂചന.അറിയില്ല, വ്യക്തമല്ല തുടങ്ങിയവയായിരുന്നു പ്രതികരണങ്ങൾ. ചോദ്യംചെയ്യലുമായി ചിദംബരം സഹകരിച്ചില്ലെന്ന് സിബിഐ. വ്യാഴാഴ്ച കോടതിയിൽ പറയുകയും ചെയ്തു.
ചിദംബരത്തെ കുടുക്കിയ സിബിഐ.യുടെ ചോദ്യങ്ങളിൽ ചിലതിങ്ങനെ:
* ജയിലിലുള്ള ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും പരിചയമുണ്ടോ?
* താങ്കളെ കാണാൻവരുമ്പോൾ ഏതെങ്കിലും പത്രപ്രവർത്തകൻ ഇന്ദ്രാണിക്കൊപ്പം ഉണ്ടായിരുന്നോ?
* പണം കൈമാറപ്പെട്ട കമ്പനികൾ കാർത്തിയുടെ പേരിലുള്ളതാണോ?
* കാർത്തിയുടെ കമ്പനികളായ അഡ്വാന്റേജ് സ്ട്രാറ്റജിക്കിനും ചെസ് മാനേജ്മെന്റിനും മീഡിയ കമ്പനി പണം നൽകിയോ?
* എന്തുകൊണ്ടാണ് വീടിനുമുന്നിൽ നോട്ടീസ് പതിച്ചിട്ടും സിബിഐ. മുമ്പാകെ ഹാജരാവാതിരുന്നത്?
* പ്രവർത്തിക്കാത്ത എത്ര കമ്പനികൾ ചിദംബരത്തിന്റെയും കാർത്തിയുടെയും ഉടമസ്ഥതയിലുണ്ട്?
* ബ്രിട്ടീഷ് വെർജിൻ ഐലൻഡിൽനിന്ന് എന്തുകൊണ്ടാണ് കാർത്തിക്കു പണം കിട്ടിയത്?
* ബാഴ്സലോണ ടെന്നിസ് ക്ലബ്ബും യു.കെ., സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിലെ ആസ്തികളും വാങ്ങാൻ എവിടെനിന്നാണ് പണം കിട്ടിയത്?
Stories you may Like
- ഭരണഘടന ഭേദഗതി ചെയ്താൽ അത് ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും
- ജി20 അത്താഴ വിരുന്നിന് ഖാർഗെയ്ക്ക് ക്ഷണമില്ല, വിമർശനവുമായി പി ചിദംബരം
- വി എസ് പടക്കുതിരയെന്ന് ചിദംബരം
- 2024ൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നത്; സഞ്ജയ് റാവത്ത്
- ഏക സിവിൽകോഡ്: നിയമ കമ്മിഷന് രണ്ടാഴ്ചകൊണ്ട് ലഭിച്ചത് 8.5 ലക്ഷം പ്രതികരണങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്