സാമ്പത്തിക പരാധീനതകൾക്കിടെ ആർക്കിടെക്ചർ പഠിക്കാൻ ദളിത് വിദ്യാർത്ഥിനി എത്തിയത് പ്രതീക്ഷോയോടെ; മുടിയിൽ വലിച്ചും കരണത്തടിച്ചും ചേച്ചിമാരുടെ റാഗിങ്; എല്ലാമറിഞ്ഞ് അച്ഛനും അമ്മയും എത്തിയപ്പോൾ രാത്രി മുഴുവൻ ഗേറ്റിന് പുറത്തു നിർത്തി മാനേജ്മെന്റ്; പൊലീസിനെ ഇരുമ്പു വടിയും കല്ലുമായെത്തി കൂകി വിളിച്ച് സ്വീകരിച്ച് സീനിയേഴ്സ്; മാപ്പ് പറഞ്ഞതും പീഡിപ്പിക്കപ്പെട്ട പെൺകുട്ടി; മുതലമട സ്നേഹ ആർകിടെക്ട് കോളേജിലേത് സമാനതകളില്ലാത്ത ക്രൂരത; ഒറ്റ ദിവസം കൊണ്ട് പഠിത്തം നിറുത്തിയ യുവതിയുടെ കഥ
ശിവ പ്രതാപൻ
പാലക്കാട്: സീനിയർ വിദ്യാർത്ഥിനികളുടെ ക്രൂരമായ റാഗിങ്ങ് കാരണം ദളിത് വിദ്യാർത്ഥിനി പഠിപ്പ് നിർത്തിയത് കോഴിക്കോട് സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുതലമട ആട്ടയാമ്പതിയിലെ സ്നേഹ ആർകിടെക്ട് കോളേജിൽ. റാഗിങിന് പരാതി കൊടുത്തിട്ടും നടപടി കോളേജ് എടുത്തില്ല. ഇതിനൊപ്പം പൊലീസും നടപടിക്ക് മടിച്ചു. കോളേജ് മാനേജ്മെന്റിന്റെ സ്വാധീനമാണ് ഇതിന് കാരണം. മാനേജ്മെന്റിന്റെ നിലപാട് തിരിച്ചറിഞ്ഞാണ് വിദ്യാർത്ഥിനി പഠനം നിർത്തിയത്. മുസ്ലിം മാനേജ്മെന്റിന്റേതാണ് ഈ കോളേജ്.
തൃശ്ശൂർ കോട്ടപ്പടി കാവീട് സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് കോളേജിൽ ചേർന്ന ദിവസം തന്നെ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ശാരീരികവും മാനസികവുമായി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ ജീവനോടെ തിരികെ പോകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കോളേജ് മാനേജ്മെന്റിന് പരാതി നൽകി. ഫലം കണ്ടില്ലെന്ന് മനസ്സിലായപ്പോൾ പൊലീസിനേയും സമീപിച്ചു. എന്നാൽ ശക്തമായ റാഗിങ് നിയമങ്ങളുള്ള സംസ്ഥാനത്ത് പൊലീസും ക്രൂരതകളിൽ കണ്ണടച്ചു. ഇതോടെയാണ് കുട്ടി പഠനം നിർത്തി വീട്ടിലേക്ക് മടങ്ങിയത്. കോളേജ് മാനേജ്മന്റുകളുടെ സ്വാധീനത്തിന് തെളിവാണ് ഇത്.
രണ്ടാഴ്ച മുൻപാണ് വിദ്യാർത്ഥിനി കോളേജിൽ പ്രവേശനം നേടിയത്. മെറിറ്റ് സീറ്റിൽ തന്നെയാണ് പ്രവേശനം ലഭിച്ചത്. തുടർന്ന് ബുധനാഴ്ച ക്ലാസ് തുടങ്ങുന്ന ദിവസം കോളേജിൽ എത്തുകയും ഫീസായി 58000 രൂപ അടയ്ക്കുകയും ചെയ്തു. പിന്നീട് കോളേജ് ഹോസ്റ്റലിലും പ്രവേശനം നേടിയതിന് ശേഷം കുട്ടിയുടെ മാതാപിതാക്കൾ തിരികെ പോയി. അതിന് ശേഷം രാവിലെ മുതൽ സീനിയർ വിദ്യാർത്ഥിനികൾ പെൺകുട്ടിയെ നിരന്തരമായി റാഗ് ചെയ്യാൻ തുടങ്ങി. റാഗിങ്ങിനെ തുടർന്ന് ഭയന്ന പെൺകുട്ടി ക്ലാസ് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് വിളിക്കുകയും തന്റെ അവസ്ഥ പറയുകയും ചെയ്തു. രക്ഷിതാക്കൾ ഉടൻ തന്നെ കോളേജ് പ്രിൻസിപ്പാളിനെ വിളിക്കുകയും പെൺകുട്ടിയെ റാഗ് ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പരാതി ഒരു പേപ്പറിൽ എഴുതി ഇ മെയിൽ അയക്കാൻ പ്രിൻസിപ്പൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഉടൻ തന്നെ അത് മെയിൽ അയച്ചു.
തുടർന്ന് ക്ലാസ് അവസാനിച്ചതോടെ പെൺകുട്ടി ഹോസ്റ്റലിൽ എത്തിയതോടെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥിനികൾ റൂമിലേക്കെത്തുകയും രാത്രി അവരുടെ റൂമിലേക്ക് വരണമെന്നും പറഞ്ഞു. പറഞ്ഞ സമയത്ത് വന്നില്ലെങ്കിൽ പിന്നീട് എന്താണ് ഉണ്ടാകാൻ പോകുന്നതെന്ന് കണ്ടറിയാം എന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ കുട്ടി അവരുടെ റൂമിലേക്ക് പോകാൻ തയ്യാറാകാതിരുന്നതോടെ സീനിയർ വിദ്യാർത്ഥിനികൾ കൂട്ടമായി ഒൻപത് മണിയോടെ പെൺകുട്ടിയുടെ റൂമിലേക്ക് എത്തി.
റൂമിലേക്ക് വരാഞ്ഞത് എന്തുകൊണ്ടാണെന്ന് ആക്രോശിച്ച് കൊണ്ട് പെൺകുട്ടിയുടെ നേരെ പാഞ്ഞടുത്ത അവർ പെൺകുട്ടിയെ പിടിച്ച് തള്ളുകയും അസഭ്യ വാക്കുകൾ പറയുകയും മുടിയിൽ പിടിച്ച് വലിക്കുകയും കരണത്ത് അടിക്കുകയും ചെയ്തു. തളർന്ന് വീണ പെൺകുട്ടിയോട് ദയാദാക്ഷിണ്യമില്ലാതെ വീണ്ടും അവർ അസഭ്യ വാക്കുകൾ പറഞ്ഞ് കൊണ്ടിരുന്നു. റാഗിങ്ങ് വിവരം പുറത്ത് പറഞ്ഞാൽ ഈ ഹോസ്റ്റലിൽ നിന്ന് ജീവനോടെ പോകില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി ഭയന്ന് വിറച്ച് കതക് അടച്ചു. എന്നിട്ടും എയർഹോളിലൂടെ വടി ഇട്ട് അവർ വീണ്ടും പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി.
ഹോസ്റ്റലിലെ തന്റെ അവസ്ഥ പെൺകുട്ടി രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് പറയുകയും ഉടൻ തന്നെ വിദ്യാർത്ഥിനിയുടെ പിതാവും സഹോദരനും ബന്ധുക്കളും കൂടി ഹോസ്റ്റലിൽ എത്തി. എന്നാൽ മകളെ കാണാൻ അധികൃതർ അവരെ അനുവദിച്ചില്ല. ഗേറ്റ് ഈ സമയത്ത് തുറക്കില്ലെന്ന് പറഞ്ഞതോടെ ആറ് മണി വരെ അവർ കാത്തിരുന്നു. എന്നാൽ ആറ് മണിക്ക് തുറക്കുമെന്ന് പറഞ്ഞ ഗേറ്റ് തുറക്കാതിരുന്നതോടെ വീണ്ടും ചോദിച്ചപ്പോൾ 8 മണിക്ക് തുറക്കുമെന്നായി പിന്നീട് അത് 10 മണി ആകുമെന്നായി. അകത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് മനസിലായതോടെ അവർ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് കോളേജിൽ ബന്ധപ്പെട്ടപ്പോൾ പരാതി തനിക്കും കിട്ടിയെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. തുടർന്ന് കോളേജിൽ നിന്ന് രക്ഷിതാക്കളെ വിളിപ്പിച്ചതോടെ അവർ കോളേജിലേക്ക് പോകുകയും പുറത്തുള്ള ഓഫീസ് റൂമിൽ കാത്തിരിക്കുകയും ചെയ്തു.
ഇതിനിടയ്ക്ക് റാഗിങ്ങിനിരയായി തളർന്ന പെൺകുട്ടി ചായ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സഹോദരനേയും കൂട്ടി കോളേജ് ക്യാന്റീനിലേക്ക് പോയി. തിരിച്ചു വരുന്ന വഴി ഒരു കൂട്ടം സീനിയർ ആൺകുട്ടികളും പെൺകുട്ടികളും അവരെ തടയുകയും ഞങ്ങളെ ചോദ്യം ചെയ്യാൻ വന്നതാണോ നീയൊക്കെ, നിന്റെയൊക്കെ കാർ ഞങ്ങൾ കത്തിക്കും, ഇവിടെ പ്രിൻസിപ്പാളും മാനേജ്മെന്റും തീരുമാനിക്കുന്നതല്ല ഞങ്ങൾ തീരുമാനിക്കുന്നതാണ് എല്ലാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ എല്ലാവരുടേയും കൈയിൽ മാരക ആയുധങ്ങളുമുണ്ടായിരുന്നു. ഇരുമ്പുവടികളും കല്ലുകളുമെല്ലാം ഗേറ്റിന് സമീപത്ത് വെച്ച് ഇവർ ഗേറ്റ് പൂട്ടിയതോടെ പെൺകുട്ടിക്കും കുടുംബത്തിനും പുറത്തിറങ്ങാൻ പറ്റാതെയായി.
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രിൻസിപ്പൾ വിഷയത്തിൽ പ്രതികരിക്കാതെ നിൽക്കുകയാണ് ചെയ്തത്. തുടർന്ന് പൊലീസ് എത്തി ചർച്ച നടത്തിയപ്പോൾ പെൺകുട്ടി അവരോട് മാപ്പ് പറയണമെന്നായി സീനിയർ വിദ്യാർത്ഥികളുടെ ആവശ്യം. അങ്ങനെ ചെയ്തില്ലെങ്കിൽ ഏത് പൊലീസ് വന്നാലും പുറത്തിറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു. വേറെ വഴിയില്ലാതെ പെൺകുട്ടി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അവർ പുറത്തിറങ്ങിയത്. തിരികെ പോകാൻ തുടങ്ങിയപ്പോൾ കൂക്കി വിളിക്കുകയും അപമാനിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് ടിസി അടക്കമുള്ള പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളും അടച്ച പണവും തിരികെ വാങ്ങി രക്ഷിതാക്കൾ വീട്ടിലേക്ക് മടങ്ങിയത്.
സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലായിരുന്നിട്ടും പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് ആർക്കിടെക്ചർ പഠിക്കാനായി സ്നേഹ കോളേജിൽ ചേർത്തത്. എന്നാൽ സീനിയേഴ്സിന്റെ ആക്രമണത്തിൽ മാനസികമായി തളർന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയതിന് ശേഷമാണ് രക്ഷിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇതു പോലെ ഒരു അവസ്ഥ ആർക്കും വരരുത് എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍