നമ്മള് ലീഗ് കാര്... നിങ്ങള് മാർസിസ്റ്റുകാര്; രാഷ്ട്രീയം വേറെ ദുരന്തം വേറെ; പി.വി അൻവറും അബ്ദുൾ വഹാബുമൊക്കെ എങ്ങനെയാണ് നന്മമരമായത്? സ്ഥലങ്ങൾ വെട്ടിപ്പിടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത് എംഎൽഎയും എംപിയും ചെയ്തത് ഒക്കെ ഏത് വകുപ്പിൽ വരും; പ്രളയത്തിൽ ഭൂമി ദാനം ചെയ്തവരെ അഭിനന്ദിക്കുന്ന നേതാക്കൾ ഒരു ശതമാനം കൊടുത്താൽ പ്രശ്‌നം പരിഹരിക്കാം; ചെയ്യില്ലെഡോ അവരൊന്നും...നേതാക്കളുടെ പരിസ്ഥിതി ദ്രോഹം ചൂണ്ടിക്കാണിച്ച് യുവാവിന്റെ വോയിസ് ക്ലിപ്പ് വൈറൽ
ജംഷാദ് മലപ്പുറം
മലപ്പുറം: പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ 'റീബിൾഡ് നിലമ്പൂർ' പദ്ധതി പദ്ധതിയുമായി രംഗത്തുവന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെയും, എംപി പി.വി.അബ്ദുൽ വഹാബിനെയും നന്മമരമാക്കുന്നവർ ശ്രദ്ധിക്കാൻ കുറച്ചുകാര്യങ്ങളെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യുവാവിന്റെ വോയ്‌സ് മെസ്സേജ് വൈറലാകുന്നു. പി വി അബ്ദുൾ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായാണ് റീബിൽഡ് നിലമ്പൂർ രൂപീകരിച്ചത്. ജനങ്ങളിൽനിന്ന് പണംപിരിച്ച് പണംകണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനെതിരെയാണ് ജനങ്ങൾ കണ്ണുതുറക്കണമെന്നാവശ്യപ്പെട്ട് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
പ്രളയദുരന്തത്തിൽ പൊട്ടിക്കരഞ്ഞ പി.വി അൻവർ എംഎൽഎയേയും, വിതുമ്പിയ പി.വി.അബ്ദുൽ വഹാബിനെയും നന്മ മരമാക്കുന്നവർ ഒരു കാര്യംഓർക്കണം. ഏക്കർ കണക്കിന് സ്വത്ത് കൈവശംവെച്ച ഇവരുടെ സ്വന്തം ഭൂസ്വത്തിലെ ഒരു ശതമാനമെങ്കിലും നൽകിയാൽ നിലമ്പൂരിനെ കൈപിടിച്ച് ഉയർത്തിക്കൂടേ, പിന്നെ പ്രവാസികളുടെയും സാധാരണക്കാരന്റെയും അടുത്ത് ഭൂമിക്കുവേണ്ടി അലയേണ്ടിവരില്ലെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. കോടിശ്വരന്മാരും, വൻ ഭൂസ്വത്തുകളുടെ ഉടമകളുമായ ഇരുവരും നിലമ്പൂർ സ്വദേശികളുമാണ്. ഇവരാണ് നേരത്തെ പ്രളയ ദുരന്തത്തിന്റെ ഓർമയിൽ ജനങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞതും, വിങ്ങിപ്പൊട്ടിയതും. ഇതു രണ്ടും മാധ്യമങ്ങളിൽ ഏറെ പ്രാധാന്യത്തോടെ വാർത്തയാവുകയും ചെയ്തു. എന്നാൽ പാവപ്പെട്ട 25 സെന്റ് സ്ഥലം ഉള്ളവർ അഞ്ചുസെന്റും, രണ്ടും സെന്റും ഭൂമി ദാനംചെയ്യുമ്പോൾ അവരെ പോയി അഭിനന്ദിക്കാനും ആശീർവദിക്കാനും പോകുന്ന പാണക്കാരായ ഈ ജനപ്രതിനിധികൾ സ്വന്തം ഭൂസ്വത്തിൽനിന്നും ഒരു ശതമാനമെങ്കിലും നൽകിയാൽ തീരാവുന്ന പ്രശ്‌നമെ നിലമ്പൂരിലൊള്ളുവെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.
ഈ ശബ്ദസന്ദേശത്തിലെ ഭൂരിഭാഗം കാര്യങ്ങളും വസ്തുതാപരമായ കാര്യങ്ങൾ തന്നെയാണെന്നതിനാലാണ് ഇത് വൈറലാവുകയും ചെയ്തത്. വഹാബ് മുസ്ലിംലീഗ് രാജ്യസഭാ എംപിയും, അൻവർ എം.ഡി.എഫ് എംഎൽഎയുമാണെങ്കിലും രാഷ്ട്രീയ ഭേദമന്യേ പലരും ഈ ശബ്ദസന്ദേശം വാട്‌സ്ആപ്പിലൂടെയും, ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്.
ഇതേതുടർന്ന് സോഷ്യൽ മീഡിയയും ഈ വിഷയം ചർച്ചചെയ്യുന്നുണ്ട്.'കേരള ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് 207.84 ഏക്കർ ഭൂമി കൈവശം വെക്കുന്നതായി നിലമ്പൂരിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകിയയാളാണ് അൻവർ. പി.വി അബ്ദുൽവഹാബ് എംപിക്കും കുടുംബത്തിനുമാവട്ടെ തോട്ടഭൂമികളടക്കം 2000 ഏക്കറിലധികം ഭൂസ്വത്തുക്കളുണ്ട്.അൻവർ തന്റൈ ഭൂസ്വത്തിന്റെ ഒരു ശതമാനവും അബ്ദുൽവഹാബ് 0.1 ശതമാനവും നൽകിയാൽ പ്രളയദുരന്തത്തിൽ സ്ഥലം നഷ്ടമായവർക്കെല്ലാം വീടുവെക്കാൻ സ്ഥലം ലഭ്യമാക്കാനാവും. പിന്നെ പ്രവാസികളുടെയും സാധാരണക്കാരന്റെയും അടുത്ത് ഭൂമിക്കുവേണ്ടി അലയേണ്ടിവരില്ല.'- ഇങ്ങനെയാണ് പല കമൻസും ഉയരുന്നത്.
പോത്തുകല്ലിൽ സർവകക്ഷിയോഗത്തിലാണ് പി.വി അൻവർ പ്രളയ ബാധിതരെയോർത്ത് പൊട്ടിക്കരഞ്ഞത്. സാന്ത്വനിപ്പിച്ചത് പി.വി അബ്ദുൽവഹാബും. പക്ഷേ ഇവരൊക്കെയാണ് പ്രദേശത്തെ ഭൂമി വൻതോതിൽ നശിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കവളപ്പാറ ദുരന്തത്തിനു ശേഷം ഓഗസ്റ്റ് 16നാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ദുരന്തമുണ്ടായിട്ടും പാഠം പഠിച്ചില്ലേ എന്ന് പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനോട് ചോദിച്ചത് അതിനിടെ വിവാദമായിരുന്നു.
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ വില്ലേജിൽ സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് ആദിവാസികളുടെ കുടിവെള്ളം പോലും മുട്ടിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയിൽ പി.വി അൻവർ എംഎൽഎ കെട്ടിയ തടയണയുടെ പേരിലായിരുന്നു ഈ ചോദ്യം. തടയണപൊളിക്കാൻ കളക്ടർ ഉത്തരവിട്ടതോടെ തടയണകെട്ടിയ സ്ഥലം രണ്ടാം ഭാര്യ ഹഫ്സത്തിന്റെ പിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.
നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ തടയണപൊളിച്ചുനീക്കാൻ ഹൈക്കോടതി പല തവണ ഉത്തരവിട്ടെങ്കിലും അതു പാലിച്ചില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെതുടർന്ന് മലപ്പുറം കളക്ടറാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടത്. ഈ കാലവർഷത്തിൽ വീണ്ടും തടയണയിൽ വെള്ളം സംഭരിച്ചതോടെയാണ് ഇനിയും പാഠം പഠിച്ചില്ലേ എന്ന് ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടിവന്നത്.
ഹൈക്കോടതി ഇടപെടലിൽ വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് ചീങ്കണ്ണിപ്പാലിയിൽ ദുരന്തം ഉണ്ടാവാതിരുന്നത്. കഴിഞ്ഞ കാലവർഷത്തിൽ കോഴിക്കോട് കട്ടിപ്പാറയിൽ സ്വകാര്യവ്യക്തി കെട്ടിയ തടയണതകർന്നാണ് 14 പേർ ഉരുൾപൊട്ടലിൽ മരണപ്പെട്ടത്.
ഈ തടയണക്ക് കുറുകെ റസ്റ്ററന്റ് കെട്ടാനുള്ള ബിൽഡിങ് പെർമിറ്റ് വാങ്ങി നിയമവിരുദ്ധമായി അൻവർ റോപ് വെയും പണിതു. ഇതേക്കുറിച്ച മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതാണ് എന്റെ രീതിയെന്നും ഇനി പിഴയടച്ച് നിർമ്മാണം ക്രമവൽക്കരിക്കുമെന്നുമായിരുന്നു അൻവറിന്റെ മറുപടിയെന്നും ആരോപണമുയർന്നിരുന്നു.
കഴിഞ്ഞ തവണ കേരളം മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ നിലമ്പൂരും അതിന്റെ ദുരിതങ്ങൾ നേരിട്ടിരുന്നു. അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അൻവറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മന്ത്രിമാർക്കൊപ്പം ക്യാമ്പ് സന്ദർശനത്തിൽ മാത്രം ഒതുങ്ങിയിരുന്നു അൻവറിന്റെ പ്രവർത്തനങ്ങൾ. മഹാപ്രളയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതുംകൊണ്ടല്ല ഉരുൾപൊട്ടലെന്നും ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളിൽ ഉരുൾപൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്ന് അൻവർ തന്റെ പ്രകൃതി ചൂഷണങ്ങളെ യാതൊരു മനസ്താപവുമില്ലാതെയാണ് ന്യായീകരിച്ചത്. മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളിൽ രുൾപൊട്ടലുണ്ടാകുന്നതെന്ന് ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നാണ് മുൻ മുഖ്യമന്ത്രികൂടിയായ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ ഇതിനു മറുപടി നൽകിയത്.
കഴിഞ്ഞ വർഷം കക്കാടംപൊയിലിൽ മലയിടിച്ച് നിർമ്മിച്ച അൻവറിന്റെ വാട്ടർതീം പാർക്കിൽ ഉരുൾപൊട്ടൽ പരമ്പരകൾ തന്നെയുണ്ടായി. ഉരുൾപൊട്ടലല്ല മണ്ണിടിച്ചിൽ മാത്രമെന്നു പറഞ്ഞാണ് അന്ന് അൻവർ ന്യായീകരിച്ചത്. എന്നാൽ ഹെലികാം വഴി ഉരുൾപട്ടൽ ദൃശ്യങ്ങൾ പകർത്തി ന്യൂസ് 18 ചാനൽ വാർത്ത നൽകി. ഉരുൾപൊട്ടൽ ഉണ്ടായതായി കൂടരഞ്ഞി വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം അൻവറിന്റെ പാർക്ക് അടച്ചുപൂട്ടുകയായിരുന്നു. ഇതുവരെയും അൻവറിന് പാർക്ക് തുറക്കാനായിട്ടില്ല.
പൂട്ടിയ വാട്ടർതീം പാർക്കിനു താഴെ തേനരുവി പ്ലാന്റേഷൻ ഭൂമിയിൽ നിയമംകാറ്റിൽപ്പറത്തി ക്വാറിയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പി.വി അൻവറിന്റെ ബിനാമി ക്വാറിയെന്നുപറഞ്ഞ് നാട്ടുകാർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.മലകളിൽ വെള്ളം തടഞ്ഞുനിർത്തുന്ന തടയണകളും അനിയന്ത്രിത ഖനനവുമാണ് ഉരുൾപൊട്ടലുകൾക്ക് കാരണമെന്ന് വിദഗ്ദർ വിലയിരുത്തുമ്പോൾ ഇതു രണ്ടും ചെയ്ത് ഉരുൾപൊട്ടലിന് വഴിയൊരുക്കുന്ന പ്രവൃത്തികളാണ് അൻവർ നിർബാധം തുടരുന്നത്. ദുരന്തത്തിന് വഴിയൊരുക്കുകയും ഒടുവിൽ ദുരന്തബാധിതർക്കുവേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന നാടകമാണ് അരങ്ങേറുന്നത്.
നിലമ്പൂരിലെ വലിയ കോടീശ്വരനാണ് പി.വി അബ്ദുൽവഹാബ് എംപി .പ്രളയദുരിതത്തിൽ മുങ്ങിയ നിലമ്പൂരിന് സാന്ത്വനം പകരാൻ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ വളാഞ്ചേരി വി.കെ.എം സ്പെഷൽ സ്‌കൂളിലെ കുട്ടികൾ കൈമാറിയപ്പോൾ ഏറ്റുവാങ്ങിയ പി.വി അബ്ദുൽവഹാബ് എംപി വിതുമ്പിയിരുന്നു. ഈ ഒരു ലക്ഷത്തിന് നൂറുകോടിയുടെ വിലയുണ്ടെന്നു പറഞ്ഞായിരുന്നു വഹാബിന്റെ കരച്ചിൽ. ഭിന്നശേഷിക്കാരായ കുട്ടികൾപോലും തങ്ങൾക്കാവുന്ന സഹായമെത്തിച്ചപ്പോൾ ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിൽ വഹാബ് സന്ദർശനം നടത്തുന്നത് തന്നെ രാഹുൽഗാന്ധി കവളപ്പാറയിലെത്തിയ 11നാണ്.
നിലമ്പൂർ നഗരം വെള്ളത്തിൽ മുങ്ങി നൂറുകണക്കിനാളുകൾ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടിയപ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള തന്റെ രണ്ട് സ്‌കൂളുകളും ദുരന്തബാധിതർക്കായി തുറന്നുകൊടുക്കാൻപോലും വഹാബ് സന്മനസ് കാണിച്ചിരുന്നില്ല. പീവീസ് പബ്ലിക് സ്‌കൂൾ, പീവീസ് മോഡൽ സ്‌കൂൾ എന്നിങ്ങനെ രണ്ട് സ്‌കൂളുകളാണ് നിലമ്പൂരിൽ വഹാബിനുള്ളത്. ആയിരത്തിലേറെ കുടുംബങ്ങൾക്ക് ഇവിടെ സുഖമായി താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ സ്‌കൂളുകളിലും മദ്രസകളിലും പള്ളികളിലും മറ്റുമായി പ്രാഥമിക സൗകര്യങ്ങൾക്കുപോലും ബുദ്ധിമുട്ടിയാണ് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത്.
59 പേർ മണ്ണിനടിയിലായ കവളപ്പാറയിൽ മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക്കും മുമ്പെയാണ് പി.വി അബ്ദുൽവഹാബ് എംപി രക്ഷാധികാരിയും പി.വി അൻവർ ചെയർമാനും പോത്തുകൽ പഞ്ചായത്ത് പ്രസിഡൻര് കരുണാകരൻപിള്ള കൺവീനറുമായി റീബിൽഡ് നിലമ്പൂർ എന്ന പേരിൽ കമ്മിറ്റിയുണ്ടാക്കി പണപ്പിരിവ് തുടങ്ങിയത്. പി.വി അൻവർ എംഎൽഎയുടെയും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ളയുടെയും പേരിൽ എടക്കര എസ്.ബി.ഐ ബ്രാഞ്ചിൽ ജോയിന്റ് ്അക്കൗണ്ട് തുടങ്ങിയാണ് പണപ്പിരിവ്. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനചെയ്യാൻ സർക്കാരും സിപിഎമ്മും ആവശ്യപ്പെടുമ്പോഴാണ് സിപിഎം സ്വതന്ത്ര എംഎൽഎ സ്വന്തം പേരിലുള്ള ജോയിന്റ് അക്കൗണ്ടുവഴി പണം പിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക പണം നൽകരുതെന്നു പറഞ്ഞെന്ന് ആരോപിച്ച് മറുനാടൻ മലയാളിയുടെ പേരിൽപ്പോലും കേസെടുത്തവർ എംഎൽഎയുടെ പണപ്പിരിവിൽ മൗനം പാലിക്കുകയാണ്. 3000 മുതൽ 4000 കോടിവരെ നഷ്ടമുണ്ടായെന്നു പറഞ്ഞാണ് പണം പിരിക്കുന്നത്.എംഎൽഎക്കൊപ്പം റീബിൽഡ് നിലമ്പൂരിന്റെ ജോയിന്റ് ്അക്കൗണ്ടിലുള്ള പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ള നേരത്തെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ കരുണാകരൻപിള്ള എംഎൽഎയുടെ പക്ഷത്തേക്ക് കാലുമാറിയാണ് ഇടതുപിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്. കൂറുമാറ്റനിയമപ്രകാരം കരുണാകരൻപിള്ളയെ അയോഗ്യനാക്കാൻ കോൺഗ്രസ് നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. കരുണാകരൻപിള്ളക്ക് അയോഗ്യതവരുമ്പോൾ റീബിൽഡ് നിലമ്പൂരിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാകും.
മംഗലാപുരത്ത് ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയാണ് പി.വി അൻവർ എംഎൽഎ. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർ്ന്ന് ഹൈക്കോടതി അൻവറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടർന്ന് അൻവറിനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ അൻവറിന്റെ റീബിൽഡ് നിലമ്പൂർ പണപ്പിരിവിന്റെ ഭാവിയും പ്രതിസന്ധിയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍