രാത്രിയിലെ തീപിടിത്തം അറിഞ്ഞത് ഭാഗ്യം കൊണ്ട്; ലിവിങ് റൂമിൽ നിന്ന് പുകയും തീയും കണ്ട ഭുവനേശ്വരി ഭയന്നെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല; കുട്ടികളും ജീവനക്കാരുമായി വീട്ടിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് അതിവേഗതയിൽ; അയൽവാസികളുടെ ഇടപെടലും നിർണ്ണായകമായി; അകത്ത് പെട്ടവരെ പുറത്തിറക്കിയത് ഗ്ലാസ് തകർത്തും; ഒഴിവായത് വൻ ദുരന്തം; മുംബൈയിലെ ഷൂട്ടിങ് തിരക്കുകൾക്കിടെ വീട്ടിലെ തീയെ കുറിച്ച് ശ്രീശാന്ത് കേട്ടതും ഞെട്ടലോടെ; ദൈവം കാത്തെന്ന് പ്രതികരിച്ച് ക്രിക്കറ്റ് താരം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി; ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സൂചന. ഒരു മുറി മുഴുവൻ കത്തിനശിച്ചു. ലിവിങ് റൂമാണ് കത്തിനശിച്ചത്. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് താരം മുംബൈയിലായിരുന്നു. വെളുപ്പിന് രണ്ടു മണിക്കായിരുന്നു തീ പിടിത്തം.
തൃക്കാക്കര, ഗാന്ധി നഗർ നിലയങ്ങളിലെ ഫയർഫോഴ്സ് എത്തി തീ കെടുത്തി. തീ പിടിത്തമുണ്ടാകുമ്പോൾ മുകളിലത്തെ നിലയിലായിരുന്നു ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും. തീയും പുകയും കണ്ട് വീട്ടിലെ ജോലിക്കാരാണ് തീ പിടിത്തം തിരിച്ചറിയുന്നത്. ഇതോടെ മുകളിലുണ്ടായിരുന്ന ഭുവനേശ്വരിയെ വിവരം അറിയിച്ചു. ഇതോടെ കുട്ടികളുമായി അവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമിച്ചു. അയൽ വാസികളും കൃത്യമായ ഇടപെടൽ നടത്തി. ഇതോടെ വലിയ ദുരനതം ഒഴിവായി. രണ്ട് വർഷം മുമ്പാണ് ഇടപ്പള്ളിയിലെ പുതിയ വീട്ടിലേക്ക് ശ്രീശാന്തും കുടുംബവും താമസം മാറുന്നത്. ഈ വീട്ടിലാണ് തീപിടിത്തമുണ്ടാകുന്നത്.
വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗർ എന്നി നിലയങ്ങളിലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുൾപ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാൽ അവർക്ക് പുറത്തേക്കിറങ്ങാൻ സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ആർക്കും പരിക്കില്ല.
ഫാനിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നാണ് വിലയിരുത്തൽ. താൻ മുംബൈയിൽ സിനിമാ ഷൂട്ടിംഗിലാണെന്ന് ശ്രീശാന്ത് അറിയിച്ചു. കുടുംബം ഹോട്ടലിലേക്ക് താമസം മാറ്റുകയും ചെയ്തു. ഒരു മുറി പൂർണ്ണമായും കത്തിയെന്ന് ശ്രീശാന്തും പറഞ്ഞു. ക്രിക്കറ്റിൽ വിലക്ക് വന്നതോടെ പരിശീലനത്തിനും മറ്റും തടസ്സങ്ങളുണ്ടായിരുന്നു. പന്തെറിയാനും നെറ്റ്സിൽ പ്രാക്ടീസ് ചെയ്യാനും ഉള്ള സൗകര്യങ്ങൾ അടക്കമാണ് ഈ വീടി ശ്രീശാന്ത് തയ്യാറാക്കിയിരുന്നത്. കേരളത്തിലെ പല യുവതാരങ്ങളും ഇവിടെ എത്തി ശ്രീശാന്തിൽ നിന്ന് പന്തെറിയാനുള്ള തന്ത്രങ്ങളും മനസ്സിലാക്കുമായിരുന്നു.
ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസം ഏഴു വർഷമാക്കി കുറച്ചിരുന്നു.2013 സെപ്റ്റംബർ 13 മുതലുള്ള കാലാവധി പരിഗണിക്കുമ്പോൾ, 2020 സെപ്റ്റംബർ 13ന് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഇതോടെ, അടുത്തവർഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും മുപ്പത്തിയാറുകാരൻ ശ്രീശാന്തിനു സാധിക്കും. ഈ വാർത്തയുടെ ആശ്വാസത്തിലാണ് ശ്രീശാന്ത് മുംബൈയിലേക്ക് പോയത്. ഇതിനിടെയാണ് വീട്ടിൽ തീ പിടിക്കുന്നത്. ദൈവം കാത്തുവെന്നാണ് ദുരന്തമൊഴിവായതിനെ കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചത്.
കരിയറിലെ സുപ്രധാനമായ ഏഴു വർഷങ്ങൾ നഷ്ടമായതിന് ആരോടും പരാതിയില്ലെന്ന് ശ്രീശാന്ത് വിഷയ സംബന്ധിയായി പ്രതികരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിച്ച് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീശാന്ത് പ്രതികരിച്ചിരുന്നു. 2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തിൽ പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങൾക്കൊപ്പമാണ് സംശയത്തിന്റെ നിഴലിലായത്. ശേഷം സുപ്രീം കോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടർന്നു. പലതവണ അപ്പീൽ നൽകിയെങ്കിലും വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായിരുന്നില്ല. മൂന്ന് മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് ഈ മാസം ഏപ്രിലിൽ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
ശ്രീശാന്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് ആരാധകരും ഇന്ത്യൻ താരങ്ങളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ശ്രീശാന്ത് ആദ്യം പ്രാദേശിക ക്രിക്കറ്റിൽ കളിച്ച് കഴിവ് തെളിയിക്കണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാൻ ക്രിക്കറ്റർ മുഹമ്മദ് ആമിറും ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട താരമാണ്. എന്നാൽ വിലക്ക് അവസാനിച്ചതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ആമിർ ടീമിലേക്ക് തിരികെയെത്തി. ഇക്കഴിഞ്ഞ ലോകകപ്പിലും ആമിർ പാക് ടീമിൽ ഉണ്ടായിരുന്നു. ആമിറിനെ പോലെ ശ്രീശാന്തിന് ടീമിൽ തിരികെ എത്താൻ സാധിക്കുമോയെന്ന ചോദ്യത്തിന് 'പാക്കിസ്ഥാനിൽ എന്തും സംഭവിക്കും സുഹൃത്തേ,' ഇങ്ങനെയായിരുന്നു സെവാഗ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്. അങ്ങനെ ശ്രീശാന്തിൽ വീണ്ടും പ്രതീക്ഷകൾ നിറയുകയാണ്. ഇതിനിടെയാണ് തീപിടിത്തം ഉണ്ടാകുന്നത്.
രാജസ്ഥാനിലെ ദിവാൻപുര രാജകുടുംബത്തിലെ അംഗമാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി ഷെഖാവത്ത് ( നയൻ). ജയ്പൂർ രാജകുടുംബാംഗം ഹിരേന്ദ്ര സിങ് ഷെഖാവത്തിന്റെയും മുക്ത സിംഗിന്റെയും മകളാണ് ഭുവനേശ്വരി കുമാരി. ആറു വർഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണു വിവാഹം. 2007 നവംബർ 18ന് പാക്കിസ്ഥാനെതിരായ ഏകദിന മത്സരം കളിക്കാൻ ശ്രീശാന്ത് ജയ്പൂരിലെത്തിയപ്പോഴാണു ഭുവനേ ശ്വരി കുമാരിയെ ആദ്യമായി കാണുന്നത്.
ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പരിചയമാണ് പ്രണയത്തിലും ഒടുവിൽ വിവാഹത്തിലും കലാശിച്ചത്. ഇവരുടെ പ്രണയത്തിനിടെയായിരുന്നു ശ്രീശാന്ത് കോഴവിവാദത്തിൽ അകപ്പെട്ടത്. എന്നാൽ ആ സമയത്തും പെൺകുട്ടിയും കുടുംബവും ശ്രീക്ക് പൂർണപിന്തുണ നൽകിയിരുന്നു. കോഴ വിവാദത്തിന് ശേഷമായിരുന്നു വിവാഹം. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
Stories you may Like
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍